ബോണി കപൂറിന്റെ പാസ് പോർട്ട് ദുബായ് പൊലീസ് കണ്ടുകെട്ടി; അന്വേഷണം പൂർത്തിയാകും വരെ ദുബായ് വിടരുതെന്ന് കർശന നിർദ്ദേശം; ശ്രീദേവിയുടെ തലയിൽ ആഴത്തിൽ മുറിവേറ്റതും സംശയാസ്പദം; അകാലത്തിൽ പൊലിഞ്ഞ നടിയുടെ മൃതദേഹം ഉടനൊന്നും നാട്ടിലേക്ക് കൊണ്ടു വരാൻ കഴിയില്ല; സുരക്ഷയിൽ ഒട്ടും വീട്ടുവീഴ്ചയില്ലാത്ത ഹോട്ടലിൽ അപകടം നടക്കാനുള്ള സാധ്യതയിൽ പൊലീസിന് സംശയം; ഇന്ത്യൻ ലേഡി സൂപ്പർസ്റ്റാറിന്റെ മരണത്തിൽ സർവ്വത്ര ദുരൂഹത
മറുനാടൻ മലയാളി ബ്യൂറോ
ദുബായ്: നടി ശ്രീദേവി ദുബായിലെ ഹോട്ടലിൽ കൊല്ലപ്പെട്ടതാകാമെന്ന സൂചനകളുമായി ദുബായ് പൊലീസ്. ശ്രീദേവിയുടെ ഭർത്താവും നിർമ്മാതാവുമായ ബോണി കപൂറിനോട് ദുബായ് വിടരുതെന്ന് പൊലീസ് ആവശ്യപ്പെട്ടു. ബോണി കപൂറിന്റെ പാസ് പോർട്ടും കണ്ടു കെട്ടി. ഇതോടെ ശ്രീദേവിയുടെ മരണത്തിൽ ബന്ധുക്കൾ പറഞ്ഞതൊന്നും വിശ്വസിച്ചിട്ടില്ലെന്നും വ്യക്തമായി. ശ്രീദേവിയുടെ തലയിൽ ആഴത്തിലുള്ള മുറിവേറ്റതായും റിപ്പോർട്ടുണ്ട്. ഇതോടെ കൊലപാതക സാധ്യതകൾ തേടി ദുബായ് പൊലീസ് നീങ്ങുകയാണ്. ഇതിൽ വ്യക്തത വരുത്തിയാൽ മാത്രമേ മൃതദേഹം വിട്ടുകൊടുക്കാനാവൂവെന്ന് ഇന്ത്യൻ എംബസിയേയും പൊലീസ് അറിയിച്ചിട്ടുണ്ട്. ബോണി കപൂറും കുടുംബവും പൊലീസിന്റെ കർശന നിരീക്ഷണത്തിലാണ് ഉള്ളത്.
ദുബായിലെ ജുമൈറ ടവേഴ്സ് ഹോട്ടൽ മുറിയിലെ ബാത്ടബിൽ വീണു മരിക്കുകയായിരുന്നു ശ്രീദേവി. 2201 എന്ന മുറിയിലായിരുന്നു ശ്രീദേവിയുടെ അന്ത്യനിമിഷങ്ങൾ. മരണ റിപ്പോർട്ടിലെ അസ്വാഭാവികത മൂലം ദുബായ് പൊലീസ് വിശദ അന്വേഷണത്തിലാണ്. ഇതിന്റെ ഭാഗമായി ഹോട്ടൽ മുറി പൊലീസ് സീൽ ചെയ്തിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ ബാത് ടബിൽ വീണു മരിക്കുകയെന്നത് വിശ്വസനീയമല്ലെന്ന് പൊലീസ് കണ്ടെത്തി. ആരെങ്കിലും കൊലപ്പെടുത്തിയാൽ മാത്രമേ അത് സംഭവിക്കൂ. കർശന സുരക്ഷാ ക്രമീകരണങ്ങൾ ഉള്ള ഹോട്ടലാണ് ഇത്. ഇവിടെ ബാത് ടബിലും എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഉണ്ട്. അതുകൊണ്ട് തന്നെ സ്വാഭാവിക മരണത്തിന്റെ സാധ്യതകൾ പൊലീസ് തള്ളക്കളയുകയാണ്. അപകടമരണത്തിന്റെ സാധ്യതയും കുറവാണ്. ഈ സാഹചര്യത്തിലാണ് കേസ് അന്വേഷണം പൊലീസ് കടുപ്പിക്കുന്നത്. ഇതിനിടെയാണ് ശ്രീദേവിയുടെ തലയിലെ മുറിവും ചർച്ചയാകുന്നത്.
ഇതോടെ ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് അവ്യക്തത തുടരുന്നു. ശ്രീദേവിയുടേത് അസ്വാഭാവിക മരണമാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ദുബായിലെ നടപടിക്രമങ്ങൾ അനന്തമായി നീളുന്നത്. ഇതോടെ ശ്രീദേവിയുടെ മൃതദേഹം ഉടൻ നാട്ടിൽ എത്തിക്കില്ലെന്നാണ് ദുബായിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശനിയാഴ്ച രാത്രി മരണപ്പെട്ട ശ്രീദേവിയുടെ മൃതദേഹം തിങ്കളാഴ്ച വൈകീട്ടോടെ നാട്ടിലെത്തിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിവരം. എന്നാൽ ഫോറൻസിക് പരിശോധനയിലും, പോസ്റ്റ്മോർട്ടത്തിലും അപകട മരണമാണെന്ന് കണ്ടെത്തിയതോടെ കാര്യങ്ങൾ സങ്കീർണ്ണമായി. അപകട മരണമാണെന്ന് സ്ഥിരീകരിച്ചതോടെ ശ്രീദേവിയുടെ കേസ് ദുബായ് പൊലീസ് ദുബായ് പബ്ലിക് പ്രോസിക്യൂട്ടർക്ക് കൈമാറി.
സമാനകേസുകളിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത് മൂന്നു ദിവസം വരെ വൈകുമെന്ന് ഇന്ത്യൻ എംബസി അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. കേസ് പബ്ലിക് പ്രോസിക്യൂട്ടർ ഏറ്റെടുത്തതോടെ സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുമെന്നും ഉറപ്പായി. വ്യക്തത പബ്ലിക് പ്രോസിക്യൂട്ടറാണ് ഇനി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടത്.അത് ഉടൻ ഉണ്ടാകില്ല. മോർച്ചറിയിലാണ് മൃതദേഹം ഇപ്പോഴുള്ളത്. ഇതിൽ ഡിഎൻഎ പരിശോധനയും നടക്കും. ബോണി കപൂറിന്റെ ഡിഎൻഎയും പരിശോധിക്കും. സംശയമുള്ള ബന്ധുക്കളേയും ദുബായ് വിട്ട് പോകാൻ അനുവദിക്കില്ല.
ആദ്യം ഹൃദയാഘാതം മൂലമുള്ള സ്വാഭാവിക മരണം എന്നുള്ള വാർത്തകൾ വന്നിരുന്നെങ്കിലും ഹോട്ടൽ മുറിയിലെ ബാത്ത്ടബിൽ അബോധാവസ്ഥയിൽ വീണുള്ള മുങ്ങിമരണമാണ് നടന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട് വ്യക്തമാക്കുന്നു. അടുത്ത ബന്ധുവായ മോഹിത് മർവയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ദുബായിലെത്തിയ ശ്രീദേവിയും കുടുംബവും ഷെയ്ഖ് സായിദ് റോഡിലുള്ള എമിറേറ്റ്സ് ടവർ ഹോട്ടലിലാണ് താമസിച്ചിരുന്നത്. വിവാഹത്തിനു ശേഷം ബോണി കപൂറും മകളായ ഖുശി കപൂറും മുംബൈയിലേക്കു തിരികെ പോന്നു. എന്നാൽ ശ്രീദേവി കുറച്ചു ദിവസം കൂടി ദുബായിൽ തങ്ങാൻ തീരുമാനിക്കുകയായിരുന്നു. മുംബൈയിലെത്തിയ ബോണി കപൂർ ശ്രീദേവിക്ക് ഒരു സർപ്രൈസ് കൊടുക്കാനായി തിരികെ ദുബായിലേക്കു തന്നെ പോയി. ശ്രീദേവിക്ക് ഒരു സ്പെഷൽ ഡിന്നറും അദ്ദേഹം സ്വകാര്യ ഹോട്ടലിൽ ഒരുക്കിയിരുന്നു. ഇതിന് മുമ്പ് ശ്രീദേവി താമസിച്ചിരുന്ന ഹോട്ടൽ മാറിയിരുന്നു.
ഉറങ്ങുകയായിരുന്ന ശ്രീദേവിയെ ബോണി കപൂർ വിളിച്ചുണർത്തുകയും കുറച്ച് നേരം സംസാരിക്കുകയും ചെയ്തിരുന്നുവെന്ന് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡിന്നറിനെക്കുറിച്ച് പറഞ്ഞതിന് േശഷം ശ്രീദേവി ഒരുങ്ങാനായി കുളിമുറിയിലേക്ക് പോകുകയായിരുന്നു. പതിനഞ്ച് മിനിറ്റ് കഴിഞ്ഞിട്ടും ശ്രീദേവി തിരികെ വരാതിരുന്നതിനാൽ ബോണി വാതിലിൽ തട്ടിവിളിച്ചു. മറുപടി ലഭിക്കാത്തതിനാൽ ബോണി കപൂർ വാതിൽ തള്ളിതുറക്കുകയായിരുന്നു. ബാത്ത്ടബ്ബിൽ ചലനമറ്റ് കിടക്കുന്ന ശ്രീദേവിയെയാണ് ബോണി കപൂറിന് കാണാനായത്. തുടർന്ന് പൊലീസിനെയും മെഡിക്കൽ സംഘത്തെയും വിവരമറിയിച്ചു. ഇവർ സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ നടിയുടെ മരണം സ്ഥിരീകരിച്ചെന്ന് ഗൾഫ് മാധ്യമങ്ങൾ പറയുന്നു ഇതെല്ലാം ബോണി കപൂറിൽ നിന്ന് പുറത്തുപോയ വിവരങ്ങളാണ്. എന്നാൽ ഇത് വിശ്വസിക്കാനാവില്ലെന്നാണ് ദുബായ് പൊലീസിന്റെ നിലപാട്. പതിനാറ് മണിക്കൂറോളം ബോണി കപൂറിനെ ചോദ്യം ചെയ്തിരുന്നു. അതിന് ശേഷമാണ് പാസ്പോർട്ട് കണ്ടു കെട്ടുന്നത്.
ബോണികപൂർ ഉൾപ്പെടെയുള്ളവരെയും ഹോട്ടൽ ജീവനക്കാരെയും അന്വേഷണസംഘം ചോദ്യം ചെയ്യുന്നത് തുടരുകയാണ്. മൃതദേഹം വീണ്ടും പോസ്റ്റുമാർട്ടം ചെയ്തേക്കുമെന്നും ബോണികപൂർ ഉൾപ്പെടെയുള്ളവരെ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്തേക്കുമെന്നും വിവരമുണ്ട്. ജുമെയ്റാ എമിറേറ്റ്സ് ടവറിലെ 2201 മുറിയിൽ മൃതദേഹം കണ്ടെത്തിയത് വരെയുള്ള സംഭവങ്ങൾ അറിയുന്നതിനാണ് പൊലീസ് എല്ലാവരേയും വീണ്ടും ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യൽ പൂർത്തിയായതിന് ശേഷം മാത്രമേ ഭൗതീകശരീരം ഇന്ത്യയിലേക്ക് മടക്കി കൊണ്ടുപോകാൻ അനുമതി നൽകു. അന്വേഷണം നടക്കുന്നതിനാൽ ശ്രീദേവിയുടെ മൃതദേഹം അൽ ക്വാസിസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്വാഭാവിക മരണമാണെങ്കിലും ആശുപത്രിക്ക് പുറത്ത് നടന്നാൽ അത് അന്വേഷിക്കണമെന്നതാണ് ദുബായ് ചട്ടം. ദുബായ് ഡിഎക്സ്ബിയിലെ ആഭ്യന്തരമന്ത്രാലയത്തിലെ ഓഫീസിലാണ് ബോണി കപൂറിനെ ചോദ്യം ചെയ്തത്. വിവാഹം നടന്ന മോഹിത് മാർവയുടെ കുടുംബാംഗങ്ങളെയും ഹോട്ടൽ ജീവനക്കാരെയും ചോദ്യം ചെയ്യലിന് വിധേയമാക്കി.
വേണ്ടി വന്നാൽ ശ്രീദേവിയുടെ ശരീരം വീണ്ടും പോസ്റ്റുമാർട്ടം ചെയ്യേണ്ടി വരും. ശ്രീദേവിയുടെ ഫോൺകോൾ റെക്കോഡ്സുകളും പരിശോധനയ്ക്ക് വിധേയമാക്കും. അന്വേഷണത്തിന്റെ ഭാഗമായി ശ്രീദേവി ഇന്ത്യയിൽ എന്തു ചികിത്സ നടത്തിയിരുന്നു എന്തു മരുന്ന് കഴിച്ചിരുന്നു എന്തു സർജറികളാണ് നടന്നത് ഇവയിൽ എന്തെങ്കിലും മരണത്തിന് കാരണമായി മാറുന്നതായിരുന്നോ എന്നിങ്ങനെയെല്ലാമുള്ള മെഡിക്കൽ റെക്കോഡ്സുകളും പരിശോധനയ്ക്ക് ഇരയാക്കും. ദുബായ് നിയമപ്രകാരം ആദ്യം അറബിയിലുള്ള മരണസർട്ടിഫിക്കറ്റും പിന്നീട് അത് ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയും നൽകും. അതേസമയം ശ്രീദേവിയുടെ മൃതദേഹം ചൊവ്വാഴ്ച ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കഴിയുമെന്നാണ് കപൂറിന്റെ ഓഫീസ് പ്രതികരിച്ചിരിക്കുന്നത്.
ശ്രീദേവിയുടെ ശരീരം കൊണ്ടു വരുന്നതിനായി അനിൽ അംബാനിയുടെ റിലയൻസിന്റെ 13 സീറ്റ് ജെറ്റ് വിമാനം ദുബായ് വിമാനത്താവളത്തിൽ സജ്ജമായിരിക്കുകയാണ്. 4.30 യ്ക്ക് ഈ വിമാനം ഇവിടെ നിന്നും പുറപ്പെടുമെങ്കിലൂം നിലവിലെ സാഹചര്യത്തിൽ ശരീരം ഇന്ത്യയിലേക്ക് എത്തിക്കാൻ അനുമതി കിട്ടുമോ എന്ന ആശങ്ക നില നിൽക്കുകയാണ്.
Stories you may Like
- താരറാണി ശ്രീദേവിയുടെ സിനിമാറ്റിക്ക് ജീവിതം
- എപ്പോഴും സുന്ദരിയായി കാണാൻ ഇഷ്ടപ്പെട്ടു; മുഖം തടിക്കാതിരിക്കാൻ ഉപ്പില്ലാത്ത ഭക്ഷണം കഴിച്ചു
- ശ്രീദേവിയുടെ മരണത്തിന്റെ യഥാർത്ഥകാരണം വെളിപ്പെടുത്തി ഭർത്താവ് ബോണി കപൂർ
- ശിഖർ പഹീരിയയെ തനിക്ക് ഇഷ്ടമാണ്; മകളുടെ കാമുകനെക്കുറിച്ച് ബോണി കപൂർ
- മുങ്ങിയ ഓട്ടോക്കാരനെ പൊക്കി പൊലീസ്; ഭാര്യയും അഴിയെണ്ണും
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്