സുകുമാരൻ നായരുടെ സമ്മർദ്ദങ്ങൾക്ക് മുമ്പിൽ പിണറായി വിജയനു പോലും പിടിച്ചു നിൽക്കാൻ കഴിയില്ലേ? ദേവസ്വം ബോർഡ് പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിച്ചതിന് പിന്നാലെ ബാലകൃഷ്ണ പിള്ളയെ മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാനാക്കാൻ എൻ എസ് എസ് സെക്രട്ടറിയുടെ ശ്രമം; കാബിനെറ്റ് റാങ്കിനെ ചൊല്ലി തർക്കം
തിരുവനന്തപുരം. ഒടുവിൽ എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ സമ്മർദ്ദത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ വഴങ്ങുന്നു. കേരള കോൺഗ്രസ് ബി ലീഡർ ആർ ബാലകൃഷ്ണ പിള്ളയെ മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ ആക്കാൻ നീക്കം ആരംഭിച്ചു കഴിഞ്ഞു.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പിള്ള കോർപ്പറേഷന്റെ അമരത്ത് എത്തിയപ്പോൾ വിമർശന ശരം തൊടുത്തു വിട്ടവർ തന്നെയാണ് പിള്ളയെ ആ സ്ഥാനത്ത് ഇരുത്താൻ നടപടി തുടങ്ങിയിരിക്കുന്നത്.
പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ ദേവസം റിക്രൂട്ട്മെന്റ് ബോർഡ് വെള്ളാനയാണെന്ന വിലയിരുത്തലിൽ ഇടതു മുന്നണി എത്തി. ബോർഡ് പിരിച്ചുവിടാൻ തീരുമാനിച്ചു. ഇക്കാര്യം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുറന്നു പറയുകയും ചെയ്തു. ഇതോടെ എതിർപ്പറിയിച്ച് എൻ എസ് എസ് രംഗത്തുവന്നു. ബോർഡ് പിരിച്ചുവിടുന്നതിൽ വിവാദവുമായി. അതിനിടെ സുകുരമാൻ നായരെ നേരിട്ട് കണ്ട് കടകംപള്ളി ചർച്ച നടത്തി. ദേവസം റിക്രൂട്ട്മെന്റ് ബോർഡിന്റെ അംഗ സംഖ്യ കുറച്ച് ഇടത് സർക്കാർ സുകുമാരൻ നായരുടെ പിണക്കം മാറ്റി. ഇതിന് പിന്നാലെയാണ് മുന്നോക്ക് കോർപ്പറേഷന്റെ അമരത്ത് ബാലകൃഷ്ണ പിള്ളയെ നിയോഗിക്കാൻ പിണറായി തത്വത്തിൽ തീരുമാനിച്ചത്.
നിയമസഭാ തെരെഞ്ഞടുപ്പിൽ സഹകരിച്ചു പ്രവർത്തിച്ചു വെങ്കിലും പിള്ളയ്ക്കു പാർട്ടിക്കും സിപിഐ എം വാഗദ്ാനങ്ങളൊന്നും നൽകിയിരുന്നില്ല. എന്നാൽ എൻ എസ് എസിന്റെ സമ്മർദ്ദവും കേരള കോൺഗ്രസിന്റെ അപേക്ഷയും എത്തിയതോടെ പിള്ളയ്ക്ക് വീണ്ടും മുന്നോക്ക കോർപ്പറേഷന്റെ പടി കയറാനുള്ള നറുക്ക് വീണിരിക്കുകയാണ്. ഇത് സംബന്ധിച്ച് സിപിഎമ്മും പിള്ളയ്ക്ക് അനുകൂലമായി റിപ്പോർട്ട് നൽകി കഴിഞ്ഞു. ഈ ശുപാർശ ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിലെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ കൈവശമാണ് ഉള്ളത്. പിള്ളയെ കോർപ്പറേഷൻ ചുമതലയേൽപ്പിക്കുന്നതിൽ ഇടമലയാർ കേസുമായി ബന്ധപ്പെട്ട്്് ചില നിയമപ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ഉപദേശകൻ ചൂണ്ടികാണിച്ചു വെങ്കിലും ആ സാങ്കേതികത്വവും അടുത്ത മാസം ആറിന് ശേഷം ഇല്ലാതാകും.
ഗൂഢാലോചനയ്ക്കാണ് പിള്ളയെ ശിക്ഷിച്ചതെങ്കിലും അഴിമതി കേസായതിനാൽ ആറു വർഷം തെരെഞ്ഞെടുപ്പിൽ മത്സരിക്കാനോ പൊതു സ്ഥാനമാനങ്ങൾ വഹിക്കാനോ പാടില്ലന്ന് മുഖ്യമന്ത്രിക്ക് നിയമപോദേശം ലഭിച്ചു. ഫെബ്രൂവരി ആറു കഴിയുന്നതോടെ ആ വിലക്കും നീങ്ങും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത്് കോർപ്പറേഷന്റെ ചെയർമാൻ സ്ഥാനം പിള്ള വഹിച്ചുരുന്നുവെങ്കിലും നിയമപ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ഡയറക്ടർ ബോർഡിൽ പങ്കെടുത്തിരുന്നില്ലായെന്നാണ് വിവരം. ഫെബ്രുവരി ആറു കഴിഞ്ഞാൽ ഈ പ്രശ്നവും മാറും. അതിനിടെ എൻ എസ് എസ്്് സമ്മർദ്ദം ഉണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് നിയമനം മനഃപൂർവ്വം വൈകിപ്പിക്കുന്നതായി കേരളാ കോൺഗ്രസിന് പരാതി ഉണ്ട്്്.
രണ്ടാഴ്ച മുൻപ് തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ബാലകൃഷ്ണ പിള്ള കാബിനറ്റ് റാങ്ക് ലഭിച്ചില്ലങ്കിൽ പുതിയ പദവിയിലേക്കില്ലന്ന് വ്യക്തമാക്കിയതാണ് സൂചന. മുഖ്യമന്ത്രി അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം. അതേ സമയം പിള്ളയ്ക്ക് സ്ഥാന മാനങ്ങൾ നൽകിയാൽ അതിനെതിരെ കടുത്ത വിമർശനവുമായി വി എസ് രംഗത്ത് എത്തുമെന്ന് അദ്ദേഹവുമായി അടുത്തു ബന്ധമുള്ള ചിലർ സൂചിപ്പിച്ചു. പിള്ളയെ ഈ സ്ഥാനത്ത് അവരോധിക്കാൻ വി എസ് അനുവദിക്കില്ലന്നും അവർ വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി വി എസ് വേണ്ടി വന്നാൽ കേന്ദ്ര നേതൃത്വത്തെ സമീപിക്കാനും സാധ്യത ഉണ്ട്്്
ഭരണപരിഷ്ക്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം ലഭിച്ച വി എസിന്റെ താൽപര്യത്തിന് അനുസരിച്ച് ഓഫീസു പോലും അനുവദിക്കാത്ത സർക്കാരാണ് ഇപ്പോൾ പിള്ളയെ മുന്നോക്ക കോർപ്പറേഷൻ ചെയർമാൻ ആക്കാൻ നടപടി തുടങ്ങിയിരിക്കുന്നതെന്നതാണ് വിഎസിനെ ചൊടിപ്പിക്കുന്നത്. ഇടമലയാർ കേസിൽ പിള്ളയ്ക്കെതിരെ സുപ്രീംകോടതി വരെ പോരാട്ടം നടത്തിയും വിഎസായിരുന്നു. അത്തരത്തിലൊരാളെ ഇടതു സർക്കാർ സുപ്രധാന പദവിയിൽ നിയമിക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്നാണ് വിഎസിന്റെ പക്ഷം. ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വത്തെ ഇടപെടുവിപ്പിക്കാനാണ് നീക്കം. ഇടത് സർക്കാരിന്റെ പ്രതിച്ഛായയെ തകർക്കുന്ന തീരുമാനമാകും ഇതെന്നും വി എസ് അഭിപ്രായപ്പെടുന്നു.
എന്നാൽ തന്നെ മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ ആക്കാൻ നീക്കം നടക്കുന്നതിനെ കുറിച്ച് അറിയില്ലെന്നും എല്ലാം തീരുമാനിക്കുന്നത് പാർട്ടിയാണന്നും ആർ ബലകൃഷ്ണ പിള്ള പ്രതികരിക്കുന്നു. പിള്ളയ്ക്ക് സ്ഥാനം കൊടുത്താൽ നിയമസഭാ തെരെഞ്ഞടുപ്പിൽ സഹകരിച്ച ജനാധിപത്യ കോൺഗ്രസ്, ആർ എസ് പി ലെനിനിസ്റ്റ്, സി എം പി അരവിന്ദാക്ഷൻ വിഭാഗം , എന്നിവർക്കും പരിഗണന നൽകേണ്ടിവരും. പിള്ളയുടെ നീക്കത്തെ ഇവർ രഹസ്യമായി പിന്തുണയ്ക്കുന്നതാണ് വിവരം. കാരണം ബാലകൃഷ്ണപിള്ളയ്ക്ക് പദവി കിട്ടിയാൽ അതിൽ പിടിച്ച് തങ്ങളുടെ പാർട്ടിക്കും പരിഗണന വേണമെന്ന് ഇവർ ആവശ്യപ്പെടും.
Stories you may Like
- എൻഎസ് എസ് സമദൂരം ഇടതിന് അനുകൂലമാകുമോ?
- എൻ എസ് എസിനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടിയേക്കും
- ശമ്പളം വേണ്ട... നിയമനം മാത്രമതിയെന്ന് ശബരിമലയിലെ താക്കോൽ സ്ഥാനക്കാരൻ!
- മിത്ത് വിവാദത്തിലെ തിരുവനന്തപുരം കേസ് പിൻവലിക്കാൻ സർക്കാരിൽ ആലോചന
- മക്കൾ സൂപ്പർ താരങ്ങളായിട്ടും അധ്വാനിച്ച് സ്വന്തം ചെലവിൽ ജീവിക്കുന്ന അമ്മ! മല്ലികാവസന്തം@ 50
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍