Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അബ്ദുള്ളക്കുട്ടി വൈൽഡ് അനിമൽ; സ്ത്രീവിഷയത്തിൽ വീക്കും കാര്യങ്ങളെ നേരിടുന്നതിൽ ദുർബ്ബലനും; മുമ്പും റേപ്പ് ചെയ്യപ്പെട്ടിട്ടുണ്ട്; ഒരു വർഷത്തോളം കാത്തിരുന്ന് ട്രാപ്പ് ചെയ്ത് കീഴ്‌പ്പെടുത്തി; ഉമ്മൻ ചാണ്ടിയുടെ കൈകൾ ശുദ്ധം; രഹസ്യ ക്യാമറയിൽ സരിത പറഞ്ഞത്

അബ്ദുള്ളക്കുട്ടി വൈൽഡ് അനിമൽ; സ്ത്രീവിഷയത്തിൽ വീക്കും കാര്യങ്ങളെ നേരിടുന്നതിൽ ദുർബ്ബലനും; മുമ്പും റേപ്പ് ചെയ്യപ്പെട്ടിട്ടുണ്ട്; ഒരു വർഷത്തോളം കാത്തിരുന്ന് ട്രാപ്പ് ചെയ്ത് കീഴ്‌പ്പെടുത്തി; ഉമ്മൻ ചാണ്ടിയുടെ കൈകൾ ശുദ്ധം; രഹസ്യ ക്യാമറയിൽ സരിത പറഞ്ഞത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആദ്യ ഇരുപത് മിനിറ്റ് സംഭാഷണത്തിന് ശേഷം സുനിതാ ദേവദാസുമായുള്ള സരിതാ എസ് നായരുടെ സംഭാഷണം കാര്യത്തിലേക്ക് കടന്നു. അബ്ദുള്ളക്കുട്ടിയായിരുന്നു പിന്നീടുള്ള സംസാര വിഷയം. മസ്‌കറ്റ് ഹോട്ടലിലെ റേപ്പ് കൃത്യമായി തന്നെ സുനിതയോട് സരിത വിശദീകരിക്കുന്നുണ്ട്. ഭരണത്തിലിരിക്കുന്ന മുന്നണിക്ക് പേപ്പർ വർക്ക് വേഗത്തിലാക്കാൻ കഴിയും. അതല്ലാതെ ഒരു സഹായവും സർക്കാരിൽ നിന്ന് കിട്ടിയിട്ടില്ല. കമ്മീഷൻ വാങ്ങിയ ആരെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയും നൽകുന്നില്ല. കേരളത്തിൽ ഏറ്റവും ഹരാസ്‌മെന്റ് അനുഭവിക്കുന്ന സ്ത്രീ താനാണെന്ന മുഖവരയോടെയാണ് അബ്ദുള്ളക്കുട്ടി എപ്പിസോഡിലേക്ക് സരിത കടക്കുന്നത്.

തനിക്ക് ഇപ്പോൾ ആരേയും പേടിയില്ല. സംഭവിക്കുന്നതെല്ലാം നല്ലതിനാണെന്ന വിചാരവും ഉണ്ട്. എല്ലാവരുടേയും ഉറക്കംക്കെടുത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും പരാമർശ വിധേയമാകും. അബ്ദുള്ളക്കുട്ടി ദുർബ്ബലനായ വ്യക്തിയാണെന്ന സുനിതയുടെ അഭിപ്രായത്തെ തള്ളിക്കളഞ്ഞാണ് സരിത മനസ്സ് തുറക്കുന്നത്. ഏറ്റവും കണ്ണിങ്ങാണ് അബ്ദുള്ളക്കുട്ടി. അയാൾ ഏതെറ്റം വരേയും പോകുമെന്നും അബ്ദുള്ളക്കുട്ടി. എന്നാൽ വിവാദങ്ങളെ നേരിടാനുള്ള ആമ്പിയർ അബ്ദുള്ളക്കുട്ടിക്കില്ലെന്നും പറയുന്നു. സ്ത്രീവിഷയങ്ങളിൽ വീക്കും കാര്യങ്ങളെ നേരിടുന്നതിൽ വീക്ക്‌നസുമാണ് അയാൾക്കെന്നും പറയുന്നു.

ഒരു വശത്തു നിന്ന് തുടങ്ങാനാണ് ഉദ്ദേശിച്ചത്. ഭാഗ്യത്തിന് കാസർഗോഡ് നിന്ന് ആരുമില്ലായിരുന്നു. അതിനാൽ കണ്ണൂർ നിന്ന് തുടങ്ങി. എന്നാൽ മറ്റ് രാഷ്ട്രീയക്കാർ ആരും പ്രതികരിക്കുന്നില്ല. അവരുടെ പേരും നാളെ വരമാമെന്ന ഭയം അവർക്കുണ്ട്. പല നേതാക്കളും വിവാഹം കഴിക്കാമെന്ന് പറഞ്ഞു. ഒന്നോ രണ്ടോ നേതാക്കൾ അങ്ങനെ പറഞ്ഞു. എന്നാൽ അതൊന്നും വിശ്വസിക്കുന്നില്ലെന്നും സരിത പറഞ്ഞു. സൂര്യനെല്ലി പെൺകുട്ടിയുടെ അനുഭവം വിശദീകരിച്ചാണ് റേപ്പിലേക്ക് കടക്കുന്നത്. അബ്ദുള്ളക്കുട്ടി തന്നെ ഉപദ്രവിച്ച് കീഴടക്കുകയായിരുന്നു. എത്ര അലറിയാലും എത്ര വിളച്ചാലും അയാൾ വിടുമായിരുന്നില്ല. ഇതൊന്നും പുറത്ത് പറയരുതെന്നും എല്ലാത്തിനും ശേഷം അബ്ദുള്ളകുട്ടി പറഞ്ഞു. അയാൾ ഒരു വൈൽഡ് അനിമലാണ്.

അന്ന് റേപ്പ് നടക്കുമ്പോൾ തന്റെ ഇമേജിന് ഒരു കുഴപ്പവുമില്ലായിരുന്നു. അതുകൊണ്ട് പരാതി കൊടുത്തില്ല. പൊലീസിന് അന്ന് സമീപിച്ചിരുന്നുവെങ്കിൽ സമൂഹം എന്നെ എങ്ങനെ കാണുമായിരുന്നു. അതുകൊണ്ടാണ് അന്ന് പരാതി കൊടുക്കാത്തത്. അയാൾക്ക് കീഴ്‌പെട്ടതിൽ നിന്ന് ഒന്നും ലഭിച്ചില്ല. രണ്ട് ദിവസം പുറത്തിറങ്ങാൻ കഴിയാത്ത വിധം ആരോഗ്യം മോശമായത് മാത്രം. അബ്ദുള്ളകുട്ടി റേപ്പ് ചെയ്യുന്നതിന് മുമ്പും ഇത് സംഭവിച്ചിട്ടുണ്ട്.  അത് വിശ്വാസം മുതലെടുത്തായിരുന്നുവെന്നും സരിത  വിശദീകരിക്കുന്നു. എല്ലാവരും അധികാരമുള്ള വലിയ ആളുകൾ. അവർക്കെതിരെ ഒറ്റയ്ക്ക് പോരാട്ടം നയിക്കാനാകുമോ എന്ന സംശയം ഉണ്ട്. അത് മനസ്സിലാക്കാനുള്ള ആദ്യ ടെസ്റ്റ് ഡോസാണ് അബ്ദുള്ളക്കുട്ടിക്ക് എതിരായ പരാതിയെന്നും പറയുന്നു.

ഇതൊന്നും ബിജു രാധാകൃഷ്ണനോട് പറഞ്ഞിട്ടില്ല. ചില സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്. അവർ ആശ്വസിപ്പിച്ചിട്ടുണ്ട്. എന്നാൽ എല്ലാം എല്ലാവരോടും പറഞ്ഞിട്ടില്ല. ഇപ്പോഴും കൺഫ്യൂഷനാണ്. ഇതെല്ലാം പുറത്തുവന്നാൽ നാട്ടുകാർ തന്നെ പറ്റി എന്തുവിചാരിക്കുമെന്ന സംശയവുമുണ്ട്. ഒരു ഭാഗത്ത് പീഡിപ്പിച്ചവർ. വേറൊരു വശത്ത് ഉമ്മൻ ചാണ്ടി സാർ. സാർ പെട്ടുപോയതാണ്. അയാൾ ഒരു തെറ്റും ചെയ്തിട്ടില്ല. എന്നെ സംബന്ധിച്ച ബിജു രാധാകൃഷ്ണനോ കൂടെ നിൽക്കുന്നവരോ തെറ്റ് ചെയ്താൽ എല്ലാം ഞാൻ ഏറ്റെടുത്തു. അത് തന്നെയാണ് ഉമ്മൻ ചാണ്ടി സാറിനും സംഭവിച്ചത്. സാറിന് എല്ലാം തുറന്നു പറയാം. എന്നാൽ ഉമ്മൻ ചാണ്ടി സാർ അത് ചെയ്തില്ല. അതാണ് മുഖ്യമന്ത്രിക്ക് പറ്റിയതെന്നും സരിത വിശദീകരിക്കുന്നു.

പ്രോജക്ട് ചെയ്യാമെന്ന് അറിയിച്ചതോടെയാണ് അബ്ദുള്ളക്കുട്ടിയെ കാണാൻ പോയത്. തുടർന്ന് പീഡിപ്പിക്കപ്പെട്ടു. പെൺകുട്ടികൾ ജോലിക്കും മറ്റും ഇത്തരക്കാരെ കാണാൻ പോകാറുണ്ട്. അവർക്ക് ഇനിയെങ്കിലും സുരക്ഷിതത്വം ഉറപ്പാക്കാനാണ് അബ്ദുള്ളക്കുട്ടിയുടെ കാര്യം പുറത്തു പറഞ്ഞത്. ഇപ്പോൾ പാവപ്പെട്ട സ്ത്രീകളെല്ലാം മന്ത്രിമാരിൽ നിന്നും രാഷ്ട്രീയക്കാരിൽ നിന്നും രക്ഷപ്പെട്ട അവസ്ഥയുണ്ട്. ഇപ്പോൾ മന്ത്രിമാരുൾപ്പെടെയുള്ളവർ സ്ത്രീകളോട് മാന്യമായി പെരുമാറാൻ തുടങ്ങി. ഇതാണ് ഇപ്പോൾ സംഭവിച്ച നല്ലകാര്യമെന്നും പറയുന്നു.

സരിതാ നായർ-സുനിതാ ദേവദാസ് സംഭാഷണത്തിന്റെ രണ്ടാം ഭാഗം കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP