ഐസിസിന്റെ ഇന്ത്യൻ തലവൻ സജീർ അബ്ദുള്ള റൈറ്റ് തിങ്കേഴ്സ് വിട്ടത് 2015ൽ; ഗ്രൂപ്പിലുള്ള ചിലരുമായി ആശയവിനിമയം നടത്തിയതായും കണ്ടെത്തൽ; സമീറലിക്കും മുഹാജിറൂൻ ബ്ലോഗിനും പിന്നിൽ കോഴിക്കോട്ടുകാരൻ സജീർ തന്നെ; ഐസിസ് അനുഭാവമുള്ള മലയാളി ശൃംഖല വലുതെന്ന തിരിച്ചറിവിൽ എൻഐഎ
എംപി റാഫി
കോഴിക്കോട്: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദം ഇന്ത്യയിൽ പ്രചരിപ്പിക്കുന്നതിന്റെ പ്രധാനി കോഴിക്കോട് സ്വദേശി അബ്ദുള്ളയുടെ മകൻ സജീർ മംഗലശേരി റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പിലെ സജീവ സാന്നിധ്യമായിരുന്നെന്ന് കണ്ടൈത്തൽ. ജിഹാദിലേക്ക് ആളുകളെ ക്ഷണിക്കുകയും ഐസിസ് ആശയങ്ങൾ പ്രചരിപ്പിച്ചും മലയാളത്തിൽ പോസ്റ്റുകളിട്ട സമീർ അലി എന്ന വ്യാജ്യ ഫേസ് ബുക്ക് ഐഡിക്കു പിന്നിലും സജീർ മംഗലശേരിയെന്ന് കണ്ടെത്തി.
കൂടാതെ ഐസിസിന്റെ മലയാളം വെബ്സൈറ്റായ അൽ മൂഹാജിറൂന് പിന്നിൽ സജീർ തന്നെയാണാന്നാണ് ദേശീയ അന്വേഷണ ഏജൻസി നൽകുന്ന സൂചന. എന്നാൽ ഇനിയും നിരവധി പേർ ഇതിനു പിന്നിലുണ്ടെന്നാണ് നിഗമനം. സോഷ്യൽ മീഡിയയിൽ വിവിധ ഐഡികളിലെത്തുന്ന സജീർ അതിവിദഗ്ദമായാണ് മലയാളികളെയടക്കമുള്ളവരെ ആകർഷിച്ചതും ഐസിസ് ആശയങ്ങൾ കുത്തിവച്ചിരുന്നതും. കോഴിക്കോട് സ്വദേശിയായ ഡ്രൈവറുടെ മകൻ സജീർ അബ്ദുള്ളയെ കുറിച്ച് രണ്ട് ദിവസം മുമ്പ് വാർത്ത പുറത്തു വന്നിരുന്നു.
പതിനായിരക്കണക്കിനു ആളുകളുള്ള റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പിലെ ചിലർ എൻ.ഐ.എയുടെ നിരീക്ഷണത്തിലാണിപ്പോൾ. 2015ന് മുമ്പായി സജീർ ഈ ഗ്രൂപ്പ് വിട്ടിരുന്നു. അന്ന് സ്വന്തം പേരിൽ തന്നെയുള്ള ഫേസ്ബുക്ക് ഐഡിയായിരുന്നു എത്തിയിരുന്നത്. കഴിഞ്ഞ കുറെ കാലമായി യൂ.എ.ഇയിലായിരുന്നു സജീർ ജോലി ചെയ്തിരുന്നത്. 2014 അവസാനത്തിൽ യു.എ.ഇയിൽ റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പ് സസംഘടിപ്പിച്ച കൂട്ടായ്മയിലും സജീർ പങ്കെടുത്തിട്ടുണ്ട്. റൈറ്റ് തിങ്കേഴ്സിൽ നിറഞ്ഞു നിൽക്കുന്ന പലരുമായും സജീർ നിരന്തരമായി ആശയവിനിമയം നടത്തിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതിൽ ഐസിസ് സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനും സംവദിക്കുന്നതിനുമായി ചിലരെ പ്രത്യേകം തെരഞ്ഞെടുക്കുകയും നിരന്തരം ആശയ വിനിമയം നടത്തുകയും ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് എൻ.ഐ.ഐ റൈറ്റ് തിങ്കേഴ്സ് ഗ്രൂ്പ്പ് നിരീക്ഷണ വിധേയമാക്കിയതും ഇതിലെ ചില ഐഡികൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നതും. റൈറ്റ് തിങ്കേഴ്സ് വഴിയായിരുന്നു മലപ്പുറം സ്വദദേശിയായ ജബ്ബാർ മാഷിനെതിരെ നിരന്തരം പോസ്റ്റുകൾ വന്നിരുന്നത്. യുക്തിവാദി സംഘടനയുടെ നേതാവായ ജബ്ബാൽ മാഷിനെതിരെ ജബ്ര എന്ന് പ്രയോഗിച്ചായിരുന്നു ഈ ഗ്രൂപ്പിൽ ചർച്ചകളും പോസ്റ്റുകളും നടന്നിരുന്നത്. പിന്നീട് ജബ്ബാർ മാഷിനെതിരെ ലേഖനങ്ങൾ ഐസിസിന്റെ മലയാളം ബ്ലോഗിൽ വരികയുണ്ടായി. മുഹാജിറൂൻ ബ്ലോഗും യുക്തിവാദികളെ ജബ്ര എന്ന പ്രയോഗമായിരുന്നു നടത്തിയിരുന്നത്. കനകമലയിൽ നിന്നും പിടിയിലായവർ ജബ്ബാർ മാഷെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായും കണ്ടെത്തിയിരുന്നു.
സമീർ അലി എന്ന ഫേസ് ബുക്ക് അക്കൗണ്ടിനു പുറമെ നിരവധി വ്യാജ അക്കൗണ്ടുകൾ സജീറിന് ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതു കേന്ദ്രീകരിച്ചും അന്വേഷണം നക്കുന്നു. അൽ മുഹാജിറൂൻ ആദ്യം അടച്ചു പൂട്ടിയതിനു ശേഷം രണ്ടാമതും പുറത്തു വിട്ടത് സമീർ അലി എന്ന ഫേസ് ബുക്ക് അക്കൗണ്ട് വഴിയായിരുന്നു. ജിഹാദിന് ആഹ്വാനം ചെയ്യുന്നതും ഐസിസിലേക്ക് ക്ഷണിക്കുന്നതുമായ നിരവധി പോസ്റ്റുകൾ ഇതിൽ ഇട്ടിരുന്നു. അന്വേഷണ ഏജൻസികളെ വെല്ലുവിളിക്കും വിധം ആഴ്ചകളോളം ഈ അക്കൗണ്ട് നിലനിന്നിരുന്നു. 'സത്യദീനിന്റെ സന്ദേശ വാഹകരുടെ ഒരു ചെറിയ സംരംഭമാണിത്. വായിക്കുക പ്രചരിപ്പിക്കുക' എന്ന പോസ്റ്റോടുകൂടിയാണ് ആദ്യം സമീർ അലി മുഹാജിറൂൻ സൈറ്റിന്റെ ലിങ്കിട്ടുകൊണ്ടു വീണ്ടും രംഗത്തു വന്നത്. ഇതിനു പിന്നാലെ ടെലഗ്രാം ഐഡി പ്രസിദ്ധപ്പെടുത്തുകയും ഇന്ത്യയിലിരുന്നുകൊണ്ട് ജിഹാദ് ചെയ്യാൻ താൽപര്യമുള്ളവർ ബന്ധപ്പെടണമെന്നും പോസ്റ്റിട്ടു.
എത്രകാലം ഈ അക്കൗണ്ട് ഉണ്ടാകുമെന്ന് അറിയില്ലെന്നും എല്ലാം ഷെയർ ചെയ്യുന്നതിനു പകരം കോപ്പി പേസ്റ്റ് ചെയ്യണമെന്ന നിർദ്ദേശവും ഈ അക്കൗണ്ട് വഴി നൽകിയിരുന്നു. കണ്ണൂർ കനകമലയിൽ നിന്നും എൻ.ഐ.എ ഒക്ടോബർ രണ്ടിനു നടത്തിയ അറസ്റ്റിനു പിന്നാലെ കൂടുതൽ വെല്ലു വിളികളുമായി പോസ്റ്റുകൾ വന്നിരുന്നു. ജിഹാദിലുള്ള വ്യക്തികൾ കൊലചെയ്യപ്പെട്ടാക്കാം ജയിലിലടച്ചേക്കാം അതുകൊണ്ടൊന്നും ജിഹാദിനെ ഇല്ലാതാക്കാൻ പറ്റില്ല. ഒരാൾ പിൻവാങ്ങുമ്പോൾ മറ്റാളുകൾ രംഗത്തു വരും എന്ന കുറിപ്പോടുകൂടിയാണ് ഈ പോസ്റ്റ് ആരംഭിച്ചത്. ഇതിനു ശേഷം ഒരാഴ്ചക്കുള്ളിൽ തന്നെ ഈ അക്കൗണ്ട് സുരക്ഷാ ഏജൻസികൾ പൂട്ടിക്കുകയുണ്ടായി. ഇതോടൊപ്പം രണ്ടാമതു പുറത്തുവിട്ട അൽമുഹാജിറൂൻ ബ്ലോഗും പൂട്ടിയിരുന്നു.
എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് സമീർ അലി ആരെന്ന് കണ്ടുപിടിക്കുന്നത് തലവേദനയുണ്ടാക്കി. അറസ്റ്റിലായ ആറു പേരെ പലതവണ ചോദ്യം ചെയ്തെങ്കിലും ഈ വ്യക്തിയെ നേരിൽ കണ്ടില്ലെന്നായിരുന്നു മറുപടി. എന്നാൽ നിരന്തരം ആശയ വിനിമയം നടത്തിയതായും എന്തെല്ലാം ആശയങ്ങൾ പരസ്പരം കൈമാറിയിരുന്നുവെന്നും എൻ.ഐ.എക്കു ലഭിച്ചു. അറസ്റ്റിലായവരിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നായിരുന്നു സുബ്ഹാനി മൊയ്തീൻ ഹാജയെ എൻ.ഐ.എ അറസ്റ്റു ചെയ്തത്. ഐസിസ് പരിശീലനം ലഭിച്ച സുബ്ഹാനിയുടെ അറസ്റ്റോടെ സജീർ അബ്ദുള്ളയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചു. കനകമലയിൽ നിന്നും അറസ്റ്റ് ചെയ്തവരുമായി ആശയ വിനിമയം നടത്തിയിരുന്നു. പ്രമുഖരെയടക്കം വധിക്കാൻ പദ്ധതിയിട്ടതിലും സജീർ പങ്കാളിയാണ്. കാസർകോഡ്, പാലക്കാട് എന്നിവിടങ്ങളിൽ നിന്നായി കുട്ടികളും സ്ത്രീകളുമടക്കമുള്ള 21 പേരടങ്ങുന്ന മലയാളി സംഘവുമായി സജീറിന് ബന്ധമുണ്ടായിരുന്നു. സോഷ്യൽ മീഡിയ വഴി അതിസമർത്ഥമായി ഐസിസിന്റെ ആശയങ്ങൾ സജീർ കുത്തിവച്ചിരുന്നതായും റിക്രൂട്ടിംങ്് നടത്തിയിരുന്നതായും ഉദ്യോഗസ്ഥർ പറയുന്നു.
ഐസിസ് അതീനതയിലുള്ള രാജ്യങ്ങളിലേക്ക് ചേക്കേറിയതോടെ സജീർ സ്വന്തം ഫേസ്ബുക്ക് ഐഡി ഡിലീറ്റ് ചെയ്ത് വ്യാജ ഐഡിയിലൂടെ രംഗ പ്രവേശനം ചെയ്യുകയായിരുന്നു. ഇന്ന് ഇന്ത്യയുടെ ചുമതലയുള്ള പ്രധാന വ്യക്തികളിലൊരാളാണ് സജീർ അബ്ദുള്ള. ഇപ്പോൾ അഫ്ഗാനിസ്ഥാനിലാണ് സജീർ ഉള്ളതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ഐസിസ് സ്വാധീന മേഖലയായ സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രീകരിച്ച് ഇന്ത്യൻ അന്വേഷണ ഏജൻസി അവിടത്തെ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ സഹായത്തോടെ അന്വേഷണം നടത്തി വരുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ രഹസ്യാന്വേഷണ ശൃംഖലയുടെ സഹായത്തോടെയാണ് എൻ.ഐ.എയുടെ അന്വേഷണം പുരോഗമിക്കുന്നത്.
ഇതിനായി ഇന്ത്യയിൽ നിന്നുള്ള അന്വേഷണ സംഘം ഈ രാജ്യങ്ങളിലെല്ലാം എത്തിയിട്ടുണ്ട്. ഇവിടെ നിന്നെല്ലാം സജീർ അബ്ദുള്ള ഇന്ത്യയുടെ ചുമതലയുള്ള ഐസിസ് പ്രചാരകനാനും പ്രധാനിയുമാണെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. എന്നാൽ അന്വേഷണം പകുതി വരെ എത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ ഐസിസുമായി ബന്ധപ്പെട്ട മലയാളി ശൃംഖല വലുതാണെന്നും ഇന്ത്യയിൽ നിന്നുള്ള പ്രധാനികളായ ചിലരെ കുറിച്ച് അന്വേഷിച്ചു വരികയാണെന്നുമുള്ള അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തൽ ഏറെ ഗൗരവകരമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍