പിസി ജോർജിന്റെ വിശ്വസ്തനായ സെൽവരാജ് മൊബൈൽ ഫോൺ പോലും ഓഫാക്കി എങ്ങോട്ട് പോയി? ആശുപത്രി വിട്ടെന്ന് അധികൃതർ; വിരേന്ദ്രനുമായും രഹസ്യ ചർച്ചകൾ: അവസാന നിമിഷവും അട്ടിമറി ശ്രമം സജീവം;
ബി രഘുരാജ്
തിരുവനന്തപുരം: ഇന്ന് കേരളത്തിൽ നിന്നുള്ള രണ്ട് എംപിമാരെ തെരഞ്ഞെടുക്കാനുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അവസാന നിമിഷവും അട്ടിമറി സാധ്യത നിലനിൽക്കുന്നതായി രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പുറമെ എല്ലാം ഭദ്രം എന്ന് യുഡിഎഫ് നേതൃത്വം പറയുമ്പോഴും ആശങ്ക ഇല്ലാതില്ല. ചാണക്യനായ പിസി ജോർജ് പുറത്ത് നിൽക്കുന്നത് തന്നെയാണ് ഈ ആശങ്കയുടെ പ്രധാന കാരണം. നെയ്യാറ്റിൻകര എംഎൽഎ സെൽവരാജിനെ ചുറ്റിപ്പറ്റിയായിരുന്നു ഇന്നലെ മുഴുവൻ ചർച്ചകളും. ഏതാനും ദിവസങ്ങൾക്ക് മുൻപ് ദിവസങ്ങളോളം ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന സെൽവരാജ് ആ ന്യായം പറഞ്ഞ് വോട്ടെടുപ്പിൽ നിന്നും വിട്ട് നിൽക്കുമെന്ന രീതിയിലാണ് പ്രചാരണം നടക്കുന്നത്.അസംതൃപ്തരായ വിരേന്ദ്രകുമാറിന്റെ ജനതാദളിന്റെ നിലപാടും നിർണ്ണായകമാവും.
ഗണേശ് കുമാറിന്റെ അടക്കം 66 വോട്ട് ഉറപ്പിച്ച പ്രതിപക്ഷത്തിന് നാല് വോട്ടുകൾ കൂടി നേടിയാൽ രണ്ടാമത്തെ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാം. ജോർജും സെൽവരാജും കൂടി വോട്ട് ചെയ്താൽ പിന്നെ രണ്ട് വോട്ട് കൂടി മതിയാവും. അതും സംഘടിപ്പിക്കാൻ സാധിക്കുമെന്ന് പിസി ജോർജ് ഇടത് മുന്നണി നേതാക്കളെ അറിയിച്ചതായാണ് റിപ്പോർട്ട്. എന്നാൽ അത് ആരുടെ എന്ന പ്രശ്നമാണ് ബാക്കിയാവുന്നത്. പിസി ജോർജ്ജിന്റെ ചരട് വലികളിലൂടെ കോൺഗ്രസിന്റെ ഭാഗമായ എംഎൽഎയാണ് സെൽവരാജ്. നെയ്യാറ്റിൻകരിയിൽ നിന്ന് ഉപതെരഞ്ഞെടുപ്പിലൂടെ കോൺഗ്രസ് പക്ഷത്ത് എത്തിയ സെൽവരാജ് വി എസ്ഡിപിയുമായി ബന്ധമുള്ള വ്യക്തികൂടിയാണ്. പിസി ജോർജ്ജിനെ എല്ലാ അർത്ഥത്തിലും പിന്തുണയ്ക്കുന്ന വി എസ്ഡിപിയുടെ അടുപ്പക്കാരൻ കൂടിയായ സെൽവരാജിന്റെ മൗനം യുഡിഎഫിനെ വെട്ടിലാക്കുന്നുണ്ട്.
മൂന്ന് ദിവസമായി സെൽവരാജിനെ ആർക്കും ഫോണിൽ കിട്ടുന്നില്ല. മൂന്ന് ദിവസം മുമ്പ് തിരുവനന്തപുരം എംപിയായ ശശി തരൂർ സെൽവരാജിനെ വീട്ടിൽ ചെന്ന് സന്ദർശിച്ചിരുന്നു. രോഗവിവരങ്ങൾ തിരക്കി മടങ്ങുകയും ചെയ്തു. അതിനപ്പുറം ആർക്കും ഒന്നുമറിയില്ല. ഒന്നരമാസം മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റ് വിഭാഗത്തിലായിരുന്നു സെൽവരാജിന്റെ ചികിൽസ. രോഗത്തിൽ ആശ്വാസം വന്നതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ നെയ്യാറ്റിൻകര എംഎൽഎ അതിന് ശേഷം പൊതു രംഗത്ത് സജീവമായിട്ടില്ല. പൂർണ്ണ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ രണ്ട് ദിവസമായി ഫോൺ ഓഫ് ചെയ്ത് വയ്ക്കേണ്ട സാഹചര്യം ഇതുണ്ടാക്കുന്നില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. അതിനിടെ സെൽവരാജ് കോൺഗ്രസിനെ വെട്ടിലാക്കുന്നതൊന്നും ചെയ്യില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ മറുനാടൻ മലയാളിയോട് വ്യക്തമാക്കി.
ഇന്ന് ഉച്ചയോടെ എത്തി രാജ്യസഭാ തെരഞ്ഞെടുപ്പിൽ സെൽവരാജ് വോട്ട് ചെയ്യുമെന്നാണ് ഇവർ വിശദീകരിക്കുന്നത്. മറ്റ് വിവാദങ്ങളിലേക്ക് കടക്കുന്നുമില്ല. അസുഖമായ ശേഷം സെൽവരാജിനെതിരെ നെയ്യാറ്റിൻകരയിൽ ചില കോൺഗ്രസുകാർ നടത്തിയ പ്രചരണങ്ങളിൽ എംഎൽഎയ്ക്ക് അതൃപ്തിയുണ്ട്. അതുകൂടിയാണ് ഇപ്പോഴത്തെ നിലപാടുകളിൽ സെൽവരാജ് പ്രതിഫലിപ്പിക്കുന്നതെന്നാണ് സൂചന. ഉമ്മൻ ചാണ്ടി സർക്കാരിനെ നിർണ്ണായക ഘട്ടത്തിൽ താങ്ങി നിറുത്തിയ സെൽവരാജിന് അതിന് വേണ്ട പ്രാധാന്യം കോൺഗ്രസ് നൽകുന്നില്ലെന്നും പരാതിയുണ്ട്. എങ്കിലും ചതിവുണ്ടാകില്ലെന്നാണ് ഇവർ നൽകുന്ന സൂചന. പക്ഷേ പിസി ജോർജ്ജുമായുള്ള അടുപ്പം കാരണം ഇത് പൂർണ്ണമായും വിശ്വസിക്കാൻ കോൺഗ്രസും യുഡിഎഫും തയ്യാറായിട്ടില്ല. സെൽവരാജ് വന്നില്ലെങ്കിലും യുഡിഎഫുകാർ ജയിക്കുമെന്നാണ് അവർ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.
സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലേക്കുള്ള മൂന്ന് ഒഴിവുകളിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭയിലെ അംഗബലമനുസരിച്ച് യു. ഡി.എഫിന് രണ്ട് സീറ്റും ഇടതുമുന്നണിക്ക് ഒരു സീറ്റും നേടാനാവും. രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ അപ്രതീക്ഷിത വിജയം തന്നാലോയെന്ന പ്രതീക്ഷയിൽ ഇടതുമുന്നണി രണ്ടാം സ്ഥാനാർത്ഥിയെ നിറുത്തിയതാണ് മത്സരത്തിനിടയാക്കിയത്. ജയം ഉറപ്പുള്ള സീറ്റുകളിൽ യു.ഡി.എഫ് കോൺഗ്രസിലെ വയലാർ രവിയെയും ലീഗിലെ അബ്ദുൾ വഹാബിനെയും ഇടതുമുന്നണി സിപിഎമ്മിലെ കെ.കെ .രാഗേഷിനേയുമാണ് നിറുത്തിയിട്ടുള്ളത്. സി.പി. ഐയിലെ കെ.രാജനാണ് ഇടത് മുന്നണിയുടെ രണ്ടാം സ്ഥാനാർത്ഥി.
141 അംഗ സഭയിൽ ആംഗ്ളോ ഇന്ത്യൻ പ്രതിനിധിക്ക് വോട്ടവകാശമില്ല. ജി. കാർത്തികേയന്റെ മരണത്തെ തുടർന്ന് ഒരു സീറ്റ് ഒഴിഞ്ഞ് കിടക്കുകയാണ്. വോട്ട് ചെയ്യുന്നത് 139 അംഗങ്ങൾ. ഇതിൽ 35 വോട്ട് കിട്ടുന്നയാൾ ജയിക്കും. യു.ഡി.എഫിന് 73ഉം ഇടതുപക്ഷത്തിന് 65ഉം അംഗങ്ങളുണ്ട്. കെ.ബി. ഗണേശ് കുമാറിന്റെ പിന്തുണ കൂടി ലഭിച്ചാൽ പ്രതിപക്ഷ ബലം 66 ആകും. ചീഫ് വിപ്പ് സ്ഥാനം നഷ്ടപ്പെട്ട പി.സി. ജോർജ് യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് തന്നെ വോട്ട്ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ സെൽവരാജിനൊപ്പം പിസി ജോർജ്ജിന്റെ വോട്ടിലും യുഡിഎഫ് പൂർണ്ണമായും പ്രതീക്ഷയർപ്പിക്കുന്നില്ല. ഈ രണ്ട് വോട്ടുകൾ പോയാലും 71 പേർ യുഡിഎഫിലുണ്ട്. എന്നാൽ യുഡിഎഫിനെതിരെ നിലപാട് കടുപ്പിച്ച വീരേന്ദ്ര കുമാറിന്റെ ജനതാദൾ യുണൈറ്റഡിന്റെ രണ്ടംഗങ്ങൾ ആർക്ക് വോട്ട് ചെയ്യുമെന്നത് ശ്രദ്ധേയമാകും. ഈ വോട്ടുകൾ ഇടത് പാളയത്തിലെത്തിക്കാൻ ജോർജ് നീക്കം നടത്തുന്നുണ്ട്. സെൽവരാജും ജനതാദള്ളും കൂറുമാറിയാൽ രണ്ട് ഇടത് സ്ഥാനാർത്ഥികളും ജയിക്കും. അങ്ങനെ വന്നാൽ മന്ത്രിസഭ രാജിവയ്ക്കേണ്ട രാഷ്ട്രീയ സാഹചര്യം പോലും ഉണ്ടാകും.
ഇന്ന് രാവിലെ 9മുതൽ 4മണിവരെയാണ് വോട്ടെടുപ്പ്. അഞ്ച് മണിയോടെ വോട്ടെണ്ണൽ നടക്കും. അഞ്ചരയ്ക്ക് ഫലപ്രഖ്യാപനമെത്തുന്നത് വരെ രാഷ്ട്രീയ കേരളം മുൾമുനയിലാണ്.
Stories you may Like
- ഫഹദ് ഫാസിൽ പാൻ ഇന്ത്യൻ താരമാവുമ്പോൾ!
- സ്വാതി മാലിവാളിനെ എ.എ.പി രാജ്യസഭ എംപിയായി നാമനിർദ്ദേശം ചെയ്തു
- മലപ്പുറത്തും പൊന്നാനിയിലും താമനാഥപുരത്തും മുസ്ലിം ലീഗിന് സ്ഥാനാർത്ഥികളാകുമ്പോൾ
- വെള്ളക്കരം അടയ്ക്കാനുള്ള ഉപയോക്താവിനെ വെള്ളം കുടിപ്പിച്ച് വാട്ടർ അഥോറിറ്റി
- മാമന്നൻ നിരോധിക്കണമെന്ന് തമിഴ്നാട്ടിൽ പോസ്റ്റർ പ്രചാരണം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍