തമിഴ്നാട്ടിൽ ഇറങ്ങി ടാക്സി വിളിച്ച് തീർത്ഥാടനത്തിന് പോകുന്നവർ സൂക്ഷിക്കുക; വിജന സ്ഥലത്ത് അനേകം മലയാളികൾ കൊള്ളയടിക്കപ്പെടുന്നു; കൊലപാതകങ്ങൾ വാഹനാപകടങ്ങളായി എഴുതിത്ത്തള്ളപ്പെടുന്നു; ഒരു കൊലപാതകത്തിന്റെ ചുരുൾ നിവരുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: കമ്പത്തും തേനിയിലുമെത്തി വാഹനം പിടിച്ച് തമിഴ്നാട്ടിലെ പഴനിയിലും വേളാങ്കണ്ണിയിലും തഞ്ചാവൂരും ചിദംബരത്തും തീർത്ഥാടനവും ചുറ്റിക്കറങ്ങലും ലക്ഷ്യമിടുന്നവർ സൂക്ഷിക്കുക. അപരിചതമായ വാഹങ്ങളിലെ യാത്ര അത്ര സുരക്ഷിതമല്ലെന്നാണ് തമിഴ്നാട് പൊലീസിലെ ഉന്നതർ മറുനാടൻ മലയാളിയോട് വിശദീകരിച്ചു.
യാത്രക്കാരിൽ നിന്ന് വിലപിടിപ്പുള്ള സാധനവും കാശും തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ടാക്സികാറുകളുമായി പെരുങ്കള്ളന്മാർ കറങ്ങി നടപ്പുണ്ട്. നിങ്ങൾ പറയുന്ന കാശിന് വാഹനവുമായി എത്തുന്ന ഡ്രൈവർമാരെ പ്രത്യേകിച്ച്. ക്ഷേത്ര ദർശനത്തിന് എത്തുന്ന മലയാളികൾ സഞ്ചരിക്കുന്ന വാഹനങ്ങൾ സ്ഥിരമായി അപകടത്തിൽപ്പെടുന്നത് പതിവായതോടെയാണ് തമിഴ്നാട് പൊലീസ് ജാഗ്രതാ നിർദ്ദേശവുമായി എത്തുന്നത്. കേരളാ പൊലീസിനും വിവരങ്ങൾ ഉടൻ കൈമാറുമെന്നാണ് സൂചന.
വേളാങ്കണ്ണി തീർത്ഥാടനത്തിന് പോകവേ അപകടത്തിൽപ്പെട്ട മലയാളികളിൽ നിന്നാണ് പൊലീസിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ചെറിയ അപകടങ്ങൾ ട്രിച്ചി മേഖലയിൽ(തൃശ്ശ്നാപ്പള്ളി) കൂടുന്നതായും ഇതിന് പിന്നിലെല്ലാം മോഷണമാണ് ലക്ഷ്യമെന്നും പൊലീസ് തിരിച്ചറിഞ്ഞു കഴിഞ്ഞു. വണ്ടിപെരിയാറിൽ നിന്ന് ഭാര്യയും മക്കളും മറ്റ് ബന്ധുക്കളുമടക്കമാണ് അശോകൻ വേളാങ്കണ്ണിയിലേക്ക് യാത്രതിരിച്ചത്. കമ്പത്ത് എത്തി ടാക്സി പിടിച്ചു. ട്രിച്ചിയിൽ വച്ച് അപകടമുണ്ടായി. അശോകനും ഭാര്യയും തൽക്ഷണം മരിച്ചു. ഡ്രൈവർക്ക് കാര്യമായ പരിക്ക് ഉണ്ടായില്ല. സംഭവത്തിൽ അശോകന്റെ അച്ഛന് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹവും അടുത്ത ദിവസം മരിച്ചു. എന്നാൽ മരണത്തിന് മുമ്പ് പൊലീസിന് അശോകന്റെ അച്ഛൻ ദാസയ്യ മൊഴി നൽകി.
ഈ മൊഴിയിലാണ് മോഷണത്തെ കുറിച്ച് വിശദീകരിക്കുന്നത്. ആശോകന്റെ ഭാര്യയയുടെ മുഴവൻ ആഭരണവും അപകടത്തിന് തൊട്ടു പിറകെ ഡ്രൈവർ ഊരിയെടുത്തു. അശോകന്റെ അമ്മയുടെ മൂക്കുത്തി പോലും ഇതിനിടെയിൽ പറിച്ചെടുക്കാൻ ശ്രമിച്ചെന്നാണ് മൊഴി. ഇതേ തുടർന്ന് ഡ്രൈവറും ഗൂഡല്ലൂർ സ്വദേശി മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലുമെടുത്തു. ഫെബ്രുവരി 21ന് നടന്ന ആക്സിഡന്റിൽ 58/2015 എന്ന ക്രൈം നമ്പറിൽ കേസും രജിസ്റ്റർ ചെയ്തു. തുടർന്ന് ടിഒ 59 ജി 2769 എന്ന കാറിന്റെ ഡ്രൈവർ മണികണ്ഠനെ വിശദമായി ചോദ്യം ചെയ്തു. അപ്പോഴാണ് തട്ടിപ്പിന്റെ കഥ പൊലീസ് തിരിച്ചറിയുന്നത്.
കമ്പത്തും തേനിയിലും മറ്റുമെത്തി മലയാളികൾ തീർത്ഥാടന ആവശ്യത്തിന് ടാക്സികൾ വാടകയ്ക്ക് എടുക്കുന്നത് സ്ഥിരമാണ്. ഈ അവസരം മമുതലാക്കിയാണ് തട്ടിപ്പ്. വിനോദ സഞ്ചാരികളായതിനാൽ ഇവരുടെ കൈയിൽ ആവശ്യത്തിന് പണം കാണും. ഇത്തരക്കാരെ ലക്ഷ്യമിട്ടാണ് മോഷ്ടാക്കൾ ടാക്സിയുമായി കറങ്ങുന്നത്. പരമാവധി നിരക്ക് കുറച്ച് ഓട്ടത്തിന് സമ്മതിക്കും. കുറച്ച് ദൂരം യാത്ര ചെയ്യുമ്പോൾ ചെറിയൊരു അപകടം. ഈ കാറിനെ ഡ്രൈവറുടെ സുഹൃത്തുക്കൾ തൊട്ടുപിറകേ പിന്തുടരുന്നുമുണ്ടാകും. അപകടമെത്തുമ്പോൾ ഒന്നും അറിയാത്ത തരത്തിൽ സഹായിക്കാനെന്ന വ്യാജേന പിറകെ വരുന്നവർ എത്തും. ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ആഭരണങ്ങളും മറ്റും തട്ടിയെടുത്ത് അവർ കടക്കും. ഇതാണ് തട്ടിപ്പിന്റെ രീതി.
ഇതിന് സമാനമായ രീതിയിലാണ് അശോകനും കുടുംബവും സഞ്ചരിച്ച വാഹനവും അപകടത്തിൽപ്പെട്ടത്. ആ വാഹനത്തിന് തൊട്ടു പിറകേയും വാഹനമുണ്ടായിരുന്നു. എന്നാൽ ആളൊഴിഞ്ഞ സ്ഥലത്ത് അപകടമുണ്ടായപ്പോൾ തൊട്ടു മുന്നിൽ പോയ വാഹനത്തിന്റെ ശ്രദ്ധയിൽ അതുപെട്ടു. അവർ പിറകോട്ട് വന്ന് രക്ഷാ പ്രവർത്തനം നൽകിയതിനാൽ മണികണ്ഠനെ സഹായിക്കാൻ പിറകെ വന്ന വണ്ടിയിലുള്ളവർ പുറത്തിറങ്ങിയില്ല. ഈ സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ഡ്രൈവർക്ക് തന്നെ സ്വർണ്ണവും മറ്റും തട്ടിപ്പറിക്കേണ്ടി വന്നു. ഇതാണ് പൊലീസിന് നൽകിയ മൊഴിയിൽ ദാസയ്യ വിശദീകരിച്ചത്. അറസ്റ്റിലായ ഡ്രൈവറുടെ മൊഴിയിലും അവ്യക്തതകൾ ഉള്ളതോടെ പൊലീസ് വിശദമായി കാര്യങ്ങൾ തിരക്കി. അപ്പോഴാണ് സമാന തട്ടിപ്പുകൾ ഈ മേഖലയിൽ സജീവമാണെന്ന് വ്യക്തമായത്.
തഞ്ചാവൂർ, ചിദംബരം, അഗസ്തീശ്വരം ക്ഷേത്രം എന്നിവടങ്ങളിലേക്കും വേള്ളാങ്കണ്ണിയെ പോലെ മലയാളികൾ ധാരളമായി തീർത്ഥാടനത്തിന് എത്താറുണ്ട്. മറ്റ് സംസ്ഥാനത്തിൽ നിന്നുള്ളവരും ചെറുസംഘങ്ങളായി ട്രിച്ചിയുടെ സമീപസ്ഥലങ്ങളിലെത്തി ടാക്സി പിടിച്ച് ലക്ഷ്യസ്ഥാനത്തേക്ക് പോകാറുണ്ട്. ഇത്തരം സഞ്ചാരികളെ അപകടത്തിൽപ്പെടുത്തി പണം തട്ടുന്ന മാഫിയ ട്രിച്ചി ഭാഗത്ത് സജീവമാണ്. അശോകന്റെ കുടുംബത്തിനുണ്ടായ സമാന അപകടങ്ങൾ ഈ റൂട്ടുകളിൽ പതിവുമാണ്. ഡ്രൈവറുടെ സഹായത്തോടെ നടക്കുന്ന മോഷണമാണ് ഈ അപകടങ്ങളിൽ ബഹുഭൂരിഭാഗവുമെന്നാണ് കണ്ടെത്തൽ. അതുകൊണ്ട് തന്നെ ഡ്രൈവറുടെ വിശദാംശങ്ങൾ ഉറപ്പാക്കി മാത്രമേ ടാക്സിയിൽ കയറാവൂ എന്നാണ് നിർദ്ദേശം. പക്ഷേ ഇത് പൂർണ്ണമായും പ്രാവർത്തികവുമല്ല. അതുകൊണ്ട് തന്നെ പൊലീസിന്റെ നേതൃത്വത്തിൽ ബദൽ നിരീക്ഷണം വേണമെന്ന ആവശ്യമാണ് സജീവമാകുന്നത്.
വാളാഡി ഡൈമുക്ക് എസ്റ്റേറ്റിൽ റിട്ടയേർഡ് സൂപ്രവൈസർ ദാസയ്യ(68), മകൻ അശോക്(33), അശോകിന്റെ ഭാര്യയും വാളാഡി ഡൈമുക്ക് ലൂദറൻ എൽപി സ്കൂൾ അദ്ധ്യാപികയായ കൃപ(30) എന്നിവരാണ് ട്രിച്ചിയിലെ അപകടത്തിൽ മരിച്ചത്. കുമളി വരെ വണ്ടിപ്പെരിയാറിൽ നിന്നുള്ള ടാക്സി വാഹനത്തിലായിരുന്നു യാത്ര. തുടർന്ന് കമ്പം ഗൂഡല്ലൂരിൽനിന്ന് വാടകയ്ക്കെടുത്ത വാഹനത്തിലായിരുന്നു കുമളിയിൽനിന്ന് സംഘം യാത്ര തിരിച്ചത്. പുലർച്ചെ മൂന്നോടെ ട്രിച്ചി ടൗണിന് സമീപത്തുള്ള പാലത്തിൽ വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ദാസയ്യയുടെ മൊഴി കാര്യങ്ങൾ മാറ്റി മറിച്ചു. ഇതിലാ
സംഭവത്തിൽ ദാസയ്യയുടെ ഭാര്യ ഭാനുമതി(60) അശോകിന്റെയും കൃപയുടെയും മക്കളായ ഡാനിയ(10), ബെൽസിയ(ഏഴ്), ആൻഡ്രു കൃപാകരൻ(അഞ്ച്) എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു.
Stories you may Like
- ഡൽഹിയിൽ ബൈക്ക് ടാക്സികൾക്ക് തിരിച്ചടി
- വനിതാ ഫോറസ്റ്റ് ഗാർഡിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം: ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ
- ഗോവയിൽ മകനെ കൊലപ്പെടുത്തി ബാഗിലാക്കിയ യുവതിയുടെ ഭർത്താവ് മലയാളി?
- കാഞ്ഞിരപ്പള്ളി ഡിവൈ.എസ്പിയുടെ വാഹനം കടമുറിയിൽ ഇടിച്ചു കയറി
- പെരിയകുളം എംഎൽഎ ശരവണന്റെ പരാതിയിൽ മൂന്നു രാജസ്ഥാൻ സ്വദേശികൾ പിടിയിൽ
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍