Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐഎസിൽ ചേർന്ന് പോരാട്ടത്തിൽ കൊല്ലപ്പെട്ടുവെന്ന് കരുതിയിരുന്ന യുവാവ് രണ്ടുവർഷത്തിന് ശേഷം പ്രത്യക്ഷപ്പെട്ടു! സിറയയിലേക്ക് പോയി കാണാതായ കോഴിക്കോട് സ്വദേശിയെ പിടികൂടി ഇന്ത്യയിലേക്ക് കയറ്റിവിട്ട് യുഎഇ; മുംബൈയിൽ വിമാനമിറങ്ങിയപ്പോൾ അറസ്റ്റുചെയ്ത് മലപ്പുറം ക്രൈംബ്രാഞ്ച് സംഘം; പ്രതിക്ക് ഐസ് റിക്രൂട്ട്‌മെന്റിൽ നിർണായക പങ്കുണ്ടെന്ന് പൊലീസ്

ഐഎസിൽ ചേർന്ന് പോരാട്ടത്തിൽ കൊല്ലപ്പെട്ടുവെന്ന് കരുതിയിരുന്ന യുവാവ് രണ്ടുവർഷത്തിന് ശേഷം പ്രത്യക്ഷപ്പെട്ടു! സിറയയിലേക്ക് പോയി കാണാതായ കോഴിക്കോട് സ്വദേശിയെ പിടികൂടി ഇന്ത്യയിലേക്ക് കയറ്റിവിട്ട് യുഎഇ; മുംബൈയിൽ വിമാനമിറങ്ങിയപ്പോൾ അറസ്റ്റുചെയ്ത് മലപ്പുറം ക്രൈംബ്രാഞ്ച് സംഘം; പ്രതിക്ക് ഐസ് റിക്രൂട്ട്‌മെന്റിൽ നിർണായക പങ്കുണ്ടെന്ന് പൊലീസ്

എം പി റാഫി

മലപ്പുറം: യു.എ.ഇയിൽ നിന്നും സിറിയയിലേക്കു പോയി കാണാതായ മലയാളി യുവാവ് രണ്ട് വർഷത്തിന് ശേഷം പ്രത്യക്ഷമായി. യു.എ.ഇ പൊലീസ് പിടികൂടിയ യുവാവിനെ ഇന്ത്യയിലേക്ക് കയറ്റി വിട്ടു. തുടർന്ന് അന്വേഷണ സംഘം മുംബൈ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തു. കോഴിക്കോട് കല്ലായി പന്നിയങ്കിരക്കടുത്ത, പയ്യാനക്കൽ ചക്കുംകടവ് പാരഡൈസ് കോളനിയിലെ മാളിയേക്കൽ അബ്ദുറഹിമാന്റെ മകൻ റിയാസുൽ റഹ്മാൻ എന്ന റിയാദിനെയാണ് മലപ്പുറം ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. മലപ്പുറം നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി സലീമിനാണ് അന്വേഷണ ചുമതല.

2015ൽ റിയാസുൽ റഹ്മാനെ യു.എ.ഇ യിൽവച്ച് കാണാതായതിനു പിന്നാലെ യു എ ഇ പൊലിസ് ഐ.എസ് ബന്ധം കണ്ടെത്തിയിരുന്നു. തുടർന്ന് ദുബായിൽ താമസക്കാരായ ബന്ധുക്കളെയും സുഹൃത്തുക്കളെയും യുഎഇ ജയിലിലടച്ച് നാട്ടിലേക്ക് കയറ്റി വിട്ടിരുന്നു. എന്നാൽ റിയാസിനെ കുറിച്ച് യാതൊരു വിവരവുമുണ്ടായില്ല. സിറിയയിൽ ഐ.എസിനു വേണ്ടി യുദ്ധത്തിൽ പങ്കെടുത്ത് റിയാസ് കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്ന അനുമാനത്തിലായിരുന്നു അന്വേഷണ സംഘങ്ങൾ. ഇതിനിടെ യുഎഇയിൽ വീണ്ടുമെത്തിയ റിയാസിനെ പിടികൂടി ജയിലിലടക്കുകയും നാട്ടിലേക്ക് കയറ്റി വിടുകയുമായിരുന്നു. യു എ പി എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയെ മഞ്ചേരി കോടതി റിമാൻഡ് ചെയ്തു.

റിയാസ് ഐ.എസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തതായാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. എന്നാൽ കാണാതായ കാലയളവിൽ എവിടെയായിരുന്നുവെന്ന് വ്യക്തതയില്ല. ഐ.എസ് ക്യാമ്പിൽ പോയി തിരിച്ചെത്തിയതാകാമെന്നാണ് സംശയിക്കുന്നത്. സംഭവം വിശദമായി അന്വേഷിക്കുമെന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ മറുനാടൻ മലയാളിയോടു പറഞ്ഞു.

ഇരുപത്തി ആറുകാരനായ റിജു എന്ന റിയാദ് ജനിച്ചതും പഠിച്ചതും വളർന്നതുമെല്ലാം റാസൽഖൈമയിൽ ആയിരുന്നു. നാടുമായി കൂടുതൽ ബന്ധമില്ലാതിരുന്ന റിയാസ് ഏതാനും മാസങ്ങൾ മാത്രമാണ് നാട്ടിൽ കഴിഞ്ഞിരുന്നത്. സമ്പന്ന കുടുംബത്തിൽ ജനിച്ച റിയാബിന്റെ കുടുംബവും ബന്ധക്കളുമെല്ലാം അബൂദാബിയിലും റാസൽഖൈമയിലുമായി ബിസിനസുള്ളവരായിരുന്നു.

റിയാസിനെ കാണാതായതോടെ ആദ്യം പരാതിയുമായി അബൂദാബി പൊലീസിനടുത്ത് സമീപിച്ചിരുന്നത് ബന്ധുക്കൾ തന്നെയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ റിയാസിന്റെ ഐ.എസ് ബന്ധം പുറത്തു വന്നുകൊണ്ടിരുന്നു. റിയാസിനെ കൂടാതെ റാസൽഖൈമയിൽ താമസിച്ചു പഠിച്ചിരുന്ന ബംഗ്ലാദേശിയായ ഇരുപത്തി മൂന്നുകാരൻ മുജാഹിദിനേയും കാണാതായിരുന്നു. ക്രൈം നമ്പർ 703/2015 നമ്പർ പ്രകാരം കരിപ്പൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷിച്ചിരുന്നത്. കേസിൽ റിയാസുൽ റഹ്മാൻ അറസ്റ്റിലായത് ഐ.എസ് കേസുകൾക്ക് വഴിത്തിരിവാകുമെന്നാണ് കണക്കാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP