ഇറങ്ങി പോടോയെന്ന് മുഖത്ത് നോക്കി ആക്രോശിച്ചവരുണ്ട്; ദേഹോപദ്രവം ഏൽപ്പിച്ചുവെന്ന് പറയുന്നതും സത്യം; ദിലീപ് പൊട്ടിത്തെറിച്ചതിനെ കുറിച്ച് എന്നോട് പറഞ്ഞിട്ടില്ല; തെറ്റുകൾക്ക് നേരേ നിരന്തരമായി കലഹിച്ചപ്പോൾ അച്ഛൻ ആർക്കും വേണ്ടത്താവനായി; താര സംഘടനയിൽ ബാഹ്യ ഇടപെടലുകൾ അതിശക്തം; എല്ലാത്തിനും കാരണം ഇന്നസെന്റും കൂട്ടരും: മോഹൻലാൽ നീതി നൽകുമെന്നും പ്രതീക്ഷ; 'എഎംഎംഎ'യെ തിലകനോട് കാട്ടിയതുകൊടുംക്രൂരത; മകൻ ഷമ്മി തിലകൻ മറുനാടനോട്
അഖിൽ രാമൻ
കൊല്ലം: മലയാളത്തിന്റ മഹാനടൻ തിലകന് അമ്മയുടെ യോഗത്തിൽ ആരുടെയെങ്കിലും കൈയിൽ നിന്ന് മർദ്ദനം ഏറ്റിരുന്നോ? അതെയെന്നാണ് തിലകന്റെ മകൻ ഷമ്മി തിലകൻ പറയുന്നത്. നടനും ്അമ്മയിൽ അംഗവുമായി ഷമ്മി തിലകന്റെ ആരോപണ വരലുകൾ നീളുന്നത് മുൻ ഭരണമതികളിലേക്കാണ്. ബാഹ്യശക്തിയുടെ ഇടെപടൽ അമ്മയിൽ സജീവമാണെന്നും ഷമ്മി തിലകൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
തന്റെ പിതാവ് തിലകന് അമ്മയുടെ മീറ്റിഗിനിടയിൽ ശാരീരിക ഉപദ്രവം ഏറ്റിട്ടുണ്ട് എന്നാണ് മറുനാടൻ മലയാളിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഷമ്മി ഈ വെളിപ്പെടുത്തൽ നടത്തിയത്. മരിച്ച് പോയ തിലകന് നീതി ലഭിക്കാൻ വിലക്ക് ഇനി എങ്കിലും നീക്കണം എന്നാവിശ്യപ്പെട്ട് ഷമ്മിതിലകൻ കഴിഞ്ഞ ദിവസം ചലച്ചിത്രനടീനടന്മാരുടെ കൂട്ടായ്മ ആയ അമ്മ എന്ന സംഘടനയ്ക്ക് കത്ത് നൽകീരുന്നു. തിലകൻ മരിക്കുന്നതിന് മുൻപ് നിരുപാധികം മാപ്പ് പറഞ്ഞ് വിലക്ക് നീക്കണം എന്നാവിശ്യപ്പെട്ട് താൻ നൽകിയ കത്തിന്റെ കാര്യം ഇപ്പോൾ ഓർമ്മിപ്പിക്കുകയാണ് ചെയ്തത് എന്ന് ഷമ്മി പറയുന്നു.
കലാകാരന്മാരുടെ അന്തസിനെ ചോദ്യം ചെയ്യുന്ന കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. താൻ അമ്മയ്ക്ക് എതിരല്ല. ഈ അഭിപ്രായം തന്നെയാണ് തിലകനും പലപ്രവിശ്യം തുറന്ന് പറഞ്ഞത്. സംഘടനയെ നയിക്കുന്നു എന്ന് തോന്നുന്ന ചിലരുടെ തെറ്റായപ്രവർത്തനങ്ങളും ഈഗോയുമാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. അവർക്കെതിരേ മാത്രമാണ് താൻ സംസാരിക്കുന്നത് അതിനെ സംഘടനാവിരുദ്ധപ്രവർത്തനമായി വിലയിരുത്തേണ്ടതില്ല. അച്ഛന് സംഘടനയിലെ മീറ്റിഗിനിടയിൽ നിന്നും മോശം അനുഭവം ഉണ്ടായപ്പോൾ മുതൽ താൻ സംഘടനയോട് ഗാന്ധിയൻ രീതീയിൽ സമരം ചെയ്യുകയാണെന്ന് ഷമ്മി പറയുന്നു.
എന്തായിരു തിലകനോട് ഈ പറയപ്പെടുന്ന ചിലരുടെ എതിർപ്പിന് കാരണം എന്ന ചോദ്യത്തിന് ഷമ്മി നൽകിയ ഉത്തരം ഇങ്ങനെ ആദ്യം മുതൽ തന്നെ ഈ ചിലർ പലരെയും നിലയ്ക്ക് നിർത്താൻ ശ്രമിച്ചിരുന്നു ചെറിയ ചെറിയ കാര്യങ്ങൾക്ക് വരെയും മാപ്പ് പറയിക്കുക, കൂട്ടത്തിൽ ഒറ്റപ്പെടുത്തി കുറ്റാരോപിതരാക്കുക എന്നി പ്രവണത ഇവർ വെച്ച് പുലർത്തി. ഇത്തരം പ്രവണതയ്ക്കെതിരേ ആദ്യം മുതൽക്ക് തിലകൻ ശബ്ദമുയർത്തീരുന്നു. അതായത് സ്വന്തം കാര്യങ്ങൾക്കായിട്ടല്ല ആദ്യകാലങ്ങളിൽ മറ്റുള്ളവർക്ക് നേരേ നടക്കുന്ന അനീതിക്കെതിരേയാണ് തിലകൻ പ്രതികരിച്ചത്.. തെറ്റുകൾക്ക് നേരേ നിരന്തരമായി കലഹിക്കുന്ന ഈ സ്വഭാവം അമ്മയുടെ കണ്ണിൽ തലകൻ കരടാകാൻ ഇടയാക്കി.
പതുക്കെ തിലകൻ മാത്രം അവരുടെ ശത്രുവായി. അതിനേ പ്രതിരോധിക്കാൻ തൊഴിൽ വിലക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ഗുണ്ടകളെ വിട്ട് പേടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. അന്യായമായി പുറത്താക്കിയതിനെ തുടർന്ന് തിലകൻ മാനസികമായി വളരെ ദുഃഖിച്ചിരുന്നു. ഇന്ന് തിലകൻ ചേട്ടൻ എന്ന് പറഞ്ഞ് കണ്ണീരോഴുക്കുന്ന ആരും തന്നെ പേരിനു പോലും ആരും തിലകനെ വിളിച്ച് ആശ്വസിപ്പിച്ചില്ല. മകൻ എന്ന് തിലകൻ കൊട്ടിഘോഷിച്ച മോഹൻലാലും വിളിച്ചതായി അറിയില്ലെന്നും ഷമ്മി തിലകൻ പറയുന്നു
നടൻ ദിലീപ് അമ്മയുടെ മീറ്റിംഗിനിടെ തിലകനോട് ഷൗട്ട് ചെയ്ത് സംസാരിച്ചതായി ദിലിപ് തന്നെ അഭിമുഖങ്ങളിൽ പറയുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ദിലീപ് അങ്ങനെ പെരുമാറിയോ എന്നറിയില്ല. എന്നാൽ തനിക്ക് പേര് വെളിപ്പെടുത്താൻ പറ്റാത്ത മറ്റോരാൾ തിലകനോട് മിറ്റിഗിൽ നിന്നും ഇറങ്ങിപോടോ എന്ന് ആക്രോശിച്ചു . അച്ഛന് ഏറ്റ മാനഹാനിക്ക് ദൃക്സാക്ഷിയായ താൻ സംഭവത്തിന് ശേഷം അമ്മയുടെ ഒരു പരുപാടിയിലും താൻ പങ്കെടുത്തിരുന്നില്ല. സഭ്യമായ ഭാഷയിൽ അച്ഛന്റെ വിലക്ക് നീക്കണം എന്നാവിശ്യപ്പെടുക മാത്രമാണ് ഇപ്പോഴും ചെയ്യുന്നത്. സംവിധായകൻ രഞ്ജിത്തിനേ പോലെ ചങ്കുറപ്പുള്ള ചില ആളുകൾ മാത്രമാണ് തിലകനെ സഹായിച്ചത്. തിലകൻ അഭിനയിച്ചില്ലെങ്കിൽ ഇന്ത്യൻ റുപ്പി എന്ന സിനിമ ചെയ്യില്ല എന്ന് തന്നെ തീർത്ത് പറഞ്ഞ രജ്ഞിത്താണ് യഥാർത്ഥ കലാകാരൻ.
തിലകനെ പുറത്താക്കിയ ചിലരോടോപ്പം ഷമ്മി സ്ഥിരമായി അഭിനയിക്കാൻ അവസരം നൽകിയത് അച്ഛനെതിരേ അവർ ഉയർത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കാനുള്ള കൈക്കൂലിയല്ലേ എന്ന ചോദ്യത്തിന് ആ സിനിമകൾ എല്ലാം സംവിധാനം ചെയ്തത് എല്ലാം ജോഷി എന്ന സംവിധായകൻ ആണ്. തന്റെ ഗുരുനാഥനായ ജോഷിയാണ് തനിക്ക് ആ അവസരങ്ങൾ നൽകിയത് എന്ന് ഷമ്മി പറഞ്ഞു. വിവാദം ഉണ്ടാകുന്നതിന് മുൻപും ജോഷിചിത്രങ്ങളിൽ നടനായും അസിസ്റ്ററ്റായും താൻ ഉണ്ടായിരുന്നു. ദീലിപ് വിഷയത്തിൽ ഇരയക്കോപ്പം തന്നെയാണ് താൻ എന്നും ഷമ്മിതിലകൻ വ്യക്തമാക്കി.
മനുഷ്യരേ പൊലെ ചിന്തിക്കുന്ന ആർക്കും അങ്ങനെ ആകാനേ കഴിയൂ. പ്രശ്നമുണ്ടായപ്പോൾ ദീലീപിനെ വിശദീകരണം കൂടാതെ പുറത്താക്കിയതും ഇപ്പോൾ തിരിച്ചെടുത്തതും തെറ്റാണ്. ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം ഇന്നസെന്റിന്റെ നേതൃത്വത്തിലുള്ള പഴയ ഭരണസമിതിയാണ്. മോഹൻലാൽ പ്രസിഡന്റായി തിരഞ്ഞെടുത്ത ആദ്യ നാളിൽ പഴയഭരണസമിതിയുടെ തീരുമാനപ്രകാരമാണ് ദീലിപിനെ തിരിച്ചെടുത്തത് ഇതിൽ മോഹൻലാൽ തെറ്റുകാരനല്ല.
ഇതിനേ തുടർന്ന് മോഹൻലാലിനെതിരേ നടക്കുന്ന ആക്രമണങ്ങൾ അപലപനീയമാണ്. മോഹൻലാലിന്റെ നേതൃത്വത്തിൽ ഉള്ള പുതിയ ഭരണസമിതി തിലകന് നീതി നൽകും എന്നാണ് തന്റെ വിശ്വാസം എന്നും ഷമ്മി തിലകൻ മറുനാടനോട് പറഞ്ഞു.
Stories you may Like
- ഉമ്മൻ ചാണ്ടി സാർ മാപ്പ്, സാമൂഹ്യദ്രോഹികൾ മൂലം അൽപ്പനാൾ അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നു
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- കാലുപിടിച്ച് എഴുതിച്ചിട്ട് ക്ലീഷെയെന്ന് അപമാനിക്കുക; പിന്നിൽ ദുരുദ്ദേശമുണ്ട്
- അന്ന് മമ്മൂക്കയുടേയും ജോഷി സാറിന്റേയും കൂടെ കൗരവരിൽ, ഇന്ന് അവരുടെ മക്കളുടെ ചിത്രത്തിൽ
- മക്കൾ സൂപ്പർ താരങ്ങളായിട്ടും അധ്വാനിച്ച് സ്വന്തം ചെലവിൽ ജീവിക്കുന്ന അമ്മ! മല്ലികാവസന്തം@ 50
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍