കൂടുതൽ ഉദ്യോഗാർത്ഥികളുള്ള തസ്തികയിലേക്കു കൂടുതൽ പരീക്ഷ; നിയമനമില്ലെങ്കിലും പുതിയ നിയമന ലിസ്റ്റ്; ചോദ്യങ്ങൾ ഗൈഡുകളിൽനിന്ന്; പിഎസ്സി പരീക്ഷ നിശ്ചയിക്കുന്നത് ഗൈഡ് ലോബിയും സ്വകാര്യ കോച്ചിങ് സെന്ററുകളും?
തിരുവനന്തപുരം: മുമ്പെങ്ങുമില്ലാത്തതരത്തിലുള്ള ആക്ഷേപങ്ങളും ആരോപണങ്ങളുമാണ് പബ്ലിക് സർവ്വീസ് കമ്മീഷനെതിരെ ഇപ്പോൾ ഉയർന്നുവരുന്നത്. മുൻകാലങ്ങളിൽ എന്തൊക്കെ കുറവുകളുണ്ടായിരുന്നെങ്കിലും പരീക്ഷകളുടെ സുതാര്യത ഉറപ്പുവരുത്താൻ പി. എസ്. സി ക്കു കഴിഞ്ഞിരുന്നു. എന്നാൽ ഇന്നതല്ല അവസ്ഥ. വിവിധ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികളാണ് ഗുരുതരമായ ഇത്തരം ആരോപണങ്ങൾ ഉദാഹരണസഹിതം ഉന്നയിക്കുന്നത്.
പി.എസ്.സി നടത്തുന്ന ഏറ്റവും വലിയ മൽസരപ്പരീക്ഷകളായ എൽ.ഡി. ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് സർവന്റ്, പൊലീസ് തുടങ്ങിയവകളിലാണ് ഗൈഡ് ലോബിയുടെയും സ്വകാര്യ കോച്ചിങ് കേന്ദ്രങ്ങളുടെയും സ്വാധീനം കൂടുതൽ പ്രകടമാകുന്നതെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. 15 ലക്ഷത്തിലധികം പേരാണ് ഇത്തരം പരീക്ഷകൾ എഴുതുന്നത്. എട്ടു കോടിയിലധികം രൂപയാണ് പി. എസ്. സി ഇതിനായി ചെലവഴിക്കുന്നത്. ഈ പരീക്ഷകൾ നടത്തുന്നതിന് പി. എസ്.സി. കാണിക്കുന്ന അമിത താൽപ്പര്യമാണ് സംശയത്തിനിട നൽകുന്നത്. ഇത്തരത്തിൽ പുറത്തിറങ്ങുന്ന റാങ്ക്ലിസ്റ്റിൽനിന്ന് ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കുന്നുണ്ടോയെന്ന കാര്യമൊന്നും പി.എസ്.സി അന്വേഷിക്കുന്നില്ല. പഴയ ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിനുമുമ്പ് തന്നെ പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള ശ്രമമാണ് പി.എസ്.സി. നടത്തുന്നത്.
ഇവിടെയാണ് പി.എസ്.സിയിൽ സ്വകാര്യ കോച്ചിങ് സെന്ററുകളുടെയും ഗൈഡുകളുടെയും സ്വാധീനം പ്രകടമാകുന്നുത്. കോടികളാണ് ഈ പരീക്ഷകളുടെ പരിശീലനം വഴി ഇവർക്ക് ലഭിക്കുന്നത്. ഉദാഹരണത്തിന് കേരളത്തിലുള്ള ഒരു പ്രമുഖ കോച്ചിങ് കേന്ദ്രത്തിൽ 130 സെന്ററുകളിലായി പതിനായിരക്കണക്കിന് ഉദ്യോഗാർത്ഥികളാണ് പരിശീലനത്തിന് ചേരുന്നത്. ഒരാളിൽ നിന്ന് 6500/- രൂപയാണ് ഫീസിനത്തിൽ ഈടാക്കുന്നത്. കൃത്യമായ ഇടവേളകളിൽ ഈ പരീക്ഷകൾ നടത്തിയാൽ മാത്രമേ വിദ്യാർത്ഥികളെ ലഭിക്കുകയുള്ളൂ. അതിനായി പി. എസ്.സിയെ സ്വാധീനിച്ച് വിജ്ഞാപനം പുറപ്പെടുവിപ്പിക്കുകയാണു ചെയ്യുന്നത്. യുദ്ധകാലാടിസ്ഥാനത്തിൽ പരീക്ഷനടത്തുന്നതിനും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനും രഹസ്യ ഇടപെടലുകൾ ഉണ്ടാകുന്നുണ്ട്. പി.എസ്.സിയിലെ ചില ഉന്നതരും സ്വകാര്യ പരിശീലനകേന്ദ്രങ്ങളും തമ്മിൽ ചില അവിശുദ്ധബന്ധം നിലനിൽക്കുന്നതായാണ് ആരേപണം.
ആരോഗ്യവകുപ്പിലെ സ്റ്റാഫ് നഴ്സ് തസ്തികയിലേയ്ക്കുള്ള എഴുത്തുപരീക്ഷയ്ക്ക് ചോദിച്ച ചോദ്യങ്ങളിൽ 50 ശതമാനവും ഒരു ഗൈഡിൽനിന്ന് മാത്രം ഉൾപ്പടുത്തിയതായിരുന്നു. വേണ്ടത്ര സമയവും സാവകാശവും ജീവനക്കാർക്ക് നൽകാതെയും അമിതജോലി ചെയ്യിപ്പിച്ചുമാണ് പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കൻ പി.എസ്.സി ശ്രമിക്കുന്നത്. ഇത്തരത്തിൽ ഓവർസ്പീഡ് വേളയിൽ ഒട്ടേറെ പിഴവുകളും ലിസ്റ്റിൽ കടന്നുകൂടുന്നുണ്ട്.
സർക്കാർ സർവ്വീസിൽ ഒഴിവുള്ള തസ്തികകൾ കണ്ടെത്തി അവയിലേയ്ക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കാനാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. എന്നാൽ മറ്റു നിരവധി തസ്തികകളിലേയ്ക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ട് എഴുത്തുപരീക്ഷ നടത്താൻ പി.എസ്.സി. തയ്യാറാകുന്നില്ല. ഉദാഹരണത്തിന്, ഹൈസ്കൂൾ അസിസ്റ്റന്റുമാരുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചിട്ട് 3 വർഷം കഴിഞ്ഞു . ഇതുവരെയും എഴുത്തുപരീക്ഷയുടെ തീയതി നിശ്ചയിക്കാൻപോലും പി.എസ്.സി താൽപര്യം കാണിക്കുന്നില്ല. ഇവയൊന്നും പരിഗണിക്കാതെ, അവ ഫ്രീസറിൽ വച്ച് പി.എസ് സി. എൽ.ഡി.ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് പരീക്ഷകൾക്ക് പുറകേ പോകുന്നതാണ് സംശയം ജനിപ്പിക്കുന്നത്. ഈ അമിതതാൽപര്യം ആരെ സഹായിക്കാനാണെന്നാണ് പി.എസ്.സി. റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ചോദിക്കുന്നത്.
അരലക്ഷം പേർ നിലവിലുള്ള ലിസ്റ്റിൽ അവശേഷിക്കുമ്പോഴാണ് പി.എസ്.സി പുതിയ പട്ടിക തയ്യാറാക്കുന്നതിനുള്ള വെമ്പൽ കാണിക്കുന്നത്. വിവിധ തസ്തികകളിലായി 85 ലക്ഷം അപേക്ഷകളാണ് ഇപ്പോൾ പി.എസ്.സിയിൽ കെട്ടിക്കിടക്കുന്നത്. അത്തരം തസ്തികകൾ ഒന്നും നികത്താനുള്ള ഒരു വെമ്പലും പി.എസ്.സിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.
സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് തസ്തികയിലേയ്ക്കുള്ള എഴുത്തുപരീക്ഷയിൽ മലയാള ഭാഷയെ ഒഴിവാക്കി പി.എസ്.സി ഉത്തരവിറക്കിയത് വിവാദം ഉയർന്നുവന്നിരുന്നു. വലിയ ഗൂഢാലോചനയാണ് ഇതിനു പിന്നിലുണ്ടായിരുന്നത്. പി.എസ്.സിയുടെ ഉത്തരവ് ഇറങ്ങുന്നതിനു മാസങ്ങൾക്കു മുമ്പു തന്നെ കോച്ചിങ് സെന്ററുകൾ പുറത്തിറക്കിയ ഗൈഡുകളിൽനിന്നും മലയാളം ഒഴിവാക്കിയത് ഇതിനു പിന്നിൽ ഗൂഢാലോചന നടക്കുന്നു എന്നതിന് വ്യക്തമായ തെളിവാണ്.
കഴിഞ്ഞ കുറെ നാളായി പി.എസ്.സി ചെയർമാനും, അംഗങ്ങളും തമ്മിൽ നടക്കുന്ന ചക്കുളത്തിപ്പോര് പി.എസ്.സിയുടെ ദൈനദിന ഭരണകാര്യങ്ങൾ പോലും ദോഷകരമായി ബാധിക്കാൻ ഇടയാക്കിയിട്ടുണ്ട്. ജാതി സർട്ടിഫിക്കറ്റ് പരാതിയിൽ കുടുങ്ങി സെക്രട്ടറി നിയമനം അനന്തമായി നീളുന്നു. ഒരു ഭരണഘടനാ സ്ഥാപനത്തിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് ഇപ്പോൾ പി.എസ്.സിയിൽ സംഭവിക്കുന്നത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ നിയമനത്തിനായി ഇപ്പോൾ സെക്രട്ടറിയേറ്റിനു മുമ്പിൽ അനിശ്ചിതകാല സമരത്തിലാണ്. ശവപ്പെട്ടിക്കുള്ളിൽ കിടന്നാണ് തങ്ങളുടെ പ്രതിഷേധം അവർ പ്രകടിപ്പിക്കുന്നത്. ഉദ്യോഗാർത്ഥികളെ ശവപ്പെട്ടിയിലാക്കി പി.എസ്.സിക്കും സർക്കാരിനും എത്രകാലം മുന്നോട്ടുപോകാൻ കഴുയും?
Stories you may Like
- ബോക്സോഫീസിൽ കുതിച്ച് പൊന്നിയിൻ സെൽവൻ 2
- കാറ്റ് ഉത്തരവിൽ ഹൈക്കോടതി ഇടപെടുന്നില്ല; അന്തിമ തീരുമാനം നിർണ്ണായകമാകും
- ഖജനാവ് കാലിയെങ്കിലും പിഎസ്സി അംഗങ്ങളുടെ ശമ്പളം വർധിപ്പിക്കാൻ നീക്കം
- അർധരാത്രി ഒഴിവ് റിപ്പോർട്ട് ചെയ്തു; ജോലി നഷ്ടമായ നിഷ ബാലകൃഷ്ണന് നീതി
- കേരളം അന്ന് വായിച്ചറിഞ്ഞ ആ വാർത്തയെക്കുറിച്ച് ജയചന്ദ്രൻ ഇലങ്കത്ത്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍