തെരുവിൽ അലയുന്നവരുടെ പേരിൽ തെരുവോരം മുരുകൻ ലക്ഷങ്ങൾ വെട്ടിക്കുന്നുവെന്ന് സാമൂഹ്യക്ഷേമ വകുപ്പ്; പണപ്പിരിവിനായി മുരുകൻ ഉണ്ടാക്കിയ വ്യാജസീൽ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു; തെരുവു വെളിച്ചം പദ്ധതിയിൽ വൻ ക്രമക്കേട്; കൂടുതൽ അനാഥരുള്ള മറ്റ് സ്ഥാപനങ്ങളേക്കാൾ സർക്കാർ ഫണ്ടും മുരുകന്റെ സ്ഥാപനത്തിന്
കൊച്ചി: തെരുവിന്റെ മക്കളുടെ പേരിൽ തെരുവോരം മുരുകൻ ലക്ഷങ്ങൾ വാരിക്കൂട്ടുന്നതായി ആരോപണം. ചിറ്റിലപ്പള്ളിയും യൂസഫലിയും തെരുവ് മക്കളുടെ ഭണ്ഡാരത്തിലേക്ക് കാണിക്ക ഇട്ടപ്പോൾ കുബേരനായത് മുരുകൻ. പ്രതിവർഷം അനാഥരുടെ പേരിൽ മുരുകൻ സർക്കാരിൽനിന്നും ഒപ്പിട്ടു വാങ്ങുന്നത് 13 ലക്ഷം. സൗജന്യമായി 300 ഓളം സ്ഥാപനങ്ങൾ ജില്ലയിൽ പ്രവർത്തിക്കുമ്പോഴും അനാഥരുടെ പേരിൽ മുരുകൻ വാങ്ങുന്നത് ലക്ഷങ്ങൾ. ഇപ്പോൾ അഭയം നൽകാൻ സൗജന്യമായി സർക്കാർ അനുവദിച്ച കാക്കനാട്ടെ 16 സെന്റു ഭൂമിയും ഇരുനില കെട്ടിടവും കൈവശപ്പെടുത്താനുള്ള ശ്രമം മുരുകൻ നടത്തുന്നുവെന്നുമാണ് മറ്റൊരു ആരോപണം.
മുരുകന്റെ നീക്കങ്ങൾ മനസിലാക്കിയ സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ നീക്കം പൊളിച്ചതായി അറിയുന്നു. ഏകദേശം 25 കോടി വിലമതിക്കുന്ന കെട്ടിടവും ഭൂമിയുമാണ് ഇപ്പോൾ മുരുകന്റെ അധീനതയിലുള്ളത്. ഒരു വർഷത്തേക്ക് മാത്രം കരാർ അടിസ്ഥാനത്തിൽ നൽകുന്ന സ്ഥാപനം നടത്താനുള്ള ഉത്തരവ് ഉന്നത രാഷ്ട്രീയ സ്വാധീനം ചെലുത്തി കഴിഞ്ഞ മൂന്നു വർഷം പിന്നിട്ടിട്ടും അതിന്റെ നടത്തിപ്പിൽ മുരുകൻ തുടരുകയാണ്. പണത്തോടുള്ള അമിതാസക്തി മൂത്ത മുരുകൻ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടത്തിവന്നിരുന്ന ജനസമ്പർക്ക പരിപാടിയിൽ തെരുവിൽ നിന്നും ലഭിച്ചവരെ കാട്ടി സഹായം വാങ്ങി തട്ടിപ്പ് നടത്തിയതായി സർക്കാർ രേഖകളിൽ കണ്ടെത്തി.
പറ്റിക്കപ്പെട്ട അനാഥർ പരാതിയുമായി സാമൂഹ്യക്ഷേമനിധി വകുപ്പിനെ സമീപിച്ചപ്പോഴാണ് മുരുകന്റെ തട്ടിപ്പ്് കഥ പുറത്തുവന്നത്. 2013,14,15 വർഷങ്ങളിൽ മുരുകൻ തെരുവു മക്കളെ കാട്ടി സഹായം വാങ്ങിച്ചിരുന്നതായി സർക്കാർ രേഖകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇവരുടെ പേരിൽ വാങ്ങിയ പണം ഒരു രൂപ പോലും നൽകാതെ മുക്കിയ മുരുകന്റെ പ്രവൃത്തിയും ഇപ്പോൾ തിരിഞ്ഞു കുത്തുകയാണ്. പ്രതിവർഷം അഞ്ചു ലക്ഷം രൂപകൊണ്ട് സുന്ദരമായി അനാഥാലയങ്ങൾ നടത്തുന്ന 128 സ്ഥാപനങ്ങൾ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുമ്പോൾ 14 ലക്ഷം നൽകി നടത്തുന്ന മരുകന്റെ തെരുവുവെളിച്ചം പദ്ധതി അനാവശ്യമാണെന്നാണ് സാമൂഹ്യക്ഷേമ വകുപ്പിന്റെ കണ്ടെത്തൽ.
ഇതു സംബന്ധിച്ച റിപ്പോർട്ട് എറണാകുളം ജില്ലാ കാര്യാലയത്തിൽനിന്നും സർക്കാരിലേക്ക് അയച്ചിട്ടുണ്ട്. മാത്രമല്ല സമാനസ്ഥാപനങ്ങൾ നടത്തുന്നവർക്ക് യാതൊരു പരിഗണനയും നൽകാത്ത വിധം പ്രചരണം കൊഴുപ്പിക്കുന്ന മുരുകൻ മറ്റു സ്ഥാപനങ്ങളെ നശിപ്പി്ക്കാനുള്ള ശ്രമവും തുടരുന്നുണ്ട്. തെരുവിൽ അലയുന്ന ജനങ്ങളെ വെടിപ്പും വൃത്തിയുമാക്കി അംഗീകൃത സ്ഥാപനങ്ങളിലേക്ക് സാമൂഹ്യ ക്ഷേമ ഉദ്യോഗസ്ഥന്റെ ഉത്തരവ് പ്രകാരം ഏൽപ്പിക്കുകയാണ് ചട്ടം. എന്നാൽ മാസങ്ങളോളം അനാഥകളെ പാർപ്പിച്ച് പിരിവ് നടത്തുന്നതായി ഉദ്യോഗസ്ഥർ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പണപ്പിരിവിനായി മുരുകൻ വ്യാജമായി ഉണ്ടാക്കിയ വ്യാജ സീൽ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. അനാഥകളെ രണ്ടുദിവസത്തിൽ കൂടുതൽ താമസിപ്പിക്കരുതെന്ന് നിയമം ഉണ്ടെങ്കിലും നിയമം ലംഘിച്ചും ആളുകളെ പാർപ്പിക്കുകയാണ്.
അടുത്ത ദിവസങ്ങളിൽ കുടുംബ തർക്കത്തെ തുടർന്ന് വീട് വിട്ടിറങ്ങിയ യുവതിയെ മുരുകൻ സ്വകാര്യമായി തെരുവുവെളിച്ചത്തിൽ താമസിപ്പിച്ചത് പരാതിക്കിടയാക്കി. വിവരം അറിഞ്ഞെത്തിയ സാമൂഹ്യക്ഷേമ ഓഫീസർ സംഭവത്തിൽ ഇടപെട്ട് മുരുകനിൽനിന്നും യുവതിയെ മാറ്റി പെരുമ്പാവൂരിലെ സ്ഥാപനത്തിൽ പാർപ്പിക്കുകയായിരുന്നു. അതേസമയം ചെറുപ്പത്തിൽ സഹിച്ച പട്ടിണി യൗവ്വനത്തിൽ മുരുകന് ഭാഗ്യമാകുകയാണ്. ഉന്നത രാഷ്ട്രീയ ബന്ധങ്ങളും അധികാരത്തിന്റെ സ്വാധീനവും മുരുകന് പ്രശ്സതിക്കൊപ്പം ധനസമ്പാദനത്തിന്റെ മാർഗവുമായി. മുരുകന്റെ സ്ഥാപനത്തിന് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഉടൻ നടത്തിക്കൊടുക്കാൻ മുൻ സർക്കാരിൽ ഉന്നതർ പ്രവർത്തിച്ചിരുന്നതായും ചില ഉദ്യോഗസ്ഥർ പറഞ്ഞു.
മുന്മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് മുരുകന് തുണയായി നിന്നിരുന്നതെന്ന് ചില ഉദ്യാഗസ്ഥർ പറയുന്നു. പ്രതിവർഷം മുരുകന് നൽകുന്ന 13 ലക്ഷം മുൻസർക്കാരിന്റെ വഴിവിട്ട നടപടിക്ക് ഉദാഹരണമായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഒരു സ്വകാര്യവ്യക്തിക്കാണ് മാസാമാസങ്ങളിൽ സർക്കാർ തുക നൽകി വരുന്നത്. മാത്രമല്ല അനാഥകളെ പോറ്റാൻ തുക അഡ്വാൻസായാണ് സർക്കാർ നൽകുന്നത്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഒരൊറ്റ സ്ഥാപനത്തിനും ഇത്തരം ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. എറണാകുളം ജില്ലയിൽ സമാനസ്വഭാവമുള്ള സ്ഥാപനങ്ങൾ മുന്നൂറ് എണ്ണമുണ്ട്. അവയിൽ 128 എണ്ണം സർക്കാർ ആനുകൂല്യം പറ്റുന്നവയാണ്. എന്നാൽ ഇവിടങ്ങളിലെ അനാഥരുടെ അംഗസംഖ്യ മുരുകന്റെ സ്ഥാപനത്തെക്കാൾ പതിന്മടങ്ങാണ്. എന്നിട്ടും മുരുകന് കിട്ടുന്ന ആനുകൂല്യത്തിന്റെ ഏഴയലത്തേക്കു പോലും ഇവർക്ക് എത്തിനോക്കാൻ കഴിയുന്നില്ല.
സാമൂഹ്യ നീതി വകുപ്പിന്റെ കണ്ടെത്തൽ ഇങ്ങനെ:
കാക്കനാട്ടിലെ തെരുവു വെളിച്ചം പദ്ധതി പ്രവർത്തനത്തിൽ വൻ ക്രമക്കേടെന്ന് സാമൂഹ്യ നീതി വകുപ്പ്. തെരുവിൽ അലയുന്ന നിരാംലംബരായ വയോധികരേയും മാനസിക രോഗികളേയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ 16/5/2013 ൽ ആരംഭിച്ച പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള തെരുവോരം മുരുകനാണ് ഇതിനു പിന്നിലെന്നും മേഖലാ അസിസ്റ്റന്റ് ഡയാക്ടറുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
നിലവിൽ 17 പുരുഷന്മാരും 8 സ്ത്രീകളും ഉൾപ്പെടെ 25 അന്തേവാസികളാണ് ഇവിടെയുള്ളത്. വീടു വിട്ടിറങ്ങിയ 21 വയസ്സുള്ള സ്ത്രീക്ക് മാർഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവേശനം നൽകിയത് കാണാൻ കഴിഞ്ഞെന്നും, രജിസ്റ്ററുകളും, റെക്കോഡുകളും ശരിയായി എഴുതി സൂക്ഷിച്ചിട്ടില്ല എന്നും, സർക്കാർ പണം വിനിയോഗിച്ച് നടത്തുന്ന പദ്ധതിയുടെ വരവ് ചെലവ് കാണിക്കുന്ന കാഷ് ബുക്ക് ശരിയായ വിധത്തിലുള്ളതല്ല എന്നും അന്യേഷണത്തിൽ വ്യക്തമായതായി റിപ്പോർട്ടിൽ പറയുന്നു.
തെരുവോരം അസോസിയേഷൻ സെക്രട്ടറിയായ മുരുകൻ തന്നെയാണ് സൂപ്രണ്ടായി ചുമതല വഹിക്കുന്നതെന്നും, മാനേജർ, സോഷ്യൽ വർക്കർ, കെയർ ഗിവർ, കുക്ക് എന്നീ ജീവനക്കാരെയും ഒരു മാനദണ്ഡവും പാലിക്കാതെ മുരുകൻ തന്നെയാണ് നിയമനം നടത്തിയിട്ടുള്ളതെന്നും, എന്നാൽ സോഷ്യൽ വർക്കർക്ക് ഒരു യോഗ്യതയും ഇല്ലെന്നും, മേൽ തസ്തിക കളിൽ ഉള്ളവർ ഇടക്കിടക്ക് മാറുന്നതായും രേഖകളിൽ കാണുന്നു.
സ്ഥാപനത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ ധനസഹായം വകുപ്പ് നൽകുന്നുണ്ടെങ്കിലും ഈ പേരിൽ വ്യാപക പിരിവു നടത്തുന്നുണ്ടെന്നും ഇതിന്റെ കണക്കുകൾ ചോദിച്ചെങ്കിലും മുരുകൻ നൽകാൻ തയ്യാറായില്ലെന്നും, ഇതിൽ ദുരൂഹത കാണുന്നുവെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
2016-17 വർഷത്തേക്ക് 13,38,000 രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. സാമൂഹ്യക്ഷേമ വകുപ്പാണ് ധനസഹായം നൽകുന്നതെങ്കിലും പദ്ധതി നടത്തിപ്പിന്റെ ക്രെഡിറ്റു മുഴുവനും തെരുവോരം സംഘടനക്കും,അതിന്റെ സെക്രട്ടറിയുമായ മുരുകനാണെന്നും, ഇത്രയും തുകയുണ്ടെങ്കിൽ ഇടനിലക്കാരനെ ഒഴിവാക്കി വകുപ്പിനു തന്നെ നേരിട്ട് നടത്തുവാൻ കഴിയുമെന്നും ഇതിന്റെ പേരിലുള്ള പണപ്പിരിവും അവസാനിപ്പിക്കാൻ സാധിക്കുമെന്നും സാമൂഹ്യനീതി വകുപ്പ് മേഖലാ അസിസ്റ്റന്റ് ഡയറക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പണപ്പിരിവിനായി വകുപ്പിന്റെ പേരുതന്നെ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് സംശയിക്കുന്നുവെന്നും സാമൂഹ്യക്ഷേമ വകുപ്പിന്റെ പേര് ഉൾക്കൊള്ളുന്ന അനധികൃത സീലും കണ്ടെത്തിയെന്നും, സുതാര്യമല്ലാത്ത പ്രവർത്തനം കാഴ്ചവയ്ക്കുന്ന തെരുവോരം സംഘടനയ്ക്ക് ഇനിയും ചുമതല നൽകുന്നത് കോടിക്കണക്കിനു വിലമതിക്കുന്ന വകുപ്പിന്റെ സ്ഥലത്തിനും കെട്ടിടത്തിനും ആവശ്യമില്ലാത്ത അവകാശങ്ങൾക്ക് ഭാവിയിൽ വഴിതെളിച്ചേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം വകുപ്പ് നൽകുന്ന ധനസഹായത്തോടെ പദ്ധതി നടത്താൻ കഴിയുമെന്നതിനാൽ നടത്തിപ്പ് ചുമതലയും വകുപ്പിനു തന്നെയാവണം. തെരുവോര പ്രവർത്തന അസോസിയേഷനുമായി ഒപ്പുവച്ചിട്ടുള്ള എം.ഒ.യു റദ്ദാക്കണം. മുരുകന് തെരുവോരത്തുനിന്നുള്ള നിരാലംബരെ സെന്ററിൽ എത്തിക്കുന്നതിനുള്ള അവകാശം മാത്രം നൽകിയാൽ മതി. സ്വന്തം ഇഷ്ടപ്രകാരം മുരുകൻ നിശ്ചയിച്ചിട്ടുള്ള ജീവനക്കാരുടെ സേവനം ഉടൻ അവസാനിപ്പിച്ച് ജില്ലാ സാമൂഹ്യ നീതി ഓഫീസറുടെ അധ്യക്ഷതയിലുള്ള കമ്മിറ്റി മുഖേനെ സൂപ്രണ്ടിനെ കൂടാതെ 5 മൾട്ടിടാസ്ക് വർക്കർമാരേയും ഒരു നേഴ്സിനേയും നിയമിച്ചാൽ ഭംഗിയായി മുന്നോട്ടു കൊണ്ടുപോകുവാൻ കഴിയും
സ്പോൺസർഷിപ്പ് മുഖേന ലഭിച്ച വാഹനം സ്ഥാപനത്തിനുള്ളതിനാൽ ഡ്രൈവിങ് അറിയുന്ന മൾട്ടി ടാസ്ക് വർക്കറെ കൊണ്ട് പ്രവർത്തിക്കാൻ കഴിയുമെന്നും, വകുപ്പ് ഏറ്റെടുത്ത് നടത്തുമ്പോൾ ആവശ്യമായ എല്ലാ രജിസ്റ്ററുകളും സൂക്ഷിക്കുമെന്നതിനാൽ ധനവിനിയോഗ പ്രവർത്തനങ്ങളെ നിരീക്ഷിക്കാൻ സാധിക്കും. സമൂഹത്തിലെ ഏറ്റവും ദുർബലരായവരുടെ സംരക്ഷണം വകുപ്പ് നേരിട്ടു നടത്തുന്നു എന്നതു കൂടാതെ വസ്തുവകകൾ അന്യാധീനപ്പെടാതെ നിലനിർത്താനും കഴിയും എന്ന പ്രധാന്യം കൂടി ഏറ്റെടുക്കലിനുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്