മനോരമ എഡിറ്ററെ ഫോണിൽ വിളിച്ച് ചോദ്യം ചെയ്യാൻ മാത്രം ഒരു സാധാരണ പൊലീസുകാരന് കഴിയുന്നു; പൊലീസുകാരോട് പോലും സാറെ എന്ന് വിളിച്ച് മര്യാദയോടെ സംസാരിക്കാൻ മനോരമ എഡിറ്ററും; വാർത്തകൾ മൂടി വയ്ക്കാൻ പറ്റാത്ത കാലത്ത് ഏത് സാധാരണക്കാരനും പത്രങ്ങളെ തിരുത്താമെന്ന് വ്യക്തമാക്കി തങ്കമണിയിലെ പൊലീസുകാരൻ; സോഷ്യൽ മീഡിയ ആവേശത്തോടെ ഏറ്റെടുത്ത ഒരു ടെലിഫോൺ സംഭാഷണം ഇങ്ങനെ
തിരുവനന്തപുരം: ഒരു സാധാരണ പൊലീസുകാരന് മനോരമയുടെ ഓഫീസിലേയ്ക്ക് വിളിച്ച് മുതിർന്ന ഒരു എഡിറ്ററെ ചോദ്യം ചെയ്യാൻ കഴിയുമെന്നു ഈ അടുത്ത കാലത്ത് വരെ ആർക്കെങ്കിലും ഊഹിക്കാൻ പറ്റുമായിരുന്നോ? അങ്ങനെ ഒരു കോൾ ചെന്നാൽ അഹങ്കാരത്തോടെ മറുപടി പറഞ്ഞു ഫോൺ വെയ്പ്പിച്ച ശേഷം ഒരൊറ്റ കോൾ നടത്തി പൊലീസുകാരനെ സ്ഥലം മാറ്റുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്യാൻ മനോരമയ്ക്ക് അനായാസം കഴിയുമായിരുന്നു. അതുപോലെ തന്നെ ഒരു സാധാരണ പൊലീസുകാരന് മനോരമയുടെ ഡെസ്കിൽ വിളിച്ച് മുതിർന്ന ഒരു എഡിറ്ററെ ചോദ്യം ചെയ്യാനും കഴിയുന്ന കാലം ആയിരുന്നില്ല. അതിനുള്ള ധൈര്യം ഒരു പൊലീസുകാരനും ഇല്ല എന്നതാണ് സത്യം.
എന്നാൽ അതൊക്കെ പഴയ കഥയാണ്. വാർത്തകൾ മൂടിവെയ്ക്കാൻ കഴിയാത്ത, ഏത് ടെലിഫോൺ സംഭാഷണങ്ങളും റെക്കോർഡ് ചെയ്യപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ വൈറൽ ആകുന്ന ഇക്കാലത്ത് ഏത് സാധാരണക്കാരനും ഏത് വലിയവനെയും തിരുത്താവുന്ന അവസ്ഥയാണ്. അതറിയാവുന്നതുകൊണ്ട് ഏത് പൊലീസുകാരൻ വിളിച്ചാലും എത്ര വളിയ എഡിറ്റർ ആണെങ്കിലും ക്ഷമയോടെയും, സംയമനത്തോടെയും അങ്ങേയറ്റം വരെ പോവുകയും ചെയ്യും. മനോരമയുടെ അസിസ്റ്റന്റ് എഡിറ്റർ മാത്യു ശങ്കരത്തിനെ ക്ഷമയുടെ അങ്ങേയറ്റം വരെ നയിച്ചു സംയമനം പാലിച്ച തങ്കമണിയിലെ ജോസഫ് എന്ന പൊലീസുകാരന്റെ കഥ എടുത്താൽ മാത്രം മതി ഇതിന് ഉദാഹരണമായി.
ഈ മാസം ഒന്നാം തിയ്യതി ഇറങ്ങിയ മലയാള മനോരമ അതിരാവിലെ മകൾ കൊണ്ടു വന്ന് കാണിച്ചപ്പോഴാണ് ഇടുക്കി കാമാക്ഷി സ്വദേശിയും തങ്കമണി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനുമായ ജോസഫ് ആ വാർത്ത കാണുന്നത്. അതിരു തർക്കം സംബന്ധിച്ച പ്രശ്നത്തിൽ ക്രമസമാധാന പ്രശ്നം ഉടലെടുത്തതിന്റെ പേരിൽ സ്റ്റേഷനിൽ വിളിച്ചു വരുത്തിയശേഷം പറഞ്ഞയച്ച ഷിബു ഗോപാലൻ എന്ന കർഷകനെ പൊലീസ് മർദ്ദിച്ചുവെന്നും മൂത്രം കുടിപ്പിച്ചുവെന്നുമാണ് വാർത്ത... വാർത്ത വായിച്ച മകൾ അച്ഛനോടു പറഞ്ഞത് കേട്ട് ആ പിതാവ് ഞെട്ടി. എന്റെ അച്ഛൻ ഒരു പൊലീസുകാരൻ ആകണ്ടയായിരുന്നു. വാർത്തയിലുള്ളത് വാസ്തവമല്ലന്ന് ജോസഫ് പറഞ്ഞുവെങ്കിലും മകളും കുടുംബാംഗങ്ങളും അത് വിശ്വസിക്കാൻ തയ്യാറായില്ല . സ്ക്കൂളിൽ ക്ളാസ് ഇല്ലാത്ത കാര്യം മനോരമയിലൂടെ അല്ലേ നമ്മൾ അറിയുന്നത്. പിന്നെ എങ്ങനെ അത് കള്ളമാകും എന്ന മകളുടെ ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടിയ ജോസഫ് ഇക്കാര്യം സഹപ്രവർത്തകരോടും പറഞ്ഞു. അവരാണ് പത്രാധിപരെ വിളിച്ച് സത്യം പറയുന്നതിനെ കുറിച്ച് പറഞ്ഞത്. ഇതിനിടെ മകളുടെയും മകന്റെയും കൂട്ടുകാരും അദ്ധ്യാപികയായ ഭാര്യയുടെ സഹപ്രവർത്തകരും ഒക്കെ തങ്കമണി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ സംശയത്തിന്റെ നിഴലിൽ നിർത്തി. അങ്ങനെയാണ് കോട്ടയത്തെ മനോരമ ഓഫീസിൽ വിളിച്ചതെന്ന് ജോസഫ് തന്നെ മറുനാടനോട് പറഞ്ഞു.
മറ്റു പത്രങ്ങൾ വിശദീകരണവും തിരുത്തു ഒക്കെ കൊടുത്തിട്ടും മനോരമ ആദ്യം അതിന് തയ്യാറായില്ല. മാത്രമല്ല വാർത്ത കെട്ടിച്ചമച്ചതായതു കൊണ്ടാണ് തന്റെ ഐഡന്ററ്റിയും ഫോൺ നമ്പരും പറഞ്ഞ് എഡിറ്ററെ വിളിച്ചത്. എഡിറ്ററോടു സംസാരിച്ചത് റെക്കോർഡ് ചെയ്ത് മറ്റു പൊലീസുകാരെ കേൾപ്പിച്ചപ്പോൾ അവരാണ് പൊലീസുകാരുടെ ഗ്രൂപ്പിൽ ഇടാൻ നിർദ്ദേശിച്ചത് പൊലീസ് ഗ്രൂപ്പിൽ നിന്നും ആ ശ്ബദരേഖ ഇപ്പോൾ ലോകമാകെ വാട്സ്അപ്പ് വഴി പ്രചരിച്ചു കഴിഞ്ഞു. ഇതിനകം ഇരുനൂറിലധികം ആൾക്കാർ ജോസഫിനെ ഫോണിൽ ബന്ധപ്പെട്ടു. വാർത്തയുടെ യാഥാർത്ഥ കാര്യം അറിയാനും അഭിനന്ദിക്കാനുമാണ് പലരും വിളിച്ചതന്നെും സോഷ്യൽ മീഡിയ എന്ന സാധ്യത ഇല്ലാതിരുന്നുവെങ്കിൽ ഇത് ഉണ്ടാകുമായിരുന്നില്ലന്നും ജോസഫ് മറുനാടൻ മലയാളിയോടു പറഞ്ഞു.
വിളിച്ചതിന്റെ പിറ്റേ ദിവസം തന്നെ മനോരമ വിശദീകരണം നൽകിയെന്നും വാർത്ത കൊടുക്കുന്ന കാര്യം മനോരമയിൽ നിന്നും വിളിച്ചു പറഞ്ഞുവെന്നും ജോസഫ് വ്യക്തമാക്കി. ആക്ഷേപം സംബന്ധിച്ച് സ്റ്റേഷനിൽ നടന്ന കാര്യങ്ങലെ കുറിച്ച് ജോസഫ് പറയുന്നതിങ്ങനെ പീഡന കേസ് ഉൾപ്പെടെ അഞ്ചോളം ക്രിമിനൽ കേസിൽ പ്രതിയായ ഷിബു ഗോപാലൻ തന്റെ വീടിന് പുറകിൽ താമസിക്കുന്നവരുടെ വഴി അടയ്ക്കുന്നത് പതിവായി. അവർ കോടതിയിൽ നിന്നും ഉത്തരവ് വാങ്ങിയിട്ടും ഷിബുവിന്റെ അതിക്രമം തുടർന്നു. ഒരു ദിവസം തന്റെ ജീപ്പ് ക്രോസ് ചെയ്തിട്ട് ഷിബു അയൽവാസികളുടെ വഴി തടസപ്പെടുത്തി. ഇത് സംബന്ധിച്ച പരാതി വന്നപ്പോൾ ഇരുവിഭാഗത്തെയും എസ് ഐ സ്റ്റേഷനിൽ വിളിപ്പിച്ചു.
വഴി തടസപ്പെടുത്തിയ വാഹനം കസ്റ്റഡിയിലെടുക്കുമെന്ന് അറിയിച്ചപ്പോൾ ബോധം പോകുന്നതായി അഭിനയിച്ച ഷിബുവിനെ ബന്ധുക്കൾ തന്നെ ആശുപത്രിയിൽ കൊണ്ടു പോയി ഇത്രയും ആണ് അവിടെ നടന്നത്്. അന്ന് മധ്യസ്ഥ ചർച്ച നടത്തിയ എസ് എച്ച് ഒ വനിത എസ് ഐ യായ കെ ജെ ജോഷി യെ ഒരു പാഠം പഠിപ്പിക്കുമെന്ന് ഇയാൾ പറഞ്ഞിരുന്നു. അടുത്ത ദിവസം പത്രം കണ്ടപ്പോഴാണ് പറഞ്ഞതിന്റെ പൊരുൾ പിടി കിട്ടിയത്. അപ്പോഴും ഒന്നും തോന്നിയില്ല. മകളുടെ ഇടപെടൽ കാര്യങ്ങൾ മറ്റൊരു തലത്തിലേക്ക് എത്തിച്ചു.
തങ്കമണി സ്റ്റേഷനിലെ സിപി ഒ ജോസഫും മനോരമയിലെ അസിസ്റ്റന്റ് എഡിറ്ററും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണം (വാട്സഅപ്പിൽ പ്രചരിക്കുന്നത്) ചുവടെ
പൊലീസുകാരൻ : മനോരമയല്ലേ
റിസപ്ഷനിസ്റ്റ് : അതെ
പൊലീസുകരാൻ: ഞാൻ തങ്കമണി പൊലീസ് സ്റ്റേഷനിൽ നിന്നാ വിളിക്കുന്നെ , ഇടുക്കിയിൽ നിന്ന് . ഞാൻ ഈ സ്റ്റേഷനിൽ വർക്ക് ചെ യ്യുന്ന പൊലീസുകാരനാ...എന്റെ പേര്. ജോസഫ് എന്റെ മൊബൈൽ നമ്പർ 8281982647
റിസപ്ഷനിസ്റ്റ്: എന്താ വിളിച്ചെ പൊലീസുകാരൻ എനിക്ക് നിങ്ങളുടെ എഡിറ്റർമാരെ ആരെങ്കിലും കിട്ടുമോ
റിസപ്ഷനിസ്റ്റ് ഫോൺ കണക്ടു ചെയ്യുന്നു.
പൊലീസുകാരൻ: ഹലോ നമസ്ക്കാരം...ഞാൻ തങ്കമണി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ
ജോസഫ്. എന്റെ ഫോൺ നമ്പർ 8281982647 ആണ് അങ്ങേ തലയ്ക്കൽ ആരാ സംസാരിക്കുന്നത്
എഡിറ്റർ: കോട്ടയത്ത് മനോരമയിൽ മാത്യൂശങ്കരത്ത് . അസിസ്റ്റന്റ് എഡിറ്ററാണ്.
പൊലീസ്:ഞാൻ വിളിച്ചത് ഒരു വാർത്ത എഴുതുമ്പോൾ സത്യ സ്ഥിതി മനസിലാക്കിയിട്ട് ഇടണമെന്ന് പറയാനാ
എഡിറ്റർ: ഏതു വാർത്തയാ
പൊലീസ് : തങ്കമണി പൊലീസ് സ്റ്റേഷനെ സംബന്ധിച്ച വാർത്ത ഒരാളെ ഇടിച്ചു അവശനാക്കി മൂത്രം കുടിപ്പിച്ചെവെന്നാണ് വാർത്ത . ഒരു വാർത്ത ഇടുമ്പോൾ അതിന്റെ സത്യാവസ്ഥ മനസിലാക്കി ഇടുകയല്ലേ പത്ര ധർമ്മം ഞങ്ങൾ മൂന്നു ദിവസമായി വെയ്റ്റു ചെയ്യുകയായിരുന്നു.ആദ്യ ദിവസം എല്ലാ പത്രങ്ങളിലും വന്ന വാർത്തയാണിത് വാർത്തയുടെ സത്യാവസ്ഥ മനസിലാക്കുമ്പോൾ തിരുത്തി നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ദീപിക, പ്രതിപക്ഷത്തിന്റെ വീക്ഷണം പോലും സത്യാവസ്ഥ മനസിലാക്കിയപ്പോൾ അതിനെക്കുറിച്ച് ശരിയായി വാർത്ത നൽകി.
എഡിറ്റർ:ഞാൻ സാറിന്റെ കൈയിൽ ഒരു മൊബൈൽ നമ്പർ തരാം.അദ്ദേഹം നമ്മുടെ ഇടുക്കി ജില്ലയിലെ സ്വന്തം സീനിയർ റിപ്പോർട്ടർ ആണ്.അദ്ദേഹത്തോടു സാർ ഇത്രയും പറഞ്ഞ് കഴിഞ്ഞാൽ അതിന്റെ വിശദീകരണം പത്രത്തിൽ വരും.
പൊലീസ് : ഞാനൊരു കാര്യം ചോദിക്കട്ടെ നിങ്ങളുടെ പത്രത്തിലെ ഒരു സ്റ്റാഫിനെ നിങ്ങൾക്ക് നിയന്ത്രിക്കാൻ പറ്റില്ലെ ഞങ്ങൾ പുറത്തു നിന്നുള്ളവരാണോ നിയന്ത്രിക്കേണ്ടത്.ഞങ്ങളല്ലല്ലോ ശമ്പളം കൊടുക്കുന്നത് ശമ്പളം കൊടുക്കുന്നത് നിങ്ങളല്ലേ നിങ്ങളുടെ ജീവനക്കാരൻ ,ചെയ്യുന്ന പ്രവൃത്തി ശരിയാണോ തെറ്റാണോ എന്ന് മനസിലാക്കേണ്ടത് നിങ്ങളുടെ കടമയാണ് തെറ്റാണെങ്കിൽ തിരുത്തണ്ടെ.
എഡിറ്റർ : അത് രണ്ടും ചെയ്യുന്നതിനാണ് ഞാൻ ഈ നമ്പർ തരുന്നത് .അദ്ദേഹമാണ് അതിന്റെ കറക്ഷൻ ചുമതലക്കാരൻ.
പൊലീസ് : അപ്പോൾ നിങ്ങളുടെ ഓഫീസിലിരിക്കുന്നവർക്ക് അതിന്മേൽ ഉത്തരവാദിത്വമില്ലന്നാണോ പറഞ്ഞു വരുന്നത്.
എഡിറ്റർ : സാർ ഇങ്ങനെ ചോദിക്കുമ്പോൾ ഞാൻ എന്ത് മറുപടി പറയും. ആദ്യമായിട്ട് ഒരാൾ ഇങ്ങനെ ചോദിക്കുവാ.....വളരെ സങ്കടത്തോടെയാ നിങ്ങളോടു മറുപടി പറയുന്നെ...യഥാർത്ഥത്തിൽ ഈ വിഷയം തിരുത്തുന്നതിനും ഈ വാർത്ത തന്നയാളെ സാറിന്റെ കയ്യിലോട്ടു തരുക എന്നതാണ് എന്റെ ഇവിടെത്തെ ജോലി.ആ ജോലിയാ ഞാൻ നിർവ്വഹിക്കുന്നത്. ആദ്യമായിട്ടാണ് ഒരാൾ ഇങ്ങനെ ചോദ്യം ചെയ്യുന്നത്.എനിക്കു മനസിലാകുന്നില്ല.
പൊലീസ് : ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ എന്നോടു പറയുക. ഞാൻ തിരുത്താൻ തയ്യാറാണ്.
എഡിറ്റർ : സാറ് പറഞ്ഞഥിൽ തെറ്റുണ്ട്്. പറഞ്ഞ കാര്യം ശരിയാണന്ന് ബോധ്യപ്പെടുത്താൻ ചുമതലയുള്ള ആളിന്റെ നമ്പർ തരാൻ അധികാരപ്പെട്ട ആളാണ് ഞാൻ. സാറിനെപോലെ ഒരാൾ വിളിച്ചുവെന്ന് പറയുന്നത് ഞങ്ങൾക്ക് ചെറുതല്ല വലിയ കാര്യമാ ഇപ്പോൾ ഞങ്ങളുടെ തെറ്റ് സാറ് ചൂണഅടി കാണിച്ചരിക്കുവാ .. അപ്പോൾ ആ തെറ്റ് ചെയ്ത ആളിനെ തിരുത്താൻ അർഹതയുള്ള അധികാരിയുടെ നമ്പരാ ഞാൻ തരുന്നെ.
പൊലീസ് : ഒരു കാര്യം പറയട്ടെ നമ്മൾ ഒരു സ്ഥാപനം നടത്തുമ്പോൾ സ്ഥാപനത്തിലെ ജീവനക്കാരെ നിയന്ത്രിക്കുന്നത് സ്ഥാപനത്തിലെ മേലുദ്യോഗസ്ഥനാണ്.
എഡിറ്റർ : സാറിന്റെ നമ്പർ ഇങ്ങ് താ
പൊലീസ് : ഒരു കാര്യം കൂടി ഒരു വാർത്ത നിങ്ങൾക്ക് കിട്ടുമ്പോൽ അതിന്റെ സാംഗത്യം മനസിലാക്കണ്ടെ ഇത് നിസാര കാര്യമല്ല പൊലീസ് മർദ്ദനം നടത്തി തല്ലിയെന്നല്ല പറയുന്നെ .. ഒരാളെ മൂത്രം കുടിപ്പിച്ചെന്നാ.ഞങ്ങൾ ഗൗരവത്തോടെയാണിത് കാണുന്നത് ഞാനീ സംഭവങ്ങൾക്ക് മുഴുവൻ സാക്ഷിയാ....അതു കൊണ്ടാണ് ഞാൻ നിങ്ങളെ എന്റെ എല്ലാ വിവരങ്ങളും തന്ന് പരിചയപ്പെടുത്തിയത് നിങ്ങൾക്ക് എന്റെ മേൽ ആക്ഷേപം ഉണ്ടെങ്കിൽ എന്റെ മേലുദ്യോഗസ്ഥനോടു പറയാം.
എഡിറ്റർ : ഇനി സാറിന്റെ നമ്പർ ദയവായി തന്നാലും ഞാൻ ഒന്ന് കുറിച്ചോട്ടെ
പൊലീസ് : 8281982647
വീക്ഷണം പത്രം പോലും ശരിയായ രീതിയിൽ ആ വാർത്ത ഇട്ടിടുണ്ട്്. പ്രതിപക്ഷത്തിന്റെ കൈയിൽ ഇങ്ങനെ ഒരായുധം കിട്ടിയാൽ അവർ ഉപയോഗിക്കില്ലേ അവർക്കു പോലും ഇതിന്റെ സത്യം അറിയാം. ഈ അസാന്മാർഗിക പ്രവൃത്തിക്കാരനെ നിങ്ങൾ സംരക്ഷിക്കുന്നത് വഴി ഇവരെ നിയന്ത്രിക്കേണ്ട് ഞങ്ങൾ പൊലീസുകാരുടെ ശക്തി നിങ്ങൾ ക്ഷയിപ്പിക്കുകയാണ് നിങ്ങൾക്ക് വീടിന് ചുറ്റും മതിലുണ്ട് കാവലിന് ആളുണ്ട് നിങ്ങൾക്ക് പ്രശ്നം ഉണ്ടാകില്ല ഈ രാജ്യത്തെ ലക്ഷോപലക്ഷം ജനങ്ങൾ കിടന്നുറങ്ങുന്നതും രാവിലെ എണീറ്റ് സ്ത്രീകൾ ഓഫീസിലും കുട്ടികൾ സ്ക്കൂളിലും പോയി തിരിച്ചു വരുന്നത് പൊലീസ് സംവിധാനം ശരിയായ രീതിയിൽ ഉള്ളതു കൊണ്ടാണ് ഞങ്ങൾ ഉറക്കം മിളച്ചും മഴയും വെയിലും കൊണ്ടും ജോലി ചെയ്യുന്നവരാ കുടുംബ കാര്യങ്ങൾ പോലും നോക്കാതെയാണ് പൊതുജനങ്ഹൾക്കായി പണി എടുക്കുന്നത് ഞങ്ങളെ വിമർച്ചോളു വിമർശിക്കുമ്പോ അതിനകത്ത് സത്യം ഉണ്ടോ എന്ന് നോക്കണം.ഞങ്ഹളുടെ നാട്ടിലുള്ളവർക്ക് സത്യാവസ്ഥ അറിയാം.ക്രമിനൽ കേസിലും പീഡനകേസിലും പ്രതിയായ ആളാ .. കക്ഷി നിങ്ങൾ നാട്ടിൽ വന്ന് അന്വേഷിച്ചു നോക്ക്. അയാളുടെ പൊറാട്ട് നാടകത്തിന് നിങ്ങൾ എല്ലാം ചൂട്ടു പിടിച്ചു. അതു കൊണ്ട് കുറച്ചു ഉദ്യോഗസ്ഥർ ബലിയാടായി. ന്യായത്തിനും നീതിക്കും വേണ്ടിയാണ് സാമൂഹ്യ വിരുദ്ധരോടു ഞങ്ങൾ ഏറ്റുമുട്ടുന്നത്.പത്രധർമ്മം പൊതുജനക്ഷേമമാണ് അതുകൊണ്ട് തിരുത്താനുള്ള മന സ്ഥിതി കാണിക്കണം. അപ്പൻ അപ്പുപ്പന്മാരുടെ കാലത്തെ മനോരമ വായിച്ചു കൊണ്ടിരുന്നതാ ഇപ്പോൾ മനോരമ നിർത്തി ഇനി ഞങ്ങൾ ഈ പത്രം വാങ്ങില്ല സർക്കൂലേഷന് വേണ്ടി അടിച്ചു കൂട്ടിക്കോ മീൻ കടയിൽ മീൻ പൊതിയാൻ വേണ്ടി ആ സാധനം ഉപയോഗിക്കും.
എഡിറ്റർ : ശരി...ഞാനിത് ന്യൂസ് എഡിറ്റർക്ക് എഴുതി കൊടുക്കുന്നുണ്ട്.
Stories you may Like
- മത ജീവിതവും ഉപേക്ഷിക്കുന്നു; ജോസഫ് മാഷ് എന്ന അത്ഭുതം!
- വിദ്യാർത്ഥിനിയുടെ കുടിവെള്ളത്തിൽ മൂത്രം കലർത്തി; വൻ പ്രതിഷേധം; ലാത്തിച്ചാർജ്
- പണം മോഷ്ടിച്ചെന്ന് ആരോപിച്ച് രണ്ട് കുട്ടികളെ കെട്ടിയിട്ട് ആക്രമിച്ചു
- കോഴിക്കോട്ടെ അഭിഭാഷക സംഘത്തിനെതിരെയുള്ള കേസിന് പിന്നിലും ഗൂഡലക്ഷ്യമോ?
- ചികിത്സാ പിഴവിൽ പാലാ സ്വദേശിയുടെ ഞെട്ടിക്കുന്ന അനുഭവം
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്