ജയരാജൻ ശുദ്ധനായ മഠയൻ; കേസുമായി പോയാൽ ഇപി ജയിലിലാകും; പിണറായി ഏകാധിപതി; ക്രൈസ്തവ സമൂഹം വിദ്യാഭ്യാസത്തെ കച്ചവട ചരക്കാക്കി; 50 കോടി മുടക്കി പാറേൽ പള്ളി നിർമ്മാണം അഹങ്കാരമല്ലേ..? മാണിക്ക് ബാറുടമകൾ പണം നൽകിയത് ഉമ്മൻ ചാണ്ടി പറഞ്ഞിട്ട്; പൂഞ്ഞാർ സിംഹം പി സി ജോർജ്ജ് മറുനാടനോട്
ലണ്ടൻ: ശുദ്ധനായ മഠയനായ ഇപി ജയരാജൻ ബന്ധത്വ നിയമന വിവാദത്തിൽ ജയിലിൽ പോകുമെന്ന് പൂഞ്ഞാർ എംഎൽഎ പിസി ജോർജ്. മുഖ്യമന്ത്രി പിണറായി വിജയൻ ഏകാധിപതിയെ പോവുന്നുവെന്ന് വിലയിരുത്തന്ന പിസി ജോർജ് ഇടത് ഭരണത്തിൽ നന്മയും കാണുന്നു. രാഷ്ട്രീയത്തിലെ മതത്തിന്റേയും സമുദായത്തിന്റേയും ഇടപെലുകളേയും അംഗീകരിക്കാൻ ജനകീയ നേതാവിന് കഴിയുന്നില്ല. ജനപക്ഷ രാഷ്ട്രീയവുമായി ഇംഗ്ലണ്ട് പര്യടനത്തിലാണ് പിസി ജോർജ്. യുകെയിലെ മലയാളികൾ വലിയ സ്വീകരണമാണ് പൂഞ്ഞാറിലെ എംഎൽഎയ്ക്ക് നൽകിയത്. ഈ തരിക്കിനിടയിലും മറുനാടൻ മലയാളിക്ക് പ്രത്യേക അഭിമുഖം പിസി അനുവദിച്ചു. സംസ്ഥാന രാഷ്ട്രീയത്തെ അതിസൂക്ഷ്മമായി വിലയിരുത്തുകയാണ് പിസി ജോർജ്.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം മുഴുവൻ സ്വാധീനമുള്ള പ്രസ്ഥാനമായി തന്റെ ജനപക്ഷം മാറുമെന്നും പിസി ജോർജ് വിശദീകരിക്കുന്നു.
കേരളത്തിലെ പ്രത്യേകിച്ച് പൂഞ്ഞാറിലെ ജനങ്ങളെ ഒപ്പം നിർത്തുന്നതിന്റെ മാജിക്ക്?
സത്യത്തിൽ യാതൊരു മാജിക്കുമില്ല. എനിക്ക് അഭിനയം ഇല്ലെന്ന് ജനങ്ങൾക്ക് അറിയാം. ഞാൻ വിതച്ചതുകൊയ്യുന്നു. നമ്മൾ വിതച്ചതല്ലേ കൊയ്യാവൂ. എന്നെപ്പോലെ നിവേദനവുമായി വരുന്നവരോട് വഴക്കുണ്ടാക്കുന്ന ഒരു പൊതുപ്രവർത്തകനും ഉണ്ടാകില്ല. അവർ വരുന്ന കാര്യങ്ങൾ തെറ്റാണെങ്കിൽ അവരുമായും അവർ പറയുന്ന കാര്യങ്ങൾ ശരിയാണെങ്കിൽ അവർക്ക് വേണ്ടി ഞാൻ ആരുമായും വഴക്കുണ്ടാക്കും. പിന്നീട് അവർ വോട്ട് ചെയ്തോ എന്ന് ഞാൻ അന്വേഷിക്കാറുമില്ല. എന്റെ വീട്ടിൽ വരുന്നവർ എനിക്ക് വോട്ട് ചെയ്തവർ ആയിരിക്കണം എന്ന കാര്യത്തിൽ എനിക്ക് ഒരു നിർബന്ധവും ഇല്ല. വോട്ട് ചെയ്യാത്തവരുടെയും എംഎൽഎയാണ് ഞാൻ. ആ പ്രവർത്തനം ആകാം ദൈവാനുഗ്രഹം കൊണ്ട് എനിക്ക് അനുകൂലമായി വന്നത്. മാത്രവുമല്ല കേരളത്തിൽ വളർന്നു വരുന്ന രാഷ്ട്രീയ രംഗം മലീമസമായതോട് കൂടി മതപരമായ ഒരു ഏകീകരണം എല്ലാ മേഖലയിലും ഉണ്ടായിട്ടുണ്ട് ഇതു പോലൊരു മതേതര രാജ്യത്ത് പുരോഹിതന്മാർക്ക് പ്രാമുഖ്യവും വർദ്ധിക്കുമ്പോൾ അത് മതേതരത്വത്തെ തകർക്കുകയെന്നാണ് എന്റെ അഭിപ്രായം. മത പോരുഹിതന്മാരേ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളാണ് ഞാൻ. വിശ്വാസപരമായ കാര്യങ്ങളിൽ ആവണം അവർ ശ്രദ്ധിക്കേണ്ടത്. ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അഭിപ്രായം പറയുവാൻ കണ്ഠര് മോഹനരെ പോലുള്ളവർക്കേ പറ്റൂ. പക്ഷേ അവർ പറയുന്ന രാഷ്ട്രീയ അഭിപ്രായം സ്വീകരിക്കുന്നത് ശരിയല്ല. വെള്ളാപ്പള്ളി എസ്എൻഡിപിയെപ്പറ്റി നല്ലത് പറയാം. അദ്ദേഹത്തിന്റെ സേവനം നല്ലതാണ്. പക്ഷേ അദ്ദേഹം രാഷ്ട്രീയവുമായി കളിക്കാൻ ഇറങ്ങിയാലോ. അദ്ദേഹത്തിന്റെ മകനും ജോസ് കെമാണിയുമായി പങ്ക് ബിസിനസ് ആണ്. മാണിയെ ഇക്കുറി ജയിപ്പിക്കാൻ വേണ്ടി ഏറെ കഷ്ടപ്പെട്ടത് വെള്ളാപ്പള്ളി നടേശനാണ്. അവിഹിത ബന്ധം അപകടകരമാണ്.
ഭക്തി രാഷ്ട്രീയമേഖലയിൽ കടത്തി കൊണ്ട് വന്നത് ആ മേഖലയിൽ ലാഭം കൊയ്യാൻ ശ്രമിക്കുന്ന ജാതി സംഘടനകളുടെ നേതാക്കന്മാരെ വളരെ ശ്രദ്ധിക്കണം. എൻഎസ്എസിനെ ഞാൻ മാതൃക ആയി കാണുന്നു. സുകുമാരൻ നായർക്ക് ഒരു രാഷ്ട്രീയമുണ്ട് പക്ഷേ അത് അദ്ദേഹത്തിന്റെ മനസ്സിൽ ആണ് ഇരിക്കുന്നത്. അദ്ദേഹം സ്ഥാനാർത്ഥിയെ നോക്കിയാണ് പിന്തുണ പറയുന്നത്. ഒരിക്കലും എൻഎസ്എസ് നായർക്ക് വേണ്ടി മാത്രം സംസാരിക്കുകയില്ല. പൊതുവായി മനുഷ്യന് ലാഭം എന്നത് നോക്കിയാണ് സംസാരിക്കുന്നത്. ക്രൈസ്തവ സമൂഹം പോലും വിദ്യാഭ്യാസം ഒരു കച്ചവട ചരക്കാക്കി മാറ്റുന്നില്ലേ. എന്റെ നിയോജക മണ്ഡലമായ എരുമേലിയിൽ കാഞ്ഞിരപ്പള്ളി ബിഷപ്പിന്റെ കീഴിലുള്ള സ്ഥലത്തെ സ്കൂളിൽ പ്ലസ്വണ്ണിന് അറുപതിനായിരം രൂപ വീതം ആണ് വാങ്ങിക്കുന്നത്. ഇതിന് ദൈവശിക്ഷ കിട്ടും എന്നതിന് സംശയം ഉണ്ടോ. വിദ്യാഭ്യാസ കച്ചവടത്തിന് നമ്മുടെ ബിഷപ്പുമാരും കൂട്ടു നിൽക്കുന്നു എന്നതിന് ഒരു തെളിവാണിത്. എന്തുകൊണ്ട് സഭ ചർച്ചയിലൂടെ ഇത് നിയന്ത്രിക്കുന്നില്ല. എരുമേലി സ്കൂളിന് ആവശ്യമായ കമ്പ്യൂട്ടറുകൾ, പെൺകുട്ടികൾക്ക് ബാത്ത്റൂം, ഓട നിർമ്മാണം ഇതിനായി ഒക്കെ ലക്ഷങ്ങൾ ഞാൻ എംഎൽഎ ഫണ്ടിൽ നിന്നാണ് നൽകുന്നത്. പിന്നെ എന്തിനാണ് പണം പിരിക്കുന്നത്. ഒരു ചെറിയ ഫണ്ട് ഒക്കെ മര്യാദയാണ്. പക്ഷേ ഒരു അഡ്മിഷന് അറുപതിനായിരം രൂപ വീതം വാങ്ങുന്നത് മെത്രാനായ മാർപ്പാപ്പ ചെയ്താലും ഞാൻ തെറ്റാണെന്ന് പറയും. അവർ ദൈവ ശിക്ഷ ഏറ്റു വാങ്ങും എന്ന കാര്യത്തിൽ സംശയം വേണ്ട.
പണ്ട് കാലത്ത് വിദ്യാഭ്യാസ രംഗത്ത് ഏറ്റവും കൂടുതൽ സേവനം നടത്തിയിരുന്നത് ക്രൈസ്തവ സമൂഹം ആയിരുന്നു. കച്ചവട മനസ്ഥിതികൾ മാറ്റി ത്യാഗത്തിന്റെ പാദയിലേക്ക് അവർ മാറണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.
പൊതുപ്രവർത്തകനിലേക്കുള്ള വഴി?
ഞാൻ എറണാകുളത്ത് പഠിക്കുമ്പോൾ ഉണ്ടായ അനുഭവമാണ് സ്ട്രോങ്ങ് രാഷ്ട്രീയത്തിലേക്ക് വന്നത്. ഒരു പഞ്ചായത്ത് മെമ്പർ ആവണം എന്ന് പോലും ഞാൻ ആഗ്രഹിച്ചിരുന്നില്ല. തേവര കോളേജിൽ പഠിക്കുമ്പോൾ ആയിരുന്നു കെഎസ്യുന് വേണ്ടി ആത്മാർത്ഥമായി ഇറങ്ങുന്നത്. ഇത്തവണ പൂഞ്ഞാറിൽ കെട്ടിവച്ച തുക നഷ്ടമായ ഇടതുമുന്നണി സ്ഥാനാർത്ഥി പിസി ജോസഫ് അന്ന് സംഘാടനാ കോൺഗ്രസിന്റെ പ്രവർത്തകനായിരുന്നു. അവൻ എന്റെ കാല് പിടിച്ചാണ് കോളേജ് മുന്നണിയിൽ ചേർന്നതും പിസി ജോസഫിനെ ചെയർമാൻ ആക്കിയതും. പി സി ജോസഫ് അന്ന് സ്ഥാനം ആഗ്രഹിച്ചിരുന്നു. ഞാനാണ് അവനെ കേരള കോൺഗ്രസ്സുകാരനാക്കിയത്. ഞാൻ കൊണ്ടു വന്ന അവനാണ് എനിക്കിട്ട് പാര വയ്ക്കാൻ തൊടുപുഴയിൽ നിന്നും പൂഞ്ഞാറ്റിൽ വന്നത്. ഈരാറ്റുപേട്ട, അരുവിത്തുറ തർക്കം ഇടക്കാലത്ത് ഉണ്ടായിരുന്നു. വി എംഎ കരീം എന്ന ആളായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. പിന്നെ സിപിഐയുടെ വെളിയത്ത് കാക്ക ഇവർ എന്റെ ഭയങ്കരമായിട്ട് സ്നേഹിച്ചിരുന്നു. അവർ നോക്കുമ്പോൾ ഞാൻ പ്ലാതോട്ടത്തിൽ ചാക്കോച്ചന്റെ മകനാണ്. ഞാൻ കേരള കോൺഗ്രസ്സിൽ സ്ട്രോങ്ങ് ആണ് താനും. അങ്ങനെ ഞാൻ വന്നാൽ ഈ തർക്കും തീരുമെന്നും അവർ വിശ്വസിച്ചിരുന്നു. ഇവരുടെ വലിയൊരു സംഭാവന എന്റെ എംഎൽഎ സ്ഥാനത്തിനുണ്ട്. അങ്ങനെയാണ് എന്റെ അച്ഛന്റെ എതിർപ്പിനെ അവഗണിച്ചും ഞാൻ രാഷ്ട്രീയത്തിൽ എത്തിയതും. രാഷ്ട്രീയം ഒക്കെ കുഴപ്പമായോ. പക്ഷേ സ്ഥാനാർത്ഥിയാവണ്ട പകരം ഒരു ബിസിനസ്സുകാരൻ ആവണം എന്നാണ് എന്റെ മാതാപിതാക്കന്മാർ ആഗ്രഹിച്ചിരുന്നത്. പിനനെ ഞാൻ രാഷ്ട്രീയത്തിൽ എത്തിയത് ദൈവ നിശ്ചയം ആകാം.
ഇടത് വലത് ഭരണത്തെ പറ്റിയുള്ള അഭിപ്രായം?
ഉമ്മൻ ചാണ്ടിയുടെ ഭരണമാണല്ലോ നാട്ടിൽ വലതും ഭരണം കഴിഞ്ഞത്. ആ ഭരണത്തിൽ വളരെ ഏറെ നന്മകൾ ഉണ്ടായിരുന്നു. പക്ഷേ ഇകുപോലെ അഴിമതി കച്ചവടം നടന്നൊരു ഗവൺമെന്റില്ല. അതുപോലെ ഉമ്മൻ ചാണ്ടിയുടെ ഭരണ സമയം ആർക്ക് എന്തു വൃത്തികേടും കാണിക്കാം. ചോദ്യം ചെയ്യുവാൻ ആളില്ല. പണം ഉണ്ടാക്കാത്ത മന്ത്രിമാരില്ല. പണത്തിന് കൂട്ട് നിൽക്കാത്ത് ഏജന്റ്മാരില്ല. കെ. ബാബു ഏറ്റവും വലിയ അഴിമതിക്കാരൻ ആണെന്ന് തെളിഞ്ഞില്ലേ. ഉമ്മൻ ചാണ്ടിയുടെ ഏറ്റവും അടുത്ത ആളല്ലേ. ഉമ്മൻ ചാണ്ടി അറിയാതെ ആണോ കെ. ബാബു ഈ പണമെല്ലാം വാങ്ങിയത്. കെ എം മാണിക്ക് ഒരു കോടി രൂപ ബാർ അസോസിയേഷൻ കാർ കൊണ്ടു പോയി കൊടുക്കാൻ കാരണം എന്താണ്? ഉമ്മൻ ചാണ്ടി പറഞ്ഞിട്ടാണ് ഇക്കാര്യം എന്നോട് കെഎം മാണി സമ്മതിച്ചിട്ടുള്ളതാണ്.
ബാർ കോഴക്കേസ് ഉണ്ടാക്കുവാനുള്ള കാരണം എന്താണ്?
ഉമ്മൻ ചാണ്ടിയുടെ നിർദ്ദശപ്രകാരം ബാർ ഓണേഴ്സ് എല്ലാവരും കൂടി 15 കോടി രൂപ പിരിച്ചതാണ്. സ്ഥിരമായി എല്ലാ വർഷവും ലൈസൻസ് പുതുക്കുന്നതാണ് നല്ലൊരു മന്ത്രിമാർ മുതൽ എകസൈസ് ഉദ്യോഗസ്ഥർ വരെ നൽകണം. എല്ലാം കൂടി ഒരുമിച്ച് പുതുക്കുന്നതിന് കൊല്ലംകാരനായിരുന്ന ഗുരുദാസൻ കണ്ടിന്യൂവസ് ആയിട്ട് പുതുക്കാൻ ഓർഡർ ഇട്ടു. ഉദ്യോഗസ്ഥന്മാരും മന്ത്രിമാരും കാശ് പിടുങ്ങുന്നത് തടയുവാൻ ആയിരുന്നു ഈ നീക്കം. കെ. ബാബു വന്ന ശേഷം ഇത് തടയുകയും എല്ലാ വർഷവും ആക്കുകയും ചെയ്തു. ഈ നയമാറ്റത്തിലാണ് പ്രശ്നങ്ങൾക്ക് തുടക്കം. പുതുക്കുവാൻ ബാറുകൾ ഉണ്ണിയുടെ നേതൃത്വത്തിൽ 15 കോടി പിരിക്കുകയും ഒരുകോടി മാണി കുഞ്ഞാലിക്കുട്ടിക്കു കൊടുക്കുവാനും കൊണ്ടുചെന്നെങ്കിലും കുഞ്ഞാലിക്കുട്ടി ഇത് മദ്യത്തിന്റെ പണം എനിക്ക് വേണ്ടെന്നും പറഞ്ഞ് അദ്ദേഹം തിരിച്ചു നൽകി.
കുഞ്ഞാലിക്കുട്ടി തന്നെ ഇക്കാര്യം എന്നോട് സമ്മതിച്ചിട്ടുള്ളതാണ്. കെ. ബാബുവിന് 10 കോടി കൊടുത്തപ്പോൾ ഒരു കോടി കിട്ടിയത് മാണിക്ക് സഹിച്ചില്ല. ജോസ് കെ മാണി വന്നതോടെ അദ്ദേഹം ഫിക്സഡ് റെയിറ്റ് ആക്കി. ഈ റെയിറ്റ് ആണ് മാണിയെ കൊള്ളക്കാരനാക്കി ജനങ്ങളുടെ മുന്നിൽ എത്തിച്ചത്. ഈ ഒരു കോടി മേടിച്ച് പ്രശ്നം തീർത്തിരുന്നെങ്കിൽ ഇത് വെളിയിൽ വരില്ലായിരുന്നു. കെ. ബാബുവിന് 10 കൊടുത്തില്ലേ. നീയൊരു 5 കോടി കൊണ്ടുവരാൻ പറഞ്ഞ് മാണി നിൽക്കുവാ. ആ നിൽപ്പ് അവസാനം ഒരു കോടിയിൽ തന്നെ ആയി. ഉണ്ണി പോയി മുഖ്യ മന്ത്രിയുമായി സംസാരിച്ചപ്പോൾ മുഖ്യമന്ത്രി ഒരു പൈസ പോലും കൂടുതൽ കൊടുക്കരുതെന്നും പറഞ്ഞു അതോടെ പിരിക്കാൻ പറ്റാത്ത അവസ്ഥയും ആയി. മാണി അതിനൊപ്പം വേറൊരു കളിയും കൂടി കളിച്ചു. 418 ബാർ തുറന്ന് കൊടുക്കുന്നതിനായിട്ടാണ് അവരിൽ നിന്നും ഒരു കോടി വാങ്ങിയത്. അതു കഴിഞ്ഞ് സുധീരൻ ഇടപെട്ടു ലൈസൻസ് കൊടുക്കാൻ പാടില്ല എന്ന പറഞ്ഞു. സഭകൾ ഇടപെട്ടു. അങ്ങനെ ഇരിക്കുന്ന സമയത്ത് കേരള കോൺഗ്രസ്സിന്റെ ഉന്നതാധികാര സമിതി കൊച്ചിയിൽ വിളിച്ചു. ഞങ്ങൾ 18 പേർ അന്ന് പങ്കെടുത്തു. അവിടെ ചെന്ന് പാർട്ടി പ്രവർത്തനം ഒക്കെ വിശദമായി ചർച്ച ചെയ്തു. പിറ്റേ ദിവസം യുഡിഎഫ് ഉന്നതാധികാര സമിതി മുഖ്യ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരാൻ ഇരിക്കുകയാണ്. പിന്നെയാണ് കളി മനസ്സിലായത്. മീറ്റിംഗിനിടയിൽ ജോസ് കെ മാണി എഴുന്നേറ്റു എനിക്കൊരു പ്രധാനപ്പെട്ട കാര്യം പറയുവാൻ ഉണ്ട്. നാളെ നമ്മൾ മദ്യ നയത്തിൽ അഭിപ്രായം പറയേണ്ടതിനാൽ 416 ബാറിലും ലൈസൻസ് കൊടുക്കേണ്ട എന്നാണ് എന്റെ അഭിപ്രായം. അപ്പോൾ പിജെ അടക്കം എല്ലാവരും നമ്മൾ നേരത്തെ തീരുമാനിച്ചതാണല്ലോ കൊള്ളാവുന്നതിന് കൊടുക്കുവാൻ. അപ്പോഴേക്കും കെഎം മാണി എണീറ്റ് ചെയർമാൻ എന്ന നിലയിൽ അഭിപ്രായം അറിയിച്ചു. ഒരു ബാറിനും ലൈസൻസ് കൊടുക്കണ്ട എന്നാണ് എന്റെയും അഭിപ്രായം. ഇതിനുള്ളിലെ രസം എന്നത് മാണിയും മകനും അന്ന് രാവിലെ മുതലേ റിസോർട്ടിൽ ഉണ്ട്. 418 ബാർ നിർത്തിയപ്പോൾ 312 ബാറുകൾക്ക് ഇരട്ടിയിൽ കൂടുതൽ വരുമാനം ആയി. 418 തുടങ്ങാതിരുന്നാൽ ഈ വരുമാനം അവർക്ക് ലഭിക്കുകയാണല്ലോ. മാണി രണ്ട് കോടി രൂപ മേടിച്ചു കൊണ്ടാണ് പാര ആയിട്ട് നിന്നത്. ഇത് ഉമ്മൻ ചാണ്ടി അറിയുകയും ക്ലിഫ് ഹൗസിൽ ചേർന്ന ഉന്നതാധികാര സമിതിയിൽ 481 + 312 ഉൾപ്പെടെ ഒരു ബാറിനും ലൈസൻസ് കൊടുക്കണ്ട എന്നാണ് എന്റെ അഭിപ്രായം എന്നും മദ്യം കേരളത്തിൽ വേണ്ടന്നും മുഖ്യ മന്ത്രി അറിയിച്ചു. സുധീരൻ മാത്രം കൈയടിച്ചു ബാക്കി. എല്ലാവരും അടികൊണ്ട പോലെ ഇരുന്നുപോയി. പഴയ കുട്ടൻപിള്ളയുടെ സ്വഭാവമാണ് മാണി കാണിച്ചത്. വാദിയോടും പ്രതിയോടും മാണി പണം വാങ്ങി. ഇതാണ് കേരളത്തിലെ ബാർ വിഷയം.
പിണറായി മന്ത്രിസഭ ?
പിണറായി ഏകാധിപതിയെപ്പോലെ പോകുന്നു എന്നാണ് എന്റെ അഭിപ്രായം. പുള്ളിയുടെ തീരുമാനിത്തന് അപ്പുറം ആര് പറഞ്ഞാലും അംഗീകരിക്കില്ല. നിയമ സഭയിൽ മന്ത്രിമാർ ഉത്തരം പറയുമ്പോൾ പുള്ളിക്ക് എന്തെങ്കിലും സംശയം ഉണ്ടായാൽ പിണറായി തന്നെ നിന്ന് ഉത്തരം പറയാറുണ്ട്. അത്ര ഉറച്ച നിലപാട് സ്വീകരിച്ചാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്. ചിലപ്പോൾ അത് നന്മയ്ക്ക് വേണ്ടി ആയിരിക്കും. ഒരു പോളിസി വന്നാൽ തീരുമാനിച്ചത് നടപ്പിലാക്കണം. യുഡിഎഫിൽ തീരുമാനിച്ചതല്ലല്ലോ നടപ്പിൽ ആവുന്നത്. ഈ ഇടതു പക്ഷം വേണമെങ്കിൽ യുഡിഎഫിനേക്കാൾ ഞാൻ കാണുന്ന നന്മ ഇതാണ്. തീരുമാനത്തിലേക്ക് പോകുന്നുണ്ട്. ഞാൻ ഇത് പറയുമ്പൾ പിണറായി വിജയനുമായി കമ്പനിയുണ്ടെന്ന് കരുതും. എനിക്ക് അദ്ദേഹവുമായി യാതൊരു കമ്പനിയും ഇല്ല.
ഇപി ജയരാജന്റെ രാജി ?
ഇപി ജയരാജൻ ശുദ്ധനായ മഠയൻ ആണ്. പാവം ക്രൂരൻ എന്ന പോലെ മഠയനായ ശുദ്ധൻ ആണ് അദ്ദേഹം. അല്ലാതെ മന്ത്രിയുടെ ലെറ്റർ പാഡിൽ കത്തുകൊടുക്കുക എന്നത്. അദ്ദേഹം ജയിലിൽ പോകും ഇപി ജയരാജൻ ചെയ്തതിനെതിരെ കേസുമായി മുന്നോട്ട് പോകുന്നത് അൽപ്പം കടന്ന കയ്യാണ്. ക്ഷമിക്കണം എന്ന അഭിപ്രായക്കാരമാണ്. ഒരു ആവശ്യം വന്നപ്പോൾ പുള്ളി വേറൊന്നും നോക്കിയില്ല. കത്തുകൊടുത്തു. ഇനിയും ഒരുപാട് കത്തുകൾ കൊടുത്തിട്ടുണ്ട്. പക്ഷേ ഒരു ഗുണം ഉണ്ടായി. ചെയ്തത് തെറ്റാണെന്ന് വിമർശനം ഉണ്ടായപ്പോൾ തന്നെ നടപടി ഉണ്ടാകുമെന്ന് പിണറായി പറഞ്ഞു. പിണറായിയുടെ തൊട്ടടുത്ത് തന്നെ രണ്ടാം സ്ഥാനത്താണ് ഇപി. പക്ഷേ മുഖം നോക്കാതെ തന്നെ നടപടിയെടുത്തു. പാർട്ടി കമ്മറ്റി ചേർന്ന് എടുത്ത് ദൂരെ കളഞ്ഞു. ഇന്ന് വരെ ഇത്രയും സ്പീഡിൽ ഒരു പുറത്താക്കൽ ഉണ്ടായിട്ടില്ല.
ഈ ഗവൺമെന്റ് ഇപ്പോൾ മാന്യമായിട്ടാണ് പോകുന്നത്. ഇങ്ങനെ പോയാൽ കൊള്ളാം. പിന്നെ ഒരു തെറ്റ് കാണുന്നത് കണ്ണൂരിൽ കമ്മ്യൂണിസ്റ്റ്കാരും ആർഎസ്എസുകാരും ആണ് പരസ്പരം മരിക്കുന്നത്. ബിജെപി നേതാവായ ഒ രാജഗോപാൽ നിയമ സഭയിൽ ചോദിച്ചു. ആർഎസ്എസ് ഇന്ത്യാ രാജ്യം മുഴുവനും ഉണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയും ഉണ്ടെന്ന് പറയുന്നു. വേറൊരിടത്തും ഇല്ലാത്ത കൊലപാതകം കണ്ണൂരിൽ മാത്രം എന്തുകൊണ്ട് സംഭവിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യസ്ഥനായ മുഖ്യമന്ത്രി അതിന് ഉത്തരം നൽകിയേ തീരൂ.
അമ്പലത്തിലെ തേക്ക് തടി വിവാദം?
തെറ്റിദ്ധരിക്കരുത്. അമ്പലത്തിന് ഒരു തേക്ക് തടി കൊടുത്തതിൽ തെറ്റില്ലെന്നാണ് എന്റെ അഭിപ്രായം. കാരണം ഒരു ക്ഷേത്രം ഉണ്ട്. അവർക്ക് പണമില്ല കൊടിമരത്തിന് ഒരു തേക്ക് വേണം. ലക്ഷണം ഒത്ത തേക്കുണ്ട്. സൗജന്യമായി കൊടുക്കുന്നതിൽ തെറ്റില്ലെന്നാണ് എന്റെ വാദം. പിന്നെ തേക്ക് കൊടുക്കാൻ പറഞ്ഞ് മന്ത്രിയുടെ കൈയിൽ അപേക്ഷ കിട്ടിയാൽ ഉടൻ പ്രോസസ് ചെയ്യണം. റിപ്പോർട്ട് നോക്കണം. ക്യാബിനറ്റിൽ വച്ച് പാസാക്കേണ്ടതിന് പകരം ഇങ്ങേര് മരം കൊടുക്കാൻ ഉത്തരവ് ഇറക്കുകയാണ്. അതിന് അങ്ങേർക്ക് അധികാരം ഇല്ല. അങ്ങേര് വനം മന്ത്രിയും അല്ല. വനം മന്ത്രി പരിശോധിക്കാൻ പറഞ്ഞപ്പോൾ ആണല്ലോ ഇത് പുറത്ത് വന്നത്.
50 കോടി മുടക്കി പാറേൽ പള്ളി നിർമ്മാണം?
യേശുദേവൻ പുൽക്കൂട്ടിൽ ആണ് ജനിച്ചത്. ആ യേശുദേവനെ ഇപ്പോൾ മന്ത്രി മന്ദിരങ്ങളിലും സ്വർണ്ണക്കൂട്ടിലും അല്ലേ വയ്ക്കുന്നത്. ഇതൊക്കെ യേശുവിന് നേരത്തെ തന്നെ അറിയാമായിരുന്നു. അദ്ദേഹം പറഞ്ഞിട്ടുണ്ട് ഉദ്ദേശം കട്ടാൽ മതി അവരുടെ പ്രവർത്തി നോക്കണ്ട എന്ന്. നമ്മുടെ മെത്രാന്മാരുടെയും അച്ചന്മാരുടെയും പ്രവർത്തികൾ നോക്കണ്ട. അവർ പറയുന്ന വാചകങ്ങൾ ശ്രവിക്കുക. ഒരു നല്ല പള്ളി എനിക്ക് ഇഷ്ടമാണ്. വിശ്വാസികൾ ഒരു 1200 കാണുമായിരിക്കും. ആ ഇടവകയിൽ ഉള്ളവർക്ക് ഇരുന്നു കുർബാന കൂടുവാൻ ഇത്രയും തുകയുടെ പള്ളി വേണോ?
അഹങ്കാരം ദ്രാഷ്ട്യം ഇത് ഒരിക്കലും സഭയ്ക്ക് ഗുണകരമാകില്ല. ഈ പണം വച്ച് ഒരു 500 കിടപ്പാടം ഇല്ലാത്തവർക്ക് വീട് വച്ച് കൊടുത്തിരുന്നെങ്കിൽ എത്ര നന്നായിരുന്നു. എത്രയോ പെൺകുട്ടികൾ പണം ഇല്ലാത്തതിനാൽ വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്നു. ഇവരെ കെട്ടിച്ച് വിടാൻ ഉപയോഗിക്കാൻ മേലേ. മാതാ അമൃതാനന്ദമയി എല്ലാ വർഷവും സമൂഹ വിവാഹം നടത്തുന്നു. എല്ലാ വർഷവും ഞാൻ ഇതിൽ പങ്കെടുക്കാറുണ്ട്. എന്നെ കൊണ്ടാണ് ആവർക്ക് സ്വർണ്ണവും പണവും കൊടുപ്പിക്കുന്നത്. നൂറോളം പെൺകുട്ടികൾക്ക് 15, 20 പവനോളം സ്വർണം വീതം ആണ് നൽകുന്നത്. ഇത് കണ്ട് എനിക്ക് അത്ഭുതം തോന്നി. നമ്മുനടെ സഭയ്ക്ക് ഇതുപോലെ ചെയ്താൽ എന്താണ് കുഴപ്പം.
എന്ന് വച്ച് പള്ളി വേണ്ടെന്നല്ല. ഒന്നോ രണ്ടോ കോടി മുടക്കി പള്ളി പണിയണം. ഞാൻ എതിരല്ല. ഇത്രയും വലിയ അഹഭങ്കാരം പാടില്ല.
യുകെയിൽ ജനപക്ഷം രാഷ്ട്രീയത്തിന്റെ പ്രസക്തി?
ഒരു പുതിയ രാഷ്ട്രീയത്തെപ്പറ്റിയാണ് ഞാൻ ചിന്തിക്കുന്നത്. ജനപക്ഷ രാഷ്ട്രീയം. യുകെയിൽ 8 മീറ്റിങ്ങുകൾ ആണ് ഇപ്പോൾ നടക്കുന്നത്. യുകെയിൽ ഉള്ളവരുടെ മാതാപിതാക്കന്മാർ നാട്ടിലുണ്ട്. അവർ സംരക്ഷിക്കപ്പെടണം. ഇവിടെ നിന്നുള്ളയാത്ര പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം. ഈ പ്രശ്നങ്ങളിൽ ഇടപെടാൻ ആളില്ല. ജനപക്ഷ രാഷ്ട്രീയ പാർട്ടിയല്ല സംഘടനയാണ്. സിപിഐ(എം) ബംഗാള്ളിൽ തകർന്നു. കേരളത്തിൽ പിടിച്ചു നിൽക്കാൻ ആവില്ല. കോൺഗ്രസ്സിന് നല്ലൊരു നേതൃത്വം ഇല്ല. കേൺഗ്രസ്സ് രാഷ്ട്രീയം വളരുന്നില്ല. കോൺഗ്രസ്സും കമ്മ്യൂണിസ്റ്റ് പാർട്ടുക്കും ഇടയിലുള്ള ശ്ലാപ്പാണ്
ജനപക്ഷ രാഷ്ട്രീയത്തിന് വഴി തുറക്കുക?
അടുത്ത പാർലമെന്റ് ഇലക്ഷന് തുടക്കം കുറിക്കാൻ സാധിക്കും എന്നാണ് വിശ്വസിക്കുന്നത്. വരുന്ന ഡിസംബർ മാസത്തിൽ ഡിക്ലെയർ ചെയ്യുകയും പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ്. വലിയ പ്രതീക്ഷയാണ് എനിക്കുള്ളത്. ജനപക്ഷ രാഷ്ട്രീയം കേരളം പൂർണ്ണമായും അംഗീകരിക്കും.
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്