സോഷ്യൽ മീഡിയയിൽ മോർഫ് ചെയ്ത് നഗ്നചിത്രം പ്രചരിപ്പിച്ച ആൾക്കെതിരെ പരാതിയുമായി എത്തിയ യുവതിയെ സ്റ്റേഷനിൽ മണിക്കൂറുകൾ പിടിച്ചിരുത്തി പൊലീസ്; സ്റ്റേഷനിൽ ഇരുന്ന് പൊട്ടിക്കരഞ്ഞ് യുവതി; പെൺകുട്ടി കരയുന്നത് കണ്ട് നാട്ടുകാർ വിളിച്ചറിയിച്ചത് മറുനാടനിലേക്ക്; സിഐ എത്തിയില്ലെന്ന് പറഞ്ഞ് യുവതിയെ അപമാനിച്ചത് വെഞ്ഞാറമ്മൂട് സ്റ്റേഷനിൽ; കേസ് ചാർജ് ചെയ്തതിന് പിന്നാലെ വാദിയുടെ ഫോൺ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് സിഐയും
ആർ പീയൂഷ്
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ മോർഫ് ചെയ്ത് ചിത്രങ്ങൾ പ്രചരിപ്പിച്ചു അപമാനിച്ചു എന്ന പരാതിയുമായെത്തിയ യുവതിക്ക് പൊലീസിന്റെ വകയും പീഡനം. വെഞ്ഞാറംമൂട് വെമ്പായം സ്വദേശിനിയായ 22കാരിക്കാണ് വെഞ്ഞാറംമൂട് പൊലീസ് സ്റ്റേഷനിൽ മാനസിക പീഡനം ഏൽക്കേണ്ടി വന്നത്. ഇന്ന് രാവിലെ സോഷ്യൽ മീഡിയയിൽ കിളിമാനൂരുകാരനായ ഹരീഷ് എന്നയാൾ യുവതിയുടെ ഫോട്ടോ മോർഫ് ചെയ്ത് മൊബൈൽ നമ്പർ അടക്കം പ്രചരിപ്പിക്കുകയായിരുന്നു.
ഇയാൾ യുവതിയുടെ ഫെയ്സ് ബുക്ക് സുഹൃത്താണ്. ഫെയ്സ് ബുക്ക് വഴി ഇയാൾ നിരന്തരമായി യുവതിയോട് വിവാഹ അഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ ഇതിൽ നിന്ന് യുവതി ഒഴിഞ്ഞു മാറി. മറ്റൊരു വിവാഹം കഴിക്കാൻ സമ്മതിക്കില്ല എന്നും അങ്ങനെയുണ്ടായാൽ പണിതരുമെന്നും പറഞ്ഞ് യുവതിയെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനിടെയായിരുന്നു ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. ഒരു നഗ്ന ചിത്രത്തിൽ യുവതിയുടെ തല വെട്ടികയറ്റിയ ശേഷമായിരുന്നു പ്രചരണം. ഇതോടൊപ്പം ഫോൺനമ്പരും നൽകിയിരുന്നു.
പതിവില്ലാതെ രാവിലെ മുതൽ പരിചയമില്ലാത്ത നമ്പരുകളിൽ നിന്നും യുവതിക്ക് കോളുകൾ വന്നിരുന്നു. ഇതിനെ തുടർന്ന് ഒരു കോൾ എടുത്തപ്പോഴാണ് ഈ വിവരം അറിയുന്നത്. അയാൾ ചിത്രം സ്ക്രീൻഷോട്ട് സഹിതം യുവതിക്ക് അയച്ചു കൊടുത്തു വിവരങ്ങൾ കൈമാറി. തുടർന്ന് സുഹൃത്തുക്കളോട് ഇക്കാര്യം പങ്കുവച്ചു. ആത്മഹത്യയുടെ വക്കിൽ നിന്ന യുവതിയെ ആശ്വസിപ്പിച്ച് പൊലീസിൽ പരാതി നൽകാൻ സുഹൃത്തുക്കൾ തന്നെ നിർദ്ദേശിക്കുകയായിരുന്നു. ഇതോടെ പെൺകുട്ടി ഹെൽപ്പ് ലൈൻ നമ്പരിൽ ബന്ധപ്പെട്ട് പരാതി പറഞ്ഞു. അവരുടെ നിർദ്ദേശ പ്രകാരമാണ് വെഞ്ഞാറംമൂട് സിഐയുടെ പക്കൽ പരാതി നൽകാൻ എത്തിയത്.
ഉച്ചയോടെ സ്റ്റേഷനിലെത്തിയ യുവതിയെ സിഐ സ്ഥലത്തില്ലെന്നും പറഞ്ഞ് സ്റ്റേഷനിൽ ഇരുത്തി. മണിക്കൂറുകൾ പിന്നിട്ടിട്ടും പൊലീസിന്റെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവുമില്ല. ഇതോടെ പെൺകുട്ടി സ്റ്റേഷനിലിരുന്നു പൊട്ടിക്കരഞ്ഞു. യുവതിയുടെ കരച്ചിൽ ശ്രദ്ധയിൽപെട്ട നാട്ടുകാരിൽ ഒരാൾ മറുനാടൻ മലയാളിയുടെ നമ്പർ കൊടുക്കുകയും സഹായം അഭ്യർത്ഥിക്കാനും പറഞ്ഞത്. ഇതിനിടെ ചിലർ മറുനാടനിൽ വിവരം അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെ യുവതിയും മറുനാടൻ മലയാളി ഓഫീസിൽ വിളിക്കുകയും റിപ്പോർട്ടറോട് വിവരം പറയുകയും ചെയ്തു.
വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ഞങ്ങൾ ഉടൻ വെഞ്ഞാറംമൂട് സ്റ്റേഷനിൽ ബന്ധപ്പെട്ട് വിരങ്ങൾ ചോദിച്ചറിഞ്ഞു. പരാതി സത്യമാണെന്നു ബോദ്ധ്യപ്പെട്ടു. സിഐ എത്തിയെങ്കിൽ മാത്രമേ കേസെടുക്കാനാകൂ എന്നറിയിക്കുകയും ചെയ്തു. സിഐയെ ബന്ധപ്പെട്ടു വിവരങ്ങൾ ഞങ്ങൾ അറിയിച്ചു. പന്നീട് ഉന്നത പൊലീസ് അധികാരികളെയും വിവരമറിയിച്ചു. ഇതോടെയാണ് പൊലീസ് ഉണർന്ന് പ്രവർത്തിച്ചത്. ഉടൻ തന്നെ സിഐ വിജയൻ സ്റ്റേഷനിലെത്തുകയും യുവതിയുടെ പരാതി സ്വീകരിക്കുകയും മൊഴി എടുക്കുകയും ചെയ്തു.
പൊലീസ് സ്റ്റേഷനിൽ മണിക്കൂറുകളോളം നരക യാതനയാണ് യുവതി അനുഭവിച്ചത്. ഞങ്ങളെ വിവരം അറിയിച്ചതിന് ജിഡി ചാർജ്ജും ഒരു എസ്ഐയും യുവതിയെ ശകാരിച്ചു. പത്രക്കാരെ വിളിച്ചു കാര്യം പറഞ്ഞാൽ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല, ഞങ്ങളുടെ കൈവിട്ട് കാര്യം പോകും എന്തിനാണ് വിളിച്ചു പറഞ്ഞതെന്നും ചോദിച്ചായിരുന്നു ശകാരം. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ സംസ്ഥാനം മുൻപന്തിയിലാണെന്ന് പിണറായി വിജയൻ വേദികൾ തോറും പറയുന്നുണ്ടെങ്കിലും ഒന്നും പ്രാവർത്തികമാകുന്നില്ല എന്നതിന്റെ നേർക്കാഴ്ചയാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായ ഈ ക്രൂരത.
ഇത്തരം സന്ദർഭങ്ങളിൽ പെൺകുട്ടികളെ കാഴ്ചവസ്തുവിനെ പോലെ പ്രദർശിപ്പിക്കുന്ന പൊലീസ് നടപടികൾക്ക് എതിരെ കോടതികൾ പോലും ശക്തമായ താക്കീത് നൽകിയിട്ടുണ്ട്. അപമാനം നേരിടുന്ന കാര്യങ്ങൾ തുറന്നുപറയുന്നവരുടെ വീടുകളിൽ ചെന്ന് തെളിവെടുക്കണം എന്നാണ് നിയമം. എന്നിട്ടും ഇവിടെ നഗ്നചിത്രം പ്രചരിപ്പിച്ച ആൾക്കെതിരെ പരാതി പറയാൻ എത്തിയ പെൺകുട്ടിയെ അപമാനിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്.
മറുനാടൻ ഇടപെട്ടതിന് പിന്നാലെ സിഐ എത്തി പരാതി സ്വീകരിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞിട്ടും യുവതിയെ വിട്ടില്ല. ഏഴുമണിയായിട്ടും വീട്ടിൽ പോകാൻ സമ്മതിച്ചില്ലെന്നും ഫോൺ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടുവെന്നും ആണ് യുവതി പറയുന്നത്. മാത്രമല്ല, പരാതിക്കാരിയായി എത്തിയ യുവതിയുടെ ഫോൺ കസ്റ്റഡിയിൽ വേണമെന്നും സിഐ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.
Stories you may Like
- മാഞ്ചസ്റ്ററിൽ പെട്ട യുവതി രക്ഷപ്പെടുമ്പോൾ
- പൂവാറിലെ വിവാഹ തട്ടിപ്പിൽ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തിട്ടും പൊലീസിന് മുന്നിലൂടെ വിലസി നടക്കുന്നു
- യുകെ മോഹം ഉപേക്ഷിച്ചു യുവതി ഈ ആഴ്ച നാട്ടിലേക്ക്
- ചിറ്റാർ പൊലീസിനെ വട്ടം ചുറ്റിച്ച ഒരു കേസിന്റെ കഥ
- വെഞ്ഞാറമൂട് കള്ളനോട്ട് കേസിൽ പ്രതികളെ കുറ്റം ചുമത്തലിന് ഹാജരാക്കണം
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍