പൾസർ സുനിയെ പ്രത്യേക സെല്ലിലേക്ക് മാറ്റി; സത്യങ്ങൾ പുറത്തുവരാൻ കാരണം വിചാരണതടവിലുള്ള അഭിഭാഷകന്റെ ഇടപെടൽ; നടിയെ ആക്രമിച്ചത് ക്വട്ടേഷന്റെ ഭാഗം തന്നെന്ന് പ്രതി കുറ്റസമ്മതവും നടത്തി; ജയിലിലെത്തി പൊലീസ് ചോദ്യം ചെയ്തുവെന്നതും വസ്തുത; മലയാള സിനിമാ ലോകം കാതോർക്കുന്നത് കാക്കനാട്ടെ ജയിലിലെ വെളിപ്പെടുത്തലുകൾക്ക്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കാക്കനാട്ടെ ജില്ലാ ജയിലിൽ സിനിമയെ വെല്ലുന്ന സംഭവവികാസങ്ങൾക്കാണ് അരങ്ങേറുന്നത് അതി നാടകീയ സംഭവങ്ങളാണ്. നടിയെ ആക്രമിച്ചി കേസിലെ ഒന്നാം പ്രതി പൾസർ സുനിയെ പ്രത്യേക സെല്ലിലേക്ക് ജയിൽ അധികൃതർ മാറ്റിയെന്നാണ് മറുനാടന്‍ ലഭിച്ച വിശ്വസനീയ വിവരം. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ പ്രതി പുറത്തു പറഞ്ഞ സാഹചര്യത്തിലാണ് ഇത്. ജയിലിൽ ഒപ്പമുണ്ടായിരുന്ന സഹതടവുകാരോടാണ് എല്ലാം കുറ്റസമ്മതമായി സുനി വിവരിച്ചത്. ഇത് കേട്ട് പലരും ഞെട്ടി. എത്ര തുകയ്ക്കാണ് ക്വട്ടേഷൻ എടുത്തതെന്നും അത് ആർക്ക് വേണ്ടിയാണെന്നും വരെ വിവരിച്ചു. ജയിലിൽ വിചാരണത്തടവുകാരനായെത്തിയ അഭിഭാഷകനാണ് സുനിക്ക് മാനസിക പിന്തുണ നൽകിയതും എല്ലാം നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ പ്രേരണ നൽകിയതും.
എഴുതാനറിയാത്ത സുനിയുടെ വെളിപ്പെടുത്തലുകൾ കത്തിന്റെ രൂപത്തിലാക്കിയതും ഈ അഭിഭാഷകനാണ്. ചെക്ക് കേസിൽ ചതിക്കപ്പെട്ട് ജയിലിലായതാണ് ഇയാൾ. മറ്റൊരാൾക്ക് വേണ്ടി ജാമ്യം നിന്നതാണ് വിനയായത്. ഒരേ കേസ് പലസ്ഥലത്ത് നൽകിയതിലൂടെയാണ് ഇയാളെ റിമാൻഡ് ചെയ്യുന്ന തരത്തിലേക്ക് ശത്രുക്കൾ കാര്യങ്ങളെത്തിച്ചത്. കാക്കനാട്ടെ ജയിലിലെ മാന്യതയുടെ മുഖമായ ഈ അഭിഭാഷകനും സുനിയുമായി അടുപ്പം വന്നു. അങ്ങനെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് എത്തുന്നത്. കുറ്റക്കാരെല്ലാം ശിക്ഷിക്കണമെന്ന ഈ അഭിഭാഷകന്റെ ധാർമികമായ ഉപദേശമാണ് സുനിയെ സ്വാധീനിച്ചത്. ജയിലർ അടക്കമുള്ളവരോട് ഇക്കാര്യം പറയുകയും ചെയ്തു. ചാലക്കുടിക്കാൻ ജിൻസണിലൂടെ വിഷയം പൊലീസിന് മുന്നിലെത്തിയതും അങ്ങനെയാണ്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലെ സംഘം ജയിലിലെത്തി പൾസർ സുനിയോട് നേരിട്ട് കാര്യങ്ങളും തിരക്കി. ഇതോടെയാണ് വീണ്ടും നടിയെ ആക്രമിക്കപ്പെട്ട കേസ് കീഴ് മേൽ മറിയുന്നത്.
സുനിയോടൊപ്പം കാക്കനാട് ജില്ല ജയിലിൽ കഴിഞ്ഞ ചാലക്കുടി സ്വദേശി ജിൻസനാണ് പൊലീസിന് നിർണായക വിവരങ്ങൾ കൈമാറിയതായി പറയുന്നത്. നടിയെ ആക്രമിച്ചത് എന്തിനാണെന്നും ആരുടെ നിർദ്ദേശപ്രകാരമാണെന്നും പൾസർ സുനി ജിൻസനോട് പറഞ്ഞിരുന്നതായി ജയിൽ അധികാരികൾക്ക് വിവരം കിട്ടിയതോടെ ഈ കാര്യം അവർ അന്വേഷണ സംഘത്തെ അറിയിച്ചു. ഇതോടെ അന്വേഷണം സംഘം ജിൻസന്റെ മൊഴിയെടുത്തു. പൾസർ സുനി പൊലീസനോട് പറയാതിരുന്ന പലകാര്യങ്ങളും ജിൻസന്റെ മൊഴിയിൽ ഉണ്ടെന്നു പൊലീസ് പറയുന്നു. നെടുമ്പാശ്ശേരിയിൽ ഒരു തട്ടിപ്പുകേസുമായാണ് ജിൻസനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. റിമാൻഡ് പ്രതിയായ ജിൻസന്റെ അതേ മുറിയിലാണ് പൾസർ സുനിയെയും പാർപ്പിച്ചിരുന്നത്.
ഇവർ തമ്മിൽ നല്ല സൗഹൃദത്തിലാവുകയും അതെ തുടർന്ന് സുനി കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജിൻസനുമായി പങ്കുവയ്ക്കുകയുമായിരുന്നുവെന്നാണ് പുറത്തുവന്ന സൂചനകൾ. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സഹതടവുകാരനായ അഭിഭാഷകന്റെ വിവരങ്ങൾ മറുനാടന്‍ ലഭിച്ചത്. സുനിയെ കൂടുതൽ സമ്മർദ്ദങ്ങൾക്ക് വിധേയനാകാതിരിക്കാനാണ് സെല്ല് മാറ്റിയതെന്നും സൂചനയുണ്ട്. പിടിക്കപ്പെട്ട സുനി പൊലീസിനോടും ഇവയൊക്കെ പങ്കുവച്ചിരുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ പൊലീസ് രേഖപ്പെടുത്തിയതിൽ അവയൊന്നും ഇല്ലായിരുന്നു. എല്ലാം സ്വന്തം ഇഷ്ടപ്രകാരം നടത്തിയ നാടകമാണെന്നും വരുത്തി തീർത്തു. ഇതിനാണ് കാക്കനാട്ടെ ജയിലിൽ മാറ്റം വരുന്നത്. ജയിൽ അധികൃതരും ഇത് ഗൗരവത്തോടെ എടുത്തു. ജയിലിനകത്ത് നടക്കുന്നതൊന്നും പുറത്ത് എത്തിയതുമില്ല.
അതുകൊണ്ട് തന്നെ സുനിയുടെ മൊഴിയും രേഖാമൂലം ജിൻസൺ പൊലീസിന് കൈമാറി. ഒപ്പം തന്നോട് പറഞ്ഞ കാര്യങ്ങൾ മൊഴിയായും നൽകി. ഇതിന് ശേഷം പൊലീസ് ജയിലിലെത്തി സുനിയോടും കാര്യങ്ങൾ തിരക്കി. ജിൻസന്റെ മൊഴിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പൾസർ സുനി നിഷേധിച്ചുമില്ല. കേസിൽ പൊലീസ് കുറ്റംപത്രം നേരത്തെ തന്നെ സമർപ്പിച്ചിതാണെങ്കിലും കൂടുതൽ തെളിവുകൾ കിട്ടിയാൽ തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം നൽകാവുന്നതാണ്. ജിൻസനെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്താനായിരിക്കും പൊലീസ് ശ്രമിക്കുക. മഞ്ജുവാര്യരുടെ ഇടപെടലും നിർണ്ണായകമായി. പ്രശ്നത്തിലെ സത്യം പുറത്തുവരണമെന്ന മഞ്ജുവിന്റെ നിർദ്ദേശം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകുകയും ചെയ്തു.
അഡ്വവഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടിന്റെ റിലീസുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിൽ വീണ്ടും പ്രശ്നങ്ങളുണ്ടായിരുന്നു. ഇതും സംഭവങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. ഇതോടെ മഞ്ജു വാര്യർക്ക് കൂടുതൽ പിന്തുണ കിട്ടി. സൂപ്പർ താരങ്ങൾ പോലും മഞ്ജുവിനൊപ്പമായി. മലയാള സിനിമയിലെ സ്വാധീന ശക്തികൾക്കെതിരെ നിലപാടും എടുത്തു. ഇത് സർക്കാരിനേയും ബന്ധപ്പെട്ടവർ അറിയിച്ചു. പൊലീസ് മേധാവിയായി ടിപി സെൻകുമാർ എത്തിയതും എല്ലാം മാറ്റി മറിച്ചു. സെൻകുമാറിന് ശേഷം ചുമതലേൽക്കുന്ന ആളിന്റെ നിലപാടും നിർണ്ണായകമാകും. എന്നാൽ മുഖ്യമന്ത്രിയുടെ മനസ്സ് മാറ്റം കേസിനെ ഇനി അട്ടിമറിക്കില്ലെന്നാണ് മഞ്ജുവിനെ പിന്തുണയ്ക്കുന്നവരുടെ പക്ഷം. ഏതായാലും നടിയെ ആക്രമിക്കപ്പെട്ടതിലെ സ്ത്യം പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് മലയാള സിനിമാ ലോകം.
എന്നാൽ പൾസർ സുനിയുടെ വെളിപ്പെടുത്തലുകൾ സിനിമയിലെ വിഴുപ്പലക്കലുകളും സജീവമാക്കും. പരസ്പരം ചെളിവാരി എറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തും. കൂടുതൽ വെളിപ്പെടുത്തലും ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകും. അതുകൊണ്ട് തന്നെ എങ്ങനേയും കേസ് ഒതുക്കി തീർക്കാൻ ഒരു സംഘം കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. എന്നാൽ മഞ്ജു വാര്യർ നടത്തിയ നീക്കങ്ങൾ ഇവരുടെ പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു. സിനിമാ നിർമ്മാണത്തിനും സ്റ്റേജ് ഷോയ്ക്കും വനിതകളുടെ കൂട്ടായ്മ എത്തുന്നതും അതി നിർണ്ണായകമാണ്. ഈ സ്ത്രീ പക്ഷത്തെ എതിർക്കാൻ ആർക്കും പരസ്യമായി കഴിയുകയുമില്ല. അമ്മയിലെ അംഗങ്ങൾ മറ്റൊരു കൂട്ടായ്മയിൽ അംഗമാകരുതെന്ന നിബന്ധനയും വയ്ക്കാനാവില്ല. കാരണം നടന്മാർ തന്നെയാണ് നിർമ്മാതാക്കളുടെ സംഘടനയേയും നയിക്കുന്നത്. അത് എങ്ങനെയെന്ന ചോദ്യം വനിതകൾക്ക് വിലക്ക് കൊണ്ടു വന്നാൽ ഉയർന്നു വരും.
അതിനിടെ താരസംഘടനയായ അമ്മയിലെ പലരും നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന പുറത്തുവരട്ടേയെന്ന അഭിപ്രായക്കാരായിട്ടുണ്ട്. അഡ്വഞ്ചേഴ്സ് ഓമനക്കുട്ടൻ സിനിമയ്ക്കുണ്ടായ ദുർഗതിയാണ് ഇതിന് കാരണവും. പൾസർ സുനിയോടൊപ്പം ജയിൽ മുറിയിൽ കഴിഞ്ഞ ചാലക്കുടി സ്വദേശി ജിൻസ(ജിൻസ്)ന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവ് ഏറെ നിർണ്ണായമാണെന്ന് സിനിമാ മേഖലയും തിരിച്ചറിയുന്നു. അന്വേഷണ സംഘത്തിന്റെ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. ആലുവ മജിസ്ട്രേട്ട് കോടതി മുമ്പാകെ ഹാജരായി മൊഴികൾ രേഖപ്പെടുത്താനാണ് ഉത്തരവിൽ പറയുന്നത്. ജയിലിനുള്ളിൽ സുനി എഴുതിയ ഒരു കത്ത് പുറത്ത് എത്തിച്ചത് ജിൻസനാണ്. അതിനിടെ ജയിലിൽ സുനിക്ക് മാനസിക പിന്തുണ നൽകിയ അഭിഭാഷകനും ജാമ്യം ലഭിച്ച് ഉടൻ പുറത്തുവരാൻ സാധ്യതയുണ്ട്. ഇതു സംഭവിച്ചാൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്താകും. ഒരു സംവിധായകനും നടനും ആക്രമണത്തിൽ പങ്കുണ്ടെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ഈ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. കുറ്റപത്രം സമർപ്പിച്ച കേസിൽ കൂടുതൽ തെളിവു ലഭിച്ചാൽ തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം നൽകാം. പുതിയ മൊഴികൾ തെളിവു നിയമപ്രകാരം പ്രോസിക്യൂഷനു സഹായകരമല്ല. അതിനാലാണു സഹതടവുകാരന്റെ മൊഴി മജിസ്ട്രേട്ട് മുൻപാകെ രേഖപ്പെടുത്തി കുറ്റപത്രത്തിന്റെ ഭാഗമാക്കാൻ പൊലീസിനു നിയമോപദേശം ലഭിച്ചത്. അതുകൊണ്ടാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. ഫെബ്രുവരി 17 നു രാത്രിയാണു നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ഏപ്രിൽ 18 ന് ഏഴു പ്രതികൾക്കെതിരെ കുറ്റപത്രവും സമർപ്പിച്ചു. കേസിൽ കൂടുതൽ പ്രതികളുണ്ടാകില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. എന്നാൽ, ജിൻസന്റെ മൊഴിയോടെ കേസ് വീണ്ടും സജീവമാകും. ക്വട്ടേഷൻ സാധ്യത സംബന്ധിച്ച്, അതിക്രമത്തിന് ഇരയായ നടിയും അടുത്ത സുഹൃത്തുക്കളും ആദ്യം മുതൽ സ്വീകരിച്ച നിലപാടു ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ വഴിത്തിരിവ്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍