Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രിയുടെ 'നാം മുന്നോട്ട്' പരിപാടിയുടെ അണിയറയിൽ വനിതാ മാധ്യമപ്രവർത്തകക്ക് നേരെ പീഡന ശ്രമം; പരിപാടിയുടെ പ്രൊഡ്യൂസർ തന്നെ കെണിയിൽപ്പെടുത്തി രണ്ട് തവണ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന മാധ്യമപ്രവർത്തകയുടെ പരാതി ഒതുക്കാൻ ഉന്നതരുടെ ശ്രമം; പ്രൊഡ്യൂസറുടെ വാടക വീട്ടിൽ കൊണ്ടു പോയി മദ്യം നൽകി മുറിയിൽ കയറ്റി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും പരാതി

മുഖ്യമന്ത്രിയുടെ 'നാം മുന്നോട്ട്' പരിപാടിയുടെ അണിയറയിൽ വനിതാ മാധ്യമപ്രവർത്തകക്ക് നേരെ പീഡന ശ്രമം; പരിപാടിയുടെ പ്രൊഡ്യൂസർ തന്നെ കെണിയിൽപ്പെടുത്തി രണ്ട് തവണ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന മാധ്യമപ്രവർത്തകയുടെ പരാതി ഒതുക്കാൻ ഉന്നതരുടെ ശ്രമം; പ്രൊഡ്യൂസറുടെ വാടക വീട്ടിൽ കൊണ്ടു പോയി മദ്യം നൽകി മുറിയിൽ കയറ്റി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും പരാതി

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം. മുഖ്യമന്ത്രിയുടെ പ്രതിവാര ചാനൽ ഷോ ആയ നാം മുന്നോട്ടിന്റെ പ്രൊഡ്യൂസറും സിഡിറ്റ് ജീവനക്കാരനുമായ സപ്‌നേഷിനെതിരെയാണ് സഹപ്രവർത്തകയായ വനിത റിപ്പോർട്ടർ പരാതി നൽകിയത്. മറ്റൊരു വനിത റിപ്പോർട്ടറും സിഡിറ്റ് ജീവനക്കാരിയുമായ സഹപ്രവർത്തക കെണിയൊരുക്കിയതു വഴി രണ്ടു പ്രാവിശ്യം സപ്‌നേഷ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് വനിത മാധ്യമ പ്രവർത്തക നൽകിയ പരാതിയിൽ പറയുന്നത്. സംഭവം ഒതുക്കി തീർക്കാൻ ഉന്നതർ ശ്രമിച്ചെങ്കിലും മറുനാടന്റെ വാർത്തയെ തുടർന്ന് സപ്‌നേഷിനെ സ്ഥാനത്ത് നിന്നും പുറത്താക്കി.

കഴിഞ്ഞ സെപത്ംബറിൽ കൂടെയുള്ള വനിത റിപ്പോർട്ടർ തന്നെയും കൂട്ടി സബ്നേഷിന്റെ ഇടപഴിഞ്ഞിയിലെ വാടക വീട്ടിൽ പോയി അവിടെ വെച്ച് സബ്നേഷും തന്റെ കൂട്ടുകാരിയും മദ്യപിച്ചു തന്നെയും നിർബന്ധിച്ചു. വഴങ്ങാതെ വന്ന തന്നെ റൂമിൽ കയറ്റി കതകടച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. താൻ കുതറി ഓടിയതിനാൽ ആ ശ്രമം വിജിയച്ചില്ല. ഇക്കാര്യം പുറത്തതു പറഞ്ഞാൽ വകവരുത്തുമെന്ന് സബ്നേഷും വനിത റിപ്പോർട്ടറും ഭീക്ഷണിപ്പെടുത്തി ഒപ്പം ജോലി കളയിക്കുമെന്നും പറഞ്ഞപ്പോൾ പരാതി പെടുന്നതിൽ നിന്ന പിൻവാങ്ങുകയായിരുന്നുവെന്ന് പീഡന ശ്രമത്തതിന് ഇരയായ പെൺകുട്ടി സഹപ്രവർത്തകരോടു പറഞ്ഞു. ഭീഷണിപ്പെടുത്തതി വീണ്ടും പീഡിപ്പിക്കാൻ ശ്രമം നടന്നു. ഇതിന് വഴിയൊരുക്കി കൊടുത്തത് തന്റെ സഹ പ്രവർത്തക തന്നെ. ജനുവരി ആദ്യവാരം കെണിയിൽപെടുത്താൻ ശ്രമിച്ചപ്പോൾ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.

തന്റെ മാനവും ജീവനും അപകടത്തിലാണന്ന് മനസിലാക്കിയാണ് പെൺകുട്ടി ജനുവരി മധ്യത്തോടെ സി ഡിറ്റ് രജിസ്റ്റാർക്ക് പരാതി നൽകിയത്. പരാതി നൽകിയ പെൺകുട്ടിയെ ആദ്യം പിൻതിരിപ്പിക്കാൻ സി ഡിറ്റിലെ ഉന്നതർ ശ്രമിച്ചുവെന്നാണ ്വിവരം. എന്നാൽ പിൻവലിക്കില്ലന്ന് മനസിലായതോടെ ഫെബ്രുവരി ആദ്യം സിഡിറ്റ് രജിസ്റ്റാർ പരാതി തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം തടയാൻ ചുമതലപ്പെട്ട സമിതിക്ക് മുൻപാകെ കൈമാറി. സമിതിക്ക മേലും ഉന്നത രാഷ്ട്രീയ സമ്മർദ്ദം ഉണ്ടായിരുന്നുവെന്നാണ് വിവരം. എന്തായാലും ഒരാഴ്ച നീണ്ട സിറ്റിങ് പൂർത്തിയാക്കി നടപടി നിർദ്ദേശിച്ച് സമിതി ശുപാർശ നൽകിയിട്ട് രണ്ട് ആഴ്ച കഴിയുന്നു. എന്നിട്ടും നടപടി എടുക്കാനോ പരാതി പൊലീസിന് കൈമാറാനോ സിഡിറ്റ് അധികൃതർ തയ്യാറായിട്ടില്ല.

പ്രതികൂട്ടിൽ നിൽക്കുന്ന സബ്നേഷ് കടുത്ത സി പി എം പ്രവർത്തകനും കണ്ണൂർ സ്വദേശിയുമാണ ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് നാം മുന്നോട്ടിന്റെ പ്രൊഡക്ഷൻ ചുമതല സബ്നേഷിനെ ഏൽപ്പിച്ചത്. കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ കാലത്താണ് കണ്ണൂരിലെ ഒരു ഉന്നത സി പി എം നേതാവിന്റെ ശുപാർശയിൽ സബ്നേഷ് ജോലിക്ക് കയറുന്നത്. ജോലിയിൽ കയറി ഒരു വർഷത്തിനിടെ സ്വാഭാവ ദൂഷ്യവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നുവെങ്കിലും ആരും രേഖാമൂലം പരാതി നൽകാത്തതിനാൽ സബ്നേഷിനെതിരെ നടപടി വന്നില്ല.

കൂടാതെ സബ്നേഷിനെ സഹായിക്കാൻ സി ഡിറ്റിലെ ഇടതു യൂണിയനും പാർട്ടിയും ഒപ്പം ഉണ്ടായിരുന്നു. സഹ പ്രവർത്തകയെ പിഢിപ്പിക്കാൻ ശ്രമിച്ച പ്രശ്നം പുറത്തറിഞ്ഞാൽ മുഖ്യമന്ത്രിക്കു പോലും ചീത്തപേരാണ് എന്ന് പറഞ്ഞ് വിഷം അതീവ രഹസ്യമായി ഒത്തു തീർക്കാനാണ് ശ്രണം നടക്കുന്നത്. സിപിഎമ്മിലെ ചില ഉന്നത നേതാക്കൾ പരാതി പിൻവലിക്കാൻ ഇരയായ പെൺകുട്ടിക്ക് ചില വാഗദാനങ്ങൾ നൽകിയെന്നും പറഞ്ഞു കേൾക്കുന്നു. ഇതിനിടെ നീതി കിട്ടിയില്ലെങ്കിൽ മുഖ്യമന്ത്രിക്ക് നേരിട്ടു പരാതി നൽകാനാണ് പീഡന ശ്രമത്തിന് വിധേയായ പെൺകുട്ടിയുടെ ശ്രമം.

പെൺകുട്ടി രേഖാമൂലം പരാതി നൽകിയിട്ടും നാം മുന്നോട്ടിന്റെ പ്രൊഡ്യൂസർ സ്ഥാനത്തത നിന്ന് സബ്നേഷിനെ മാറ്റിയിട്ടില്ല. കഴിഞ്ഞ ദിവസവും സബ്നേഷിന്റെ നിയന്ത്രണത്തിൽ തന്നെയാണ് പരിപാടിയുടെ ഷൂട്ട് നടന്നത് സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തുന്നതിനും ജനതാൽപര്യം അറിയുന്നതിനും പരാതി പരിഹാരത്തിനുമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന ടെലിവിഷൻ പരിപാടി 'നാം മുന്നോട്ട്' എന്ന ടെലിവിഷൻ പരിപാടിയുടെ സംപ്രേഷണം കഴിഞ്ഞ ഡിസംബർ 31 നാണ് തുടങ്ങിയത്. സംവാദ സ്വഭാവമുള്ള പരിപാടിയുടെ ദൈർഘ്യം അരമണിക്കൂറാണ്. ദുരദർശൻ ഉൾപ്പടെ എട്ട് ചാനലുകളിലാണ് ഈ പരിപാടി സംപ്രേഷണം ചെയ്യുന്നത്.

ആറന്മുള എംഎൽഎ വീണ ജോർജ് അവതാരകയാകും. വിദഗ്ധ പാനലിനൊപ്പം സാമൂഹ്യ, സാംസ്‌കാരിക, ചലച്ചിത്ര മേഖലകളിലെ പ്രമുഖരും സംവാദത്തിൽ പങ്കാളിയാകുന്നുണ്ട്..ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരിക്കെ മുഖ്യമന്ത്രിയോട് സംസാരിക്കാം എന്ന ഫോൺ ഇൻ പരിപാടി നടത്തിയിരുന്നു. ഏറെ ജനപ്രീതിയാകർഷിച്ച പരിപാടിയായിരുന്നു അക്കാലത്തെ ഈ ഫോൺ ഇൻ പരിപാടി. മാധ്യമങ്ങളുമായി ഏറെ അടുപ്പമുണ്ടായിരുന്ന നേതാവായിരുന്നു നായനാർ. എന്നാൽ മാധ്യമങ്ങളുമായുള്ള ബന്ധത്തിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച നേതാവാണ് പിണറായി വിജയൻ.

മുഖ്യമന്ത്രിയായ ശേഷം അതുവരെയുണ്ടായിരുന്ന മന്ത്രിസഭായോഗം കഴിഞ്ഞുള്ള പത്രസമ്മേളനം പിണറായി വിജയൻ നിർത്തലാക്കി. ഇത് വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. അതിന് ശേഷം സിപിഎം, ആർഎസ്എസ്, ബിജെപി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരോട് കടക്ക് പുറത്ത് എന്ന മുഖ്യമന്ത്രിയുടെ പ്രയോഗം വിവാദമായി. ഇതിന് ശേഷം മുഖമന്ത്രിയോട് ചോദ്യം ചോദിക്കാനെത്തിയ മാധ്യമ പ്രവർത്തകരോട് മാറി നിൽക്ക് എന്ന് പറഞ്ഞത് വിവാദത്തിന് വഴിയൊരുക്കി. ചാനൽ മൈക്ക് മുഖത്തുകൊണ്ടതിനെ തുടർന്ന് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞതെന്ന വിശദീകരണം പുറത്തുവന്നു. ഏറ്റവും അവസാനം മാധ്യമ പ്രവർത്തകരെ സെക്രട്ടേറിയറ്റിൽ കയറ്റാതിരുന്നത് വിവാദമായിരുന്നു.

മന്ത്രിയായിരുന്ന ശശീന്ദ്രൻ ഫോൺ കെണി വിവാദത്തിൽപെട്ട സംഭവത്തെ കുറിച്ച് അന്വേഷിച്ച കമ്മീഷന്രെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്നത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെയാണ് സെക്രട്ടേറിയറ്റിൽ കയറ്റി വിടാതെ തടഞ്ഞത്. എന്നാൽ ഇത് താൻ അറിഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി പിന്നീട് വ്യക്തമാക്കി.നയനാരുടെ ഫോൺ ഇൻ പരിപാടി ഏഷ്യാനെറ്റ് ആണ് ചെയ്തിരുന്നതെങ്കിൽ ഇത് സർക്കാരിന്രെ ഭാഗമായ പിആർഡിയും സി ഡിറ്റും ചേർന്നാണ് തയ്യാറാക്കുന്നത്.

തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ തയാറാക്കിയിരിക്കുന്ന പ്രത്യേക സ്റ്റുഡിയോയിൽവച്ചാണ് പരിപാടി ഷൂട്ട് ചെയ്യുന്നത്.കേരളത്തിലെ സാമൂഹിക, സാംസ്‌കാരിക, വികസന വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് ഓരോ എപ്പിസോഡും ചിത്രീകരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട നാലംഗ വിദഗ്ധ ടീം പാനലായി പ്രവർത്തിക്കുന്നുണ്ട്്.. ഇവർക്ക് പുറമെ ചർച്ച ചെയ്യുന്ന വികസന വിഷയവുമായി ബന്ധപ്പെട്ട പ്രേക്ഷകരും പരിപാടിയുടെ ഭാഗമായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP