അഖിലയെ പരിചയപ്പെടുന്നത് വൈ ടു നിക്കാഹിലെ പരസ്യത്തിലൂടെ; വിവാഹം കഴിഞ്ഞ് രണ്ട് ദിവസം മാത്രമാണ് ഒന്നിച്ച് ജീവിച്ചത്; ആടുമേക്കാൻ പോകുന്ന കാര്യം വെളിപ്പെടുത്തുന്ന ഫോൺ സംഭാഷണം കരുതിക്കൂട്ടി പറയിച്ചതും; തണൽ വാട്ട്സാപ്പ് ഗ്രൂപ്പുമായി ഒരു ബന്ധവുമില്ല; മതം മാറ്റൽ കേസിലെ ഹാദിയയുടെ ഭർത്താവ് ഷെഫിൻ ജഹാൻ മറുനാടനോട്
കൊല്ലം: ഹാദിയയുമായുള്ള വിവാഹം മഹല്ലുകളുടെ പൂർണ്ണ സമ്മതത്തോടെ നടന്നതെന്നും തട്ടിക്കൂട്ടി ഉണ്ടാക്കിയ വിവാഹമല്ല തങ്ങളുടേതെന്നും ഭർത്താവ് ഷെഫിൻ ജഹാൻ മറുനാടൻ മലയാളിയോട്. കൊല്ലം ചാത്തിനാംകുളം മഹല്ലിൽ നിന്നും കോട്ടയ്ക്കൽ പുത്തൂർ മഹല്ലിലേക്ക് കത്തുകൊടുക്കുകയും പുത്തൂരിൽ നിന്നും പള്ളികളുടെ പ്രധാന കാര്യങ്ങൾ തീരുമാനിക്കുന്ന ഖാളി
പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങൾക്ക് കത്ത് നൽകുകയും ചെയ്തു. കോട്ടയ്ക്കൽ പുത്തൂർ ജുമാ മസ്ജിദ് ഉൾപ്പെടുന്ന പള്ളികളുടെ ഖാളിയായ പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങളുടെ അനുവാദം വാങ്ങുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം പുത്തൂർ ജുമാ മസ്ജിദ് ഇമാം ഖാളിയായി 2016 ഡിസംബർ 19ന് ഹാദിയ താമസിച്ചിരുന്ന വീട്ടിൽവച്ച് നിക്കാഹ് നടത്തുകയുമായിരുന്നു. വിവാഹത്തിന് വേണ്ട എല്ലാ ചട്ടങ്ങളും പാലിച്ചാണ് ചടങ്ങുകൾ നടത്തിയത്. കോടതിയിൽ പറഞ്ഞിരിക്കുന്ന പോല തട്ടിക്കൂട്ടി നടത്തിയ വിവാഹമല്ല ഇത് ഷെഫിൻ പറയുന്നു.
അഖില എന്ന ഹാദിയയെ പരിചയപ്പെടുന്നത് വെ ടു നിക്കാഹ് എന്ന ഓൺലൈൻ വെബ് സൈറ്റിലെ വിവാഹ പരസ്വത്തിലുടെയായിരുന്നു എന്ന് ഷെഫിൻ പറഞ്ഞു. ' ഓഗസ്റ്റ് മാസത്തിലാണ് ഞാൻ ഹാദിയയുടെ വിവാഹ പരസ്യം കാണുന്നത്. അതിൽ കൊടുത്തിരുന്ന നമ്പരിൽ ബന്ധപ്പെട്ടു. പരസ്പരം കാര്യങ്ങൾ സംസാരിച്ചു. പിന്നീട് എന്റെ ഉമ്മയും ഹാദിയയുമായി സംസാരിക്കുകയും വാട്സാപ്പ് വഴി പരപ്പരം ഫോട്ടോ കൈമാറുകയും ചെയ്തു. ഇത് 2016 ഓഗസ്റ്റ് 8 നായിരുന്നു. ഞങ്ങൾക്ക് പരസ്പരം ഇഷ്ടമായതോടെ നേരിൽ കാണാമെന്ന് തീരുമാനിച്ചു. അങ്ങനെ നവംബർ 22 ന് നാട്ടിൽ എത്തിയതിന് ശേഷം 30 ന് ഹാദിയയെ കാണാൻ കോട്ടയ്ക്കലിലെ ഹാദിയ താമസിച്ചിരുന്ന വീട്ടിലെത്തി. പിന്നെ കാര്യങ്ങൾ വേഗത്തിലായി. സിസംബർ 19 ന് വിവാഹം നടന്നു '-ഹാദിയയുടെ മാതാപിതാക്കളെ വിവാഹ കാര്യം അറിയിച്ചത് നിക്കാഹിന് ശേഷമായിരുന്നു എന്നും പിതാവ് വളരെദേഷ്യത്തോടെ പെരുമാറിയെന്നും ഷെഫിൻ പറഞ്ഞു.
'വിവാഹം കഴിഞ്ഞ് രണ്ട് ദിവസം മാത്രമാണ് ഒന്നിച്ച് ജീവിക്കാൻ കഴിഞ്ഞത്. വിവാഹം രജിസ്റ്റർ ചെയ്യുവാൻ കോട്ടയ്ക്കൽ ഒതുക്കുങ്ങൽ പഞ്ചായത്തിൽ നിൽക്കുമ്പോഴാണ് ഹാദിയയുടെ അഡ്വക്കേറ്റ് ഫോണിൽ വിളിക്കുന്നത്. 21 ന് കോടതിയിൽ ഹാജരാവണമെന്ന്. പിറ്റേന്ന് തന്നെ ഞങ്ങൾ രണ്ടു പേരും കോടതിയിൽ ഹാജരായി. ഞങ്ങളുടെ ഒരു വാക്കു പോലും കോടതി മുഖവിലക്കെടുക്കുകയോ സംസാരിക്കാൻ അനുവദിക്കുകയോ ചെയ്തില്ല. ഞങ്ങളുടെ വിവാഹത്തിൽ അസ്വാഭാവികത തോന്നുന്നുണ്ടെന്നായിരുന്നു കോടതിയുടെ വാദം. തീവ്രവാദ സംഘടനയിലേക്ക് ഹാദിയയെ റിക്രൂട്ട് നടത്താനൊരുങ്ങുന്നുവെന്ന പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തണമെന്നും കോടതി പറഞ്ഞു. അതുപ്രകാരം ഹാദിയ 156 ദിവസം കോടതിയുടെ തടവിലായിരുന്നു. എറണാകുളം ചിറ്റൂർ റോഡിലുള്ള എസ്.എൻ.വി സദനത്തിലായിരുന്നു താമസം. ഈ കാലയളവിൽ പ്രാർത്ഥിക്കാനുള്ള സൗകര്യം ഹാദിയക്ക് നൽകിയില്ല.
ടോയ്ലെറ്റിൽ പോകുമ്പോൾപോലും നഗ്നയാക്കി പരിശോധന നടത്തി. പല ദിവസങ്ങളിലും ഭക്ഷണംപോലും നൽകിയില്ല. ഹാദിയ ഐ.എസ് തീവ്രവാദിയാണ്. അതിനാൽ ആരും അവളോട് സംസാരിക്കാൻ പാടില്ലെന്ന് പറഞ്ഞാണ് തടവിലാക്കിയത്. ഇക്കാലയളവിൽ വക്കീലിനോ എനിക്കോ അവളെ കാണാനോ കേസിന്റെ വിശദാംശങ്ങൾ സംസാരിക്കാനോ അനുവാദം നൽകിയിരുന്നില്ല. ഹാദിയയുടെ പിതാവിനു മാത്രമാണ് കാണാൻ അനുവാദമുണ്ടായിരുന്നത്. മതം മാറിയതിന് ശേഷം മാത്രമേ മാതാപിതാക്കളോട് സംസാരിക്കൂ എന്ന് ഹാദിയ പറഞ്ഞിട്ടില്ലെന്നും നിക്കാഹിന് തലേ ദിവസം വരെ പിതാവ് അശോകനുമായി ഹാദിയ സംസാരിച്ചിരുന്നുവെന്നും ഹാദിയ ആടുമെയ്ക്കാൻ പോകുന്ന കാര്യം വെളിപ്പെടുത്തുന്ന ഫോൺ സംഭാഷണം കൃത്യമായി കുതിക്കൂട്ടി ഹാദിയയെ കൊണ്ട് അങ്ങനെ പറയിപ്പിക്കാനായിരുന്നുവെന്ന് സംഭാഷണം കേൾക്കുമ്പോൾ മനസ്സിലാകുമെന്നും ഷെഫിൻ പറയുന്നു.
ജോലി ഇല്ലാ എന്ന കോടതിയുടെ കണ്ടെത്തൽ തന്നെ ഏറെ ഞെട്ടിച്ചതായി ഷെഫിൻ. 'മസ്ക്കറ്റിലെ സ്വകാര്യ കമ്പനിയിൽ ഞാൻ ജോലി നോക്കുകയായിരുന്നു. അതിന്റെ എല്ലാ തെളിവുകളും എന്റെ പക്കലുണ്ട്. കൂടാതെ എന്റെ പത്ത് വർഷമായി ഫാമിലി മസ്ക്കറ്റിൽ സെറ്റിൽഡാണ്.' എസ്.ഡി.പി.ഐ പ്രവർത്തകനായ തനിക്കെതിരെ കോളേജിൽ പഠിച്ച കാലത്തുണ്ടായ ഒരു ചെറിയ അടിപിടി കേസ് കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ ഉണ്ട് എന്നതൊഴിച്ചാൽ മറ്റൊരു കേസും ഇല്ലായെന്ന് പറയുന്നു. ഐ.എസിന്റെ ഗ്രൂപ്പെന്ന് പറയുന്ന തണലുമായി യാതൊരു ബന്ധവുമില്ല. രാജ്യ ദ്രോഹമായ യാതൊരു കുറ്റവും താൻ ചെയ്തിട്ടില്ലെന്നും ഇതെല്ലാം ആർ.എസ്.എസിന്റെ വ്യാജ പ്രചരണമാണെന്നുമാണ് ഷെഫിൻ പറയുന്നത്. ഹാദിയ ഹോമിയോ ഡോക്ടറായതിനാൽ കേസൊക്കെ തീർന്നതിന് ശേഷം നാട്ടിൽ സെറ്റിൽഡാകണമെന്നും ഇന്ത്യൻ ഭരണഘടന അനുസരിച്ച് ജീവിക്കുമെന്നും ഷെഫിൻ പറഞ്ഞു.
താനും ഹാദിയയും വിദ്യാഭ്യാസമുള്ളവരാണ്. ഭരണഘടന അനുശാസിക്കുന്ന അവകാശം പിടിച്ചുവാങ്ങാൻ നിയമത്തിന്റെ ഏതറ്റംവരെ പോകാനും ഏതന്വേഷണം നേരിടാനും തയാറാണ്. നീതി കിട്ടാനായി സുപ്രിംകോടതിയിൽ പോകാനാണ് തീരുമാനം. ഹൈക്കോടതിയുടെ വിധിപ്പകർപ്പ് കിട്ടിയാലുടൻ അതിനുള്ള നടപടികളുമായി മുന്നോട്ടുപോകും. ഹൈക്കോടതിയിൽ റിവ്യൂ ഹർജി നൽകും. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, വനിതാ കമ്മിഷൻ, മനുഷ്യാവകാശ കമ്മിഷൻ, ഡി.ജി.പി തുടങ്ങിയവർക്കെല്ലാം പരാതി നൽകുമെന്നും ഷെഫിൻ മറുനാടനോട് പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍