Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫാരീസ് അബൂബക്കറിന്റെ വലം കൈയായി നിന്നു ദീപികയെ കുത്തുപാള എടുപ്പിച്ച എംഡി; കത്തോലിക്ക സഭ തുടങ്ങിയ കർഷക സംഘടനയായ ഇൻഫാമിന്റെ ഡയറക്ടറായി വിലസിയ കള്ളൻ; പാവപ്പെട്ട വിദ്യാർത്ഥിനികളെ പഠിപ്പിച്ചതിന്റെ പേരിൽ ചൂഷണം ചെയ്തതായും സംശയം: 16 കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി പിതാവിന്റെ തലയിൽ കെട്ടി വച്ച ആ അച്ചൻ വെറുമൊരു അച്ചനല്ല

ഫാരീസ് അബൂബക്കറിന്റെ വലം കൈയായി നിന്നു ദീപികയെ കുത്തുപാള എടുപ്പിച്ച എംഡി; കത്തോലിക്ക സഭ തുടങ്ങിയ കർഷക സംഘടനയായ ഇൻഫാമിന്റെ ഡയറക്ടറായി വിലസിയ കള്ളൻ; പാവപ്പെട്ട വിദ്യാർത്ഥിനികളെ പഠിപ്പിച്ചതിന്റെ പേരിൽ ചൂഷണം ചെയ്തതായും സംശയം: 16 കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി പിതാവിന്റെ തലയിൽ കെട്ടി വച്ച ആ അച്ചൻ വെറുമൊരു അച്ചനല്ല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഒരു കത്തോലിക്ക വൈദികൻ പീഡന കേസിൽ പിടിക്കപ്പെട്ടാൽ അത് ദീപികയിൽ വാർത്തയായി വരണം എന്ന് ആരെങ്കിലും ആഗ്രഹിച്ചാൽ അതിത്തിരി കടന്ന കൈയാണ്. എന്നിട്ടും കത്തോലിക്ക സഭയുടെ മുഖ പത്രമായ ദീപികയുടെ എംഡിയായും കത്തോലിക്ക സഭയുടെ ഔദ്യോഗിക കർഷക സംഘടനയുടെ ഡയറക്ടറും ഒക്കെ ആയിരുന്ന വൈദികനെ കുറച്ചു ഇങ്ങനെ ഒരു വാർത്ത ചെറുതായി എങ്കിലും വന്നാൽ എന്തായിരിക്കും സ്ഥിതി. ആരും അറിയാതെ അവിടുത്തെ ഡെസ്‌ക്കിൽ നിന്നും കയറിയ വാർത്ത ആണ് എന്നു കരുതേണ്ട. അറിഞ്ഞു കൊണ്ടു തന്നെയാണ് ഈ വാർത്ത ദിപികയിൽ വന്നത്. കാരണം ദീപികയെ കുളിപ്പിച്ചു ഇല്ലാതാക്കുന്നതിന്റെ പ്രമുഖൻ തന്നെ ആയിരുന്നു ഈ വൈദികൻ.

16 കാരിയെ പീഡിപ്പിച്ചു ഗർഭിണായാക്കിയ ശേഷം പ്രസവം നടന്നപ്പോൾ അതു പെൺകുട്ടിയുടെ പിതാവിന്റെ പുറത്ത് ചാർത്തിയ വൈദികൻ ചില്ലറക്കാരനല്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പമുള്ള കളങ്കിത ബിസിനസ്സുകാരൻ ഫാരിസ് അബൂബക്കറിന്റെ വലം കൈയായി ദീപികയുടെ എംഡിയായി പ്രവർത്തിച്ചയാൾ ആണ് ഫാ: റോബിൻ വടക്കുംചേരി എന്ന ഈ ബാലപീഡകൻ. കാഞ്ഞിരപ്പള്ളി മെത്രാൻ മാർ മാത്യു അറയ്ക്കൽ ദീപികയുടെ തലപ്പത്തിരുന്നിരുന്ന സമയത്താണ് ഫാരീസ് അബൂബക്കറിനെ ദീപികയിലേക്ക് കൊണ്ടു വരുന്നത്. വിഎസിനെതിരെ നിരന്തരമായി എഴുതാൻ വേണ്ടി പിണറായി വിജയൻ കൊണ്ടു വന്നതാണ് എന്നായിരുന്നു ആരോപണം. സിപിഎമ്മിലെ ഗ്രൂപ്പ് വഴക്ക് സജീവം ആയിരുന്ന ആ കാലത്ത് ദീപികയുടെ എഡിറ്റോറിയലുകൾ എകെജി സെന്ററിൽ നിന്നായിരുന്നു വന്നിരുന്നതെന്നും ആക്ഷേപം ഉയർന്നിരുന്നു.

അന്ന് ഒരു പ്രൊഡക്ഷൻ മാനേജരായി കയറിയ ഈ വൈദികൻ ഫാരീസിന്റെ സ്വന്തക്കാരനായി മാറി ദീപികയുടെ എംഡി വരെയായി മാറി. ഫാരീസിന്റെ ഏക ലക്ഷ്യം വിഎസിനെ തർക്കുക മാത്രം ആയിരുന്നു. ദീപികയെ ആർക്കും വേണ്ടാത്ത ഒരു പത്രമാക്കി മാറ്റിയത് ഈ കാലത്തായാരിന്നു. അതിന്റെ പിന്നിൽ കോടികളുടെ ഇടപാടുകൾ ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്. പിന്നീട് മലങ്കര സഭയുടെ മേജർ ആർച്ച് ബിഷപ്പായ മാർ ക്ലീമ്മീസ് നേരിട്ടു കോടികൾ സംഘടിപ്പിച്ചു നൽകിയാണ് ദീപിക തിരിച്ചു പിടിച്ചത്. ദീപികയുടെ ഏറ്റവും വലിയ ആസ്ഥിയായിരുന്ന കൊച്ചി നഗരാതിർത്തിയിലെ ബഹുനില മന്ദിരം അന്നു ഫാരീസ് അബൂബക്കറിന് എഴുതി കൊടുക്കേണ്ടി വന്നു. അതിനു ചുക്കാൻ പിടിച്ചതും ഈ വൈദികൻ തന്നെ ആയിരുന്നു.

ദീപികയിൽ ജോലി ചെയ്യുന്ന കാലത്തും ഈ വൈദികനെതിരെ ലൈംഗിക ആരോപണങ്ങൾ ഉയർന്നിരുന്നു. അന്നു ദീപികയിൽ ജോലി ചെയ്തിരുന്ന ഒരു വിവോഹമോചിതയുമായി ഈ വൈദികന് ബന്ധമുണ്ട് എന്ന ആരോപണം സജീവം ആയിരുന്നു. ദീപികയിൽ വരും മുൻപ് കുറച്ചു കാലം ഇയാൾ ജീവൻ ടിവിയിലും ജോലി ചെയ്തിരുന്നു. കത്തോലിക്ക സഭ കർഷകരുമായി തുടങ്ങിയ ഇൻഫാം എന്ന സംഘടനയുടെ ഡയറക്ടറായും ഇയാൾ ഇരുന്നിട്ടുണ്ട്. ഫാ. മാത്യു വടക്കേമുറിയിൽ എന്ന സത്യവാനായ ഒരു വൈദികൻ ആരംഭിച്ച ഇൻഫാമിനെ പൂട്ടിക്കെട്ടിതയും ഇയാളുടെ കയ്യിൽ ചുമതല ലഭിച്ചപ്പോഴാണ്. ദീപികയുടെ ചുമതല ഒഴിഞ്ഞ ശേഷം ഫാ: റോബിൻ നിരവധി നേഴ്‌സിങ് വിദ്യാർത്ഥികളെ സൗജന്യമായി പഠിപ്പിക്കുന്ന ഒരു പദ്ധതിക്ക് രൂപം നൽകിയിരുന്നു. ഈ കുട്ടികളിൽ ആരെയെങ്കിലും ഇയാൾ അതിന്റെ പേരിൽ ചൂഷണം ചെയ്തിട്ടുണ്ടോ എന്ന സംശയം പൊലീസിനുണ്ട്. ആരും പരാതിപ്പെടാൻ ധൈര്യം കാണിക്കാത്തതു കൊണ്ടായിരിക്കാം എന്നാണ് കരുതുന്നത്.

പ്രസവിച്ച് 16 കാരിയുമായി ഇയാൾക്ക് ദീർഘ നാളത്തെ ബന്ധം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. പള്ളിമേടയിൽ അടക്കം നിരവധി സ്ഥലങ്ങളിലായി അയച്ചു ഇയാൾ ഈ പെൺകകുട്ടിയെ പീഡിപ്പിച്ചു. ഗർഭിണിയായപ്പോഴേക്കും പിതാവിന്റെ പേര് പറയാൻ നിർബന്ധിച്ചത് ഇയാൾ ആണ്. സംഭവം പുറം ലോകം അറിഞ്ഞതോടെ കുഞ്ഞിനെ അനാഥാലയത്തിൽ ആക്കി വിദേശത്തേക്ക് കടക്കാൻ ആയിരുന്നു. ശ്രമം. അതിനുള്ള സൗകര്യം സഭാ നേതൃത്വം ഒരുക്കുകയും ചെയ്തു. കാനഡയിലേക്ക് മിഷൻ പ്രവർത്തനത്തിനായി അയക്കാനുള്ള നടപടികൾ പുരോഗമിച്ചു വരവെയാണ് കേസാവുന്നതും പിടിക്കപ്പെടുന്നതും.

2005 മുതൽ 2008 വരെയുള്ള കാലഘട്ടത്തിലാണ് ദീപിക ദിനപത്രം മാർ മാത്യു അറയ്ക്കൽ-ഫാരീസ് അബുബക്കർ ടീമിന്റെ കൈകളിൽ എത്തുന്നത്. ഈ കാലത്താണ് മാത്യു അറയ്ക്കലിന്റെ വിശ്വസ്തനായ രാഷ്ട്രദീപിക മാനെജിങ് ഡയറക്ടറായി ഫാ.റോബിൻ വടക്കുംചേരിയെ നിയമിക്കുന്നത്. പീഡനത്തിൽ പ്രതിയായ ഫാദർ റോബിൻ വടക്കുംചേരിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തതോടെ വൈദികനെ തള്ളിപ്പറഞ്ഞ് മാനന്തവാടി രൂപത രംഗത്തെത്തിയിട്ടുണ്ട്. വൈദികനെ വികാരി സ്ഥാനത്തുനിന്നും പുറത്താക്കിയതായി മാനന്തവാടി രൂപത അറിയിച്ചു. സഭാതലത്തിൽ നടപടി എടുക്കാൻ അന്വേഷണം തുടങ്ങി. കൂടാതെ സഭാപരമായ കർമ്മങ്ങൾ ചെയ്യാനുള്ള മുഴുവൻ അവകാശങ്ങളും ഇദ്ദേഹത്തിൽ നിന്നും വിലക്കിയതായും മാനന്തവാടി രൂപത വ്യക്തമാക്കി.

2008ൽ രാഷ്ട്രദീപികയുടെ എംഡി സ്ഥാനത്ത് നിന്നുമിറങ്ങുമ്പോൾ ഫാ. റോബിൻ വടക്കുംചേരി പുറത്തിറക്കിയ പത്രക്കുറിപ്പും വിചിത്രമായിരുന്നു. അത് ഇപ്രകാരം-മൂന്നു വർഷം മുമ്പാണു കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് രാഷ്ട്രദീപിക കമ്പനിയുടെ നേതൃത്വം അഭിവന്ദ്യ അറയ്ക്കൽ പിതാവിന്റെ നേതൃത്വത്തിൽ പുതിയ മാനേജ്മെന്റ് ഏറ്റെടുത്തത്. ദീപികയുടെ നില ഭദ്രമാക്കി കത്തോലിക്കാസഭാ നേതൃത്വത്തെ എൽപ്പിക്കുകയെന്ന ദൗത്യത്തിനുവേണ്ടിയാണ് കേരള കത്തോലിക്കാ സഭാനേതൃത്വവും എന്റെ രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം പിതാവും ദീപികയുടെ ചെയർമാനായിരുന്ന മാർ മാത്യു അറയ്ക്കൽ പിതാവും എന്നെ നിയോഗിച്ചിരുന്നത്. പിന്നീട് ചെയർമാനായ ശ്രീ എം.എ. ഫാരിസ് എന്നെ ഏൽപ്പിച്ചതും ഇതേ ദൗത്യമായിരുന്നു. സഭാനേതൃത്വവും ദീപിക മാനേജ്മെന്റും ഇക്കാര്യത്തിൽ ഒരേ താത്പര്യത്തിലായിരുന്നെങ്കിലും മറിച്ചുള്ള ചില പ്രചാരണങ്ങളും അതുനിമിത്തം ചില അസ്വസ്ഥതകളും ഉടലെടുത്തിരുന്നു. അതെല്ലാം മറികടന്നു ദീപികയെ കത്തോലിക്കാസഭ ഇപ്പോൾ പൂർണമായും ഏറ്റെടുത്തിരിക്കുകയാണ്.-എന്നായിരുന്നു പ്രസ്താവന.

വൈദികന്റെ പീഡനത്തെത്തുടർന്ന് പതിനാറുകാരി പ്രസവിച്ച സംഭവത്തിൽ പ്രതിയായ വൈദികൻ അറസ്റ്റിലായെങ്കിലും രക്ഷിക്കാൻ ഉന്നതർ രംഗത്തെ എത്തിയതും ദീപകയിലെ ബന്ധങ്ങളുടെ തുടർച്ചയായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഇയാളെ വിദേശത്തേക്ക് കടത്താനായിരുന്നു ശ്രമം. ഇതിന് കൂട്ടുനിന്നവരെ കണ്ടെത്തി കേസെടുക്കാനാണ് പൊലീസ് നീക്കം. അതിനിടെയാണ് ഉന്നതതല സമ്മർദ്ദം എത്തുന്നത്. കേസിൽ ഒത്തുതീർപ്പ് സാധ്യതകളാണ് ഒരു കൂട്ടർ തേടുന്നത്. കത്തോലിക്കാ വൈദികനെ രക്ഷിക്കാനെത്തിവരിൽ രാഷ്ട്രീയക്കാരുമുണ്ട്.  പ്ലസ് വൺ വിദ്യാർത്ഥിനിയാണ് മൂന്നാഴ്‌ച്ച മുൻപ് ഒരാൺകുഞ്ഞിന് ജന്മം നൽകിയത്. പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പിടിയിലാകുമെന്ന് മനസിലാക്കിയ പ്രതി വിദേശത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ചാലക്കുടിയിൽ വച്ച് പേരാവൂർ സി.ഐ എൻ.സുനിൽ കുമാറും സംഘവും കസ്റ്റഡിയിലെടുത്തത്.

മൂന്നാഴ്‌ച്ച മുൻപ് തൊക്കിലങ്ങാടിയിൽ ക്രൈസ്തവ സഭയുടെ ആശുപത്രിയിലാണ് പീഡനത്തിനിരയായ പെൺകുട്ടി ഒരാൺ കുഞ്ഞിന് ജന്മം നൽകിയത്. ആശുപത്രി അധികൃതർ സംഭവം മൂടിവച്ചു. പിന്നീട് ഫാദർ റോബിൻ വടക്കുംചേരി പെൺകുട്ടിയുടെ വീട്ടുകാരെ സ്വാധീനിച്ച് സംഭവം ഒതുക്കി തീർക്കുകയായിരുന്നു. വൈദികനെതിരെ കേളകം പൊലീസ് പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. പെൺകുട്ടിയെ പീഡിപ്പിച്ചതായി ചൈൽഡ് ലൈനിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണമാണ് നിർണ്ണായകമായത്. പീഡനത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടി 20 ദിവസം മുമ്പ് ജന്മംനൽകിയ ആൺകുഞ്ഞിനെ പൊലീസ് കണ്ടത്തെിയിട്ടുണ്ട്. ആദ്യം പെൺകുട്ടി സ്വന്തം അച്ഛനെതിരെയാണ് മൊഴി നൽകിയത്. എന്നാൽ സംശയത്തെ തുടർന്നുള്ള വിശദ ചോദ്യം ചെയ്യലിൽ ഫാദറിന്റെ പേര് പൊലീസിന് മുന്നിലേക്ക് എത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP