ഇനി 'മംഗളം സിനിമയിൽ' ജനപ്രിയനായകനെതിരെ ഒരു വാക്കുപോലും വരില്ല; മഞ്ജു വാര്യർ-ശ്രീകുമാർ മേനോൻ-ബിനീഷ് കോടിയേരി തിയറിയും പൊളിച്ചതോടെ എഡിറ്റർക്ക് പണി പോയി; നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെട്ടിലാക്കുന്ന റിപ്പോർട്ടുകൾ നൽകിയ പല്ലിശേരി മംഗളം വിടുന്നു; മാധ്യമ പ്രവർത്തകന് വിനയായത് നടന്റെ വൈരാഗ്യമോ?
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മംഗളം സിനിമാ വാരികയുടെ എഡിറ്റർ സ്ഥാനം പല്ലിശേരി ഒഴിയുന്നു. മംഗളം മാനേജ്മെന്റിന്റെ മനസ്സറിഞ്ഞാണ് മുതിർന്ന മാധ്യമ പ്രവർത്തകന്റെ പടിയിറക്കം. കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ പല്ലിശേരി എഴുതിയ കോളം ഏറെ ചർച്ചയായിരുന്നു. ആക്രമണത്തിന് പിന്നിൽ ദിലീപ്-മഞ്ജു വാര്യർ വിവാഹം മുടക്കിയതിന്റെ പകയാണെന്ന് വെളിപ്പെടുത്തിയതും പല്ലിശേരിയാണ്. തുടക്കത്തിൽ ഇതിനെ ഏവരും അവഗണിച്ചു. എന്നാൽ ദിലീപ് അറസ്റ്റിലായതോടെ പല്ലിശേരി സത്യം എഴുതകയായിരുന്നുവെന്നും വ്യക്തമായി. ഇതോടെ മംഗളം സിനിമയുടെ സർക്കുലേഷനും കുതിച്ചുയർന്നു. അവസാനം നിർണ്ണായക സമയത്ത് മാനേജ്മെന്റ് പല്ലിശേരിയെ കൈവിട്ടു.
മംഗളം ഗ്രൂപ്പ് സ്ഥാപനങ്ങൾ ചെറിയ പ്രതിസന്ധിയിലാണ്. മംഗളം ടിവിയുമായി ബന്ധപ്പെട്ടാണ് ഇത്. ഈ സാഹചര്യത്തിൽ കരുത്തരായ ശത്രുക്കളെ ഉണ്ടാക്കാൻ മാനേജ്മെന്റ് ആഗ്രഹിക്കുന്നില്ല. ഈ സന്ദേശം പല്ലിശേരിക്ക് കൈമാറി. ഇതോടെയാണ് രാജിവയ്ക്കാൻ പല്ലിശേരി തയ്യാറാകുന്നത്. നാളെ പല്ലിശേരി ചുമതല ഒഴിയും. പുതിയ ലക്കം മംഗളം സിനിമയിൽ അഭ്രലോകം എന്ന പതിവ് കോളവും പല്ലിശേരി എഴുതുന്നില്ല. മംഗളം സിനിമയുടെ കഴിഞ്ഞ ലക്കത്തിൽ ചില നിർണ്ണായക വിവരങ്ങൾ മംഗളം സിനിമ പുറത്തുവിട്ടിരുന്നു. കൊച്ചിയിൽ നടിയെ ആക്രമിച്ചതിന് പിന്നിൽ മഞ്ജു വാര്യർ-ശ്രീകുമാർ മേനോൻ-ബിനീഷ് കോടിയേരി ഗൂഢാലോചനയെന്നായിരുന്നു ദിലീപിന്റെ വാദം. ഈ നിലപാടാണ് ഒരു അഭിഭാഷകന്റെ തുറന്നുപറച്ചിലിലലൂടെ പല്ലിശേരി പൊളിച്ചത്. ഇതിനെ തുടർന്നാണ് പല്ലിശേരിക്ക് ജോലി നഷ്ടമായതെന്നാണ് സൂചന.
മംഗളം ഗ്രൂപ്പിലേക്ക് പുതിയൊരു മാനേജ്മെന്റ് വിദഗ്ധൻ എത്തിയിരുന്നു. മനോരമയിൽ മുൻ ജോലി പരിചയമുള്ള ഇയാൾ എല്ലാം ലാഭത്തിലാക്കാമെന്നാണ് മംഗളത്തിന് കൊടുത്തിരിക്കുന്ന ഉറപ്പ്. ഇയാളുടെ ആവശ്യപ്രകാരമാണ് ദിലീപിന് എതിരായ എഴുത്തുകൾ മംഗളം നിർത്തുന്നത്. ഇതിന്റെ ഭാഗമായാണ് പല്ലിശേരിയെ സിനിമാ മംഗളത്തിന്റെ എഡിറ്റർ സ്ഥാനത്ത് നിന്ന് മാറ്റുന്നത്. മംഗളം സിനിമ മതിയാക്കുന്നുവെന്ന ന്യായം മംഗളം മാനേജ്മെന്റ് ചിലരോട് പറയുന്നുണ്ട. എന്നാൽ മംഗളം സിനിമയിലെ മറ്റാരോടും രാജി ആവശ്യപ്പെട്ടതുമില്ല. മംഗളത്തിന്റെ പത്രം അടക്കമുള്ള മറ്റ് പ്രസിദ്ധീകരണത്തിൽ നിന്നും പല്ലിശേരിയെ മാറ്റി നിർത്തുന്നു. ഇതിന് പിന്നിൽ ദിലീപിന്റെ വൈരാഗ്യമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ദിലീപിന്റെ സമ്മർദ്ദം ഫലം കണ്ടു. അങ്ങനെ പല്ലിശേരിക്ക് ജോലിയും പോയി എന്നാണ് വിലയിരുത്തൽ.
നടിയെ ആക്രമിച്ച കേസിലെ വിചാരണ ഉടൻ ആരംഭിക്കും. ബാക്കി പത്രങ്ങളും ചാനലുകളുമൊന്നും ദിലീപിനെ വെട്ടിലാക്കുന്ന എക്സ്ക്ലൂസീവുകൾ കൊടുക്കുന്നില്ല. പല്ലിശേരിയാണ് തന്റെ സിനിമാ ബന്ധങ്ങൾ ഉപയോഗിച്ച് പലതും റിപ്പോർട്ട് ചെയ്യുന്നത്. വിചാരണ അട്ടിമറിക്കാൻ കാശിന്റെ കളി നടക്കുന്നുവെന്ന് പോലും വിശദീകരിച്ചു. ഇതിന് പിന്നാലെയാണ് മഞ്ജുവിനെതിരായ ഗൂഢാലോചനക്കഥ പൊളിച്ചത്. ഇത് ദിലീപ് ക്യാമ്പിന് വലിയ ക്ഷീണമാണ്. പല്ലിശേരിയുടെ വാദമുയർത്തി ദിലീപിന്റെ ഗുഡാലോചന പൊളിക്കാൻ പ്രോസിക്യൂഷന് കഴിയും. ഇതും വലിയ തിരിച്ചടിയാണ് ദിലീപിന് നൽകുന്നത്. ഈ സാഹചര്യത്തിൽ വിചാരണയിൽ ദിലീപിന് എതിരാകുന്ന വാർത്തകൾ മംഗളത്തിൽ വരരുതെന്ന് ചില കേന്ദ്രങ്ങൾ ആഗ്രഹിച്ചു. ഇതിന്റെ പ്രതിഫലനമാണ് പല്ലിശേരിയുടെ രാജിയിൽ നിഴലിക്കുന്നത്.
സുജാ കാർത്തികയുമായും ചില വെളിപ്പെടുത്തലുകൾ പല്ലിശേരി നടത്തിയിരുന്നു. പീഡന ദൃശ്യങ്ങൾ സുജാ കാർത്തിക കണ്ടു എന്ന് ചിലർ തന്നോട് പറഞ്ഞുവെന്നായിരുന്നു പല്ലിശേരിയുടെ നിലപാട് വിശദീകരണം. ഇതും ദിലീപ് ക്യാമ്പിന് അലോസരമായിരുന്നു. ഇതിനിടെ ദിലീപിനെ കുടുക്കിയ കേസിൽ മഞ്ജുവിന് യാതൊരു പങ്കുമില്ലെന്ന വെളിപ്പെടുത്തലും എത്തി. അഡ്വ. വികെ ജ്ഹഫർ ആണ് ഈ തുറന്നു പറച്ചിൽ നടത്തിയത്. എഡിജിപി സന്ധ്യയ്ക്കെതിരേയും ദിലീപ് വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇതെല്ലാം ദിലീപിനെ തന്നെ തിരിച്ചുകടിക്കുമെന്നാണ് അഡ്വക്കേറ്റ് വിശദീകരിക്കുന്നത്. കേസിലേക്ക് മഞ്ജുവും സന്ധ്യയും ശ്രീകുമാർ മേനോനും ബിനീഷ് കോടിയേരിയും എത്തുന്നത് തന്റെ ഭാവനയുടെ ഫലമാണെന്ന് അഡ്വക്കേറ്റ് പറയുന്നു. ദിലീപിന് വേണ്ടി താൻ തയ്യാറാക്കിയ റിട്ട് ഹർജിയിലെ പരാമർശങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നതെന്നും ഇതിൽ യാതൊരു സത്യവുമില്ലെന്ന തരത്തിലാണ് മംഗളം സിനിമയിലെ അഡ്വ ജഹ്ദറിന്റെ വെളിപ്പെടുത്തൽ
മംഗളം സിനിമയിൽ അദ്ദേഹം എഴുതുന്നത് ഇങ്ങനെ: ദിലീപിനു വേണ്ടി ഹർജി തയാറാക്കിയ എനിക്കു മാത്രമേ ഞാൻ തന്നെ തയാറാക്കിയ ഹർജിയിൽ ഒളിഞ്ഞിരിക്കുന്ന തിരിഞ്ഞുകടിക്കുന്ന സത്യങ്ങൾ എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കൂ. അനാവശ്യ വിവാദങ്ങളിലേക്ക് മഞ്ജുവാര്യരെയും ശ്രീകുമാരമേനോനെയും എ.ഡി.ജി.പി സന്ധ്യയെയും അന്വേഷണ സംഘത്തെയും വലിച്ചിഴച്ചതിന്റെ പ്രത്യാഘാതങ്ങൾ ദിലീപിനെ കാത്തിരിക്കുകയാണ്. ആരോപണ വിധേയരായ ഈ നിരപരാധികൾ ദിലീപിനെതിരെ മാനനഷ്ടക്കേസിനു പോയാൽ ദിലീപിന്റെ അടപ്പിളകും എന്ന കാര്യത്തിപൽ സംശയം വേണ്ട. ഇങ്ങനെയുള്ള നിരവധി പഴുതുകളാണ് നിയമോപദേശം ശ്രവിക്കാതെ തിടുക്കത്തിൽ ജാമ്യഹർജിയിൽ വേണ്ടതും വേണ്ടാത്തതും കുത്തിനിറച്ചതു കൊണ്ട് ദിലീപ് സൃഷ്ടിച്ചത്. ജാമ്യഹർജിയിൽ മഞ്ജു വാര്യരേയും എ.ഡി.ജി.പി സന്ധ്യയേയും വലിയ കുറ്റവാളികളായി ചിത്രീകരിച്ചപ്പോൾ മൂന്നാം ജാമ്യഹർജി പരിഗണിക്കവേ ബഹുമാനപ്പെട്ട ഹൈക്കോടതി ഒരു നിമിഷം ശങ്കിച്ചു. ഹർജിയിൽ പറയുന്നതു പോലെ അന്വേക്ഷണ സംഘവും എ.ഡി .ജി. പി സന്ധ്യയും മഞ്ജുവും ശ്രീകുമാർ മേനോനും ഗൂഢാലോച നടത്തി ദിലീപിനെ ചതിച്ചതാണോ എന്ന ശങ്ക ഒരു ദിവസം ഹൈക്കോടതിയുടെ മനസ്സിലുദിച്ചു. ആ സംശയത്തിന്റെ ആനുകൂല്യമാണ് ദിലീപിനു ജാമ്യം കിട്ടാൻ കാരണം.-ഇതായിരുന്നു വക്കീൽ വിശദീകരിച്ചത്.
മംഗളം സിനിമയിലെത്തിയ ഈ റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. ഇതാണ് പല്ലിശേരിക്ക് പണി പോകാൻ കാരണം. ഇത്തരം റിപ്പോർട്ടുകൾ വാരികയുടെ സർക്കുലേഷൻ ഉയർത്തിയെങ്കിലും ഇനി ദിലീപിനെ പിണക്കേണ്ടെന്ന നിലപാടിലേക്ക് മാനേജ്മെന്റ് മാറിയതാണ് പല്ലിശേരിക്ക് വിനയായത്. നാനയിലെ സിനിമാ റിപ്പോർട്ടുകളിലൂടെയാണ് പല്ലിശേരി ചലച്ചിത്ര മാധ്യമ പ്രവർത്തകനെന്ന നിലയിൽ ശ്രദ്ധേയനായത്. ആറു വർഷമായി സിനിമാ മംഗളത്തിനൊപ്പമായിരുന്നു യാത്ര. ഇതിനാണ് വിരാമമാകുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍