കളമശ്ശേരിയിൽ ബസ് കത്തിക്കാൻ തടിയന്റവിട നസീറിനൊപ്പം മുഖ്യ സംഘാടകനായി; ലഷ്ക്കറിന് നൽകാൻ ജുവല്ലറി ഉടമയെ വെട്ടി കവർന്നത് രണ്ടരക്കിലോ സ്വർണം; ഐസിസിനൊപ്പം ചേർന്ന് നാടിനെ കലാപ ഭൂമിയാക്കാൻ മുന്നിൽ നിന്നു; 'സുടാപ്പി നഗറിൽ' ഒളിഞ്ഞിരുന്ന് നടത്തുന്നത് തീവ്രവാദവും; ഉസ്മാനെ മർദ്ദിച്ച സംഭവത്തിൽ മുതലെടുപ്പിനിറങ്ങിയത് പൊലീസിനെ എതിരാക്കി നാട്ടുകാരുടെ നേതാവാകാൻ; ആലുവയെ സ്വതന്ത്ര റിപ്പബ്ലിക്കാക്കാൻ ശ്രമിക്കുന്നത് 'ബോംബ് ഇസ്മായിൽ': നിയമസഭയിൽ പിണറായി പറഞ്ഞതിന്റെ പൊരുൾ ഇങ്ങനെ
അരുൺ ജയകുമാർ
തിരുവനന്തപുരം: ആലുവയിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിന് നേതൃത്വം നൽകിയത് ബോംബ് ഇസ്മായിൽ. ഐസിസ് ബന്ധം ആരോപിക്കുന്ന തീവ്ര സ്വഭാവത്തിൽപ്പെട്ട ക്രിമിനലാണ് ഇയാൾ. കളമശ്ശേരി ബസ് കത്തിക്കൽ കേസിലെ തടിയന്റവിടെ നസീറിന്റെ കൂട്ടുപ്രതി. പൊലീസിനെതിരെ പ്രതിഷേധം നടത്തിയ തീവ്ര സ്വഭാവമുള്ളവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു. പ്രതിഷേധത്തിൽ ബോംബ് ഇസ്മായിലും സംഘവും പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസിനെ കുറ്റപ്പെടുത്തിയതിനൊപ്പം പ്രതിഷേധകരുടെ മുഖം തുറന്നു കാട്ടി മുഖ്യമന്ത്രി സംസാരിച്ചത്.
കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ തടിയന്റവിട നസീറും പതിമൂന്ന് പ്രതികൾക്കും എതിരെ രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങൾ ചുമത്തി എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. തടിയന്റവിട നസീർ കേസിൽ ഒന്നാം പ്രതിയാണ്. 'നസീറിനെയും സൂഫിയയേയും കൂടാതെ അബ്ദുൾ ഹലീം, ഇസ്മയിൽ എന്ന ബോംബ് ഇസ്മയിൽ, ഷഫീക്ക്, ഷബീർ ബുഹാരി, മുഹമ്മദ് നവാസ്, താജുദീൻ, തൊപ്പ നാസർ, കെ.എ.അനൂപ്, ഉമ്മർ ഫാറൂക്ക്, മജീദ് പറമ്പായി, മുഹമ്മദ് ഷബീർ എന്നിവരാണ് കേസിലെ പ്രതികൾ. ഇത്തരത്തിൽ കുറ്റരോപിതനായ വ്യക്തിയാണ് പൊലീസിനെതിരെ സമരത്തിന് നേതൃത്വം നൽകിയത്. അതുകൊണ്ട് തന്നെ ആലുവ സംഭവത്തിൽ ബോധപൂർവ്വമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പിണറായി ഈ നിലപാടിൽ എത്തിയത്.
ആലുവയ്ക്ക് അടുത്ത് 'സുടാപ്പി നഗർ' എന്ന പേരിൽ സ്ഥലമുണ്ട്. ഇവിടം കേന്ദ്രീകരിച്ചാണ് ബോംബ് ഇസ്മായിലിന്റെ പ്രവർത്തനം. ആലുവയിൽ പൊലീസ് നടത്തിയ ക്രൂര മർദ്ദനത്തെ സർക്കാർ ന്യായീകരിക്കില്ല. എന്നാൽ ക്രിമിനൽ സ്വഭാവമുള്ളവരാണ് പ്രശ്നമുണ്ടാക്കിയത്. പൊലീസുകാരെ അക്രമിച്ചത് ഉസ്മാനാണ്. ഇയാൾക്കെതിരെ മുമ്പും പൊലീസിനെ ആക്രമിച്ചതിന് കേസുണ്ട്. ഇയാളുടെ വണ്ടിയിലല്ല പൊലീസ് സംഘം സഞ്ചരിച്ചിരുന്ന വാഹനം തട്ടിയത്. അനസ് എന്നയാളായിരുന്നു ഈ വണ്ടിയുമായി അവിടെ ഉണ്ടായിരുന്നത്. ഹാരീസ് എന്നയാളുടെ വാഹനത്തിലാണ് തട്ടിയത്. അനസും ഹാരീസുമെല്ലാം ക്രിമിനൽ കേസുകളിൽ പ്രതികളാണ്.
ഇവരെല്ലാം ബോബ് ഇസ്മായിലിന്റെ അനുയായികളാണ്. ഐസിസ് ആശയങ്ങൾ പ്രചരിപ്പിച്ചതിന് പൊലീസ് സംശയ നിഴലിൽ നിർത്തുന്ന വ്യക്തിയാണ് ബോംബ് നസീർ. പൊലീസിനെതിരായ പ്രതിഷേധത്തിൽ ഈ സംഘം ഇടപെട്ടത് ബോധപൂർവ്വമായാണ്. ആളുകൾക്കിടയിലേക്ക് ഇറങ്ങി ചെല്ലാനും പൊലീസിനെ കുറ്റക്കാരായി ചിത്രീകരിച്ച് നേട്ടമുണ്ടാക്കാനുമാണ് ശ്രമം. അതുകൊണ്ട് തന്നെ പ്രശ്നമുണ്ടാക്കിയവർക്കെതിരേയും പൊലീസ് കർശനമായ നടപടിയെടുക്കും. തടിയന്റവിട നസീറിന്റെ കൂട്ടാളികളായിരുന്നവർ ഉൾപ്പെട്ട കവർച്ചാ സംഘത്തെ നയിച്ചിരുന്നത് ബോം ഇസ്മയിലാണ്. 2012ൽ ഈ കേസിലും ബോംബ് ഇസ്മായിലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജൂവലറി ഉടമയിൽ നിന്നും രണ്ടര കിലോ സ്വർണം കവർച്ച ചെയ്തതിനായിരുന്നു ഈ അറസ്റ്റ്.
ഈ കവർച്ചയുടെ ആസൂത്രകൻ തടിയന്റവിട നസീർ ആണെന്നും, ഭീകര പ്രവർത്തനത്തിന് പണം സമാഹരിക്കാനായിരുന്നു കവർച്ച എന്നുമാണ് ക്രൈംബ്രാഞ്ച് ആരോപിച്ചിരുന്നത്. കാച്ചപ്പിള്ളിയിലൊ ജൂവലറി ഉടമയെയും രണ്ട് മക്കളെയും നടു റോഡിൽ വെട്ടി വീഴ്ത്തിയാണ് ഇവർ കവർച്ച നടത്തിയത്.അന്ന് ഇസ്മയിലിനെ എറണാകുളത്ത് നിന്നും ആണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനിടെയാണ് തടിയന്റവിട നസീറുമായുള്ള ബന്ധം ഇവർ വെളിപ്പെടുത്തിയത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനാണ് മോഷണം നടത്തിയത് എന്നും തടിയന്റവിട നസീർ ആണ് മോഷണം ആസൂത്രണം ചെയ്തത് എന്നും ഇവർ പൊലീസിനോട് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവരെ നിയമത്തിന് മുമ്പിൽ കുടുക്കാൻ പൊലീസ് ആർജ്ജവം കാട്ടിയില്ല.
മദനി ജാമ്യമില്ലാതെ കോയമ്പത്തൂർ ജയിലിൽ കഴിയുന്നതിൽ പ്രതിഷേധിച്ചാണ് തടിയന്റവിട നസീറിന്റെ നേതൃത്വത്തിൽ തമിഴ്നാട് ട്രാൻ.കോർപ്പറേഷന്റെ ബസ് 2005 സപ്തംബർ 9ന് കത്തിച്ചത്. കളമശ്ശേരി എച്ച്എംടിക്ക് സമീപത്തുവച്ചായിരുന്നു സംഭവം. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ആളുകളെ സംഘടിപ്പിക്കാൻ ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള ഭീകരസംഘടനയായ ലഷ്കർ-ഇ-തൊയ്ബയാണ് ഈ സംഭവത്തിന് പണം മുടക്കിയിട്ടുള്ളതെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. പ്രസ്തുത സംഘടനയുടെ കമാൻഡറായിരുന്നു നസീർ. കശ്മീർ റിക്രൂട്ട്മെന്റ് കേസിലും ബാംഗ്ലൂർ സ്ഫോടന കേസിലും പിടികിട്ടാപ്പുള്ളിയായ പാക്കിസ്ഥാൻ സ്വദേശി വാലി എന്ന അബ്ദുൾ റഹ്മാൻ വഴിയാണ് തീവ്രവാദ പ്രവർത്തനത്തിനുള്ള പണം ഇന്ത്യയിൽ എത്തിയിട്ടുള്ളത്. നസീറാണ് അതിന്റെ മുഖ്യ ഇടനിലക്കാരൻ. കൃത്യം നടത്തിയത് ഇസ്മായിലിന്റെ നേതൃത്വത്തിലും.
ബോംബ് നിർമ്മാണത്തിൽ വിദഗ്ധനാണ് ഇസ്മായിൽ. അതുകൊണ്ടാണ് ബോംബ് ഇസ്മയിൽ എന്ന പേരു കൈവന്നത്. ആലുവ കുഞ്ചാട്ടുകരയിൽ പ്രവാസി യുവാവിനെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നതോടെയാണ് ഇസ്മായിലിന്റെ പങ്ക് ചർച്ചയകുന്നത്. നോമ്പ് തുറയ്ക്കുള്ള സാധനങ്ങൾ വാങ്ങി ബൈക്കിൽ വീട്ടിലേക്ക് പോകുന്നവഴി ഈ സമയം അമിത വേഗതയിൽ എത്തിയ മഫ്തി പൊലീസിന്റെ സ്വകാര്യ കാർ ഉസ്മാനെ ഇടിച്ച് തെറിപ്പിക്കുകയായിരുവെന്നും തുടർന്ന് വാഹനത്തിലുണ്ടായിരുന്നവർ ഉസ്മാനെ മർദ്ദിക്കുകയായിരുന്നെന്നുമാണ് മൂത്ത സഹോദരൻ കുഞ്ഞുമുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞത്. കൂടാതെ ഇവർ പൊലീസാണെന്നും മഫ്തിയിലാണെന്നും പറഞ്ഞിരുന്നെങ്കിൽ പ്രശ്നം ഇത്ര വഷളാവുകയുമില്ലായിരുന്നെന്നാണ് നാട്ടുകാരുടെ ഭാഷ്യം. ഇതെ തെറ്റാണെന്ന് പൊലീസും പറയുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ;
കുഞ്ചാട്ടുകര മരുത്തുംകുടി സ്വദേശി ഉസ്മാന് മർദ്ദനമേറ്റ സംഭവത്തിൽ നാട്ടുകാരും കുടുംബവും രാഷ്ട്രീയപ്രവർത്തകരും പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാമാണെന്ന് എടത്തല പൊലീസ്. പോക്സോ കേസിലെ പ്രതിയെ പിടികൂടാനാണ് മഫ്തിയിൽ സ്വകാര്യ വാഹനത്തിൽ പോയത്. പോക്സോ പ്രതികളും അഫ്സൽ, ജലീൽ ,പുഷ്പരാജ് എന്നീ പൊലീസുകാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
വരുന്ന വഴി കാറ്ബൈക്കിൽ മുട്ടിയെന്ന കാര്യം സത്യമാണ് പക്ഷേ ഉസ്മാന്റെ വാഹനത്തിലല്ലെന്ന് മാത്രം. ഇതോടെ നോമ്പ് തുറക്കുള്ള സാധനങ്ങളുമായി മടങ്ങവേ ഉസ്മാന്റെ വാഹനത്തിൽ മഫ്തി പൊലീസിന്റെ സ്വകാര്യ വാഹനം ഇടിക്കുകയായിരുന്നെന്ന വാദം പൊളിഞ്ഞു. ഇത് കണ്ടുകൊണ്ട് അവിടെ എത്തിയ ഉസ്മാൻ മനഃപൂർവ്വം വാക്കുതർക്കം ഉണ്ടാക്കി മഫ്തിയിലുണ്ടായിരുന്ന പൊലീസിനെ മർദ്ദിക്കുകയായിരുന്നു. കാറോടിച്ച അഫ്സൽ എന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉസ്മാൻ അടിച്ചു. പിന്നീടാണ് അഫ്സൽ തിരിച്ചടിച്ചത്. പിന്നീട് കാറിലുണ്ടായിരുന്ന പൊലീസുകാർ ഉസ്മാനെ പിടിച്ച് കാറിൽ കയറ്റി പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നു. കൃത്യനിർവഹണം തടസപ്പെടുത്തിയതിന് കേസേടുത്തു. അപ്പോഴേക്കും നാട്ടുകാരും രാഷ്ട്രീയകാരും എടത്തല പൊലീസ് സ്റ്റേഷനിലെത്തി. മെഡിക്കലിന് ഉസ്മാനെ കൊണ്ടുപോകാൻ നേരം ആളുകൾ പ്രകോപിതരായി.അതേസമയം ഇയാൾക്കെതിരെ 2011ൽ 1541/11 പ്രകാരം ആലുവ കൊച്ചിൻ ബാങ്ക് കവലയിൽ ലോറി ഡ്രൈവറായിരുന്ന സന്തോഷ് കുമാർ എന്നയാളെ തട്ടിക്കൊണ്ട് പോയ സംഭവത്തിലും ഇതേക്കുറിച്ച് അന്വേഷിക്കാനെത്തിയ അന്നത്തെ ആലുവ എസ്ഐ നിഷാദ് ഇബ്രാഹിമിനേയും സംഘത്തെയും മർദ്ദിച്ച സംഭവത്തിലും ഉസ്മാൻ പ്രതിയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ.
പൊലീസുകാരെ മർദ്ദിച്ചത് കൂടാതെ പൊലീസ് വാഹനം തകർക്കുകയും ചെയ്തിരുന്നു. ഈ കേസിൽ ഉസ്മാനടക്കമുള്ള പ്രതികൾക്കെതിരെ ഐപിസി 143,144,147,148,323,324,332,354,149 IPC 3 (1) പിഡിപി ആക്ട് എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. അന്ന് ഉസ്മാന്റേയും സംഘത്തിന്റേയും ആക്രമണത്തിനിരയായ ആലുവ എസ് ഐയായിരുന്ന നിഷാദ് ഇബ്രാഹിം ഇപ്പോൾ മജിസ്ട്രേറ്റാണ്.
എടത്തലയിലെ പൊലീസ് മർദ്ദനവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ്, എസ്ഡിപിഐ, ജനകീയ പ്രവർത്തകർ 10മണിയോടെ പ്രതിഷേധ പ്രകടനമായി എത്തി റോഡ് ഉപരോധിച്ചു. പൊലീസിനെതിരെ സർക്കാർ നടപടി എടുക്കാതെ പിരിഞ്ഞ് പോകില്ലെന്ന് ആഹ്വാനം ചെയ്ത പ്രവർത്തകർ പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ അസഭ്യവർഷം ചൊരിഞ്ഞു. അതേസമയം ഉസ്മാനെ മർദ്ദിച്ച സംഭവത്തിൽ 4 പൊലീസുകാർക്കെതിരെ കേസെടുത്തു. ഐപിസി 342,323,324 എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമഴ്ത്തിയിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്