ശ്രീലങ്കയ്ക്കെതിരായ സെഞ്ച്വറി കലക്കി; സൗരാഷ്ട്രയെ തറപ്പറ്റിച്ച ഇന്നിങ്സ് അത്യൂഗ്രൻ; അടുത്ത മത്സരത്തിൽ വിക്കറ്റ് കീപ്പറാക്കി കളിപ്പിക്കണമെന്ന് കെസിഎയ്ക്ക് ബിസിസിഐയുടെ നിർദ്ദേശം; ഡ്രസിങ് റൂമിൽ ബാറ്റു തല്ലി ഒടിച്ചുവെന്ന പേരുദോഷം യുവതാരം മാറ്റിയത് തലങ്ങും വിലങ്ങും സിക്സറുകൾ പായിച്ച്; ലങ്കയ്ക്കെതിരായ ഏകദിന-ട്വന്റി ട്വന്റി ടീമിൽ സഞ്ജു വി സാംസൺ ഉണ്ടാകുമെന്ന് സൂചന നൽകി ദേശീയ സെലക്ടർമാർ
അരുൺ ജയകുമാർ
തിരുവനന്തപുരം: വൈ ഡോണ്ട് യു മെക് സഞ്ജു കീപ്പ് ദ വിക്കറ്റ്സ്? ബിസിസിയിലെ ഉന്നതർ കെസിഎയിലെ പ്രമുഖരോട് ചോദിച്ച ചോദ്യമാണ് ഇത്. ധോണിക്ക് ശേഷം ഇന്ത്യൻ ഏകദിന-്ട്വന്റി ട്വന്റി ടീമിന്റെ കീപ്പർ ആരെന്ന ചോദ്യത്തിലെ ഉത്തരം ചെന്ന് നിൽക്കുന്നത് സഞ്ജുവിലാണ്.
ബോർഡ് പ്രസിഡന്റ് ഇലവനെ നയിച്ച് ശ്രിലങ്കയ്ക്കെതിരെ സെഞ്ച്വറി നേടിയ സഞ്ജു രഞ്ജി ട്രോഫിയിലെ ശക്തരായ സൗരാഷ്ട്രയെ കെട്ടുകെട്ടിച്ചു. ബാറ്റിംഗിന് തീർത്തും ദുഷ്കരമായ വിക്കറ്റിലായിരുന്നു സ്വന്തം നാട്ടിലെ സഞ്ജുവിന്റെ പ്രകടനം. ഇത് ദേശീയ സെലക്ടർമാരുടെ കണ്ണ് തുറപ്പിക്കുകയാണ്. അത്യുഗ്ര ഫോമിൽ കളിക്കുന്ന സഞ്ജുവിനെ ഏകദിന ട്വന്റി-ട്വിന്റി ടീമിൽ കളിപ്പിക്കാനാണ് ദേശീയ സെലക്ടർമാരുടെ തീരുമാനം. കുറച്ചു കാലത്തിന് ശേഷമാണ് സഞ്ജുവിന് ദേശീയ ശ്രദ്ധ നേടുന്ന പ്രകടനവുമായി മിന്നുന്ന ഫോമിൽ കളിക്കാനെത്തുന്നത്.
സഞ്ജുവിന്റെ കഴിഞ്ഞ രഞ്ജി സീസൺ തീർത്തും മോശമായിരുന്നു. നിരന്തരമായ മോശം പ്രകടനങ്ങൾക്കിടെ ഡ്രസിങ് റൂമിൽ ബാറ്റ് അടിച്ചൊടിച്ച വിവാദവുമെത്തി. ടീം ഡ്രസിങ് റൂമിൽ നിന്ന് ഇറങ്ങി പോവുകയും ചെയ്തു. ഇതോടെ കെസിഎയുമായുള്ള ബന്ധം വഷളാവുകയും ചെയ്തു. എന്നാൽ കരുതലോടെ തീരുമാനെമെടുത്ത സഞ്ജു തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പ്രവർത്തിച്ചു. പരമാവധി സംയമനം പാലിച്ച് ഏവരുമായി ആശയ വിനിമയം നടത്തി.
ഈ രഞ്ജി ട്രോഫിയിൽ സഞ്ജുവിന്റെ ആദ്യ സെഞ്ച്വറി ജമ്മുവിനെതിരെ പിറന്നു. ഇതോടെ ആത്മവിശ്വാസം കൂടി. തൊട്ടു പിറകെ ബോർഡ് പ്രസിഡന്റ് ഇലവനിലേക്ക് വിളിയെത്തി. അപ്രതീക്ഷിതമായി ടീമിന്റെ ക്യാപ്ടൻ സ്ഥാനവും നൽകി. ഇന്ത്യൻ ക്രിക്കറ്റിന്റെ പടിവാതിലിൽ സഞ്ജുവുണ്ടെന്ന സൂചനയാണ് ഇത് നൽകിയത്. ഉത്തരവാദിത്തം ഏറ്റെടുത്ത് സഞ്ജു ബാറ്റ് വീശിയപ്പോൾ ശ്രീലങ്കയ്ക്കെതിരെ പിറന്നത് അത്യുജ്ഞല സെഞ്ച്വറി. ശ്രീലങ്കയുടെ ഒന്നാം നിര ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച് നേടി ഉഗ്രൻ ശതകം.
പിന്നാലെ തുമ്പയിലെ സൗരാഷ്ട്രയ്ക്കെതിരായ മത്സരം. അപ്രതീക്ഷിതമെന്ന് തോന്നിയ വിജയം കേരളത്തിന് സമ്മാനിച്ചത് സഞ്ജുവിന്റെ കരുത്തായിരുന്നു. ഏകദിന ശൈലിയിൽ സ്പിന്നർമാരെ തുണയ്ക്കുന്ന വിക്കറ്റിൽ സഞ്ജു തലങ്ങും വിലങ്ങും ബാറ്റ് വീശി. ഡേവ് വാട്മോറിന്റെ പരിശീലനമാണ് സഞ്ജുവിൽ ഈ മാറ്റങ്ങൾ വരുത്തിയത്. ഇതിനൊപ്പം കരുതലോടെ മറ്റൊരു തീരുമാനവും എടുത്തു.
സഞ്ജു ഇപ്പോൾ സ്ഥിരമായി പരിശീലനം നടത്തുന്നത് ചെന്നൈയിലാണ്. മലയാളിയായ ജയകുമാറിന് കീഴിൽ ബാറ്റിങ്ങിലെ തെറ്റുകൾ സഞ്ജു തിരുത്തി. മുരളി വിജയ്, ദിനേശ് കാർത്തിക്ക് തുടങ്ങിയവരുടെ വ്യക്തിഗത പരിശീലകനാണ് ജയകുമാർ. കേരളത്തിന്റെ മുൻ രഞ്ജി ട്രോഫി താരമായ ജയകുമാർ ദക്ഷിണേന്ത്യയിലെ പ്രധാന പരിശീലകരിൽ ഒരാളാണ്. ജയകുമാറിനെ കോച്ചായി കിട്ടിയതോടെ സഞ്ജുവിന്റെ ബാറ്റിങ് അടിമുടി മാറിയെന്ന് കെസിഎയിലെ പ്രമുഖൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
കഴിഞ്ഞ സീസണിൽ മോശം ഫോമിനെ തുടർന്ന് സഞ്ജു വലിയ പ്രതിസന്ധിയിലായിരുന്നു. സെലക്ടർമാർക്ക് സ്വാതന്ത്ര്യം കൊടുത്തിരുന്നുവെങ്കിൽ സഞ്ജുവിന് പകരം മറ്റ് യുവതാരങ്ങൾ കളിക്കുമായിരുന്നുവെന്നാണ് കെസിഎയിലെ ഉന്നതൻ അന്ന് പ്രതികരിച്ചത്. ഇതിന് ശേഷമാണ് സഞ്ജുവിന് വീറും വാശിയും വന്നത്. ഇതോടെ കൂടുതൽ അഗ്രസീവായി സഞ്ജു മാറി. ചെന്നൈയിലെ ജയകുമാറിന്റെ പരിശീലനം കളി ആകെ മാറ്റി മറിച്ചു. ഇതാണ് ഫോമിലേക്ക് മടങ്ങി വരാനും ആത്മവിശ്വാസം നേടാനും സഞ്ജുവിന് തുണയായത്. വാട്മോറിന്റെ സാന്നിധ്യം സഞ്ജുവിനെ മികച്ച താരവുമാക്കിയെന്നാണ് വിലയിരുത്തുന്നത്. ഇതോടെ ടിനു യോഹന്നാനും ശ്രീശാന്തിനും ശേഷം ടെസ്റ്റ് ടീമിലേക്ക് സഞ്ജുവുമെത്തുമെന്നതിന്റെ പ്രതീക്ഷയാണ് കേരളാ ക്രിക്കറ്റ് അസോസിയേഷന് ലഭിക്കുന്നത്. ടിസി മാത്യു കളമൊഴിഞ്ഞു. കേരളാ ക്രിക്കറ്റും അടിമുടി മാറി. നിലവിൽ സഞ്ജുവിന് മികച്ച പിന്തുണയാണ് കെസിഎയും നൽകുന്നത്.
ഇന്ത്യൻ ജൂനിയർ ടീമിന്റെ പരിശീലകൻ രാഹുൽ ദ്രാവിഡാണ്. ദ്രാവിഡിന്റെ ഗുഡ് ബുക്കിലെ പ്രധാനിയാണ് സഞ്ജു. രാജസ്ഥാൻ റോയൽസിലെ അടുപ്പം ഇപ്പോഴും തുടരുന്നുണ്ട്. ദ്രാവിഡും സഞ്ജു ഉടൻ ഇന്ത്യൻ ടീമിലെത്തുമെന്ന സൂചനയാണ് കൊടുക്കുന്നത്. ഈ സാഹചര്യത്തിലാണ് സഞ്ജുവിനെ വിക്കറ്റ് കീപ്പറായി കളിപ്പിക്കണമെന്ന നിർദ്ദേശം ദേശീയ സെലക്ടർമാർ കേരളത്തിന് നൽകുന്നത്. ശ്രീലങ്കയ്ക്കെതിരായ ഏകദിന-ട്വന്റി ട്വന്റി പരമ്പരകളിൽ ധോണിക്ക് വിശ്രമം അനുവദിക്കാൻ സാധ്യത ഏറെയാണ്. അങ്ങനെ വന്നാൽ ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പറായി സഞ്ജുവെത്തുമെന്നാണ് സൂചന. അല്ലെങ്കിൽ പോലും ഉജ്ജ്വല ഫോമിലുള്ള സഞ്ജു ബാറ്റ്സമാനായും പരിഗണിക്കപ്പെടും. ഈ രഞ്ജി സീസണിൽ അഞ്ച് കളികളിൽ നിന്ന് 561 റൺസാണ് സഞ്ജു നേടിയത്. ഇതിൽ രണ്ട് സെഞ്ച്വറിയും മുന്ന് അർദ്ധ ശതകവും ഉൾപ്പെടും. റൺവേട്ടക്കാരിൽ മൂന്നാമനുമാണ് സഞ്ജു.
ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ മുതിർന്ന താരങ്ങൾക്ക് വിശ്രമം നൽകാനാണ് നീക്കം. ക്യാപ്ടൻ വിരാട് കോലി പോലും മാറി നിൽക്കുമെന്ന് സൂചനയുണ്ട്. അങ്ങനെ വന്നാൽ സഞ്ജുവിന് ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പാണെന്നാണ് വിലയിരുത്തൽ. 2015 ജൂലൈയിൽ ഹരാരയിൽ സിംബാബ് വെയ്ക്കെതിരെ സഞ്ജു ട്വന്റി ട്വന്റിയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. അന്ന് 19 റൺസ് എടുക്കുകയും ചെയ്തു.
പിന്നീട് ഒരു കളിയിലേക്കും സഞ്ജുവിനെ പരിഗണിച്ചില്ല. ഇതിനിടെയാണ് ആഭ്യന്തര ക്രിക്കറ്റിലെ വിവാദങ്ങൾ സഞ്ജുവിനെ തേടിയെത്തുന്നത്. ഇതോടെ കഴിഞ്ഞ സീസൺ മോശമായി. പക്ഷേ ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസിനെതിരെ ഭേദപ്പെട്ട പ്രകടനം സഞ്ജു കാഴ്ച വയ്ക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രഞ്ജിയിലും ഫോം പ്രകടിപ്പിച്ചത്. സഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച രഞ്ജി സീസണാണ് ഇപ്പോൾ. അടുത്ത മത്സരം കേരളത്തിനും സഞ്ജുവിനും നിർണ്ണായകമാണ്.
ഹരിയാനയെ അവരുടെ മണ്ണിൽ തോൽപ്പിക്കാനായാൽ കേരളത്തിന് നോക്കൗട്ട് റൗണ്ടിൽ കടക്കാനാകും. സഞ്ജുവിന്റെ ബാറ്റുകൾക്ക് മാത്രമേ കേരളം ഏറെ നാളായി കൊതിക്കുന്ന ചരിത്ര നിമിഷം സമ്മാനിക്കാനാകൂവെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഹരിയാനയെ തുരത്തി കേരളവും സഞ്ജുവും കരുത്ത് കാട്ടിയാൽ ഇന്ത്യൻ കുപ്പായവും ഈ തിരുവനന്തപുരത്തുകാരനെ ഉടൻ തേടിയെത്തും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍