ശരണ്യയുടെ മിക്ക പെർമിറ്റുകളും പാതി വഴി വരെ; കാലാവധി കഴിഞ്ഞാലും പുതുക്കാൻ മെനക്കെടാറില്ല; മിക്ക ബസുകളും ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റ് എടുത്ത് സൂപ്പർഫാസ്റ്റ് ബോർഡ് വച്ച് യാത്രക്കാരുടെ പോക്കറ്റ് അടിക്കുന്നു; നാഷണൽ ഹൈവേയിലൂടെ ചട്ടം ലംഘിച്ച് പറക്കുന്ന റോക്കറ്റ് ബസുകളും ഏറെ; എല്ലാം ആർടിഒയുടെ അറിവോടെ: പിള്ള വണ്ടി പാവങ്ങളുടെ ജീവനെടുക്കുന്ന വഴി
ബി രഘുരാജ്
പത്തനംതിട്ട: സാധാരണക്കാരൻ ഹെൽമറ്റില്ലാതെ ബൈക്ക് ഓടിച്ചാൽ പിടിക്കാൻ പൊലീസും മോട്ടോർ വാഹന വകുപ്പും സജീവം. വീട്ടിനടുത്തെ പെട്ടിക്കടയിൽ സാധാനം വാങ്ങിക്കാൻ ഇറങ്ങിയവർക്ക് പോലും ബൈക്കോടിക്കുമ്പോൾ ഹൈൽമറ്റില്ലെങ്കിൽ പിഴ നൽകാതെ പോകാൻ കഴിയാത്ത നാടാണ് കേരളം. എന്നാൽ പെർമിറ്റില്ലെങ്കിലും ബസ് ഓടിക്കാം. ആരും ചോദ്യം ചെയ്യില്ല. ഇതാണ് അവസ്ഥ. എല്ലാ നിയമങ്ങളും സ്വാധീനങ്ങൾക്ക് മുന്നിൽ വഴിമാറും.
കൊട്ടാരക്കര കേന്ദ്രമായി സർവിസ് നടത്തുന്ന ശരണ്യ ബസ് എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തി സർവീസ് നടത്തുന്നു. എന്നാൽ നാട്ടുകാരുടെ ആകുലത കേൾക്കേണ്ടവർ ഒന്നും മനപ്പൂർവ്വം കാണാതെ നടക്കുന്നു. കേരളാ കോൺഗ്രസ് നേതാവും മുന്മന്ത്രിയുമായ ആർ ബാലകൃഷ്ണ പിള്ളയുടെ ബസിനെ തൊടാൻ ധൈര്യമുള്ളവർ ആരുമില്ല. ദേശാസാൽകൃത റൂട്ടുകളിലൂടെ തോന്നിയ പടി ബസ് ഓടിക്കുകയാണ് ശരണ്യയെ നയിക്കുന്ന മനോജ്. പെർമിറ്റും മറ്റ് അനുമതികളുമൊന്നും ആരും പരിശോധിക്കില്ല. അമിത വേഗതയിൽ ചീറിപ്പാഞ്ഞ് ബസുകൾ പോകുമ്പോൾ അപകടത്തിലാകുന്നത് സാധാരണക്കാരുടെ ജീവനാണ്. രാമപുരത്തെ ആകാശെന്ന മിടുക്കന്റെ മരണത്തിന് കാരണവും നിയമങ്ങൾ കാറ്റിൽപ്പറത്തുന്ന ശരണ്യ ബസിന്റെ മത്സര ഓട്ടമാണ്.
ഗതാഗത മന്ത്രിയായിരുന്നു വളരെക്കാലം ബാലകൃഷ്ണപിള്ള. കെഎസ്ആർടിസിയുടെ കുതിപ്പ് മാത്രമാണ് മനസ്സിലുള്ളത്. ഗതാഗത മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ എന്നും കുറ്റം പറയുകയും ചെയ്യുന്നു. എന്നാൽ ശരണ്യയെ പോലുള്ള സ്വകാര്യ ബസുകളാണ് കെഎസ്ആർടിസിയുടെ വരുമാനം തട്ടിയെടുക്കുന്നത്. ശരണ്യ മോട്ടോർസ് ദേശസാൽകൃത റൂട്ടിലൂടെ നാൽപ്പതും അൻപതും കിലോമീറ്ററുകൾ പെർമിറ്റ് പോലും ഇല്ലാതെ ആണ് സഞ്ചരിക്കുന്നത്. ഇതിനെതിരെ കെഎസ്ആർടിസി നാൽപ്പതിൽ കൂടുതൽ പ്രാവശ്യം പരാതി പെട്ടിട്ടും മോട്ടോർ വാഹന വകുപ്പിൽ നിന്നും ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഇതിനെല്ലാം കാരണം ഗതാഗത വകുപ്പിൽ പിള്ളയ്ക്കുള്ള സ്വാധീനം തന്നെയാണ്. ഇത്തരം സ്വകാര്യ ബസുകളുടെ കള്ളക്കളികളാണ് കെഎസ്ആർടിസിയെ തകർത്തതും. ദേശീയ പാതകളിൽ നിശ്ചിത ദൂരപരിധിയിൽ കൂടുതൽ സ്വകാര്യ ബസുകൾക്ക് ഓട്ടം അനുവദനീയമല്ലെന്നാണ് ചട്ടം. ഇതാണ് ശരണ്യ കാറ്റിൽ പറത്തി വൻലാഭമുണ്ടാക്കുന്നത്.
ബസിൽ ശരണ്യ എന്ന പേരുണ്ടെങ്കിൽ പിന്നെ തെക്കൻ കേരളത്തിലെ റോഡിൽ എന്തുമാകാമെന്നാണ് സ്ഥിതി. ശരണ്യയുടെ ബസ്സാണ് കെഎൽ 34-സി 7088. നാട്ടുകാർ ഇതിനെ വിളിക്കുന്നത് ചേനപ്പാടി റോക്കറ്റ് എന്നാണ്. ഈ ബസിന്റെ ശരിയായ പെർമിറ്റ് മലയാലപ്പുഴ എറണാകുളം ലിമിറ്റഡ് സ്‌റ്റോപ് എന്നാണ്. എന്നാൽ ഓടുന്നത് പുനലൂർ എറണാകുളം ലിമിറ്റഡ് സൂപ്പർ ഫാസ്റ്റായി. ഒരുദിവസം 80 കിലോമീറ്ററോളം പെർമിറ്റ് ഇല്ലാതെ ഓടുന്നു. ഇതിലൂടെ കൂടുതൽ ദൂരം ഓടുന്നു. അർഹിക്കുന്നതിനേക്കാൾ കൂടുതൽ ചാർജ്ജും യാത്രക്കാരിൽ നിന്ന് ഈടാക്കുന്നു. ഈ ബസ് ഓടുന്ന റൂട്ടിൽ ചുമതലയുള്ള എല്ലാ ആർടിഒമാർക്കും ഇക്കാര്യം അറിയാം. സ്വകാര്യ ബസുകൾക്കും എതിർപ്പുണ്ട്. എന്നാൽ ആരും ചോദ്യം ചെയ്യുന്നില്ല. ചോദ്യം ചെയ്താൽ പണികിട്ടുമെന്ന് മറ്റ് ബസ് ഉടമകൾക്കും അറിയാം. സ്വകാര്യ ബസ് ഉടമകളുടെ അസോസിയേഷൻ നേതാവെന്ന മനോജിന്റെ സ്ഥാനവും ഇതിന് ഒരുപരിധിവരെ കാരണമാണ്.
ദേശസാൽകൃത റൂട്ടിൽ കെഎസ്ആർടിസി മാത്രം മതിയെന്നാണ് കോടതി ഉത്തരവ്. സർക്കാരിൽ ഇടപെടൽ നടത്തി കോടതി ഉത്തരവ് കാറ്റിൽ പറത്തുന്നത് മനോജിന്റെ സ്വാധീനമാണെന്നാണ് വയ്‌പ്പ്. അതുകൊണ്ട് തന്നെ ശരണ്യയുടെ അനധികൃത ഇടപെടലിനെ ബസുടമകളും ചോദ്യം ചെയ്യുന്നില്ല. കെഎസ്ആർടിസിയുടെ പരാതികൾ ആരും കണക്കിലെടുക്കുകയുമില്ല. സർക്കാർ സംവിധാനമായതിനാൽ പരാതികൊടുക്കലിനപ്പുറം ഒന്നും കെഎസ്ആർടിസിയും ചെയ്യില്ല. അതുകൊണ്ട് തന്നെ സർവ്വ നിയമങ്ങളും കാറ്റിൽപ്പറത്തി ശരണ്യയുടെ ബസുകൾ ഓടുന്നു. ബാലകൃഷ്ണ പിള്ളയോ ഗണേശോ മന്ത്രിയാണെങ്കിൽ പിന്നെ എല്ലാ നിയമവും ശരണ്യ തന്നെ നിശ്ചയിക്കും.
നിരവധി നിരപരാധികളുടെ ജീവനാണ് അമിതവേഗത്തിൽ പായുന്ന ഈ ബസുകൾ കവർന്നെടുത്തത്. നൂറുകണക്കിനു ബസുകളുള്ള വൻകിട ബസ് മുതലാളിമാരായതിനാൽ അവരെ തൊടാൻ അധികൃതർക്കും പേടിയാണ്. വൻ തുക കൈക്കൂലി നൽകി ഉദ്യോഗസ്ഥരെ വിലയ്‌ക്കെടുത്താണ് ഇവർ യാതൊരു തടസവുമില്ലാതെ ജനങ്ങളുടെ ജീവൻ പന്താടിക്കൊണ്ട് മരണപ്പാച്ചിൽ നടത്തുന്നത്. ഇതിന്റെ അവസാനത്തെ ഇരയാണ് ഇന്നലെ രാമപുരത്ത് അമിതവേഗത്തിൽ വന്ന ശരണ്യ ബസ് ഇടിച്ചു മരിച്ച ആകാശ് സാജൻ എന്ന എട്ടാം ക്ലാസ് വിദ്യാർത്ഥി. ആകാശിനെ ഇടിച്ച ബസിനു പെർമിറ്റില്ല. എറണാകുളത്തുനിന്നും ഉഴവൂർ വഴി ചുങ്കപ്പാറയ്ക്കുള്ള പെർമിറ്റിലാണ് രാമപുരം വഴി പത്തനംതിട്ടയ്ക്ക് സർവീസ് നടത്തുന്നത്.
ശരണ്യ ബസ് സർവീസുകൾ മുഴുവൻ നിഗൂഢതകൾ നിറഞ്ഞതാണ്. ശരണ്യ ബസ് സർവീസിലെ ബസുകൾ മുഴുവൻ ബിനാമി പേരുകളിലാണ്. ബസുകൾ ഒരാളുടെ പേരിലാണെങ്കിൽ പെർമിറ്റ് വേറൊരാളുടെ പേരിലാണ്. യഥാർഥ ഉടമസ്ഥന്റെ പേരിൽ ബസുകൾ ഒന്നുമില്ല. രാമപുരത്ത് വിദ്യാർത്ഥിയെ ഇടിച്ച ശരണ്യ ബസ് കാഞ്ഞിരപ്പള്ളിയിൽ ഹോട്ടൽ നടത്തുന്ന ബിനു എന്നയാളുടെ പേരിലാണ്. ഇതുവഴി സർവീസ് നടത്തുന്ന എറണാകുളംകട്ടപ്പന ശരണ്യ ബസ് തൃശൂർ സ്വദേശിയായ വിസ തട്ടിപ്പുകേസിലെ പ്രതി എൻ.പി. അജിത് കുമാറിന്റെ പേരിലും. സീതത്തോട്എറണാകുളം സർവീസ് നടത്തുന്ന ബസ് വിജയപ്പൻനായർ എന്നയാളുടെ പേരിലും വർഷങ്ങളായി തളർന്നു കിടക്കുന്ന ലൈല കുഞ്ഞുകുഞ്ഞ് എന്ന സ്ത്രീയുടെ പേരിലുമാണ്.
ശരണ്യയുടേതാണ് കെഎൽ 34 ബി 8688 എന്ന ബസ്. റൂട്ട് പുനലൂർ-പത്തനംതിട്ട-കോട്ടയം-എറണാകുളം. പെർമിറ്റ് ലിമിറ്റഡ് സ്്‌റ്റോപ്പ് ആണെങ്കിലും സൂപ്പർ ഫാസ്റ്റ് ബോർഡും വച്ച് യാത്രക്കാരിൽ നിന്ന് അമിതമായ ചാർജ് ഈടാക്കി സർവീസ് നടത്തുന്നു. കെഎസ്ആർടിസി ബസുകൾക്ക് ഏറെ ലാഭമുണ്ടാകുന്ന റൂട്ടാണ് ഇത്. ബോർഡ് സൂപ്പർ ഫാസ്റ്റ് ആയതിനാൽ ചാർജ്ജ് കൂടുതൽ കിട്ടും. എന്നാൽ എല്ലാ സ്ഥലത്തും ബസ് നിർത്തുകയും ചെയ്യും. ഇതിലൂടെ പരമാവധി യാത്രക്കാരെ കുത്തിനിറയ്ക്കും. അതിന് ശേഷം സമയത്ത് എത്താൻ മരണപ്പാച്ചിലും. ഇവിടെ കെഎസ്ആർസിയെ തളർത്തി യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കി കൈയുംവിട്ടൊരു കളിയാണ് ശര്യണ നടത്തുന്നത്.
കെഎൽ 34 ബി 7088-റൂട്ട്. ശാന്തിഗ്രാം-എറണാകുളം ലിമിറ്റഡ് സ്റ്റോപ്പിനാണ് പെർമിറ്റ്. എന്നാൽ ഓടുന്നത് കട്ടപ്പന-എറണാകുളം സൂപ്പർ ഫാസ്റ്റായി. കട്ടപ്പനയിൽ നിന്ന് യാത്ര തുടങ്ങിയാൽ കൂടുതൽ ആളെ കിട്ടും. എങ്കിൽ മാത്രമേ സൂപ്പർഫാസ്റ്റ് എന്ന ബോർഡിനെ ആളുകൾ വിശ്വസിക്കുകയുമുള്ളൂ. ഇതും ശരണ്യയുടെ തന്ത്രമാണ്. കെഎൽ 34 ബി 9599- റൂട്ട് . കൈപ്പട്ടൂർ-ആലുവ ലിമിറ്റഡ് സ്റ്റോപ്പ്. ഓടുന്നത് പുനലൂർ ആലുവ സൂപ്പർ ഫാസ്റ്റായി. ഇവിടേയും കൈപ്പട്ടൂരിന് അപ്പുറമുള്ള പ്രധാന കേന്ദ്രത്തിൽ നിന്ന് സർവ്വീസ് തുടങ്ങുകയാണ്. പുനലൂരിൽ നിന്ന് ആലുവയിലേക്കുള്ള യാത്രയും അങ്ങനെ ശരണ്യയ്ക്ക് ലാഭക്കണക്കുകൾ മാത്രമാകുന്നു. ഏകദേശം നൂറിന് മുകളിൽ കിലോമീറ്റർ പെർമിറ്റ് ഇല്ലാതെ ഓടുന്നു. ബസ് നിറച്ച് ആളും കയറുന്നു.
എറണാകുളം-സീതത്തോട്, സീതത്തോട്-എറണാകുളം എന്നീ രണ്ട് ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റുകൾ ഓടുന്നത് സീതത്തോട് പോകാതെ പത്തനംതിട്ടക്ക് പെർമിറ്റ് ഇല്ലാതെ സൂപ്പർ ഫാസ്റ്റായി ഓടുന്നു. അതായത് എറണാകുളം-പത്തനംതിട്ട ബസ്സായി മാറുന്നു. സൂപ്പർ ഫാസ്റ്റായി ഓടിയാലും ആർക്കും സംശയം തോന്നാത്ത സർവ്വീസ്. സീതത്തോട്ടിലേക്ക് പോയിട്ടും കാര്യമില്ല. തോട്ടം മേഖലയിൽ നിന്ന് എറണാകുളത്തേക്ക് ആരേയും കിട്ടില്ല. ലോക്കൽ ബസുകളിൽ യാത്ര ചെയ്യാനാണ് അവിടെയുള്ളവർക്ക് താൽപ്പര്യവും. അതുമനസ്സിലാക്കി ആളെ കിട്ടാത്ത റൂട്ട് സ്വയം ഒഴിവാക്കുകയാണ് ശരണ്യ. ഇതിന് സമാനമായി നിരവധി സർവ്വീസുകളുണ്ട്. എരുമേലിക്ക് അടുത്ത് കരിങ്കല്ലുംമൂഴി നിന്ന് എറണാകുളം വരെ പെർമിറ്റ് ഉള്ള ശരണ്യ ബസ് ഓടുന്നത് പുനലൂർ എറണാകുളം ആയി. നൂറിലധികം കിലോമീറ്റർ അധികമായി ഓടുന്നു.
പിന്നെ മുണ്ടക്കയം പരവൂർ, ഇളംകാട് കൊല്ലം , ചുങ്കപ്പാറ എറണാകുളം , കൊല്ലം കോതമംഗലം , അട്ടിപീടിക പുനലൂർ തുടങ്ങിയ ഗ്രാമ പ്രദേശങ്ങളിലൂടെ ഉള്ള സർവീസ്സുകൾ ഓടാതെ ആണ് യാത്ര മാർഗം ഏറയുള്ള ഹൈവെ വഴി അനധികൃത സർവീസ്സ് നടത്തുന്നത്. ഇതിലൂടെയും അമിത ലാഭം കൊയ്യുകയാണ് ശരണ്യ. പാവപ്പെട്ട ഗ്രാമീണരുടെ യാത്രാ സൗകര്യം ഇതിലൂടെ ഇല്ലാതാവുകയും ചെയ്യുന്നു. സ്‌കൂൾ കുട്ടികളെ കയറ്റാതിരിക്കാനാണ് ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പറാകുന്നതെന്നതും എല്ലാവർക്കും അറിയാവുന്നതാണ്. ഇതൊക്കെ മോട്ടോർ വാഹന വകുപ്പിന് അറിയില്ലെന്ന് ആരും പറയില്ല. എല്ലാ ആർടിഒകളും ഈ തോന്ന്യവാസത്തിനെ കണ്ടില്ലെന്ന് നടിക്കും. കാരണം രാഷ്ട്രീയ സ്വാധീനത്തെ ഭയം തന്നെയാണ് എല്ലാ ഉദ്യോഗസ്ഥർക്കും. കൂട്ടുനിന്നാൽ കീശ വീർക്കുകയും ചെയ്യും.
സ്വകാര്യ സൂപ്പർ ഫാസ്റ്റ് ദേശസാൽക്കരണത്തിൽ പെർമിറ്റ് നഷ്ടപ്പെട്ട 161 സൂപ്പർഫാസ്റ്റ് ബസുടമകളിൽ ഉന്നത ബന്ധമുള്ളവയാണ് ഇപ്പോഴും നിയമവിരുദ്ധമായി പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തുന്നത്. കെഎസ്ആർടിക്ക് കനത്ത നഷ്ടമാണ് ഇത്തരം അനധികൃത സ്വകാര്യ ബസ് സർവീസുകൾ വഴി ഉണ്ടാകുന്നത്. കേരളത്തിൽ ആകെയുള്ള 241 സ്വകാര്യ സൂപ്പർക്ലാസ് ബസുകളിൽ 161 എണ്ണം റൂട്ടുകളാണ് കെഎസ്ആർടിസി അടുത്തകാലത്തായി ഏറ്റെടുത്തു ഓടിത്തുടങ്ങിയത്. ഇതോടെ ഭൂരിപക്ഷം ബസ് ഉടമകളും സർവീസ് നിർത്തിയെങ്കിലും അധികാരത്തിന്റെ ബലമുള്ളവ യാതൊരു കൂസലുമില്ലാതെ സർവീസ് നടത്തുന്നത് തുടരുകയായിരുന്നു. അഴിമതിക്കെതിരെ സമരം നയിക്കുന്ന ആർ ബാലകൃഷ്ണപിള്ളയുടെ അനന്തിരവൻ ശരണ്യ മനോജിന്റെ 6 സൂപ്പർക്ലാസ് ബസ്സുകളാണ് പെർമിറ്റില്ലാതെ ഓടിക്കൊണ്ടിരിക്കുന്നത്.
മലയാലപ്പുഴ എറണാകുളം റൂട്ടിലോടുന്ന കെഎൽ 34 സി/7088, സീതത്തോട് എറണാകുളം റൂട്ടിലോടുന്ന കെഎൽ 34 സി/7081, ശാന്തിഗ്രാം കട്ടാന എടപ്പാറ വാഗമൺ എറണാകുളം റൂട്ടിലോടുന്ന കെഎൽ 24 ബി/6060, പുനലൂർ മല്ലപ്പള്ളി കോട്ടയം എറണാകുളം റൂട്ടിലോടുന്ന കെഎൽ 34 ബി/8688, കൊട്ടാരക്കര കുമളി റൂട്ടിലോടുന്ന കെഎൽ 24 എഫ്/645, നെടുങ്കണ്ടം മുണ്ടക്കയം റാന്നി അടൂർ റൂട്ടിലോടുന്ന കെഎൽ 24 എഫ്/5565 എന്നീ ബസുകളാണ് തീർത്തും അനധികൃതമായി സർവീസ് നടത്തുന്നതെന്ന് മറുനാടൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് കൂടാതെ എറണാകുളം ജില്ലാ കൗൺസിൽ അംഗവും കേരള കോൺഗ്രസ് നേതാവുമായ ജോസഫ് ബാബുവിന്റെ തുഷാരം ബസും പെർമിറ്റില്ലാതെ തേക്കടികുമളി കൂത്താട്ടുകുളംഎറണാകുളം റൂട്ടിൽ സർവ്വീസ് നടത്തിയിരുന്നു.
സ്വകാര്യ ബസുകളുടെ സർവീസ് സമയങ്ങളിൽ കെ.എസ്.ആർ.ടി.സി. ബസുകൾ ഇട്ട് ടേക്ക് ഓവർ എന്ന പേരിൽ ആരംഭിച്ച പദ്ധതി പ്രകാരം പെർമിറ്റില്ലാത്ത മറ്റു കമ്പനികളുടെ സർവീസുകൾ അധികൃതർ തടഞ്ഞെങ്കിലും ശരണ്യയുടെ ബസുകൾ മാത്രം പെർമിറ്റില്ലാതെ നിർബാധം സർവീസ് നടത്തുകയായിരുന്നു. സ്പീഡ് ഗവേണർ ഇല്ലാതെ 100 കി.മീ. വേഗത്തിലാണ് ഈ ബസുകൾ പായുന്നത്. പെർമിറ്റില്ലാത ഇത്തരം ബസുകൾ പായുമ്പോൾ ഏതെങ്കിലും വിധേന അപകടം ഉണ്ടായാൽ യാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ പോലും കിട്ടില്ലെന്നതാണ് ഗുരുരതമായ അവസ്ഥ. അപകടമുണ്ടായാൽ അതിന്റെ ബാധ്യത ബസുടമയ്ക്ക് മാത്രമായിരിക്കുകയും ചെയ്യും. പക്ഷെ ബസിന്റെ വിലയേക്കാൾ വായ്പ എടുത്തിരിക്കുന്ന ബസുകളിൽ നിന്ന് യാത്രക്കാർക്ക് അപകടം സംഭവിച്ചാൽ യാതൊരു നഷ്ടപരിഹാരവും ലഭിക്കുകയില്ല.
കെ എസ്ആർടിസിയെ തകർക്കുന്നതിനെതിരെയും സ്വകാര്യ ബസ് ഉടമകൾ രാഷ്ട്രീയക്കാരുടെ ഓശാരം കൈപ്പറ്റി കൊഴുത്ത് തടിക്കുന്നതിനെതിരെയും കടുത്ത നിലപാട് എടുക്കുന്നവർക്കെതിരെ എന്ത് പ്രചരണവും ശരണ്യാ മനോജ് നടത്തും. പാലായിലെ സെന്റർ ഫോർ കൺസ്യൂമർ റിസേർച്ചിനേയും അതിന്റെ സാരഥിയായ ഡിജോ കാപ്പനെയും അപമാനിക്കാൻ ചാനൽ ചർച്ചയെ ഉപയോഗിച്ചത് നിയമ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. സ്വകാര്യ ബസ് ഉടമകളിൽ നിന്നും കാപ്പൻ പണം വാങ്ങാറുണ്ടെന്നായിരുന്നു ചാനൽ ചർച്ചയിൽ മനോജ് ആരോപിച്ചത്. ഇതേ തുടർന്ന് കൊച്ചിയിലെ മനയാനി അസോസിയേറ്റ്‌സിലെ അഭിഭാഷകൻ ജോൺസൺ മനയാനി മുഖേന 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കാപ്പൻ മനോജിന് നോട്ടീസ് അയച്ചു. കെഎസ്ആർടിസിയെ തകർക്കുന്ന നിലപാടുകൾ പല കോണുകളിൽ നിന്ന് ഉയരുന്നതിനെതിരെ ഡിജോ കാപ്പൻ കോടതിയെ സമീപിച്ചിരുന്നു. മനയനാനി അസോസിയേറ്റ്‌സ് മുഖാന്തിരം നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ നിരവധി സുപ്രധാന വിധികൾ കോടതി പുറപ്പെടുവിക്കുകയും ചെയ്തു.
ഡിജോ കാപ്പന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സ്വകാര്യ ബസുകൾക്ക് സൂപ്പർ ക്ലാസ് പെർമിറ്റുനൽകുന്ന വിഷയത്തിലുൾപ്പെടെ സർക്കാരിനോട് വിശദീകരണം തരാൻ കോടതി ആവശ്യപ്പെട്ടിരുന്നു. കോടതിയിൽ നിന്ന് എതിർപ്പുണ്ടാകുമെന്നും വിമർശനമേൽക്കേണ്ടിവരുമെന്നും ഭയന്ന് സർക്കാർ മാനംരക്ഷിക്കാൻ സ്വകാര്യ ബസുകൾക്ക് പെർമിറ്റ് അനുവദിച്ച ഉത്തരവ് പിൻവലിച്ച തടിയൂരുകയും ചെയ്തു. കെഎസ്ആർടിസി ബസുകൾക്ക് മാത്രമായി സൂപ്പർ ക്ലാസ് പെർമിറ്റ് അനുവദിച്ചത് സ്വകാര്യ ബസുകളുടെ കുത്തകയ്ക്ക് പലമേഖലകളിലും ഇടിവുണ്ടായിരുന്നു. ഇത്തരം സംഭവങ്ങളുടെ ബാക്കി പത്രമായാണ് ചാനൽ ചർച്ചയിൽ ഡിജോ കാപ്പനെതിരെ ആരോപണം മനോജ് തന്നെ ഉയർത്തിയത്. സോളാർ കേസിലെ ഇടപാടുകളിലും മനോജ് നിറഞ്ഞു. ഇങ്ങനെ ഒരാളെ പിണക്കാൻ സ്വകാര്യ ബസ് മുതലാളിമാർ തയ്യാറല്ല. അതുകൊണ്ട് കൂടിയാണ് ശരണ്യ ബസിന്റെ നിയമ ലംഘനങ്ങൾ തുടരുന്നതിന് കാരണവും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍