സെൻകുമാറിന്റെ ലക്ഷ്യം 'ന്യൂസ് മേക്കർ ഓഫ് ദി ഇയർ' എന്ന് ഉദ്യോഗസ്ഥരുടെ അടക്കംപറച്ചിൽ! സംഘർഷമുണ്ടാക്കി നേട്ടമുണ്ടാക്കാൻ അനുവദിക്കാതിരിക്കാൻ കരുതൽ; പരമാവധി സഹിക്കാൻ തച്ചങ്കരിക്ക് നിർദ്ദേശം; സർക്കാർ അനുകൂലികളെ മൂലക്കിരുത്തി കരുത്ത് തെളിയിച്ച് ഡിജിപിയും; പൊലീസ് ആസ്ഥാനത്തെ തമ്മിൽ തല്ല് തുടരുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പൊലീസ് മേധാവി ടിപി സെൻകുമാറും എഡിജിപി ടോമിൻ തച്ചങ്കരിയും തമ്മിലുള്ള യുദ്ധം പരിധി വിടുമ്പോൾ പൊലീസ് ആസ്ഥാനത്ത് സർവ്വത്ര ആശയക്കുഴപ്പം. സെൻകുമാർ ചുമതയേറ്റതിന്റെ അടുത്ത ദിവസം മുതൽ തന്നെ ഇരുവരും തമ്മിലെ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. സെൻകുമാർ ചുമതലയേൽക്കുന്നതിന് മുമ്പ് തന്നെ പൊലീസ് ആസ്ഥാനത്ത് എഡിജിപിയായി തച്ചങ്കരി ചുമതലയേറ്റിരുന്നു. പൊലീസ് മേധാവി അറിയാതെ തച്ചങ്കരി ജീവനക്കാരുടെ യോഗവും ചേർന്നു. എല്ലാ ഫയലും താൻ കാണണമെന്ന നിർദ്ദേശവും മുന്നോട്ട് വച്ചു. സെൻകുമാർ ഇക്കാര്യം മനസ്സിലാക്കി. ഇത് തച്ചങ്കലിയോട് ചോദിക്കുകയും ചെയ്തു. ഐജി ബൽറാം കുമാർ ഉപാദ്ധ്യായയുടെ സാന്നിധ്യത്തിലായിരുന്നു ഇത്.
ഇതിന് ശേഷം എഡിജിപി അറിയാതെ ചില ഉത്തരവുകൾ പുറത്തിറങ്ങി. ഇതിന് പകരമായി വാട്സ് ആപ്പ് ഗ്രൂപ്പ് തുടങ്ങിയാണ് തച്ചങ്കരി തിരിച്ചടിച്ചത്. ഓഫീസിലെ മുഴുവൻ ജീവനക്കാരേയും വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാക്കി. ഇതുവഴി അശയ പ്രചരണവും തുടങ്ങാനാണ് തീരുമാനം. സെൻകുമാറിനെ ഇതിൽ ഉൾപ്പെടുത്തിയതുമില്ല. ഇതോടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ പെട്ടവരെയെല്ലാം തച്ചങ്കരി പക്ഷമായി സെൻകുമാർ കണക്കാക്കുമോ എന്ന ഭയം ജീവനക്കാർക്കുണ്ട്. ഈ ഗ്രൂപ്പിൽ ചേർന്നില്ലെങ്കിൽ രണ്ട് മാസം കഴിഞ്ഞ് സെൻകുമാർ സ്ഥാനമൊഴിയുമ്പോൾ ജീവനക്കാരെ സർക്കാർ വിരുദ്ധരായി ചിത്രീകരിക്കുകയും ചെയ്യും. ഇത് ജീവനക്കാരെ അസ്വസ്ഥമാക്കുന്നു. സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ സെൻകുമാർ അധികാരത്തിലെത്തുമ്പോൾ ജീവനക്കാർ പ്രതീക്ഷയിലായിരുന്നു. സർക്കാരുമായി ഏറ്റുമുട്ടലുണ്ടാകില്ലെന്ന വിശ്വാസത്തിലായിരുന്നു ജീവനക്കാർ. എന്നാൽ തച്ചങ്കരിയുമായി വഴക്ക് സ്ഥിരമായതോടെ ജീവനക്കാർ ആശങ്കയിലുമായി.
പൊലീസ് ആസ്ഥാനത്തെ പ്രധാന തസ്തികകളിലെല്ലാം സർക്കാർ അനുകൂലികളാണ് ഉള്ളത്. സെൻകുമാറിന്റെ നിയമനത്തിന് തൊട്ടു മുമ്പ് തന്നെ ഇതിന് വേണ്ടതെല്ലാം സർക്കാർ ചെയ്തു. തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് എഡിജിപിയായും ബൽറാം കുമാർ ഉപാധ്യായയെ പൊലീസ് ആസ്ഥാനത്ത് ഐജിയായി നിയമിച്ചത് ഇതിന് വേണ്ടിയായിരുന്നു. ഹരിശങ്കറെയും പൊലീസ് ആസ്ഥാനത്ത് നിയമിച്ചു. സർക്കാരിന്റേയും ചീഫ് സെക്രട്ടറി നളിനി നെറ്റോയുടേയും അതിവിശ്വസ്തനായ രാഹുൽ ആർ നായരെ നിലനിർത്തുകയും ചെയ്തു. എന്നാൽ ഇവരൊന്നും അറിയാതെ കാര്യങ്ങൾ ചെയ്യാൻ തനിക്ക് കഴിയുമെന്ന് സെൻകുമാർ തെളിയിച്ചു. പൊലീസ് ആസ്ഥാനത്തെ നിർണ്ണായക സീറ്റിലെ സ്ഥലം മാറ്റങ്ങൾ ഇതിന് ബലമേകുന്നു. ഉത്തരവ് ഇറങ്ങിയ ശേഷമാണ് സർക്കാർ അറിയുന്നത്. ലോക്നാഥ് ബെഹ്റയെ വിജിലൻസ് കുരുക്കിലാക്കാനുള്ള പെയിന്റെ വിവാദം കുത്തിപൊക്കിയതും ആരും അറിഞ്ഞില്ല. ഇതോടെ സെൻകുമാറിനെ തളയ്ക്കാനുള്ള നീക്കങ്ങൾ പൊളിഞ്ഞുവെന്ന് തെളിയുകയും ചെയ്തു.
ഈ സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സർക്കാരിൽ വ്യക്തതയില്ല. സെൻകുമാർ സ്ഥലം മാറ്റിയ ജീവനക്കാരിയുടെ പരാതി ചീഫ് സെക്രട്ടറിക്ക് കിട്ടിയിട്ടുണ്ട്. ഇതിൽ ഫയൽ നീക്കം തുടങ്ങി പൊലീസ് മേധാവിയോട് വിശദീകരണം തേടണമെന്ന് ആഗ്രഹം സർക്കാരിനുണ്ട്. എന്നാൽ തന്നോട് പകവീട്ടുന്നുവെന്ന ധാരണയുണ്ടാക്കിയെടുക്കാൻ ഈ നീക്കത്തിലൂടെ സെൻകുമാറിന് കഴിയും. മാധ്യമങ്ങളുടെ പിന്തുണയും പൊലീസ് മേധാവിക്കാണ്. ഇത്തരത്തിൽ ഇനിയും വിവാദമുണ്ടാക്കിയാൽ തിരിച്ചടി സർക്കാരിനാകുമെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. മനോരമയുടെ ന്യൂസ് മേക്കർ പുരസ്കാരം ലക്ഷ്യമിട്ടാണ് സെൻകുമാർ നീങ്ങുന്നത്. അതുകൊണ്ട് വിവാദങ്ങളിൽപ്പെടുത്തി നേട്ടമുണ്ടാക്കാൻ അനുവദിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ പൊതുവികാരം. അതുകൊണ്ട് തന്നെ സെൻകുമാറിന്റെ വിരമിക്കൽ തീയതി വരെ ഒരു പ്രശ്നും ഉണ്ടാക്കില്ല.
ഇതിന് ഡിജിപി കസേരയിൽ സെൻകുമാറിനുള്ളത് നാൽപത് ദിവസത്തോളം മാത്രമാണ്. ഈ സാഹചര്യത്തിൽ പരമാവധി സംയമനം പാലിക്കും. എന്നാൽ പരിധി വിട്ടാൽ അത് കോടതിയുടെ ശ്രദ്ധയിലേക്ക് കൊണ്ടു വരികയും ചെയ്യും. അല്ലാതെ നേരിട്ടുള്ള ഏറ്റുമുട്ടൽ ഡിജിപിയുമായി സർക്കാർ നടത്തില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതൻ മറുനാടനോട് പറഞ്ഞു. സെൻകുമാറും തച്ചങ്കരിയും തമ്മിലെ പ്രശ്നങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയിട്ടുണ്ട്. എന്നാൽ വിഷയങ്ങളിൽ സംയമനം കാട്ടാനാണ് തച്ചങ്കരിക്ക് നൽകിയിക്കുന്ന നിർദ്ദേശമെന്നാണ് സൂചന. അഴിമതി വിരുദ്ധ പ്രതിച്ഛായയുമായി സെൻകുമാർ നീങ്ങുന്ന സാഹചര്യത്തിൽ കൂടിയാണ് ഇത്. എന്നാൽ താൻ തന്റെ അധികാരം പ്രയോഗിക്കുക മാത്രേ ചെയ്യുന്നുള്ളൂവെന്നാണ് സെൻകുമാറിന്റെ പക്ഷം. ഡിജിപി ഓഫീസിനെ സാമൂഹ്യമാധ്യമങ്ങളുടെ സഹായത്തോടെ രണ്ട് ഗ്രൂപ്പാക്കാനുള്ള നീക്കത്തെ അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസ് മേധാവി.
പൊലീസ് ആസ്ഥാനത്തെ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും പുതിയ വാട്സ് ആപ് ഗ്രൂപ്പിൽ സെൻകുമാറിനു സ്ഥാനമില്ലാത്ത് ഗ്രൂപ്പ് കളിയുടെ ഭാഗമാണെന്നാണ് ആരോപണം. കഴിഞ്ഞ ദിവസമാണ് ആസ്ഥാനത്തെ 320 മിനിസ്റ്റീരിയൽ ജീവനക്കാരെയും ഉൾപ്പെടുത്തി വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയത്. 'പിഎച്ച്ക്യൂ അഡ്മിൻ' എന്ന ഗ്രൂപ്പിന്റെ അഡ്മിൻ തച്ചങ്കരി തന്നെ. 256 ജീവനക്കാർ ചേർന്നതോടെ ഗ്രൂപ്പ് നിറഞ്ഞു. ഇപ്പോൾ രണ്ടാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുകയാണ്. ചില ഉദ്യോഗസ്ഥർ അതിൽ ചേരാൻ വിസമ്മതിച്ചിട്ടുണ്ട്. ഹെഡ്ക്വാർട്ടേഴ്സ് ഐജി ബൽറാം കുമാർ ഉപാധ്യായ, ഹെഡ്ക്വാർട്ടേഴ്സിലെ മൂന്ന് എഐജിമാർ എന്നിവരും ഗ്രൂപ്പിലുണ്ട്. അതിനിടെ ഗ്രൂപ്പ് ഉണ്ടാക്കി തുടങ്ങിയതേ ഉള്ളൂവെന്നും സെൻകുമാറിനേയും അതിൽ ഉൾപ്പെടുത്തുത്തിൽ താൽപ്പര്യമേ ഉള്ളൂവെന്നും തങ്കച്ചരി വ്യക്തമാക്കുകയും ചെയ്തു. ഏറ്റുമുട്ടൽ വേണ്ടെന്ന സർക്കാർ നിലപാടിന്റെ പ്രതിഫലനമാണ് ഇത്.
ഹെഡ്ക്വാർട്ടേഴ്സ് ചുമതലക്കാരൻ എന്ന നിലയിൽ ജീവനക്കാരുമായി വേഗത്തിൽ ബന്ധപ്പെടാനും പ്രശ്നപരിഹാരത്തിനുമാണു ഗ്രൂപ്പ് ആരംഭിച്ചതെന്നാണു ജീവനക്കാരോടു തച്ചങ്കരി പറഞ്ഞത്. ജീവനക്കാരുടെ ഔദ്യോഗിക, ക്ഷേമകാര്യങ്ങൾ, പൊതുവിജ്ഞാനം എന്നിവയെക്കുറിച്ചു വാട്സ് ആപ്പിൽ സന്ദേശം അനുവദിച്ചിട്ടുണ്ട്. സർക്കാരിനെ വിമർശിക്കുന്നതോ വ്യക്തികളെ തേജോവധം ചെയ്യുന്നതോ അശ്ലീല ചിത്രമോ സന്ദേശമോ പാടില്ല. അടിയന്തര അവധി അപേക്ഷയും നൽകാം. ആസ്ഥാന ഫയൽ നീക്കവും ബന്ധപ്പെട്ട വിഷയങ്ങളും പ്രത്യേക സോഫ്റ്റ്വെയറിലൂടെയാണ്. അതിനാൽ, ആ വിവരങ്ങൾ ഇതിലുണ്ടാകില്ല. ആസ്ഥാനത്തെ ചെറിയ കാര്യങ്ങൾ പോലും അപ്പോൾ തന്നെ അറിയുന്നതിനാണ് ഇത്തരത്തിൽ വാട്സ് ആപ് ഗ്രൂപ്പ് തുടങ്ങിയതെന്നാണു ജീവനക്കാർ പറയുന്നത്. അതുകൊണ്ട് തന്നെ സെൻകുമാറും ഈ ഗ്രൂപ്പിനെ നിരീക്ഷിക്കുന്നുണ്ട്.
തിങ്കളാഴ്ച, തച്ചങ്കരി പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് അടക്കം 30 ബ്രാഞ്ചുകളും സന്ദർശിച്ച് ഉദ്യോഗസ്ഥരോടു നേരിട്ടു പ്രശ്നങ്ങൾ ചോദിച്ചു. ഫയൽ നീക്കത്തിന്റെ കാലതാമസത്തിനുള്ള കാരണം തേടി. സീനിയർ സൂപ്രണ്ട് മുതൽ ക്ലാർക്ക് വരെ എല്ലാവരെയും പരിചയപ്പെട്ടു. ശേഷം, മുഴുവൻ ജീവനക്കാരുടെയും യോഗം സഭാഹാളിൽ ചേർന്നു. യോഗത്തിലും സെൻകുമാറിനെ ക്ഷണിച്ചില്ല. ഇതിനെ സെൻകുമാർ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനിടെയാണ് ആരുമറിയാതെ ചില ഉത്തരവുകൾ സെൻകുമാർ പുറപ്പെടുവിച്ചതും ബെഹ്റയുടെ കാലത്തെ ചിലത് റദ്ദാക്കിയതും. ഇതിനിടെ സെൻകുമാറിന്റെ സ്ഥലംമാറ്റ നടപടിക്കെതിരെ പരാതിയുമായി പൊലീസ് ആസ്ഥാനത്തെ ജീവനക്കാരിയുമെത്തി. പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്നു നീക്കിയതിനെതിരെ കുമാരി ബീനയാണ് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയത്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്ഥലംമാറ്റിയതെന്നാണ് ഇവരുടെ ആരോപണം.
സുപ്രീം കോടതിയിൽനിന്നും അനുകൂല വിധിനേടി സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു തിരിച്ചെത്തിയശേഷം സെൻകുമാർ കൈക്കൊണ്ട ആദ്യ തീരുമാനങ്ങളിലൊന്നാണ് കുമാരി ബീനയെ സ്ഥലം മാറ്റിയ നടപടി.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്