അന്യസംസ്ഥാനങ്ങളിൽ നിന്നും അനധികൃതമായി സ്വർണം കൊണ്ടുവന്നതിന് മലബാർ ഗോൾഡിന് ചുമത്തിയ 15.25 കോടി പിഴ റദ്ദാക്കി; നഷ്ടമായത് ഖജനാവിൽ എത്തേണ്ടുന്ന 60 കോടി രൂപ; ജുവല്ലറി ഗ്രൂപ്പിന് ഒത്താശ ചെയ്ത് ഭരണാധികാരികളും ഉദ്യോഗസ്ഥരും
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: യുഡിഎഫ് സർക്കാർ പാവങ്ങളെ സഹായിക്കുന്നതുകൊണ്ടാണ് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നതെന്നാണ് വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ് കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്. എന്നാൽ നികുതി പിരിവ് നേർവഴി നടത്താത്തതും കോർപ്പറേറ്റുകൾക്ക് എല്ലാ ഒത്താശയും ചെയ്യുന്നതും വഴി ഖജനാവിലേക്ക് എത്തിച്ചേരേണ്ടുന്ന കോടികൾ നഷ്ടപ്പെടുത്തുന്നതാണ് ഈ പ്രതിസന്ധിക്കെല്ലാം കാരണമെന്നതാണ് യഥാർഥ്യം. ഇതിനുള്ള ചെറിയൊരു ഉദാഹരണമാണ് പ്രമുഖ ജുവല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡിന് അനുകൂലമായി തീരുമാനം കൈക്കൊണ്ട സർക്കാർ തീരുമാനം.
നിയമവിരുദ്ധമായി സ്വർണം വിൽക്കുകയും കൊണ്ടുവരുകയും ചെയ്ത് സംഭവത്തിൽ മലബാർ ഗോൾഡിന് ചുമത്തിയ കോടികളുടെ പിഴ പിൻവലിച്ച് സ്വന്തം ഖജനാവിലെത്തേണ്ടുന്ന കോടികൾ സ്വയം എഴുതിതള്ളുകയാണ് സർക്കാർ ചെയ്തത്. ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഒത്താശയോടെ നടന്ന ഈ ഒത്തുതീർപ്പിൽ സർക്കാറിന് നഷ്ടമായത് 60 കോടി രൂപയാണ്. കോഴിക്കോട് കേന്ദ്രമായ മലബാർ ഗോൾഡ് ഓർണമെന്റ്സ് മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിന് വാണിജ്യ നികുതി വകുപ്പ് ചുമത്തിയ 15.25 കോടിയുടെ പിഴയാണ് റദ്ദാക്കിയത്.
അന്യ സംസ്ഥാനങ്ങളിൽ നിന്ന് നിയമവിരുദ്ധമായി സ്വർണം വാങ്ങുകയും അന്യ സംസ്ഥാനങ്ങളിൽ സ്വർണം വിൽപ്പന നടത്തുകയും ചെയ്ത കുറ്റത്തിനാണ് വാണിജ്യനികുതി വകുപ്പ് പിഴ ചുമത്തിയത്. എന്നാൽ ഉന്നത സമ്മർദ്ദത്താൽ ഈ പിഴ അടയ്ക്കേണ്ടെന്ന തീരുമാനം അധികൃതർ കൈക്കൊള്ളുകയായിരുന്നു. പിഴ ഒഴിവായതോടെ ഈ വകയിൽ മൂന്നിരട്ടി നികുതി കെട്ടേണ്ടതിൽ നിന്ന് മലബാർ ഗോൾഡ് ഒഴിവായി. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കെ പൊതു ഖജനാവിന് മൊത്തം 60 കോടി രൂപയുടെ നഷ്ടമായത്.
പല ഘട്ടങ്ങളിലായിട്ടായിരുന്നു മലബാർ ഗോൾഡിന് വൻതുക നികുതി ഇനത്തിൽ ചുമത്തിയത്. മാറി മാറി വന്ന ഏഴ് ഓഫീസർമാരുടെ നേതൃത്വത്തിൽ വർഷങ്ങൾ നീണ്ടുനിന്ന പിരശോധനയുടെയും അന്വേഷണത്തിന്റെയും ഫലമായി 2013 മെയ് ഏഴിനാണ് ജുവല്ലറി ഗ്രൂപ്പിന് മേൽ പിഴ ചുമത്തിയത്. സെൻട്രൽ സെയിൽസ്സ് ടാക്സ് ആക്ട് (സിഎസ്ടി) കേരള വറ്റ് ആക്ട് (കെവിഎടി) പ്രകാരമാണ് പിഴ ചുമത്തിയത്. കോഴിക്കോട് ഡെപ്യൂട്ടി കമ്മീഷണർ കമേഴ്സ്യൽ ടാക്സസ് ഓർഡർ നമ്പർ ഐബി (1)31/2009-10/സി, ഓർഡർ നമ്പർ ഐ ബി (1) 31എ/2009-10/ സി എന്നീ രണ്ട് ഓർഡറുകളിലായി മൊത്തം പതിനഞ്ച് കോടി ഇരിപത്തിനാല് ലക്ഷത്തി എഴുപത്തിനാലായിരത്തി എഴുനൂറ്റി മുപ്പത്തിനാല് രൂപയാണ് പിഴ ചുമത്തിയിരുന്നത്. എന്നാൽ കോഴിക്കോട് കൊമേഴ്സ്യൽ ഡെപ്യൂട്ടി കമ്മീഷണർ കെ എം ഇസ്സുദ്ദീൻ 2014 ജൂലൈ 30ന് പിഴ റദ്ദാക്കികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
2005-2006 കാലഘട്ടത്തിലാണ് മലബാർ ഗോൾഡ് നടത്തിയ ഗുരുതരമായ ക്രമക്കേട് വാണിജ്യ നികുതി വകുപ്പ് കണ്ടുപിടിച്ചത്. സ്ഥാപനം തന്നെ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിൽ ക്രമക്കേട് ശ്രദ്ധയിൽപ്പെടുകയായിരുന്നു. പിന്നീട് സ്ഥാപനം തിരുത്ത് നൽകിയെങ്കിലും വകുപ്പത് തള്ളിക്കളയുകയാണ് ചെയ്തത്.
അന്യ സംസ്ഥാനങ്ങളിലേക്ക് സ്വർണം അങ്ങോട്ടുമിങ്ങോട്ടും കൈമാറ്റം ചെയ്യുന്നതിന് വേണ്ടി നിർദ്ദിഷ്ട ഫോറം എഫ് ഇൽ സമർപ്പിക്കേണ്ടതായ ഡിക്ലറേഷൻ സമർപ്പിക്കാതെയാണ് സ്വർണം കൈമാറ്റം ചെയ്തതെന്ന് വാണിജ്യനികുതി വകുപ്പ് കണ്ടുപിടിച്ചു. സ്ഥാപനം ഹാജരാക്കിയ ട്രാൻസ്പോർട്ടിങ് ഡോക്യുമെന്റ്സ് വ്യാജമാണെന്നും വാണിജ്യനികുതി വകുപ്പ് കണ്ടെത്തി. തുടർന്ന് സ്ഥാപനം റെയ്ഡ് ചെയ്യാനുള്ള നടപടികൾ ഉന്നത തലങ്ങൾ ഇടപെട്ടതിനെ തുടർന്ന് നിർത്തിവെപ്പിച്ചു.
പിന്നീട് നടന്ന അപേക്ഷകളുടെയും ഹിയറിംഗിന്റെയും ഫലമായി പിഴ 15.25 കോടി രൂപയായി നിജപ്പെടുത്തുകയായിരുന്നു. എന്നാൽ അപ്പീൽ നൽകുമ്പോൾ പോലും മലബാർ ഗോൾഡ് വീഴ്ച്ച വരുത്തി. അപ്പീൽ സമർപ്പിക്കുന്നതിന് മുമ്പായി ഒരുകോടി രൂപ ക്യാഷ് കെട്ടിവെക്കേണ്ട സ്ഥാനത്ത് 45 ലക്ഷം രൂപ മാത്രമേ കെട്ടിവച്ചുള്ളൂ. ബാങ്ക് ഗ്യാരണ്ടി നൽകിയതുമില്ല. അപ്പീൽ അപേക്ഷ തന്നെ നിയമപ്രകാരം നിലനിൽക്കുന്നതല്ലെ ആരോപണം ശക്തമാണ് താനും.
വിവാദമായ ഈ ഫയൽ ദീർഘകാലം മരവിപ്പിച്ചു നിർത്തിയിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ മലബാർ ഗോൾഡിന്റെ അനധികൃത ഇടപാടുകൾക്ക് അംഗീകാരം നൽകികൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. എറണാകുളം സെയിൽസ് ടാക്സ് ഓഫീസിൽ ഡെപ്യൂട്ടി കമ്മീഷണർ (ലോ) ആയിരുന്ന കെ എം ഇസ്സുദീൻ കോഴിക്കോട് നിയമിക്കപ്പെട്ടതോടെയാണ് മലാബാർ ഗോൾഡിന് അനുകൂലമായി കാര്യങ്ങൾ നീങ്ങിയത്. മലബാർ ഗോൾഡിന്റെ പെനാൾട്ടി അപ്പീൽ അദ്ദേഹം കേൾക്കുകയും റദ്ദാക്കുകയും ചെയ്തു.
പിഴ റദ്ദാക്കിക്കൊണ്ട് അന്യായമായ ഉത്തരവ് പുറപ്പെടുവിച്ച ഡെപ്യൂട്ടി കമ്മീഷണർ കെ എം ഇസ്സുദ്ദീനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് അഴിമതി വിരുദ്ധ ജനകീയ മുന്നണി രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും അഴിമതി വിരുദ്ധ മുന്നണി ഭാരവാഹികൾ ആവശ്യപ്പെട്ടു. സർക്കാറിലെത്തേണ്ട കോടികൾ നഷ്ടമാക്കിയ നടപടി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകാനാണ് ഇവരുടെ നീക്കം.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍