ആദിവാസികൾക്ക് വേണ്ടി ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്ന മാസികയുടെ ഓഫീസിൽ അർദ്ധരാത്രിയിൽ റെയ്ഡ്; മൂന്ന് ജീവനക്കാരെ തടങ്കലിലാക്കി; അനീതിക്കെതിരെ ശബ്ദിക്കുന്നവരെയെല്ലാം മാവോയിസ്റ്റുകളാക്കി പൊലീസ്
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: മാവോയിസ്റ്റ് വേട്ടയുടെ പേരിൽ കണ്ണിൽ കണ്ടവരെയെല്ലാം റെയ്ഡ് ചെയ്ത് പിടിക്കുന്ന പൊലീസ് ശൈലിക്ക് തുടക്കമായി. ഇന്നലെ വെള്ളമുണ്ടയിലും അട്ടപ്പാടിയിലും നടന്ന ആക്രമണങ്ങൾക്ക് തൊട്ടുപിറകെയാണ് മാവോയിസ്റ്റ് വേട്ടയെന്ന നിലയിലെ മാദ്ധ്യമ അറസ്റ്റുകൾ തുടക്കമിട്ടത്.
പാരിസ്ഥിതിക പ്രശ്നങ്ങളും ആദിവാസി-ദളിത് വിഷയങ്ങൾ സമൂഹത്തിൽ ചർച്ചയാക്കുകയും ചെയ്യുന്ന കേരളീയം മാസികയുടെ ഓഫീസ് റെയ്ഡ് ചെയ്ത് മൂന്ന് പേരെ അർദ്ധരാത്രി പൊലീസ് കസ്റ്റഡയിൽ എടുത്തു. രേഖകളെന്ന പേരിൽ മാസികയും ഓഫീസിലെ കമ്പ്യൂട്ടറും പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. ഡിജിപിയുടെ നിർദ്ദേശപ്രകാരം അൻപതോളം പേരടങ്ങുന്ന പൊലീസ് സംഘമാണ് കേരളീയത്തിന്റെ ഓഫീസിൽ കിടന്നുറങ്ങുകയായിരുന്ന മൂന്ന് പേരെ അർദ്ധരാത്രി സുപ്രീംകോടതി മാർഗ്ഗ നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തി അറസ്റ്റ് ചെയ്തത്. പിന്നീട് തെളിവില്ലെന്നു കണ്ട് ഇവരെ വിട്ടയക്കുകയും ചെയ്തു. അറസ്റ്റു വിവരം അറിഞ്ഞ് രാവിലെ ആറോടെ തന്നെ സാമൂഹ്യപ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചേർന്നിരുന്നു. ഇവരുടെ ഇടപെടലിനെ തുടർന്ന് അറസ്റ്റ് ചെയ്ത മൂന്നുപേരെയും രാവിലെ എട്ടരയോടെ പൊലീസ് വിട്ടയച്ചു. അടച്ചുപൂട്ടിയ കേരളീയത്തിന്റെ താക്കോൽ സ്ഥാപനത്തിന്റെ ഉടമസ്ഥർക്ക് തിരിച്ചു നൽകി.
സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം തൃശൂർ ടൗണിൽ മാർച്ച് സംഘടിപ്പിക്കും അറിയിച്ചിട്ടുണ്ട്.
ആദിവാസി വിഷയങ്ങളിൽ ക്രിയാത്മ ഇടപെടൽ നടത്തുന്ന സംഘടനകളേയും വ്യക്തികളേയും മാവോയിസ്റ്റുകളാക്കുന്നതിന്റെ ഭാഗമാണ് കേരളീയത്തിന് നേരെയുണ്ടായ പൊലീസ് നടപടിയെന്നാണ് വിലയിരുത്തുന്നത്. തൃശൂർ ഓഫീസിലുണ്ടായിരുന്ന അജ്ലാൽ, സന്തോഷ്, വിശ്വനാഥൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ എത്തിച്ച് പൊലീസ് ഇവരെ ചോദ്യം ചെയ്തു. അസിസ്റ്റന്റ് കമ്മീഷണർ ശിവ വിക്രം ഐപിഎസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റും മൊഴിയെടുക്കലും.
രാവിലെ കമ്മീഷണറെത്തിയും ഇവരെ ചോദ്യം ചെയ്തു. മാവോയിസ്റ്റ് സംശയത്തിന്റെ പേരിലാണ് നടപടിയെന്ന് പൊലീസ് സ്ഥിരീകരിക്കുന്നുമുണ്ട്. എന്നാൽ എന്തായിരുന്നു ഇവരെ മാവോയിസ്റ്റുകളാക്കിയതിന്റെ മാനദണ്ഡമെന്ന് വിശദീകരിക്കാനും പൊലീസിന് കഴിയുന്നില്ല.
മാവോയിസ്റ്റ് വേട്ടയുടെ പേരിൽ സിപിഐ എംഎൽ പാർട്ടിയുടെ നേതാക്കളേയും പ്രവർത്തകരേയും പൊലീസ് നിരീക്ഷിച്ചിരുന്നു. ഇവരുടെ വീട്ടുകളിൽ രാത്രികാല റെയ്ഡും നടത്തുക പതിവായിരുന്നു. എന്നാൽ അക്രമം നടത്തുന്നവരുമായി സിപിഐ എംഎല്ലുകാർക്ക് യാതൊരു പങ്കുമില്ലെന്ന് പൊലീസ് കണ്ടെത്തി. അപ്പോഴും വയനാട്ടിലും പാലക്കാടും മാവോയിസ്റ്റു പോസ്റ്ററും അക്രമങ്ങളും അരങ്ങേറി. നിയമം കൈയിലെടുക്കുന്നത് സാമൂഹ്യവിരുദ്ധരാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വിശദീകരിച്ചു. എന്നാൽ മാവോയിസ്റ്റുകൾ കേരളത്തിൽ ഉടനീളം സജീവമാണെന്നാണ് ഇന്റലിജൻസിന്റെ നിരീക്ഷണം. ഇതുറപ്പിക്കാനാണ് കേരളീയം പോലുള്ള മാദ്ധ്യമ സ്ഥാപനങ്ങളിലേക്ക് പൊലീസ് നടപടിയെടുക്കുന്നത്. ആദിവാസി-പാരിസ്ഥിതിക പ്രശ്നങ്ങളിലെ സജീവ ഇടപെടൽ നടത്തുന്നത് മാത്രമാണ് കേരളീയത്തെ മാവോയിസ്റ്റുകളുമായി ബന്ധപ്പെടുത്തുന്നതിന് പൊലീസ് കണ്ടെത്തുന്ന ന്യായം. ഇതിനെതിരെ പ്രതിഷേധവും വ്യാപകമാണ്. സാമൂഹിക-മാദ്ധ്യമ പ്രവർത്തകർ കേരളീയത്തിനെതിരായ നടപടിക്കെതിരെ രംഗത്ത് എത്തിക്കഴിഞ്ഞു.
എന്നാൽ മുഖ്യധാര മാദ്ധ്യമങ്ങളാരും അറസ്റ്റ് വാർത്ത പോലും നൽകുന്നില്ല. ബ്രേക്കിങ്ങ് ന്യൂസകളുടെ പ്രളയം സൃഷ്ടിക്കുന്ന മലയാളം ചാനലുകളും തൃശൂരിലെ കേരളീയത്തിലെ പൊലീസ് നടപടിയെ കുറിച്ച് അറിഞ്ഞ ഭാവം പോലും നടിക്കുന്നില്ല. പാലക്കാട് കെഎഫ്സിയുടെ ചിക്കൻ കട അടിച്ചു തകർത്ത കേസിൽ രണ്ട് പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ മാവോയിസ്റ്റുകളാണോ എന്ന് പൊലീസിന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. പാലക്കാട്ടെ മാവോയിസ്റ്റ് ആക്രമണവുമായി ബന്ധപ്പെട്ടു പൊലീസ് അറസ്റ്റ് ചെയ്ത കാസർകോട് സ്വദേശികളുടെ വീടുകളിൽ അന്വേഷണ സംഘം പരിശോധന നടത്തി. മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുള്ള ലഘുലേഖകളും പോസ്റ്ററുകളും ഗൂർഖകൾ ഉപയോഗിക്കുന്ന തരത്തിലുള്ള കത്തിയും ഇവരുടെ വീടുകളിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്.
കാസർകോട് ചെറുവത്തൂർ തിമിരി സ്വദേശി ശ്രീകാന്ത് പ്രഭാകരൻ, തെക്കേ തൃക്കരിപ്പൂർ ഇളമ്പച്ചി തെക്കുമ്പാട്ട് അരുൺ ബാലൻ എന്നിവരുടെ വീടുകളിലാണു പൊലീസ് സംഘം പരിശോധന നടത്തിയത്. ശ്രീകാന്തിന്റെ വീട്ടിൽ നിന്നു മാവോയിസ്റ്റ് സംഘടനയുമായി ബന്ധമുള്ള ലഘുലേഖകളും ഗൂർഖാക്കത്തിയും കണ്ടെത്തി. വയനാട്ടിൽ ഗവ. കോളജിൽ ബിഎഡിനു പഠിക്കുന്ന ശ്രീകാന്തിനു മാവോയിസ്റ്റ് സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. ഇടതുപക്ഷ അനുഭാവിയായ ശ്രീകാന്ത് ചെറുവത്തൂരിലെ പാരലൽ കോളജിൽ അദ്ധ്യാപകനായും ജോലിചെയ്യുന്നുണ്ട്. എന്നാൽ ലഘുലേഖകൾ പൊലീസ് തന്നെ ഇവരുടെ വീട്ടിൽ കൊണ്ട് വച്ചതാണെന്ന പരാതിയും വ്യാപകമാണ്. ആരെയെങ്കിലും മാവോയിസ്റ്റുകളാക്കണമെങ്കിൽ ലഘുലേഖയാണ് പൊലീസ് തെളിവായി ഉപയോഗിക്കുന്നത്. കേരളീയത്തിന് നേരെയുണ്ടായ നടപടിയിലും പൊലീസ് ഈ മാർഗ്ഗങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് ആക്ഷേപം. മുഖ്യധാരമാദ്ധ്യമങ്ങൾ ഇത്തരം സംഭവങ്ങളോട് കണ്ണടയ്ക്കുന്നതും പൊലീസ് നടപടികൾക്ക് ആക്കം കൂട്ടുമെന്നതാണ് മറ്റൊരു യാഥാർത്ഥ്യം.
1998ലാണ് തൃശൂരിൽ നിന്ന് കേരളീയം മാസികയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടു. മേധാപട്കർ അടക്കമുള്ള ദേശീയ നേതാക്കളുടെ പിന്തുണയും കേരളീയത്തിന് വളർച്ചയിൽ സഹായകകരമായി. പ്ലാച്ചിമട, അതിരപ്പള്ളി, ഏലൂർ, കാതിക്കുടം, മുത്തങ്ങ, ചെങ്ങറ വിഷയങ്ങളിലെല്ലാം ജനകീയ സമങ്ങൾക്കൊപ്പം നിന്ന് നിലപാടുകൾ എടുത്തു. മാലിന്യനിർമ്മാർജ്ജനത്തിനും ബദലുകൾ അവതരിപ്പിച്ചു. നർമ്മദാ സമരമുൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രത്യേക പതിപ്പുകൾ ഇറക്കിയും കേരളീയം ശ്രദ്ധേയമായി. ആദിവാസി പ്രശ്നങ്ങളോടും പ്രത്യേക താൽപ്പര്യം കാട്ടി. നിൽപ്പ് സമരമടക്കമുള്ളവയിൽ ആദിവാസി സമൂഹത്തിന് എല്ലാ പിന്തുണയും നൽകി കേരളീയം സജീവമായിരുന്നു. ഈ സമൂഹിക ഇടപെടലുകളാണ് കേരളീയത്തിനെതിരായ നടപടിക്ക് പിന്നിലെന്നാണ് കേരളീയം പ്രവർത്തകരുടെ നിലപാട്. പൊലീസ് നടപടിക്കെതിരെ ജനകീയ കൂട്ടായ്മ ഉയർത്തി പ്രതിഷേധിക്കാനാണ് തീരുമാനമെന്ന് കേരളീയത്തിന്റെ അണിയറ പ്രവർത്തകരിൽ പ്രധാനിയായ റോബിൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
പതിനാറ് വർഷമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്ന മാസികയാണ് കേരളീയം. വികസന വിഷയങ്ങളിൽ വേറിട്ട മാതൃക അവതരിപ്പിക്കലാണ് ശൈലി. ഫണ്ടുകളുടേയോ പരസ്യങ്ങളുടേയോ വലിയ സഹായമില്ലാതെയാണ് പ്രതിസന്ധികളെ അതിജീവിച്ച് കേരളീയം മുന്നോട്ട് പോകുന്നത്. വരിസംഖ്യമാത്രമാണ് ഈ മാസികയുടെ അതിജീവനത്തിന്റെ കരുത്ത്. മാസികയുടെ ഡിജിറ്റൽ ആർകൈവ്സും ഓൺലൈനായി ലഭ്യമാണ്. അത്രയും സുതാര്യമായി പ്രവർത്തിച്ചിട്ടാണ് തങ്ങൾക്കെതിരെ പൊലീസ് രാത്രിയിൽ റെയ്ഡും അറസ്റ്റുമെല്ലാം നടത്തിയതെന്നാണ് കേരളീയം പ്രവർത്തകരുടെ പരാതി. സമൂഹിക ഇടപെടലുകൾ നടത്തുന്ന പ്രസ്ഥാനങ്ങളെ മാവോയിസ്റ്റുകളെന്ന് മുദ്രകുത്തി പ്രതിസന്ധിയിലാക്കാനുള്ള ഗൂഡതന്ത്രമാണ് നടക്കുന്നതെന്നാണ് ആക്ഷേപം.
Stories you may Like
- കൊല്ലപ്പെട്ട മാവോയിസ്റ്റ് കവിത കീഴടങ്ങിയ ലിജേഷിന്റെ ഭാര്യ
- നിർമ്മിത ബുദ്ധിയിൽ ഷൂമാക്കറുടെ ഇന്റർവ്യൂ, തട്ടിപ്പുമായി ജർമ്മൻ മാസിക
- അയ്യൻകുന്ന് പഞ്ചായത്തിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
- മാവോയിസ്റ്റ് പോസ്റ്റർ: കണ്ണൂർ റൂറലിൽ പൊലീസ് സുരക്ഷ
- ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റ് പോസ്റ്റർ; തിരുനെല്ലിയിലെ പോസ്റ്ററിൽ അന്വേഷണം
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്