ആരോപണവിധേയനായ സൂപ്പർസ്റ്റാറും പൾസർ സുനിയും ഒരുമിച്ച് കന്നഡ നിർമ്മാതാവിനെ കാണാൻ കഴിഞ്ഞ ആഴ്ച പോയതിന്റെ വിശദാംശങ്ങൾ മറുനാടന്‍ ലഭിച്ചു; അക്രമണത്തിന് ഇരയായ നടിയുടെ പ്രതിശ്രുത വരനുമായും ഇരുവരും കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകൾ; തട്ടിക്കൊണ്ട് പോകലിലേക്ക് നയിച്ചത് സൂപ്പർസ്റ്റാറും മുൻ ഭാര്യയും നടിയും ചേർന്ന് വാങ്ങിയ സ്ഥല ഇടപാടുകൾ സംബന്ധിച്ച തർക്കങ്ങൾ
അർജുൻ സി വനജ്
കൊച്ചി: സൂപ്പർ താരവും, നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയും കഴിഞ്ഞ ആഴ്ച ബംഗളൂരു യാത്ര നടത്തിയതിന്റെ വിശദാംശങ്ങൾ മറുനാടൻ മലയാളിക്ക് ലഭിച്ചു. ഏറെ ദുരൂഹതകളുള്ള ഈ യാത്ര കന്നട നിർമ്മാതാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് വേണ്ടിയായിരുന്നു. ഇരുവരും നെടുമ്പാശ്ശേരിയിൽ നിന്ന് വിമാന മാർഗ്ഗമാണ് ബംഗളൂരുവിലെത്തിയത്. ബംഗളൂരുവിൽ ഒരു ദിവസം തങ്ങിയ ഇരുവരും നിർമ്മാതാവുമായും, ആക്രമിക്കപ്പെട്ട നടിയുടെ പ്രതിശ്രുതവരനുമായും കൂടിക്കാഴ്ച നടത്തി.
ചിത്രീകരണം പുരോഗമിക്കുന്ന ഈ നടന്റെ ചിത്രത്തിന് വേണ്ടി ഇതേ നിർമ്മാതാവാണ് സാങ്കേതിക സഹായങ്ങൾ ചെയ്യുന്നത്. നിരവധി ചന്ദന തൈലനിർമ്മാണ ഫാക്ടറികളുള്ള ഈ നിർമ്മാതാവുമായി സൂപ്പർതാരത്തിന് ഉറ്റബന്ധമാണ്. ആക്രമണത്തിന് ഇരയായ നടി, കന്നട നിർമ്മാതാവിൽ നിന്ന്, ചിത്രത്തിന് ഡേറ്റ് തരാമെന്ന് പറഞ്ഞ് മാസങ്ങൾക്ക് മുമ്പ് 40 ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാൽ ഡേറ്റ് തരാതെ കബളിപ്പിച്ചു. ഇക്കാര്യങ്ങൾ നടൻ- പൾസർ സുനി- നിർമ്മാതാവ് കൂടിക്കാഴ്ചയിൽ ചർച്ചചെയ്തു.
നടിയിൽ നിന്ന് പണം വാങ്ങിതരാം എന്ന് കൂടിക്കാഴ്ചയിൽ പൾസർ സുനി നിർമ്മാതാവിന് ഉറപ്പുനൽകിയെന്നാണ് വിവരം. പണം തരാൻ തയ്യാറായില്ലെങ്കിൽ നടിക്ക്, അതിന്റെ ഭവിഷത്ത് അറിയിച്ച് കൊടുക്കണമെന്നും ഈ കൂടിക്കാഴ്ചയിൽ തീരുമാനമായിരുന്നു. നടിയുടെ ആവശ്യപ്രകാരം ഡ്രൈവർ ജോലിയിൽ നിന്ന് പൾസർ സുനിയെ പ്രഡക്ഷൻ കൺട്രോളർ മനോജ് കാരന്തൂർ നീക്കിയതിന് ശേഷമാണ് ബംഗളൂരു യാത്ര നടന്നതെന്നാണ് വിവരം. മലയാളത്തിൽ 18 മുതൽ 25 ലക്ഷം വരെയാണ് ആക്രമിക്കപ്പെട്ട നടി പ്രതിഫലം വാങ്ങുന്നത്. ബംഗളൂരുവിലെത്തിയ നടനും പൾസർ സുനിയും, നടിയുമായി വിവാഹം ഉറപ്പിച്ച നിർമ്മാതാവ് നവീനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നവീനോട് വിവാഹത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
അതേസമയം, പൾസർ സുനി ഇന്നലെ ദുബായിൽ എത്തിയതായും സ്ഥിരീകരിക്കപ്പെടാത്ത വിവരമുണ്ട്. സെറ്റിലെ കലാഭവന്മണിയുമായുള്ള തർക്കത്തെ തുടർന്ന് സിനിമ, പാതിവഴിയിൽ ഉപേക്ഷിച്ചുപോയ നിർമ്മാതാവിന്റെ ദുബായിലെ താവളത്തിലാണ് പൾസർ സുനി ഉള്ളതെന്നാണ് വിവരം. അഡ്വ ഇ.സി പൗലോസ്-ആഡ്വ.ബോബി റാഫേൽ എന്നിവർ മുഖാന്തിരം ഫയൽ ചെയ്ത മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാൽ അടുത്ത ദിവസം തന്നെ, കൊച്ചിയിലെത്തി കോടതിയിൽ കീഴടങ്ങുമെന്നാണ് പൾസർ സുനിയുടെ അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. തന്റെ ചിത്രങ്ങൾ പകർത്തിയെന്ന് നടിയുടെ മൊഴിയിൽ പറയുന്ന വെള്ള നിറത്തിലുള്ള മൊബൈൽ ആലുവ കോടതിയിൽ ഇന്നലെ അഡ്വ. ഇ.സി പൗലോസ് സമർപ്പിച്ചിരുന്നു. അതിനാൽ പ്രതിക്ക് മുൻകൂർ ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കുമെന്ന പൊലീസിന്റെ സ്ഥിരം വാദത്തിന് പ്രസക്തിയില്ലെന്നും, അതിനാൽ ജാമ്യം ലഭിക്കുമെന്നുമാണ് പ്രതിഭാഗം അഭിഭാഷകന്റെ വിശ്വാസം.
ആക്രമിക്കപ്പെട്ട നടിയും, സൂപ്പർതാരവും, സൂപ്പർതാരത്തിന്റെ ആദ്യ ഭാര്യയും തുല്ല്യ പങ്കാളിത്തത്തോടെ അഞ്ചിടങ്ങളിൽ വസ്തു വാങ്ങിയിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം കോട്ടായിയടക്കമുള്ള സ്ഥലങ്ങളിലായിരുന്നു മൂവരും ചേർന്ന് വാങ്ങിയ വസ്തു. ഈ സ്ഥലം തനിക്ക് വിൽക്കണമെന്ന് സൂപ്പർതാരം രണ്ട് മാസം മുമ്പ് , ആക്രമിക്കപ്പെട്ട നടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മൂന്നാമത്തെ പാട്ണർക്ക് വെറുതെ സ്ഥലം എഴുതി നൽകിയാലും നിങ്ങൾക്ക് നൽകില്ലെന്ന നടിയുടെ വാക്കുകൾ സൂപ്പർതാരത്തെ പ്രകോപിതനാക്കിയിരുന്നു എന്നാണ് വിവരം. മൂവരും നല്ല സുഹൃത്തുക്കളായിരുന്ന കാലത്ത് നിരവധി റിയൽ എസ്റ്റേറ്റ് ബിസിനസ്സ് ചെയ്തിരുന്നതായാണ് സിനിമ മേഖലയിൽ നിന്ന് ലഭിക്കുന്ന വിവരം. സൂപ്പർ താരത്തിന്റെ ആദ്യഭാര്യയെ ഒരു പ്രത്യേക സാഹചര്യത്തിൽ വീട്ടിൽ പോയി നിന്ന് ഒരാഴ്ചയോളം പരിചരിച്ചതാണ് ആക്രമിക്കപ്പെട്ട നായികയുമായുള്ള സൂപ്പർ താരത്തിന്റെ സൗഹൃദ ബന്ധം വഷളാക്കുന്നത്.
അതേസമയം, ഇന്നലെ രാത്രി നടന്ന അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ ഇതേ സൂപ്പർതാരം സീനിയർ താരങ്ങളോടടക്കം തട്ടിക്കയറിയെന്നാണ് വിവരം. തന്റെ വായിൽ തന്നിട്ട് ഒരുത്തനേയും ഇവിടെ ജീവിക്കാൻ വിടില്ല. മാദ്ധ്യമങ്ങളും ചിലവന്മാരും ചേർന്ന് തന്നെ വേട്ടയാടുമ്പോൾ എല്ലാവരും കൈയും കെട്ടി നോക്കി നിന്നാൽ, തന്റെ തനിനിറം പുറത്ത് കാണിക്കുമെന്നും ഇയാൾ ഭീഷണി മുഴക്കിയതായാണ് വിവരം. നടൻ സിദ്ദീകിന്റെ കാക്കനാടെ ഹോട്ടലിൽ വച്ച് നടന്ന യോഗം രാത്രി എട്ട് മണി വരെ നീണ്ടു. യോഗം തുടങ്ങി ഏറെ വൈകിയാണ് ഇയാൾ എത്തിയത്. മമ്മൂട്ടി, സിദ്ദീക്, ഇന്നസെന്റ് , മണിയൻപിള്ള രാജു, മുകേഷ്, ഇടവേള ബാബു തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. അതിനിടെ സൂപ്പർ താരത്തിന് സംസാരിക്കാനുള്ള വേദിയൊരുക്കാനാണ് കഴിഞ്ഞ ദിവസം ദർബാർ ഗ്രൗണ്ടിൽ സിനിമ പ്രവർത്തകർ ഒത്തു ചേർന്നതെന്ന വാദവും ശക്തമാവുകയാണ്.
ചിത്രീകരണം പുരോഗമിക്കുന്ന ഹണീബീ രണ്ടാം ഭാഗത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ, ആരോപണ വിധേയനായ സൂപ്പർതാരത്തിന്റെ അടുത്ത സുഹൃത്താണ്. മനോജ് കാരന്തൂരാണ് നടിയുടെ ആവശ്യത്തിനായി നേരത്തെ നിയോഗിച്ച ഫെഫ്ക ഡ്രൈവേഴ്സ് യൂണിയൻ മെമ്പറായ സനോജിനെ പുറത്താക്കി പകരം, ക്രിമിനലായ പൾസർ സുനിയെ നിയമിച്ചത്. ചിത്രീകരണ ആവശ്യത്തിനായി പൾസർ സുനി ഗോവയിലേക്കും നടിയേയും കൊണ്ട് പോയിരുന്നു. ഈ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ നടി മനോജ് കാരന്തൂരിനോട് ഡ്രൈവറെ മാറ്റിതരാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് മെമ്പർഷിപ്പ് ഇല്ലാത്ത മാർട്ടിനെ സുനിയുടെ നിർദ്ദേശ പ്രകാരം മനോജ് കാരന്തൂർ നടിയുടെ ഡ്രൈവറായി നിയമിക്കുന്നത്.
പ്രൊഡക്ഷൻ കൺട്രോളർ അറിയാതെ നടിയെ കൂട്ടിക്കൊണ്ടുവരാൻ ഒരു ഡ്രൈവറും പോകില്ലെന്നും, അതിനാൽ മനോജ് കാരന്തൂരിനെതിരെ അന്വേഷണം വേണമെന്നും കഴിഞ്ഞ ദിവസം മാക്ട ഫെഡറേഷൻ ആവശ്യപ്പെട്ടിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍