സൂപ്പർ കോച്ചിനെ പിന്നാലെ സൂപ്പർ ക്യാപ്ടനും? കേരളത്തിന്റെ തലവര മാറ്റാൻ സാക്ഷാൽ റോബിൻ ഉത്തപ്പയെത്തുമോ? പാതി സമ്മതമറിയിച്ച് ഐപിഎല്ലിലെ മിന്നും താരം; സഞ്ജു കളം മാറുമോ എന്നും സംശയം; കേരളാ ക്രിക്കറ്റിനെ വിജയവഴിയിലെത്തിക്കാൻ കെസിഎ പദ്ധതികൾ ഇങ്ങനെ
അരുൺ ജയകുമാർ
തിരുവനന്തപുരം: ഐപിഎല്ലിൽ തകർത്ത് അടിക്കുകയാണ് റോബിൻ ഉത്തപ്പ. ഇന്ത്യയുടെ മുൻ താരം മിന്നും ഫോമിലാണ്. പാതി മലയാളിയായ റോബിൻ മലയാളത്തിൽ നന്നായി സംസാരിക്കുകയും ചെയ്യും. കേരളത്തോട് പ്രത്യേക താൽപ്പര്യവുമുണ്ട്. ഐപിഎല്ലിലെ ഈ മാച്ച് വിന്നറെ കേരളത്തിലെത്തിച്ച് കേരളാ ക്രിക്കറ്റിന്റെ തലവര മാറ്റാനാണ് കെസിഎയുടെ നീക്കം. റോബിൻ ഉത്തപ്പയെ അടുത്ത സീസണിൽ കേരളത്തിനായി രഞ്ജി ട്രോഫി കളിപ്പിക്കാനാണ് കെസിഎയുടെ കരുനീക്കം. കർണ്ണാടകത്തിന്റെ കളിക്കാരനായ റോബിൻ ഉത്തപ്പയോട് ഇക്കാര്യത്തിൽ കേരളാ അസോസിയേഷൻ ആശയ വിനിമയം നടത്തിയിട്ടുണ്ട്. ഉത്തപ്പയ്ക്കും കേരളത്തിൽ കളിക്കാൻ അതിയായ താൽപ്പര്യമുണ്ടെന്നാണ് സൂചന. എന്നാൽ അന്തിമ നിലപാട് താരം കേരളത്തെ അറിയിച്ചിട്ടുമില്ല. കേരളത്തിന്റെ നിർദ്ദേശങ്ങൾ അംഗീകരിച്ചാൽ ഈ സീസണിൽ റോബിൻ ഉത്തപ്പയാകും കേരളത്തെ നയിക്കുക.
മൂന്ന് അന്യസംസ്ഥാന താരത്തെ ഒരു സീണണിൽ കളിപ്പിക്കാൻ കേരളത്തിന് കഴിയും. കഴിഞ്ഞ സീസണിൽ കേരളത്തിനായി കളിച്ച ജലജ് സക്സേനയെ ഇത്തവണയും കേരളത്തിനായി നിലനിർത്തും. ഇഖ്ബാൽ അബ്ദുള്ളയെ കളിപ്പിക്കേണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. റോബിൻ ഉത്തപ്പെയെ പോലുള്ള വമ്പൻ താരങ്ങൾ കേരളത്തിലെത്തിയാൽ അവർക്കാകും മുൻഗണന. കഴിഞ്ഞ സീസണിൽ ഭവിൻ താക്കറും അന്യസംസ്ഥാന താരമെന്ന ലേബലിൽ കേരളത്തിൽ കളിച്ചിരുന്നു. ഇത്തവണ റോബിൻ ഉത്തപ്പെയെത്തിയാൽ ബാറ്റിങ് കരുത്തുള്ളതാകും. മികച്ച പേസ് ബൗളറുടെ അഭാവം കേരളത്തിൽ ഇപ്പോഴുമുണ്ട്. താരങ്ങളുടെ ട്രാൻസഫറിലൂടെ ഇതിന് പരിഹാരമുണ്ടാക്കാനും കെസിഎ ശ്രമം നടത്തുന്നുണ്ട്. ഡേവ് വാട്മോറാണ് ഇത്തവണ കേരളത്തിന്റെ പരിശീലകൻ. വാട്മോർ എല്ലാ കളികൾക്കും കേരളത്തിനൊപ്പം ഉണ്ടായിരിക്കും എന്നും കെസിഎ ഉറപ്പിച്ചിട്ടുണ്ട്. മറ്റ് ഉത്തരവാദിത്തങ്ങൾ മാറ്റി വച്ച് വാട്മോർ മുഴുവൻ സമയ പരിശീകരനാകാമെന്ന ്സന്നദ്ധ അറിയിച്ചതിനെ പ്രതീക്ഷയോടെയാണ് കേരളാ ക്രിക്കറ്റ് അസോസിയേഷൻ കാണുന്നത്.
രഞ്ജി ട്രോഫിയിൽ എലൈറ്റ് ഗ്രൂപ്പിലേക്ക് എത്തുകയാണ് കേരളത്തിന്റെ ലക്ഷ്യം. ഇത്തവണ 3 അന്യസംസ്ഥാന താരങ്ങളെ അണിനിരത്തിയിട്ടും ടെസ്റ്റ്. ഏകദിന, ട്വന്റി ട്വിന്റെ ഫോർമാറ്റിലെല്ലാം കേരളത്തിന് സമ്പൂർണ്ണ പരാജയമായിരുന്നു. ടീമിനുള്ളിലെ ഭിന്നതയും ചർച്ചായായി. ബാറ്റ് അടിച്ചൊടിച്ച് ടീമിനെ വിട്ടുപോയ സഞ്ജു വി സാംസൺ വലിയ പ്രതിസന്ധിയിലുമായി. കോച്ചായിരുന്ന ബാലചന്ദ്രനെ ഇടയ്ക്കു വച്ച് മാറ്റി. ടിനു യോഹന്നാനെ കോച്ചാക്കിയിട്ടും ടീമിനെ മുന്നോട്ട് കൊണ്ടു പോകാനായില്ല. ഈ സാഹചര്യത്തിലാണ് ലക്ഷങ്ങൾ പ്രതിഫലമായി കൊടുത്ത് വാട്മോറിനെ പരിശീലകനായി എത്തിച്ചത്. വാട്മോറിനെ പോലൊരു കോച്ചിന് മികച്ച ക്യാപ്ടനെ നൽകാനും തീരുമാനമായി. അങ്ങനെയാണ് റോബിൻ ഉത്തപ്പിയിലേക്ക് ചർച്ചകളെത്തിയത്. പാതി മലയാളിയായ ഉത്തപ്പ ആദ്യ റൗണ്ട് ചർച്ചകളിൽ ശുഭ സൂചനയാണ് നൽകിയത്. എന്നാൽ ഐപിഎല്ലിൽ മികച്ച് ഫോം പ്രകടിപ്പിച്ച ഉത്തപ്പയെ കർണ്ണാടക വിട്ടു നൽകുമോ എന്നതാണ് ഇപ്പോൾ കേരളത്തിന് വിനയാകുന്നത്.
അതിനിടെ കേരളത്തിൽ നിന്ന് സഞ്ജു മറ്റേതെങ്കിലും ടീമിലേക്ക് മാറുമോ എന്ന സംശയവും കെസിഎയ്ക്കുണ്ട്. ഇതുവരെ അത്തരത്തിലൊരു സൂചനയും സഞ്ജു നൽകിയിട്ടില്ല. എന്നാൽ രാഹുൽ ദ്രാവിഡിന്റെ പ്രിയതാരമാണ് സഞ്ജു. ഐപിഎല്ലിലെ സെഞ്ച്വറിയോട് വിവാദങ്ങളിൽ നിന്ന് മുക്തനായ സഞ്ജു പുതിയ സ്വപ്നങ്ങൾക്ക് പിറകെയാണ്. ഇന്ത്യൻ ഏകദിന ടീമിന്റെ വിക്കറ്റ് കീപ്പർ സ്ഥാനം സഞ്ജുവിനെ തേടിയെത്തുമെന്നാണ് സൂചന. രാഹുൽ ദ്രാവിഡിന്റെ ഉപദേശമാകും ഇനി സഞ്ജു സ്വീകരിക്കുക. കേരളത്തെ വിട്ട് മറ്റൊരു ടീമിലേക്ക് മാറാൻ ദ്രാവിഡ് ഉപദേശിച്ചാൽ സഞ്ജു അത് കേൾക്കും. അങ്ങനെ വന്നാൽ സഞ്ജു ഈ സീസണിൽ കേരളത്തിനായി കളിക്കില്ല. ഇതു കൂടി മനസ്സിലാക്കിയാണ് വിക്കറ്റ് കീപ്പറും അടിച്ചു തകർക്കുന്ന ബാറ്റ്സ്മാനുമായി ഉത്തപ്പയെ കേരളം വലവീശുന്നത്. ഉത്തപ്പ ഇതിന് സമ്മതിച്ചില്ലെങ്കിൽ ഇന്ത്യ കളിച്ച മറ്റൊരു പ്രമുഖനെ തന്നെ കേരളത്തിനായി എത്തിക്കും.
കഴിഞ്ഞ സീസണിൽ രഞ്ജി ട്രോഫി സെമി ഫൈനൽ മത്സരത്തിനുള്ള കർണാടക ടീമിൽ നിന്ന് റോബിൻ ഉത്തപ്പയെ ഒഴിവാക്കിയിരുന്നു. ഉത്തപ്പയുടെ ഫോമില്ലായ്മയും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ലോകേഷ് രാഹുൽ, കരുൺ നായർ എന്നിവരുടെ ടീമിലേക്കുള്ള മടങ്ങി വരവുമാണ് റോബിൻ ഉത്തപ്പയുടെ പുറത്താകലിന് കാരണമായത്. ടീം ഇന്ത്യയിൽ അംഗമായ മനീഷ് പാണ്ഡെയും ഉത്തപ്പയുടെ പുറത്താകലിന് കാരണമായി. 2015ലെ. രഞ്ജി ട്രോഫി സീസണിൽ കർണാടകയുടെ ടോപ് സ്കോററായിരുന്ന റോബിൻ ഉത്തപ്പ കഴിഞ്ഞ തവണ പന്ത്രണ്ട് ഇന്നിങ്സുകളിൽ നിന്നും 27.33 ശരാശരിയിൽ 328 റൺസാണ് നേടിയത്. അസമിനെതിരെ സെഞ്ച്വറി നേടിയെന്നതൊഴിച്ചാൽ ടീം ഇന്ത്യയുടെ അംഗമായിരുന്ന റോബിൻ ഉത്തപ്പയുടെ പ്രകടനം വളരെ മോശമായിരുന്നു. ഇതായിരുന്നു പുറത്താകലിന് കാരണം. ഈ സാഹചര്യം മുതലെടുത്ത് ഉത്തപ്പെയെ കേരളത്തിലെത്തിക്കാനാണ് കെസിഎ ശ്രമം തുടങ്ങിയത്.
എന്നാൽ ഐപിഎല്ലിലെ മികച്ച ഫോം റോബിൻ ഉത്തപ്പയ്ക്ക് വീണ്ടും തുണയായി. എട്ട് കളികളിൽ നിന്ന് 272 റൺസാണ് ഉത്തപ്പ ഈ ഐപിഎൽ സീസണിൽ നേടിയത്. പോയിന്റ് പട്ടികയിൽ കൊൽക്കത്താ നൈറ്റ് റൈഡേഴ്സ് മുന്നിലുള്ളതും ഉത്തപ്പയുടെ ബാറ്റിങ് മികവിലാണ്. വിക്കറ്റ് കീപ്പറായും തിളങ്ങി. ഐ.പി.എല്ലിൽ ഒരു മത്സരത്തിൽ ഏറ്റവും അധികം സ്റ്റംപിങ് എന്ന മഹേന്ദ്ര സിങ് ധോണിയുടെ റെക്കോഡിനൊപ്പം റോബിൻ ഉത്തപ്പ എത്തി. ധോണിയുടെ ടീമായ പുനെയ്ക്കെതിരേ മൂന്ന് താരങ്ങളെ സ്റ്റംപ് ചെയ്തു പുറത്താക്കിയാണ് ഉത്തപ്പ ധോണിയുടെ റെക്കോഡിനൊപ്പമെത്തിയത്. അങ്ങനെ എന്തുകൊണ്ടും മികച്ച ഫോമിലാണ് ഉത്തപ്പ. അതുകൊണ്ട് തന്നെ ഉത്തപ്പെയെ കർണ്ണാടക വിട്ടു നൽകുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഇത് ശരിയായാൽ കേരളത്തിന്റെ തലവരമാറുമെന്ന് തന്നെയാണ് കെസിഎയുടെ പ്രതീക്ഷ. ഒറ്റയ്ക്ക് കളി ജയിപ്പിക്കാൻ കഴിയുന്ന താരമാണ് റോബിൻ എന്നതാണ് ഇതിന് കാരണമെന്ന് കെസിഎയിലെ ഉന്നതൻ മറുനാടനോട് പറഞ്ഞു.
മലയാളിയെന്ന പരിഗണന എന്നും ഉത്തപ്പയ്ക്ക് കേരളം നൽകിയിരുന്നു. 2007ലെ പ്രഥമ ട്വന്റി ട്വന്റി ലോക കിരീടം നേടി ഇന്ത്യൻ ടീമിൽ ഉത്തപ്പയും അംഗമായിരുന്നു. ഈ വിജയത്തിൽ ശ്രീശാന്തും പങ്കാളിയായിരുന്നു. മലയാളിയുടെ അഭിമാനമായി മാറിയ ശ്രീശാന്തിന് അഞ്ച് ലക്ഷം രൂപയാണ് സർക്കാർ അന്ന് സമ്മാനമായി നൽകിയത്. അന്ന് കർണ്ണാടകത്തിൽ സ്ഥിര താമസമാക്കിയ ഉത്തപ്പയേയും കേരളം ആദരിച്ചു. മൂന്ന് ലക്ഷം രൂപയാണ് ഉത്തപ്പയ്ക്ക് നൽകിയത്. ശ്രീശാന്തുമായി ചേർന്ന് ചില ബിസിനസ്സുകളും ഉത്തപ്പ കേരളത്തിൽ നടത്തിയിരുന്നു. കേരളാ ടിമിലെ റൈഫി വിൻസന്റ് ഗോമസ് ഉത്തപ്പയുടെ അടുത്ത സുഹൃത്തും. റൈഫിയുടെ വിവാഹ നിശ്ചയത്തിന് പോലും തിരിക്കുകൾ മാറ്റി വച്ച് ഉത്തപ്പ എത്തിയിരുന്നു. കേരളത്തോട് ഉത്തപ്പയ്ക്കുള്ള പ്രത്യേക സ്നേഹം കേരളത്തിന് തുണയാക്കുമെന്ന പ്രതീക്ഷയിലാണ് കെസിഎ.
ഐപിഎൽ മത്സരങ്ങൾ കഴിഞ്ഞാൽ ഇക്കാര്യത്തിൽ വ്യക്തത വരും. കൊൽക്കത്ത നെറ്റ്റൈഡേഴ്സിന്റെ കോച്ചിങ് സ്റ്റാഫിൽ മലയാളിയായ ബിജു ജോർജും ഉണ്ട്. കേരളത്തിന്റെ മുൻ പരിശീലകൻ കൂടിയായ ബിജു ജോർജും ഉത്തപ്പയുമായി ഇക്കാര്യത്തിൽ ആശയ വിനിമയം നടത്തുന്നുണ്ട്. ഐപിഎൽ കഴിഞ്ഞാലുടൻ ഉത്തപ്പ നിലപാട് വിശദീകരിക്കും. അതിന് ശേഷം മാത്രമേ പുതിയ സീസണിലെ നായകനെ കേരളം പ്രഖ്യാപിക്കൂവെന്നും കെസിഎ ഭാരവാഹി പറയുന്നു.
Stories you may Like
- പാളിലെ 'മസിൽ കാട്ടൽ' സഞ്ജുവിന് ക്രിക്കറ്റ് ജീവിതം തുടരാനുള്ള ജീവവായു!
- പ്രതിസന്ധികൾ വിഴിഞ്ഞത്തെ പ്രതിഭയ്ക്ക് പുത്തരിയല്ല; സഞ്ജു 'ദി മാൻ ഓഫ് ദി മാച്ച്'
- ഞാൻ എങ്ങനെ നിർഭാഗ്യവാനായ ഒരു ക്രിക്കറ്ററാകും? സഞ്ജു
- ശ്രീശാന്തിന് മറുപടിയുമായി നെൽസൻ ജോസഫ്
- ഏഷ്യൻ ഗെയിംസിനും മലയാളിയില്ല; സന്ദീപ് ദാസിന്റെ കുറിപ്പ് വൈറലാകുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്