ഒരു ദിവസം അവധിയെടുത്താൽ ഫൈനായി 150 രൂപ അടയ്ക്കണം; ഐഡിന്റിന്റി കാർഡ് മറന്നാൽ ഫൈൻ 100 രൂപ; ഹോസ്റ്റലിലെ ക്രിസ്തീയ ധ്യാനത്തിൽ പങ്കെടുത്തില്ലെങ്കിലും പിഴ 500 ഒടുക്കണം; നവമാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചാൽ പുറത്താക്കി പ്രതികാരം തീർക്കും; കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജിലെ 'ഫൈൻ കൊള്ള'ക്കും പീഡനങ്ങൾക്കുമെതിരെ വിദ്യാർത്ഥികൾ സമരത്തിൽ
അരുൺ ജയകുമാർ
തിരുവനന്തപുരം: സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള സ്വാശ്രയ കോളേജുകളിൽ നടക്കുന്ന കൊള്ളരുതായ്മ്മകൾ ഒന്നൊന്നായി പുറത്തുവരുന്ന സമയമാണിപ്പോൾ. പാമ്പാടി നെഹ്രു കോളേജിലെ വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തോടെയാണ് കോളേജ് കാമ്പസുകളിൽ പ്രതിഷേധം കത്തിപ്പിടർന്നത്. കണ്ണൂർ വിമൽ ജ്യോതി കോളേജിലും ടോംസ് കോളേജിനെതിരെയും പ്രതിഷേധം ഉയർന്നു. കോളേജുകളെ ലാഭത്തിന്റെ മാത്രം ഉപാധിയാക്കുന്ന സംഭവങ്ങളുടെ തെളിവായിരുന്നു ഇവിടങ്ങളിൽ നിന്നെല്ലാം പുറത്തുവന്നത്. ലോ അക്കാദമിയിലെ വിദ്യാർത്ഥികളെ പലവിധത്തിൽ ദ്രോഹിക്കുന്ന പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരായ പ്രതിഷേധം ഒടുവിൽ അവരെ അഞ്ച് വർഷത്തേക്ക് മാറ്റി നിർത്തുന്ന അവസ്ഥയിൽ എത്തിച്ചു. ഇത്രയൊക്കെ ആയിട്ടും നമ്മുടെ സ്വാശ്രയ കോളേജ് മാനേജ്മെന്റുകൾ പാഠം പഠിക്കുന്നില്ലെന്നതിന്റെ തെളിവാണ് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിൽ നിന്ന് പുറത്തുവരുന്നത്.
കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള അമൽജ്യോതി കോളേജിലെ വിദ്യാർത്ഥികൾ സമരവുമായി രംഗത്തെത്തിയത് മുമ്പ് സ്വാശ്രയ കോളേജിൽ ഉയർന്ന സമാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ്. വിദ്യാർത്ഥി പീഡനങ്ങൾക്കെതിരെ ഇവിടെ സമര രംഗത്തുള്ളത് എസ്എഫ്ഐയാണ്. എങ്ങോട്ട് തിരിഞ്ഞാലും വിദ്യാർത്ഥികൾക്ക് മേൽ ഫൈൻ ചുമത്തുന്ന മാനേജ്മെന്റിനെതിരെയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം. കോളേജിലെ ഒരു പള്ളിവികാരി വിദ്യാർത്ഥികളെ ശാരീരികമായും മാനസികമായി ഉപദ്രവിക്കുകയും ചെയ്യുന്നു എന്ന പരാതിയും വിദ്യാർത്ഥികൾ ഉന്നയിക്കുന്നു.
കത്തോലിക്കാ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന സ്വാശ്രയ എൻജിനീയറിങ് കോളേജിലെ ഹോസ്റ്റലുകളിലും ക്ലാസ് റൂമുകളിലും വിദ്യാർത്ഥികളുടെ അവകാശങ്ങളെ അടിച്ചമർത്തുന്നുവെന്ന ആക്ഷേപം ഇതാദ്യമായല്ല. അന്നൊക്കെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ മാനേജ്മെന്റ് അടിച്ചമർത്തി. വിദ്യാർത്ഥികൾക്ക് പിന്തുണ നൽകാൻ മാദ്ധ്യമങ്ങൾ പോലുമുണ്ടായിരുന്നില്ല. കോളേജ് ഹോസ്റ്റലിലും കാമ്പസിലും വിദ്യാർത്ഥി അവകാശങ്ങളെ അച്ചടക്കത്തിന്റെ പേര് പറഞ്ഞ് അടിച്ചമർത്തുന്നതിന് എതിരെയാണ് വിദ്യാർത്ഥികൾ പ്രക്ഷോഭ രംഗത്തുള്ളത്. എസ്എഫ്ഐ നേതൃത്വം നൽകുന്ന സമരം ഇപ്പോഴത്തെ സാഹചര്യത്തിൽ തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ട് അനുനയ ശ്രമങ്ങളുമായി മാനേജ്മെന്റുകൾ രംഗത്തുണ്ട്.
അസുഖം വന്ന അവധിയെടുത്താലും 150 രൂപ ഫൈൻ..! ധ്യാനത്തിൽ പങ്കെടുത്തില്ലെങ്കിൽ ഒടുക്കേണ്ടത് 500 രൂപ
അടുത്തിടെ കത്തോലിക്കാ മാനേജ്മെന്റുകൾ പോലും സേവന പാതയിൽ നിന്നും മാറി കച്ചവട പാതയിലേക്ക് മാറി പ്രവർത്തിക്കുന്നു എന്ന വിമർശനം ഉന്നയിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. എന്നാൽ, ഈ വിമർശനങ്ങൾ തെറ്റാണെന്നാണ് കത്തോലിക്കാ മാനേജ്മെന്റുകൾ പറഞ്ഞത്. എന്നാൽ, മുഖ്യമന്ത്രി പറഞ്ഞത് ശരിവെക്കുന്ന വിധത്തിലാണ് ഈ അമൽജ്യോതി കോളേജിൽ വിദ്യാർത്ഥികളിൽ നിന്നും പിഴയെന്ന പേര് പറഞ്ഞ് പണം ഈടാക്കുന്നത്. ചെറിയ കാരണങ്ങൾക്ക് പോലും ഫൈൻ നൽകേണ്ട അവസ്ഥയാണ് കോളേജിലുള്ളതെന്ന് വിദ്യാർത്ഥികൾ മറുനാടൻ മലയാളിയോട് പരഞ്ഞു.
പെട്ടന്ന് അവസുഖം വന്ന ഒരു ദിവസം ക്ലാസിൽ പോകാതിരുന്നാൽ അതിന് 150 രൂപ ഫൈനായി ഈടാക്കുകയാണ് മാനേജ്മെന്റ് ചെയ്യുന്നതെന്നാണ് സമരക്കാർ പറയുന്നത്. ഐഡന്റീറ്റി കാർഡ് മറന്നാൽ അതിനും പിഴ നൽകേണ്ട അവസ്ഥയാണ് ഇവിടെയുള്ളത്. ഇതിന് 100 രൂപയാണ് ഒരു വിദ്യാർത്ഥിയിൽ നിന്നും ഈടാക്കുന്നത്. കേളേജിലെ പിഴശിക്ഷാ രീതി ഇങ്ങനെയാണെങ്കിൽ ഹോസ്റ്റലിലെ കാര്യങ്ങൾ അതിലും കഷ്്ടമാണ്. ഹോസ്റ്റലിൽ താമസിക്കുന്നവർ നിർബന്ധമായും ക്രിസ്തീയ ധ്യാനത്തിൽ പങ്കെടുക്കണമെന്നതാണ് കോളേജ് മാനേജ്മെന്റിന്റെ നിബന്ധന. ഇക്കാര്യത്തിന് മതം നോക്കാറില്ല. ഹിന്ദുവായാലും മുസ്ലീമായാലും വിദ്യാർത്ഥികൾ നിർബന്ധമായും പങ്കെടുക്കണം. ഇനി പങ്കെടുക്കാതെ വിട്ടു നിന്നാൽ 500 രൂപ ഫൈനായി വാങ്ങുന്ന അവസ്ഥയുമുണ്ട്. ഇത് വിശ്വാസത്തെ അടിച്ചേൽപ്പിക്കലാണെന്നും വിദ്യാർത്ഥികൾ പറയുന്നു.
പട്ടാളച്ചിട്ട നടപ്പാക്കുന്ന പള്ളി വികാരി; സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചാൽ പുറത്താക്കുന്ന മാനേജ്മെന്റ്
കോളേജിലെ ഹോസ്റ്റലിന്റെ ചുമതലയുള്ള പള്ളിവികാരിക്കെതിരെയും വിദ്യാർത്ഥികൾ ആരോപണം ഉന്നയിക്കുന്നുണ്ട്. കോളേജിലെ റൂബൻ എന്ന പള്ളി വികാരി വിദ്യാർത്ഥികളെ അകാരണമായി മാനസികമായും ശാരീരികമായും കുട്ടികളെ ഉപദ്രവിക്കുന്നുവെന്നുമാണ് വിദ്യാർത്ഥികളുടെ ആരോപണം. ഇയാളെ അടിയന്തിരമായി കോളേജിൽ നിന്നും പുറത്താക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു. ഒരു പള്ളി വികാരിക്ക് ചേർന്ന രീതിയിലല്ല ഇയാൾ പലപ്പോഴും സംസാരിക്കുന്നതെന്നും വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ പറയുന്നു. അകാരണമായി വിദ്യാർത്ഥികളെ അധിക്ഷേപിക്കലും ഭീഷണിപ്പെടുത്തലുമാണ് റൂബന്റെ സ്ഥിരം പരിപാടിയെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.
ഹോസ്റ്റലിൽ നിന്നും നൽകുന്നത് ഗുണനിലവാരമില്ലാത്ത ഭക്ഷണമാണെന്ന ആരോപണവുമുണ്ട്. എന്നാൽ ഇതിനെതിരെ പ്രതിഷേധിക്കാൻ പോലും തങ്ങൾക്ക് അവകാശമില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. മാനേജ്മെന്റിന്റെ കാടൻ നയങ്ങൾ വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കുവാനും ക്ലാസ് മുറികളിൽ വിദ്യാർത്ഥികളെ തളച്ചിടുവാനുമാണ് മാനേജ്മെന്റുകൾ ശ്രമിക്കുന്നതെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. അമിത ഫീസ് നൽകി പഠിക്കുന്ന തങ്ങൾക്ക് മാനുഷിക പരിഗണന പോലും നൽകാത്ത പെരുമാറ്റമാണ് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്.
അതേസമയം കോളേജ് മാനേജമെന്റിനെ വിമർശിച്ച് ഏതെങ്കിലും വിദ്യാർത്ഥി രംഗത്തുവന്നാൽ അവരെ അടിച്ചമർത്തുന്ന സമീപനമാണ് പൊതുവേ ഇവർ സ്വീകരിക്കുന്നത്. അടുത്തിടെ പരീക്ഷ വൈകിയതിനെതിരെ നവമാദ്ധ്യമങ്ങളിലുടെ പ്രതികരിച്ച വിദ്യാർത്ഥിയെ അമൽ ജ്യോതി മാനേജ്മെന്റു പുറത്താക്കിയാണ് പ്രതികാരം തീർത്തത്. മാത്യു ഏലിയാസിനെയാണ് അകാരണമായി മനേജ്മെന്റ് പിരിച്ചുവിട്ടത്. ഇതോടെ അച്ഛൻ നഷ്ടപ്പെട്ട കുടുംബത്തിന്റെ പ്രതീക്ഷയായ മാത്യുവിന്റെ തുടർപഠനം ഇരുളടഞ്ഞു.
2015ലാണ് മെറിറ്റ് സീറ്റിൽ യോഗ്യത നേടീയ മാത്യു ഏലിയാസ് കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജീനീയറിങ് കോളേജിൽ സിവിൽ എൻജീനീറിങ് കോഴ്സിൽ പ്രവേശനം നേടീയത്. ആദ്യരണ്ട് സെമസ്റ്റർ പരീക്ഷയിൽ 70 ശതമാനം മാർക്കോടെ മാത്യു മുഴുവൻ വിഷയങ്ങൾക്കും പാസായി. മൂന്നാം സെമസ്റ്റർ പരീക്ഷ വൈകിയതോടെ ശാസ്ത്ര സർവകലശാല വി സിക്ക് എതിരായി വിദ്യാർത്ഥികൾ നവമാദ്ധ്യമങ്ങളിലുടെ പ്രതീകരിച്ചു. ഇതിനെ പിന്തുണച്ച് മാത്യുവും ചില പോസ്റ്റുകൾ ഇട്ടിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട കോളേജ് അധികാരികൾ മാത്യുവിനെ വിളിച്ചു വരുത്തി മദ്യപാനിയായി ചീത്രീകരിച്ച ശേഷം യാതൊരു കാരണവും കാണിക്കാതെ തന്നെ കോളേജിൽ നിന്നും പുറത്താക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി പറയുന്നു.
ഇത്തരത്തിൽ നിസാര പ്രശ്നങ്ങളുടെ പേരിൽ നിരവധി വിദ്യാർത്ഥികളെ അമൽജ്യോതി മാനേജ്മെന്റ് പുറത്താക്കിയിട്ടുള്ളതായും ആരോപണമുയരുന്നുണ്ട്. രാഷ്ടീയ നേത്യത്വങ്ങളിൽ ശക്തമായ സ്വാധീനമുള്ള മാനേജ്മെന്റിനെ ആരും ചോദ്യം ചെയ്യാറുമില്ല. അകാരണമായി പുറത്താക്കിയതോടെ മാത്യുവിന്റെ തുടർ പഠനം പാതിവഴിയിൽ നിലച്ചിരിക്കുകയാണ്.
അതേസമയം കോളേജിലെ ലാഭക്കൊതിയാണെന്നുമാണ് സമരം ചെയ്യുന്ന വിദ്യാർത്ഥികൾ ഉന്നയിക്കുന്നത്. ഇതിന് ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടുന്നത് കോളേജ് കന്റിനിലെ മെസിലെ ജീവനക്കാരുടെ കാര്യമാണ്. മെസ്, ക്യാന്റ്റീൻ എന്നിവിടങ്ങളിലെ ജീവനക്കാരുടെ മാസ ശമ്പളം ഇപ്പോൾ ദിവസ കൂലിയാക്കി മാറ്റിയിരിക്കുകയാണ്. ഇത് അവർക്ക് വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കിയിരിക്കുന്നത്.ഒരു ലീവെടുത്താൽ ശമ്പളം ഇല്ലെന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.
തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം രംഗത്ത് തുടരാനാണ് എസ്എഫ്ഐയുടെ തീരുമാനം. വിദ്യാത്ഥി സംഘടനകൾക്ക് കാമ്പസിനകത്ത് പ്രവർത്തന അനുമതി പോലും കോളേജ് മാനേജ്മെന്റ് നൽകിയിട്ടില്ല. വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് കോളേജ് മാനേജർക്ക് എസ്എഫ്ഐ കത്തു നൽകിയിട്ടുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കാത്ത പക്ഷം വിദ്യാർത്ഥി സമരം ഊർജ്ജിതമാക്കാനാണ് എസ്എഫ്ഐുടെ നീക്കം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്