ഇനി യുദ്ധകാല അടിസ്ഥാനമെത്തും; കരാറുകാർക്ക് കൂടുതൽ കാശും; ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റിലെ അഴിമതി വീരന്മാരുടെ തന്ത്രം ഫലിച്ചു; കൂട്ടയോട്ടത്തിന് മുമ്പ് എല്ലാം ശുഭമാകുമെന്ന വിശ്വാസം മാത്രമേ മനോരമയ്ക്ക് പോലുമുള്ളൂ
തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പിൽ സർക്കാരിനൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുന്നത് മലയാള മനോരമയാണ്. ഇവരോട് സ്റ്റേഡിയത്തിന്റെ പണികൾ പൂർത്തിയായോ എന്ന് ചോദിച്ചാൽ എന്ത് ഉത്തരമാകും ലഭിക്കുക? ആത്മവിശ്വാസമുള്ള ഉറച്ച മറുപടി പറയുമെന്നാകും ഏവരും മനസ്സിൽ ഉറപ്പിക്കുക. എന്നാൽ മനോരമയിൽ അടിച്ചുവരുന്നത് വായിച്ചാൽ സ്റ്റേഡിയത്തിന്റെ കാര്യത്തിൽ അവർക്കു പോലും ഒരു ഉറപ്പുമില്ല. ദേശീയ ഗെയിംസിനോട് അനുബന്ധിച്ചുള്ള റൺ കേരളാ റണിന്റെ സംഘാടകരാണ് മനോരമ. അവരുടെ വാർത്തകളിൽ പോലും എല്ലാ സ്റ്റേഡിയങ്ങളും കൂട്ടയോട്ടതിന് മുമ്പ് പൂർത്തിയാകുമെന്നാണ് അധികൃതരുടെ വിശ്വാസമെന്നാണ് സൂചിപ്പിക്കുന്നത്. ചുരക്കത്തിൽ പറഞ്ഞാൽ എല്ലാം കുളമാണെന്ന് മനോരമയും സമ്മതിക്കുന്നു. പക്ഷേ പത്ത് കോടി വാങ്ങിയവർക്ക് ഇങ്ങനെ മാത്രമേ അത് പറയാനാകൂ.
ദേശീയ ഗെയിംസിലെ അഴിമതി ആരോപണങ്ങളിൽ വ്യക്തതയില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിലപാട്. എങ്കിലും സ്റ്റേഡിയങ്ങളുടെ അന്തിമ ഘട്ട പ്രവർത്തികൾ ഇഴഞ്ഞു നീങ്ങുന്നത് മുഖ്യമന്ത്രിക്ക് കാണാതിരിക്കാൻ കഴിയില്ല. പ്രത്യേകിച്ച് കാര്യവട്ടത്തെ ഉദ്ഘാടന-സമാപന ചടങ്ങുകൾക്കുള്ള ഗ്രീൻ ഫീൽഡ് സ്റ്റേഡിയം. കൊല്ലത്തെ ഹോക്കി സ്റ്റേഡിയവും വട്ടിയൂർക്കാവിലെ ഷൂട്ടിങ്ങ് റേഞ്ചുമെല്ലാം മുഖം മിനുക്കണമെങ്കിൽ യുദ്ധകാലാടിസ്ഥാനത്തിൽ പണിയെടുക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഗെയിംസ് ഒരുക്കങ്ങൾ അതിവേഗത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ മുഖ്യമന്ത്രി ഇടപെടും. ഇതു തന്നെയാണ് ഗെയിംസ് സെക്രട്ടറിയേറ്റിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരും ലക്ഷ്യമിടുന്നതും.
മുഖ്യമന്ത്രി പ്രത്യേക യോഗം വിളിച്ച് സ്ഥിതി ഗതികൾ ചർച്ച ചെയ്യും. എല്ലാ സ്റ്റേഡിയങ്ങളും യുദ്ധകാല ആടിസ്ഥാനത്തിൽ തീർക്കാൻ നിർദ്ദേശിക്കും. അപ്പോൾ കരാറുകാർ അവരുടെ ബുദ്ധിമുട്ടുകൾ ഉയർത്തും. സാമ്പത്തിക പ്രശ്നങ്ങളും ചൂണ്ടിക്കാട്ടും. അപ്പോൾ അതിവേഗത്തിൽ സ്റ്റേഡിയങ്ങൾ പൂർത്തീകരിക്കാൻ മുഖ്യമന്ത്രി എന്തുവേണമെങ്കിലും ചെയ്യാൻ നിർദ്ദേശിക്കും. കരാറുകൾ പുതിക്ക് നിശ്ചയിക്കും. അതിവേഗത്തിൽ പണിതീർക്കാൻ കൂടുതൽ തുക ഫണ്ടായി കരാറുകാർക്ക് ലഭിക്കും. ഇത്ര ദിവസത്തിനുള്ളിൽ സ്റ്റേഡിയം പൂർത്തിയാകുമെന്ന ഉറപ്പിലാണ് സ്റ്റേഡിയം നിർമ്മാണം കരാറുകാർ ഏറ്റെടുത്തത്. അതിന് കഴിയാത്തവർക്ക് അധിക തുക ലഭിക്കുന്ന അവസ്ഥയെത്തും. അതിന്റെ കമ്മീഷനും അഴിമതിക്കാർക്ക് പങ്കുവയ്ക്കാം. മുപ്പത്തിയഞ്ച് മത്സര വേദികളിൽ 16 എണ്ണം മാത്രമേ പൂർത്തിയായിട്ടുള്ളൂ. ബാക്കിയുള്ളവയിൽ പണി ഇഴഞ്ഞു നീങ്ങുന്നു. എല്ലാം പൂർത്തിയായി എന്ന് പറയുന്ന സ്റ്റേഡിയങ്ങളും മത്സരത്തിന് മാത്രമേ യോഗ്യമായിട്ടുള്ളൂ. സ്റ്റേഡിയത്തിലെത്താനുള്ള വഴികളും മൂത്രപ്പുരകളും ഉൾപ്പെടെയുള്ള അനുബന്ധ പ്രവർത്തനങ്ങൾ ഇനിയും ബാക്കി. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ ഇടപെടുത്തിയുള്ള യുദ്ധകാല അടിസ്ഥാനത്തിലേക്കുള്ള നിർമ്മാണ നീക്കം സജീവമാക്കുന്നത്.
എന്നാൽ അഴിമതിയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ ഉള്ളതിനാൽ മുഖ്യമന്ത്രി പ്രശ്നത്തിൽ ഇടപെടുമോ എന്ന സംശയവും സജീവമാണ്. പക്ഷേ ജനവരി 31ന് ഗെയിംസ് തുടങ്ങണമെങ്കിൽ മുഖ്യമന്ത്രിക്ക് ഇടപെടേണ്ടി വരുമെന്ന മറുപടിയാണ് ഗെയിംസ് സെക്രട്ടറിയേറ്റ് നൽകുന്നത്. ഇതൊക്കെ തന്നെയാണ് ഡൽഹിയിലെ കോമൺവെൽത്ത് ഗെയിംസിലും നടന്നത്. സംഘാടക സമിതിയിലെ ഉദ്യോഗസ്ഥർ എല്ലാം വൈകിപ്പിച്ചു. ഒടുവിൽ കോമൺവെൽത്ത് ഗെയിംസ് നടക്കണമെങ്കിൽ അടിയന്തര ഇടപെൽ വേണ്ടി വന്നു. ഈ ഘട്ടത്തിൽ ടെൻഡറും വ്യവസ്ഥകളും എല്ലാം മറികടന്ന് ഉപകരണങ്ങളും മറ്റും യുദ്ധകാല അടിസ്ഥാനത്തിൽ എത്തിച്ചു. സ്റ്റേഡിയങ്ങളും ആവുന്ന തരത്തിൽ പണിത് തീർത്തു. ചോർന്നൊലിക്കുന്ന സ്റ്റേഡിയവും അടിസ്ഥാന സൗകര്യ പോരായ്മയും കോമൺവെൽത്ത് ഗെയിംസിന്റെ നിറം കെടുത്തിയെങ്കിലും പലരുടേയും കീഴയിൽ അഴിമതിപ്പണം നിറഞ്ഞു. ഈ മാതൃക തന്നെയാണ് കേരളത്തിലും ദേശീയ ഗെയിംസിൽ നടപ്പാക്കുന്നതെന്നാണ് വിമർശനം.
ദേശീയ ഗെയിംസ് മത്സരങ്ങൾക്കായി നവീകരിക്കുന്ന കോർപറേഷൻ സ്റ്റേഡിയത്തിന്റെ പ്രവൃത്തി ജനുവരി അഞ്ചിനകം പൂർത്തിയാക്കുമെന്ന് അധികൃതരുടെ അന്തിമ ഉറപ്പ്. അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ആറംഗ കമ്മിറ്റിയും രൂപവത്കരിച്ചു. ഫുട്ബോൾ പരിശീലനത്തിന് കല്ലായി ഗവ. ഗണപത് സ്കൂൾ മൈതാനിയിൽ 25 ലക്ഷം രൂപയുടെ പ്രവൃത്തി നടത്തുമെന്ന് അധികൃതർ അറിയിച്ചു. 10 ലക്ഷം നഗരസഭയും 15 ലക്ഷം ദേശീയ ഗെയിംസ് അഥോറിറ്റിയുമാണ് വഹിക്കുക. കോഴിക്കോട് സ്റ്റേഡിയത്തിൽ മൈതാനത്ത് പുല്ലുവച്ച് പിടിപ്പിക്കാൻ 15 ലക്ഷം വേറെയും ചെലവഴിക്കും. ഇക്കാര്യം അടുത്ത ദിവസം ചേരുന്ന ദേശീയ ഗെയിംസ് അഥോറിറ്റി നിർവാഹക സമിതി യോഗത്തിൽ തീരുമാനിക്കുമെന്നാണ് സൂചന. ഇത്തരം പ്രാഥമിക തീരുമാനം പോലെ വൈകിപ്പിച്ചതിന് പിന്നിൽ അഴിമതി ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ്.
കണ്ണൂർ മുണ്ടയാട്ട് ഇൻഡോർ സ്റ്റേഡിയം അവസാന മിനുക്കുപണിയിൽ മാത്രമാണ്. ദേശീയ ഗെയിംസിൽ ഗുസ്തിക്കും ബാസ്ക്കറ്റ് ബോളിനും വേദിയാവുന്നത് മുണ്ടയാട്ടെ സ്റ്റേഡിയമാണ്. അന്താരാഷ്ട്ര മത്സരങ്ങൾക്കുപയോഗിക്കാൻ സാധിക്കുന്ന വിധത്തിൽ ശീതീകരിച്ച ഇൻഡോർ സ്റ്റേഡിയമടങ്ങുന്ന സ്പോർട്സ് കോംപ്ലക്സായി ഇതിനെ അടുത്ത ഘട്ടത്തിൽ വികസിപ്പിക്കുമെന്നാണ് ഇപ്പോഴത്തെ വാദം. ഈ ലക്ഷ്യം ദേശീയ ഗെയിംസിന് മുമ്പ് മുന്നിൽ വച്ചായിരുന്നു പ്രവർത്തനം തുടങ്ങിയത്. അതുകൊണ്ട് തന്നെ പാതി പണിത സ്റ്റേഡിയത്തിലാണ് ഗുസ്തിയും ബാസ്ക്കറ്റ് ബോളും നടക്കുക. മുണ്ടയാട്ടെ പഴയ പൗൾട്രി ഫാമിനു സമീപത്തെ ഭൂമിയിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ഇൻഡോർ സ്റ്റേഡിയത്തിനു തറക്കല്ലിട്ടത്. എന്നാൽ ഡിസൈനിലെ വ്യത്യാസവും കരാറുകാരന്റെ പിന്മാറ്റവും മൂലം നിർമ്മാണം പാതിവഴിയിൽ നിലച്ചു.
പിന്നീട് കഴിഞ്ഞ വർഷം ഏപ്രിലിലാണ് നിർമ്മാണം പുനരാരംഭിച്ചത്.ബിഎസ്എൻഎൽ കൺസൾട്ടൻസിയുടെ നേതൃത്വത്തിലായിരുന്നു നിർമ്മാണം. ഫ്ളോറിന്റെ ജോലികൾ 99 ശതമാനവും പൂർത്തിയായി. പ്ലംബിങ്, ഇലക്ട്രിക്കൽ വർക്കുകൾ എന്നിവയും പൂർണം. സ്റ്റേഡിയത്തിനകത്തെ സീലിങ് ജോലികൾ അവസാനഘട്ടത്തിലാണ്. സ്റ്റേഡിയത്തിനു പുറത്തുള്ള ജോലികളും തുടരുന്നു. സ്റ്റേഡിയത്തിനു ചുറ്റുമായി ഏഴര മീറ്റർ വീതിയിൽ റോഡും നടപ്പാതകളും നിർമ്മിക്കുന്നുണ്ട്. ടാറിങ് ജോലികൾ ഉടൻ ആരംഭിക്കാനിരിക്കുന്നതേ ഉള്ളൂ. അതായത് മഴപെയ്താൽ ചെളിയിൽ ചവിട്ടിയാകും കണ്ണൂരിലെ ദേശീയ ഗെയിംസ് വേദിയിൽ കായികതാരങ്ങളും കാണികളും എത്തേണ്ടി വരിക. ഇതു തന്നെയാണ് കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള മിക്ക സ്റ്റേഡിയങ്ങളുടേയും അവസ്ഥ.
ദേശീയ ഗെയിംസിൽ ഹോക്കി മത്സരങ്ങൾക്ക് വേദിയാകുന്ന കൊല്ലത്ത് വിപുല സജ്ജീകരണങ്ങളോടെയുള്ള സ്റ്റേഡിയം നിർമ്മാണം ഇനിയും പ്രതീക്ഷ മാത്രമാണ്. സിന്തറ്റിക് ടർഫിങ്ങിന് മുന്നോടിയായുള്ള ജോലികളാണ് നിലവിൽ പുരോഗമിക്കുന്നത്. റബറൈസ്ഡ് ഷോക് പാഡ് പതിപ്പിക്കൽ 40 ശതമാനത്തോളം പൂർത്തിയായി. പേവർ മെഷീനടക്കം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത യന്ത്രസാമഗ്രികളുപയോഗിച്ചാണ് അവസാനഘട്ട ജോലികൾ നടക്കുന്നത്. എട്ടു ദിവസത്തിനുള്ളിൽ മെയിൻ ഫീൽഡിലും സമീപത്തെ പ്രാക്ടീസിങ് ഫീൽഡിലും ഷോക് പാഡ് പതിക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. തുടർന്ന് സിന്തറ്റിക് ടർഫിങ് തുടങ്ങും. 750 പേർക്ക് ഇരിക്കാവുന്ന പവലിയനോട് കൂടിയ സ്റ്റേഡിയത്തിലെ പ്രധാന ബ്ളോക്കിന്റെ നിർമ്മാണവും അവസാനഘട്ടത്തിലാണ്. ടൈൽസ് പതിക്കൽ 75 ശതമാനത്തോളം മാത്രമേ പൂർത്തിയായിട്ടുള്ളൂ. റഗ്ബി സെവൻസ് മത്സരങ്ങൾ കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിലാണ് നടക്കുക. ഇവിടേയും ഒരുക്കങ്ങൾ പൂർത്തിയാക്കാൻ യുദ്ധകാല ഇടപെടൽ വേണ്ടി വരും.
തിരുവനന്തപുരത്ത് ഒരിക്കൽ നന്നാക്കിയ സ്റ്റേഡിയങ്ങൾ വീണ്ടും അറ്റകുറ്റപ്പണി നടത്തി ദേശീയ ഗെയിംസ് സംഘാടക സമിതി ലക്ഷങ്ങൾ തുലക്കുന്നു. ദേശീയ ഗെയിംസിന്റെ പേരിൽ മാസങ്ങൾക്കുമുമ്പ് അറ്റകുറ്റപ്പണി നടത്തിയ യൂനിവേഴ്സിറ്റി സ്റ്റേഡിയം വീണ്ടും അറ്റകുറ്റപ്പണി നടത്തിപോലും പണം പാഴാക്കി. സ്റ്റേഡിയത്തിലെ ടോയ്ലറ്റുകളിൽ സ്ഥാപിച്ചിരിക്കുന്ന ടൈലുകൾ പൊളിഞ്ഞുവീഴുന്നതാണ് നിലവിലെ പ്രശ്നം. പല മുറികളുടെയും വാതിലുകൾ ചിതലെടുത്ത് നശിച്ചുകഴിഞ്ഞു. തിരുവനന്തപുരം നഗരത്തിലെ പ്രമുഖ നിർമ്മാണ കരാറുകാരാണ് ഇവ സ്ഥാപിച്ചത്. സ്റ്റേഡിയം പല മത്സരങ്ങൾക്കും തുറന്നുകൊടുത്തതിനാലാണ് ഇവ തകർന്നതെന്നാണ് സംഘാടകർ പറയുന്നത്. നിലവാരമില്ലാത്ത നിർമ്മാണമാണ് തകർച്ചക്ക് കാരണമെന്ന് എൻജിനീയർമാർ ചൂണ്ടിക്കാട്ടിയിട്ടും ഈ കരാറുകാർക്ക് വീണ്ടും ചുമതല നൽകാനും മടിച്ചിട്ടില്ല.
പിരപ്പൻകോട് സ്വിമ്മിങ്പൂളിനോട് അനുബന്ധിച്ച കെട്ടിടങ്ങളിലെ പൈപ്പ് ഫിറ്റിങ്ങുകൾ പൊളിച്ചുപണിയേണ്ട ഗതികേടുമുണ്ടായി. ചോർച്ചമൂലം ജിമ്മി ജോർജ് സ്റ്റേഡിയത്തിലെ തറയിൽ വെള്ളംകെട്ടിനിൽക്കുന്നുണ്ട്. അതിനിടെ ഉദ്ഘാടനസമാപന ചടങ്ങുകൾ നടത്തേണ്ട പ്രധാന സ്റ്റേഡിയത്തിന്റെ നിർമ്മാണം എന്ന് തീരുമെന്ന് ആർക്കും അറിയില്ല. കാര്യവട്ടം കേരള യൂനിവേഴ്സിറ്റി കാമ്പസിലെ 34 ഏക്കറിൽ 160 കോടി ചെലവിൽ തയാറായിക്കൊണ്ടിരിക്കുന്ന സ്റ്റേഡിയം ഉദ്ഘാടനസമാപന ചടങ്ങുകൾക്കു മാത്രമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് എങ്ങനേയും പണി തീർത്തി ഉദ്ഘാടന-സമാപന ചടങ്ങ് നടത്താനാണ് നീക്കം. ദേശീയ ഗെയിംസും കഴിഞ്ഞ് വർഷങ്ങളെടുത്താലേ ഈ സ്റ്റേഡിയം കളിക്കാൻ യോഗ്യമാകൂ എന്നതാണ് അവസ്ഥ.
Stories you may Like
- കൊച്ചിയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയവും പാരിസ്ഥിതിക ചർച്ചകളിൽ കുടുങ്ങാൻ സാധ്യത
- കാര്യവട്ടം ഗ്രീൻഫീൽഡിലെ കൂട്ടായ്മ കൊച്ചിയിലെ ഹരിതശോഭ നശിപ്പിക്കാൻ!
- ജയം തുടരാൻ സൂര്യകുമാറും സംഘവും; ഒപ്പമെത്താൻ ഓസിസ്
- ദാവൂദ് ഇബ്രാഹീമിന്റെ സ്വത്തുക്കളുടെ അനന്തരവകാശി മിയാൻ ദാദിന്റെ മകനോ?
- രോഹൻ കുന്നുമ്മൽ ഐപിഎൽ അരങ്ങേറ്റത്തിന്, ഡൽഹിയുടെ സിലക്ഷൻ ക്യാംപിൽ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്