രഹസ്യ സംഭാഷണം ചോർന്ന് കിട്ടിയത് നിർണായകമായി; കനകമലയിൽ നടന്നത് പൊലീസ് ഉദ്യോഗസ്ഥനേയും രണ്ട് ജഡ്ജിമാരേയും യുവ രാഷ്ട്രീയ നേതാവിനേയും അക്രമിക്കാനുള്ള ചർച്ച: അൽ മുഹാജിറൂൻ ബ്ലോഗിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം കള്ളി പുറത്താക്കി; കേരളത്തിലെ ഐസിസ് വേരുകൾ സ്ഥിരീകരിക്കപ്പെട്ടത് ഇങ്ങനെ
എം പി റാഫി
കോഴിക്കോട്: എൻ.ഐ.എ ഉദ്യോഗസ്ഥർ അതീവ രഹസ്യമായും ആസൂത്രിതമായും നടത്തിയ ഓപ്പറേഷനിലൂടെ കുടുങ്ങിയത് കേരളത്തിലെ ഐസിസ് പ്രചാരകരും ഇസ്ലാമാമിക്ക് സ്റ്റേറ്റിന്റെ സജീവ സൈബർ സാന്നിധ്യങ്ങളുമായിരുന്നു. എൻ.ഐ.എ നിരീക്ഷിച്ചു കൊണ്ടിരുന്ന സോഷ്യൽ മീഡിയയിലെ 'ജിഹാദി'കളെ കുറിച്ച് മറുനാടൻ മലയാളി ഒക്ടോബർ ഒന്നിന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഐസിസിന്റെ മലയാളം വെബ് സൈറ്റായ അൽ മുഹാജിറൂൻ വീണ്ടും പ്രത്യക്ഷപ്പെട്ടതും ഇതിനു പിന്നിൽ പ്രചാരകരായ ചില മലയാളി ഫേസ്ബുക്ക് ഐഡികളുടെ മേൽ നടപടിയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മറുനാടൻ മലയാളി വാർത്ത പ്രസിദ്ധീകരിച്ചിരുന്നത്. മലയാളത്തിലെ ഐസിസ് സ്വാധീനം ചൂണ്ടിക്കാട്ടി ടൈംസ് ഓഫ് ഇന്ത്യയും കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയിരുന്നു. വ്യാജ ഐഡികൾ നിരവധിയുണ്ടാക്കി നടത്തിയ തീവ്രവാദ പ്രചാരണം വാർത്തയിലിടം പിടിച്ചതിനു തൊട്ടു പിന്നാലെ എൻ.ഐ.എ ഉദ്യോഗസ്ഥർ ശക്തമായ നടപടികളുമായി മുന്നോട്ടു വന്നിരിക്കുകയാണ്.
പെരിങ്ങത്തൂർ കനകമലയിൽ നടത്തിയ എൻ.ഐ.എ ഓപ്പറേഷനിൽ കുടുങ്ങിയത് ഐഎസ് പ്രചാരണ രംഗത്തെ പ്രധാനികളായിരുന്നു. കണ്ണൂർ അണിയാരം സ്വദേശി മദീന മഹൽ മൻസീദ്(30), തമിഴ്നാട് കോയമ്പത്തൂർ ജിഎം നഗർ സ്വദേശി അബൂ ബഷീർ (29), തൃശൂർ ചേലക്കര സ്വദേശി സ്വാലിഹ് മുഹമ്മദ് ടി( 26), മലപ്പുറം തിരൂർ പൊന്മുണ്ടം സ്വദേശി പൂക്കാട്ടിൽ വീട്ടിൽ സഫ് വാൻ പി (30), കോഴിക്കോട് കുറ്റ്യാടി സ്വദേശികളായ നങ്ങീലൻ കണ്ടി ജാസിം എൻ.കെ (25), നങ്ങീലൻ കണ്ടി റംഷാദ്( 24) എന്നിവരെയാണ് ഇന്നലെ എൻ.ഐ.എ ഐജി അനുരാഗ് തംഗ്, എൻ.ഐ.എ ഡിവൈഎസ്പി ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കനകമലയിൽ കൂടിക്കാഴ്ച നടത്തുമെന്ന രഹസ്യ സംഭാഷണം എൻ.ഐ.എക്കു ചോർന്ന് കിട്ടിയത് നിർണായകമായി
ഐസിസ് ബന്ധം വ്യക്തമായതിനെ തുടർന്ന് ഒക്ടോബർ ഒന്നിനു തന്നെ ഈ സംഘത്തിനെതിരെ കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ ആസൂത്രിതമായ നീക്കത്തിലൂടെയാണ് ഇവരെ എൻ.ഐ.എ ഉദ്യോഗസ്ഥർ വലയിലാക്കിയത്. ഏറെ നാളത്തെ നിരീക്ഷണത്തിനൊടുവിൽ നിർണായകമായ
തെളിവുകളും വിവരങ്ങളും ലഭിച്ചതോടെയാണ് പിടികൂടാനായി എൻ.ഐ.എ ആസൂത്രിത നീക്കം നടത്തിയത്.
ഇവരുടെ വാട്സ്ആപ്പ്, ടെലഗ്രാം തുങ്ങിയ സോഷ്യൽമീഡിയകളിലെ ചലനങ്ങൾ എൻ.ഐ.എ നിരീക്ഷിച്ചു വരുന്നിരുന്നു. ആശയ വിനിമയമെല്ലാം എൻ.ഐ.എ ഉദ്യോഗസ്ഥർ ചോർത്തുകുയും ചെയ്തിരുന്നു. ഇതോടെ ചില നിർണായക തെളിവുകളും വിവരങ്ങളും എൻ.ഐ.എക്കു ലഭിച്ചു. കനകമലയിൽ ഒക്ടോബർ രണ്ടിന് കൂടിച്ചേർന്ന് സുപ്രധാനമായ നീക്കം നടത്താൻ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ ഇവർ പദ്ധതിയിട്ടിരുന്നു.
ഇതുപ്രകാരമായിരുന്നു എൻ.ഐ.എ സംഘം കേരളാ പൊലീസ്, ഡൽഹി പൊലീസ്, തെലങ്കാന പൊലീസ്, തമിഴിനാട് പൊലീസ് എന്നിവരുടെ സഹായത്തോടെ സംഘത്തെ പിടിച്ചത്. നേരത്തെ നിശ്ചയിച്ചുറപ്പിച്ചതനുസരിച്ച് കനകമലയിൽ പ്രതികൾ എത്തുന്നതിനു മുമ്പ് തന്നെ പരിസരം പൊലീസ് നിരീക്ഷണത്തിലായിരുന്നു. ശേഷം മണിക്കൂറികൾ കാത്തു നിന്ന എൻ.ഐ.എ ഉദ്യോഗസ്ഥർ കനകമലയിലെത്തിയ അഞ്ചു പേരെയും കയ്യോടെ പിടികൂടുകയായിരുന്നു. ഇലക്ട്രോണിക് ഡിവൈസുകൾ ഇവരുടെ പക്കൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
പിന്നീട് പിടിയിലായവരുടെ മൊഴിപ്രകാരം കുറ്റ്യാടിയിലെ റംഷാദിനെയും കസ്റ്റഡിയിലെടുത്തു. ആദ്യം റംഷാദിന്റെ സുഹൃത്തിനെ ഫോണിൽ വിളിച്ചു വരുത്തി കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് റംഷാദ് പിടിയിലായപ്പോൾ സുഹൃത്തിനെ വിട്ടയക്കുകയുമായിരുന്നു. റംഷാദിന്റെ വീട്ടിൽ എൻ.ഐ.എ സംഘം പരിശോധന നടത്തിയിട്ടുണ്ട്. ഇവിടെ നിന്നും ലാപ്ടോപ്പ്, ഡയറി, പുസ്തകങ്ങൾ തുടങ്ങിയവ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത സാധനങ്ങളെല്ലാം പരിശോധിച്ചു വരികയാണ്.
മുഹാജിർ മുതൽ വധ ഗൂഢാലോചനയിൽ വരെ എത്തിയ പ്രവർത്തനങ്ങൾ
ഐസിസിന്റെ കേരളത്തിലെ അടിവേര് കണ്ടെത്താനുതകുന്ന വളരെ പ്രധാനപ്പെട്ടതും നിർണായകവുമായ വിവരങ്ങളായിരുന്നു അറസ്റ്റിലായ സംഘത്തിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർക്കു ലഭിച്ചത്. കൊലപാതം വരെ ആസൂത്രണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഏറെ നാളായി മലയാളത്തിൽ ഐസിസിന്റെ പ്രചാരണം നടത്തിയിരുന്ന ഔദ്യോഗിക പേജ് മുഹാജിറിനു പിന്നിൽ സംഘത്തിന്റെ കൈകൾ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.
കേരളത്തിലെ പ്രധാനപ്പെട്ട ഒരു പൊലീസ് ഉദ്യോഗസ്ഥൻ, രണ്ട് ജഡ്ജിമാർ, ഒരു യുവ രാഷ്ട്രീയ നേതാവ് എന്നിവരെ വധിക്കാൻ ഉന്നമിട്ട് കൊണ്ടുള്ള ചർച്ചകൾ ഗ്രൂപ്പുകളിലൂടെ സംഘം നടത്തിയിരുന്നു. വധിക്കാനുള്ള നാലുപേരുടെയും ഫോട്ടോകൾ ഗ്രൂപ്പിലിട്ടും ചർച്ചകൾ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇവർ നടത്തിയ സംഭാഷണങ്ങളും പോസ്റ്റിയ ഫോട്ടോകളും തെളിവായി എൻ.ഐ.എ ശേഖരിച്ചിട്ടുണ്ട്. എന്നാൽ ഈ നാലുപേർ ആരാണെന്ന് എൻ.ഐ.എ പുറത്തുവിട്ടിട്ടില്ല.
ഇത്തരത്തിലുള്ള ചർച്ച നയിക്കാനുണ്ടായ കാരണവും സാഹചര്യവും വ്യക്തമല്ല. ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ ഇത് കണ്ടെത്തുകയും അൽ മുഹാജിർ വെബ്സൈറ്റിനു പിന്നിലുള്ളവരെ തിരിച്ചറിയാനും ആകുമെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ.
അറസ്റ്റിലായവർ അറിയപ്പെട്ടത് വിവിധ പേരുകളിൽ
ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ പ്രചാരകരായി ആശയ പ്രചരണം നടത്തി കഴിഞ്ഞ ദിവസം വരെ ഫേസ്ബുക്കിൽ സജീവ സാന്നിധ്യമായിരുന്ന ചില വ്യാജ ഐഡികൾക്കു പിന്നിൽ ഈ സംഘത്തിൽപ്പെട്ടവരാണെന്നാണ് കണ്ടെത്തൽ.
കഴിഞ്ഞ കുറെ നാളുകളായി ഐഎസുമായി ബന്ധപ്പെട്ട ആശയങ്ങളും ദേശവിരുദ്ധമായ സന്ദേശങ്ങളും സോഷ്യൽ മീഡിയകൾ വഴി കൈമാറുകയാണ് സംഘം ചെയ്തു വന്നിരുന്നത്. ആശയ പ്രചാരണത്തിന്റെ പ്രവർത്തന മേഖലകളെല്ലാം വാട്സ് ആപ്പ്, ഫെയ്ബുക്ക്, ടെലഗ്രാം വഴി വ്യാജ ഐഡികൾ മുഖേനയായതിനാൽ ഇവരെ ഏറെ നാളായി സുരക്ഷാ ഏജൻസികൾക്കും പിടികൂടാനായിരുന്നില്ല. ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ ആശയം പ്രചരിപ്പിച്ചു കൊണ്ടുള്ള മലയാളം പോസ്്റ്റുകൽ ഇട്ടിരുന്നത് സമീർ അലി, ഒമർ അൽ ഹിന്ദി, അബു ഉമൈർ, അബ്ദുള്ള ഇബ്നു അബ്ദുള്ള, അസ്ഹാബുൽ ഹഖ്, അഹമദ് ജലാൽ, അബൂ ബഷീർ തുടങ്ങിയ ഐഡികളിൽ നിന്നായിരുന്നു.
എന്നാൽ എൻ.ഐ.എ കണ്ടെത്തിയിട്ടുള്ള ഐഡികളും പേരുകളും ഇതുമായി സാമ്യതയും ബന്ധമുള്ളതായും കാണാൻ സാധിക്കും. അറസ്റ്റിലായ ആറു പേരുടെയും മറ്റു ഐഡി/ പേരുകൾ ഇങ്ങിനെയാണ്: മൻസീദ് (ഒമർ അൽ ഹിന്ദി, മുത്തുക്ക), അബൂ ബഷീർ ( റാഷിദ്, ബൂച്ചാ, ദളപതി, അമീർ), സ്വാലിഹ് മുഹമ്മദ് ടി(യൂസുഫ്, അബൂ ഹസ്ന), റംഷാദ് (ആമു) എന്നിവരുടെ ഐഡികളാണ് കണ്ടെത്തിയിട്ടുള്ളത്. മലയാളത്തിൽ ആദ്യമായി ജിഹാദി സന്ദേശങ്ങളുമായി പ്രത്യക്ഷപ്പെട്ട പല ഐഡികളും ഇവരുടേതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
പിടിയിലായ ആറു പേരും വിദ്യാ സമ്പന്നരും നല്ല സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിൽ നിന്നുള്ളവരുമാണ്. തീവ്ര ആശയങ്ങൾ വച്ചു പുലർത്തുന്നവരായിരുന്നില്ല ഇവരുടെ കുടുംബങ്ങൾ. ജാസിം, റംഷാദ് ഇരുവരും ബന്ധുക്കളാണ്. എൻ.ഡി.എഫ് , പോപ്പുലർ ഫ്രണ്ട്, തീവ്രസലഫിസം, തബ്ലീഗ് തുടങ്ങിയ സംഘടനകളുമായി ബന്ധമുള്ളവരോ ഈ സംഘടനകളിൽ പ്രവർത്തിച്ചവരോ ആണ് പിടിയിലായവർ. 05/ 2016 നമ്പറിൽ എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ ഐപിസി 120 ബി, 121, 121 എ, 122 എന്നിവയും യുഎപിഎ പ്രകാരമുള്ള 18, 18 ബി, 20, 38, 39 എന്നീ ഒമ്പത് വകുപ്പുകുപ്പുകളും ചുമത്തിയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
അറസ്റ്റു രേഖപ്പെടുത്തിയ ശേഷം ആറു പേരെയും രഹസ്യ കേന്ദ്രത്തിലേക്ക് ചോദ്യം ചെയ്യുന്നതിനായി കൊണ്ടു പോയിട്ടുണ്ട്. ഇന്ന് എറണാകുളം എൻ.ഐ.എ കോടതിയിൽ ഹാജരാക്കുന്ന പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് എൻ.ഐ.എ അറിയിച്ചു. രാജ്യത്ത് ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ ആഴ്ന്നിറങ്ങിയ വേരുകൾ ഇവരിലൂടെ കണ്ടെത്താൻ സാധിക്കുമെന്നു തന്നെയാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍