കൊച്ചി അമൃതാ മെഡിക്കൽ കോളേജിൽ പൊലീസ് പരിശോധന; നടിയുടെ പീഡന ദൃശ്യങ്ങൾ പ്രദർശിപ്പിച്ചെന്ന വാർത്തയുടെ സത്യം തേടി പൊലീസ് ഇടപ്പള്ളിയിലെ ആശുപത്രിയിൽ എത്തിയ ദൃശ്യങ്ങൾ മറുനാടന്‍; അന്വേഷണത്തിന് എത്തിയത് എസി ലാൽജിയുടെ നേതൃത്വത്തിലെ സംഘം; രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥികളുടെ മൊഴിയെടുക്കും
അർജുൻ സി വനജ്
കൊച്ചി: മതാ അമൃതാനന്ദ മയീ മഠത്തിന്റെ കീഴിലെ ഇടപ്പള്ളിയിലെ അമൃതാ മെഡിക്കൽ കോളേജിൽ പൊലീസ് പരിശോധന. നടി ആക്രമിക്കപ്പെട്ട കേസിലെ വിവാദ ദൃശ്യങ്ങൾ ഒരു സ്വകാര്യ ആശുപത്രിയിലെ വിദ്യാർത്ഥികൾക്ക് മുമ്പിൽ പഠനാവശ്യങ്ങൾക്കായി പ്രദർശിപ്പിച്ചുവെന്ന് കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനാണ് പൊലീസിന്റെ ശ്രമം. വാർത്തയുടെ വാസ്തവം ബോധ്യപ്പെടുത്താനാണ് നീക്കം. ദിലീപ് അറസ്റ്റിലാകുന്നതിന് മുമ്പേ ഈ ദൃശ്യങ്ങൾ കൊച്ചിയിലെ ആശുപത്രിയിലെ വിദ്യാർത്ഥികൾക്ക് ഫോറൻസിക് വിഭാഗം തലവൻ കാണിച്ചു കൊടുത്തുവെന്നാണ് ആരോപണം. ഏത് ആശുപത്രിയിലാണ് ഇത് സംഭവിച്ചതെന്ന് കേരള കൗമുദി റിപ്പോർട്ട് ചെയ്തതുമില്ല. ഈ വാർത്ത വിവാദമായതിന് പിന്നാലെയാണ് കൊച്ചിയിലെ ആശുപത്രിയിൽ പൊലീസ് സംഘം എത്തിയത്.
ആശുപത്രിയിൽ പൊലീസ് പരിശോധനയ്ക്ക് എത്തുന്ന ദൃശ്യങ്ങൾ മറുനാടന്‍ ലഭിച്ചു. അസിസ്റ്റന്റ് കമ്മീഷണർ ലാല്‍ജിയുടെ നേതൃത്വത്തിലെത്തിയ സംഘം ആശുപത്രി മാനേജ്മെന്റുമായി ചർച്ച നടത്തി. ആശുപത്രിയുടെ ഡയറക്ടർ പ്രേംനാഥുമായും സംസാരിച്ചു. ഏതാണ്ട് ഒരു മണിക്കൂറോളം സംഘം ആശുപത്രയിലുണ്ടായിരുന്നു. ഈ കോളേജിലെ കുട്ടികളുമായി ആശയ വിനിമയം നടത്തി വ്യക്തത വരുത്താനാണ് നീക്കം. ദൃശ്യങ്ങൾ പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ആശുപത്രി അധികൃതർക്ക് അറിയില്ല. ക്ലാസ് റൂമിൽ സിസിടിവിയുണ്ടെങ്കിൽ അത് പരിശോധിച്ചാൽ സത്യം പുറത്തുവരും. രാജ്യത്തെ പ്രമുഖ ഫോറൻസിക് വിദഗ്ധന്മാരാണ് ഇവിടെ ക്ലാസ് എടുക്കുന്നത്. ഇതിൽ ഒരാളാണ് കഥയിലെ വില്ലനെന്നാണ് ആരോപണം.
ഈ സാഹചര്യത്തിലാണ് വ്യക്തത വരുത്താനാണ് പൊലീസിന്റെ നീക്കം. ഉന്നത സ്വാധീനമുള്ള ആശപുത്രിയിലാണ് ഇത് സംഭവിച്ചതെന്ന തരത്തിലായിരുന്നു വാർത്ത. എന്നാൽ ഈ വാർത്തയുമായി ബന്ധപ്പെട്ട് അമൃതാ മെഡിക്കൽ കോളേജ് അല്ലാതെ മറ്റേതെങ്കിലും ആശുപത്രിയിൽ പൊലീസ് പരിശോധന നടത്തിയോ എന്ന് വ്യക്തമല്ല. അന്വേഷണവുമായി സഹകരിക്കേണ്ടി വരുമെന്ന് സൂചനയും ലാൽജി ആശുപത്രിക്ക് നൽകിയിട്ടുണ്ട്. എല്ലാ സഹകരണവും വാഗ്ദാനം ചെയ്തു. ഫോറൻസിക് വിഭാഗം തലവനുമായി ആശയ വിനിമയം വരുത്തി ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് നീക്കം. ദൃശ്യങ്ങൾ എങ്ങനെ ചോർന്നുവെന്നതിൽ അതിനിർണ്ണായകമാണ് ആശുപത്രിയിലെ പരിശോധന.
പൾസർ സുനിയും സംഘവും യുവനടിയെ പീഡിപ്പിച്ച ദൃശ്യങ്ങൾ കൊച്ചിയിലെ ഒരു പ്രമുഖ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ കണ്ടത് ദിലീപിന്റെ അറസ്റ്റിനും മുമ്പായിരുന്നു. അതായത് വളരെ മുമ്പ് തന്നെ ദൃശ്യങ്ങൾ ചോർന്നിരുന്നുവെന്നാണ് സൂചനയാണ് കേരള കൗമുദി വാർത്ത പങ്കവച്ചത്. കൊച്ചിയിലെ മെഡിക്കൽ കോളേജിലെ ഫോറൻസിക് വിദഗ്ധന്‍ എങ്ങനെ ഈ ദൃശ്യങ്ങൾ കിട്ടിയെന്നത് പൊലീസ് പരിശോധിക്കുകയാണ്. ദൃശ്യങ്ങളുടെ ആധികാരിക ഉറപ്പാക്കാൻ തക്ക വൈദഗ്ധ്യമുള്ള ഡോക്ടറാണ് ഇദ്ദേഹം. എംബിബിഎസും എംഡിയും ക്രിമിനൽ ലോയിൽ ഡിപ്ളോമയുമുള്ള ഈ ഡോക്ടർ കേരളത്തിലെ ഫോറൻസിക് വിദഗ്ധരിൽ അഗ്രഗണ്യനാണെന്ന് പൊലീസിൽ നിന്ന് സൂചന ലഭിച്ചു. എന്നാൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ആശുപത്രിയുടെ അറിവില്ലാതെയാണ് ഇവ കാട്ടിയതെന്നാണ് സൂചന.
രണ്ടാംവർഷ മെഡിക്കൽ വിദ്യാർത്ഥികളെ ഫോറൻസിക് പഠനത്തിന്റെ ഭാഗമായി അദ്ധ്യാപകൻ ഈ ദൃശ്യങ്ങൾ കാണിക്കുകയായിരുന്നു. പ്രകൃതി വിരുദ്ധപീഡനത്തിന്റെ മൃഗീയമായ രണ്ട് ദൃശ്യങ്ങളാണ് പ്രധാനമായും ഇതിലുള്ളതെന്നാണ് ഇതു കണ്ട വിദ്യാർത്ഥികൾ പുറത്ത് നൽകിയ വിവരം. ജൂൺ അവസാന ആഴ്ചയിലാണ് ഈ ദൃശ്യങ്ങൾ കോളേജിൽ കാണിച്ചത്. കേരളകൗമുദിയാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഇത് പൊലീസിനേയും ഞെട്ടിച്ചു. പരിശോധനയ്ക്ക് നൽകിയ ദൃശ്യങ്ങളാകാം വിദ്യാർത്ഥികൾക്ക് മുമ്പിലെത്തിയതെന്നാണ് സൂചന. ഇതോടെ യുടൂബിലും മറ്റും ദൃശ്യങ്ങൾ എത്തുമോ എന്ന സംശയവും ബലപ്പെട്ടു. കേരള കൗമുദി വാർത്തയെ തുടർന്ന് പൊലീസ് ഇക്കാര്യം പരിശോധിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ആരും പരാതി നൽകിയിട്ടില്ല. കൊച്ചിയിലെ പ്രമുഖ ആശുപത്രിയാണ് പ്രതിസന്ഥാനത്ത്. സിനിമാക്കാർക്ക് പോലും അടുത്ത ബന്ധമുണ്ട്. അതുകൊണ്ട് തന്നെ സിനിമയിലെ വനിതാ കൂട്ടായ്മ പരാതി നൽകാനും ഇടയില്ല. അക്രമത്തിന് ഇരായ നടിയാകട്ടെ ഇതിനെ ഗൗരവത്തോടെയാണ് കാണുന്നത്.
ദൃശ്യങ്ങൾ കണ്ട ചില വിദ്യാർത്ഥികൾ വീട്ടിൽ വിവരം അറിയിച്ചു. ഇതിൽ ഒരു രക്ഷാകർത്താവ് ഡോക്ടറായിരുന്നു. അദ്ദേഹം പ്രമുഖനായ മറ്റൊരു ഡോക്ടർക്ക് വിവരം കൈമാറി. എന്നാൽ അങ്ങനെ സംഭവിക്കാനുള്ള ഒരു സാദ്ധ്യതയുമില്ലെന്നാണ് ദൃശ്യങ്ങളുടെ വിശദാംശങ്ങൾ ജോലിയുടെ ഭാഗമായി നേരത്തേ അറിഞ്ഞിരുന്ന പ്രമുഖഡോക്ടർ മറുപടി നൽകിയത്. എന്നാൽ ദൃശ്യം കണ്ട വിദ്യാർത്ഥിയിൽ നിന്ന് സീൻ ബൈ സീനായി വിവരിച്ച് കിട്ടിയത് രക്ഷാകർത്താവ് അറിയിച്ചപ്പോൾ ഡോക്ടർ അത് ശരിവയ്ക്കുകയായിരുന്നു. രണ്ടര മിനിട്ടാണ് ദൃശ്യങ്ങളുടെ ദൈർഘ്യമെന്നുള്ള കൃത്യമായ വിവരവും വിദ്യാർത്ഥിയിൽ നിന്ന് മനസിലാക്കാനായി. ഈ ദൃശ്യങ്ങൾ കോളേജിൽ കാണിച്ച വിവരം ചില രക്ഷാകർത്താക്കൾ കഴിഞ്ഞ ദിവസങ്ങളിൽ ഉന്നതപൊലീസുദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് അന്വേഷണം തുടങ്ങിയത്. അതീവ രഹസ്യമായി നടന്ന അന്വേഷണത്തിന്റെ വിവരം പുറത്തായത് പൊലീസിനെ അലോസരപ്പെടുത്തുന്നുണ്ട്. കേരള കൗമുദിയിലേക്ക് വാർത്ത ചോർന്ന വഴിയും അന്വേഷിക്കുന്നുണ്ട്.
അതീവരഹസ്യമായി സൂക്ഷിക്കുന്നു എന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങൾ എങ്ങനെ പുറത്തായി എന്നതാണ് പ്രധാനം. പൊലീസിന്റെ വീഴ്ച തന്നെയാണ് ഇതെന്നാണ് വിലയിരുത്തൽ. ഈ ദൃശ്യങ്ങൾ പൊലീസിന് ലഭിക്കും മുമ്പ് തന്നെ പൾസർ സുനിയും സംഘവും പുറത്ത് വിട്ടുവെന്നതിന്റെ തെളിവായും കോളേജിലെ പ്രദർശനത്തെ കണക്കാക്കാമെന്ന വിലയിരുത്തലുമുണ്ട്. അതുകൊണ്ട് തന്നെ തെളിവ് ചോർന്നതിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന അഭിപ്രായം സജീവമാണ്. എന്നാൽ എങ്ങനെ ഇത്ര വലിയ ആശുപത്രി ഗ്രൂപ്പിനെതിരെ അന്വേഷണം നടത്തുമെന്ന ആശങ്ക പൊലീസുകാർക്കുണ്ട്. കേരള കൗമുദി പത്ര വാർത്തയെ തുടർന്ന് ആശുപത്രിയോട് കാര്യങ്ങൾ തിരിക്കാൻ സ്പെഷ്യൽ ബ്രാഞ്ച് പൊലീസിന് പോലും പേടിയാണ്.
കോളേജിലെ ഫോറൻസിക് വിഭാഗം അദ്ധ്യാപകന് എങ്ങനെ എവിടെ നിന്ന് ഈ ദൃശ്യങ്ങൾ ലഭിച്ചുവെന്നത് വളരെ പ്രധാനപ്പെട്ടതാണ്. സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നതിന്റെ വിവിധ വശങ്ങൾ പഠിപ്പിക്കുന്നതിനിടെയാണ് അദ്ധ്യാപകൻ ഈ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച് നിയമവശങ്ങളും ഫോറൻസിക് പരമായ കാര്യങ്ങളും വിശദീകരിച്ചത്. കണ്ടിരുന്ന പെൺകുട്ടികൾ സ്തബ്ധരായിപ്പോയി. ആൺകുട്ടികൾ നിശബ്ദരായി കണ്ടിരുന്നു. ഈ ദൃശ്യങ്ങൾ കണ്ട കാര്യങ്ങൾ ആദ്യഘട്ടത്തിൽ പുറത്ത് പറയാൻ തന്നെ കുട്ടികൾക്ക് പേടിയായിരുന്നു. പിന്നീടാണ് പലരും രക്ഷാകർത്താക്കളുമായി ആശയവിനിമയത്തിന് തയ്യാറായത്. ഇതോടെയാണ് ഇക്കാര്യം പുറലോകം അറിയുന്നത്. എന്നാൽ ആശുപത്രിയെ തൊടാൻ പൊലീസിന് പോലും പേടിയാണ്. അന്വേഷണ സംഘത്തിലെ ചിലരുടെ മക്കളും ഈ ആശുപത്രിയിലാണ് എംബിബിഎസിന് പഠിച്ചത്. അതുകൊണ്ട് തന്നെ ആരും പരാതി നൽകയില്ലെങ്കിൽ ഒന്നും സംഭവിക്കാൻ ഇടയില്ലെന്നാണ് സൂചന.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍