പാപ്പാത്തിചോലയിൽ വിവാദ കുരിശ് സ്ഥാപിച്ച ടോം സഖറിയക്കെതിരെ അന്വേഷണം ശക്തമാക്കി പൊലീസ്; തൃശൂരിലെ ആസ്ഥാനത്ത് ചെന്നപ്പോൾ ടോം വിദേശത്തെന്ന് പറഞ്ഞ് നടത്തിപ്പുകാർ ഒഴിഞ്ഞു; അറസ്റ്റ് ഭയന്ന് ഇംഗ്ലണ്ടിലേക്ക് മുങ്ങിയതായി സൂചന; വിദേശത്തും നാട്ടിലൂമായി കോടികളുടെ സ്വത്തുക്കളെന്നും റിപ്പോർട്ടുകൾ; ആത്മീയ വ്യാപാരത്തിന്റെ കള്ളക്കളി പൊളിച്ച് ബിബിസി ഡോക്യുമെന്ററിയും
കെ ആർ ഷൈജുമോൻ
തൃശൂർ/ലണ്ടൻ: മൂന്നാറിലെ പാപ്പാത്തിച്ചോലയിൽ സർക്കാർ ഭൂമി കൈയേറി കുരിശുസ്ഥാപിച്ച തൃശ്ശൂർ കുരിയച്ചിറ 'സ്?പിരിറ്റ് ഇൻ ജീസസ്' എന്ന സംഘത്തിന്റെ ചുമതലക്കാരൻ ടോം സഖറിയ ഇംഗ്ലണ്ടിലേക്ക് മുങ്ങിയെന്ന് നിഗമനത്തിൽ പൊലീസ്. സ്?പിരിറ്റ് ഇൻ ജീസസിന്റെ തലോരിലെ ആത്മീയപഠന കേന്ദ്രമായ മരിയൻ കൂടാരത്തിൽ വെള്ളിയാഴ്ച രാവിലെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തി. ചുമതലക്കാരൻ ടോം സഖറിയ വിദേശപര്യടനത്തിലാണെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച മറുപടി. അന്വേഷണസംഘമെത്തുമ്പോഴും കേന്ദ്രത്തിൽ ഒട്ടേറെ ആളുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ടോം സഖറിയയെ കണ്ടെത്താൻ പൊലീസ് ഇൻർപോളിന്റെ സഹായം തേടുമെന്ന്സൂചനയുണ്ട്.
സ്പിരിറ്റ് ഇൻ ജീസസിനെ കുറിച്ച് തൃശ്ശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിൽനിന്ന് വിവരങ്ങൾ പൊലീസ് ചോദിച്ചറിഞ്ഞു. കത്തോലിക്കാ സഭ പുറത്താക്കിയ വിശ്വാസക്കൂട്ടായ്മയാണ് സ്പിരിറ്റ് ഇൻ ജീസസ്. ഇടുക്കി രൂപത നടപടിയെടുത്തപ്പോഴാണ് തൃശ്ശൂർ പീച്ചിയിൽ വചനം കൂടാരം എന്നപേരിൽ ധ്യാനകേന്ദ്രവുമായി സംഘം എത്തിയത്. ചൂണ്ടലിൽ കൺവെൻഷൻ വിളിച്ചുചേർത്തപ്പോൾ തൃശ്ശൂർ അതിരൂപത ഇവരെ വിലക്കിക്കൊണ്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേച്ചേരി, പുതുശ്ശേരി, നടത്തറ, മഡോണ നഗർ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലും അന്വേഷണം നടത്തി. ആത്മാക്കളുമായുള്ള 'സംസാര'ത്തിലൂടെയും ഭാവിപ്രവചനത്തിലൂടെയുമാണ് ഈ സംഘം വളർന്നതെന്നാണ് അറിയുന്നത്. സ്വർഗത്തിലേക്കുപോകാത്ത ആത്മാക്കളോട് സംസാരിക്കാനാകുമെന്നാണ് ഇവരുടെ അവകാശവാദം. അമ്മ എന്നപേരിൽ പുസ്തകവും ഇറക്കിയിരുന്നു. കത്തോലിക്കാ സഭയുടെ വചനപ്രഘോഷകനായിരുന്നു ടോം സഖറിയ. പിന്നീട് സഭയിൽനിന്നു പുറത്താകുകയായിരുന്നു.
മൂന്നാറിൽ മല കയ്യേറ്റം നടത്തിയ ടോം സക്കറിയയും സ്വർഗ്ഗത്തിലെ മുത്ത് എന്നറിയപ്പെടുന്ന സിന്ധു തോമസും നയിക്കുന്ന പ്രാർത്ഥന സംഘത്തിന് യുകെ മലയാളികളിൽ ശക്തമായ വേരോട്ടമാണുള്ളത്. ഈ സാഹചര്യത്തിലാണ് ടോം ഇംഗ്ലണ്ടിലെത്താനുള്ള സാധ്യതകൾ പൊലീസ് ചൂണ്ടിക്കാട്ടുന്നത്. ഒരു ദശകത്തിലേറെ ആയി യുകെ യിൽ സജീവ പ്രവർത്തനം നടത്തുന്ന സ്പിരിറ്റ് ഇൻ ജീസസ് ഗ്രൂപ്പിന് ആളും അർത്ഥവും വേണ്ടത്ര ലഭിക്കാൻ കരുത്തോടെ വളർന്ന കരിസ്മാറ്റിക് ധ്യാനങ്ങളുടെ അതിപ്രസരണമാണ് വളമായി മാറിയത്. തന്റെ പ്രസ്ഥാനത്തിന് വളരാൻ ഉള്ള വളക്കൂറ് യുകെ മലയാളികൾക്കിടയിൽ ധാരാളം ആണെന്ന് തിരിച്ചറിഞ്ഞ ടോം സക്കറിയ ജീസസ് ഇൻ സ്പിരിറ്റിന്റെ അന്താരഷ്ട്ര പ്രവർത്തന കേന്ദ്രമായി യുകെ യിലെ മാഞ്ചസ്റ്റർ തിരഞ്ഞെടുക്കുകയും ചെയ്തു . മാഞ്ചസ്റ്റർ , ബിർമിങ്ഹാം , ലണ്ടനിലെ വിവിധ ചെറുകിട നഗരങ്ങൾ എന്നിവിടങ്ങളിലായി ചുരുങ്ങിയത് നൂറോളം സ്ഥലങ്ങളിൽ എങ്കിലും ജീസസ് ഇൻ സ്പിരിറ്റിന് അടിത്തറയുണ്ട് .
ഈ സ്ഥലങ്ങളിലായി ചിതറി കിടക്കുന്ന ആയിരത്തോളം കുടുംബങ്ങൾ എങ്കിലും സ്പിരിറ്റ് ഇൻ ജീസസ്ന്റെ സജീവ പ്രവർത്തകരാണ് . അംഗങ്ങൾക്കിടയിൽ വ്യാപകമായി പണപ്പിരിവ് നടത്തുന്ന ഈ സംഘത്തിൽ ഉള്ളവർ പെന്റക്കൊസ്ത് വിശ്വാസികളെ പോലെ വരുമാനത്തിൽ ഒരു നിശ്ചിത തുക എല്ലാ മാസവും പ്രവർത്തനത്തിനായി നൽകുന്നുമുണ്ട്. മിക്ക സഭകളിലെയും പോലെ ഈ പണമത്രയും സംഘത്തെ നിയന്ത്രിക്കുന്നവരുടെ സുഖ ലോലുപതയ്ക്കും പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനുമായി വിനിയോഗിക്കുക ആണെങ്കിലും ഇതിനെ ആരെങ്കിലും ചോദ്യം ചെയ്യാൻ തയ്യാറായാൽ ദൈവത്തിനു നൽകിയ പണത്തിന്റെ കണക്കെടുക്കരുത് എന്ന ഭീക്ഷണയിൽ ചോദ്യ മുന ഒടിക്കുകയാണ് രീതി . ആഫ്രിക്കൻ ക്രൈസ്തവരിൽ നിന്നും പ്രചോദനം നേടി ബാധ ഒഴിപ്പിക്കൽ പോലുള്ള കൺകെട്ട് വിദ്യകളും സ്പിരിറ്റ് ഇൻ ജീസസ്ൽ ആവോളം ഉപയോഗിച്ചിരുന്നു .
യേശുവിൽ നിന്നും രോഗശാന്തി ശുസ്രൂഷ വരദാനമായി ലഭിക്കുന്നു എന്ന കള്ളം ഫലപ്രദമായി വിശ്വാസികളിൽ പ്രചരിപ്പിച്ചാണ് ഈ കൺകെട്ട് നടത്തിയിരുന്നത് . പ്രാർത്ഥനക്കു എത്തുന്നവരുടെ വിശദംശങ്ങൾ രജിസ്ട്രേഷൻ കൗണ്ടറിൽ സ്വീകരിക്കുന്ന വിശ്വസ്തർ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഹെഡ് ഫോൺ മുഖേനെ വാക്കി ടോക്കിയിലൂടെ നൽകുന്ന സന്ദേശമാണ് യേശുവിന്റെ അരുളപ്പാടായി ടോം സക്കറിയയെ പോലുള്ളവർ ധ്യാന സമയങ്ങളിൽ നൽകിയിരുന്നത് . ഇക്കാര്യം ഒരു നിമിത്തം പോലെ രണ്ടാഴ്ച മുൻപ് ബി ബി സി ഫോർ, ലോക പ്രശസ്തനായ മാന്ത്രികൻ ജെയിംസ് റാൻഡിയെ കുറിച്ചുള്ള പരിപാടിക്കിടെ വക്തമാക്കിയിരുന്നു . ആഫ്രിക്കൻ ഭൂഖണ്ഡങ്ങളിൽ നിന്നും തീക്കാറ്റ് പോലെലോകമെങ്ങും പ്രചരിച്ച പീറ്റർ പൊപോഫ് എന്ന പാപ്പാ കൾട്ടിന്റെ കള്ളത്തരമാണ് ജെയിംസ് റാന്ഡി പൊളിച്ചടുക്കിയത് . ഏകദേശം മൂന്നു പതിറ്റാണ്ട് പൊപോഫ് എന്ന മതപ്രചാരകൻ വിദഗ്ധമായി ലോകമൊട്ടുക്കും കള്ള പ്രചാരണം നടത്തിയതായി ബി ബി സി ഡോക്യൂമെന്ററിയിലൂടെ സമർത്ഥിക്കുന്നു .
റാൻഡിയുടെ കണ്ടെത്തൽ ആദ്യമായി ബി ബി സി സംപ്രേഷണം ചെയ്തത് 2014 നവംബറിലാണ് . തുടർന്ന് പലവട്ടം ഈ പ്രോഗ്രാം പുനഃ സംപ്രേഷണം ചെയ്യാൻ തയ്യാറാവുകയാണ് ബി ബി സി . ഏറ്റവും ഒടുവിൽ ഈ പരിപാടി സംപ്രേഷണം ചെയ്തത് ഏപ്രിൽ പത്തിനും . വിശുദ്ധവാരം പ്രമാണിച്ചു ലോകമൊട്ടും ആയിരക്കണക്കിന് ക്രിസ്ത്യൻ വിശ്വാസികൾ ചൂഷണം ചെയ്യപ്പെടാൻ സാധ്യതയുള്ള സമയം എന്നതിനാൽ ആണ് ആ ദിവസം തിരഞ്ഞെടുക്കാൻ ബി ബി സി യെ പ്രേരിപ്പിച്ചതും. റെക്കോർഡ് ചെയ്ത പ്രോഗ്രാം ബി ബി സി ഐ പ്ലെയർ വഴി ഇപ്പോഴും ലഭ്യമാണ് . മാജിക്കുകാർ പ്രയോഗിക്കുന്ന തരികിട ട്രിക്കുകൾ തന്നെയാണ് പൊപോഫ് ഉപയോഗിച്ചിരുന്നതെന്നും റാൻഡിയിലൂടെ ലോകം തിരിച്ചറിയുക ആയിരുന്നു . റേഡിയോ ട്രാൻസ്മിറ്റർ ഹെഡ്ഫോണുകൾ വഴി പൊപോഫിന്റെ ഭാര്യ തന്നെയാണ് വിശ്വാസികളെക്കുറിച്ചുള്ള വിവരങ്ങൾ തത്സമയം നല്കിയിരുന്നതെന്നും റാന്ഡിക്ക് തെളിയിക്കാനായതായി ബി ബി സി ഡോക്യൂമെന്ററി ചൂണ്ടിക്കാട്ടുന്നു .
വിശ്വാസത്തിന്റെ പേരിൽ എത്ര സമർത്ഥമായാണ് സാധാരണക്കാരും അഭ്യസ്തവിദ്യരും അടക്കമുള്ളവർ കബളിപ്പിക്കപ്പെടുന്നതെന്നും ഈ ടെലിഫിലിം തെളിയിക്കുന്നുണ്ട് . ഇതിനു തെളിവാണ് ഏതാനും വര്ഷം മുൻപ് യുകെ യിൽ എത്തിയപ്പോൾ ടോം സക്കറിയ നൽകിയ ട്വീറ്റും . ഈ ട്വീറ്റിൽ അദ്ദേഹം പറയുന്നത് നിരീശ്വരവാദി ആകുവാൻ നിഷ്പ്രയാസം കഴിയുമെന്നും എന്നാൽ ഈശ്വര വിശ്വാസി ആകുവാൻ കഠിന പ്രയത്നം ആവശ്യമെന്നുമാണ് . ഇത്തരം കാര്യങ്ങൾ പറയുവാനും യേശുവിനെ കൂട്ട് പിടിക്കുന്നു എന്നതും സ്രെധേയമാണ് .
ടോം സക്കറിയയെ പോലെ പൊപോഫും പലവട്ടം കേസും പൊല്ലാപ്പും ഒക്കെ നേരിട്ടെങ്കിലും വീണ്ടും ശക്തമായി തിരിച്ചു വരുന്ന കാഴ്ചയാണ് ലോകം കണ്ടത് . ഇത്തരം കേസുകൾ ഉണ്ടാകുമ്പോൾ ഇതെല്ലം സാത്താന്റെ പരീക്ഷണം ആണെന്നാണ് പൊപോഫ് വിശ്വാസികളെ ധരിപ്പിച്ചിരുന്നതു . സമീപ ഭാവിയിൽ ടോം സക്കറിയയും ഇതേ കാര്യം തന്നെയാകും സ്പിരിറ്റ് ഇൻ ജീസസ് അനുയായികളെ ധരിപ്പിക്കുക . പ്രമുഖ ധ്യാന സംഘാടകരും ഇതേ തരത്തിൽ തന്നെ വിശ്വാസികളെ കബളിപ്പിക്കുന്നതിനാൽ യഥാർത്ഥ വിശ്വാസവും കള്ളപ്രചാരകരെയും തിരിച്ചറിയാൻ മത വിശ്വാസികൾക്ക് കഴിയുന്നില്ല എന്നതും ടോമിനെ പോലുള്ളവർക്ക് തുണയായി മാറുന്നു . മാത്രമല്ല തുടക്ക കാലത്തു സീറോ മലബാർ സഭയിൽ നിന്നും തുറന്ന സഹായ സഹകരണങ്ങൾ ലഭിച്ചതും ടോമിന് സ്വയം ഒരു സഭയായി വളരാൻ അവസരം ഒരുക്കി .
പ്രാർത്ഥനയ്ക്ക് എത്തുന്നവരുടെ കൃത്യമായ വിവരങ്ങൾ കണ്ണടച്ച് വേദിയിൽ നിന്നും മൈക്കിലൂടെ ഉദ്ഘോഷിക്കുന്നതിനിടയ്ക്കു രോഗവിവരങ്ങൾ അടക്കമുള്ള കാര്യങ്ങളും സഹായികൾ കൈമാറും .
അന്ധമായ വിശ്വാസം മൂലം എത്തുന്നവർ ഇതെല്ലം സ്വാഭാവികമായും പ്രാർത്ഥനയിലൂടെ കൈവരുന്ന അദൃശ്യ ശക്തി ആണെന്ന് കരുതുകയും ചെയ്യും . ഇതേ തന്ത്രമാണ് ടോം സക്കറിയ ഉൾപ്പെടെയുള്ള ധ്യാന വിപണനക്കാർ യുകെ മലയാളികൾ അടക്കമുള്ളവരിൽ ഫലപ്രദമായി ഉപയോഗിക്കുന്നത് . അതിനിടെ ഇടയ്ക്കിടെ യുകെ സന്ദർശനം നടത്തുന്ന ടോം സക്കറിയ ഭൂമി കയ്യേറ്റ വിഷയം ചൂട് പിടിച്ചാൽ തല്ക്കാലം മാറി നില്ക്കാൻ പ്ലാൻ ചെയ്യുന്നതായി കേരളത്തിൽ നിന്നുള്ള റിപോർട്ടുകൾ സൂചിപ്പിക്കുന്നു . ദേവികുളം താലൂക്ക് തഹസിൽദാർ നൽകിയ പരാതിയെ തുടർന്ന് പൊലീസ് അറസ്റ് ഉറപ്പായതിനാൽ ടോം സക്കറിയയും സ്വർഗ്ഗത്തിലെ മുത്ത് സിന്ധു തോമസും ഉൾപ്പെടെയുള്ള പ്രധാനികൾ ഒളിവിലാണ് . ടോമിന്റെ യുകെ യിലെ നമ്പറിൽ വിളിക്കുമ്പോൾ ഫോൾ പ്രവർത്തനക്ഷമം ആണെങ്കിലും ആരും കോളുകൾ അറ്റൻഡ് ചെയ്യുന്നില്ല . സ്പിരിറ്റ് ഇൻ ജീസസ് നിയന്ത്രിക്കുന്ന വെബ് സൈറ്റിൽ ടോം സദാ സജീവം ആയിരുന്നെകിലും മൂന്നാറിലെ പാപ്പാത്തിച്ചോല ഭൂമി കയ്യേറ്റത്തെ തുടർന്ന് വെബ് സൈറ്റ് വഴിയുള്ള ലൈവ് സ്ട്രീമിങ്ങും മുടങ്ങിയിരിക്കുകയാണ് .
പൊലീസ് അംനൗഷണം കൂടുതൽ സജീവമായാൽ നിലവിൽ യുകെ വിസ കൈവശം ഉള്ള ടോം സക്കറിയ ബ്രിട്ടനിലേക്ക് കടക്കാൻ ഉള്ള സാധ്യതയും സജീവമാണ് . പൊലീസ് എത്തും മുൻപേ രാജ്യം വിടാൻ ഉള്ള പദ്ധതി ടോം സ്വീകരിച്ചേക്കും . ലുക്ക് ഔട്ട് നോട്ടീസ് നിലവിൽ ഇല്ലാത്തതിനാൽ വിമാനത്താവളത്തിൽ കാര്യമായ നിരീക്ഷണം ഉണ്ടാകില്ല എന്നതും ടോമിനും തുണയാകും . കയ്യേറ്റ ശ്രമത്തെ ലഘൂകരിക്കാൻ സർക്കാർ തന്നെ കൂടെ നിൽക്കും എന്ന സന്ദേശം നിലനിൽക്കുന്നതിനാൽ തല്ക്കാലം പൊതു രംഗത്ത് പ്രത്യക്ഷപ്പെടാതെ ബാംഗ്ലൂരും ചെന്നൈയും വേളാങ്കണ്ണിയും അടക്കമുള്ള തന്റെ താവളങ്ങളിൽ സുരക്ഷിതനാകാനും ടോമിനും നിഷ്പ്രയാസം സാധിക്കും . സർക്കാരിനെ ലംഘിച്ചു നിയമം നടപ്പാക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകേണ്ട എന്ന സൂചന ഇന്നലെ തിരുവനന്തപുരത്തു നടന്ന ഉന്നത തല യോഗം നൽകിയതും ടോമിന് ആശ്വാസമായി മാറും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്