Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജനനേന്ദ്രിയം മുറിച്ച പെൺകുട്ടിക്ക് അവാർഡ് കൊടുക്കാൻ വരെ പിണറായിയും സുധാകരനും ചേർന്ന് കർമ്മ പദ്ധതി തയ്യാറാക്കി; താൻ പീഡിപ്പിക്കാൻ ശ്രമിച്ചെങ്കിൽ തൊട്ടപ്പുറത്തെ മുറിൽക്കിടക്കുന്ന മാതാപിതാക്കളെയോ സഹോദരനെയോ അല്ലേ പെൺകുട്ടി ആദ്യം അറിയിക്കേണ്ടത്? എന്തിന് ഓടി അയൽപ്പക്കത്തെ എഡിജിപിയുടെ വീട്ടിൽ പോയി? ദിലീപിനെ അറസ്റ്റ് ചെയ്തതും കള്ളക്കളി; റേഞ്ച് എഡിജിപി സന്ധ്യയ്ക്കെതിരെ ആഞ്ഞടിച്ച് ഗംഗേശാനന്ദ മറുനാടനോട്

ജനനേന്ദ്രിയം മുറിച്ച പെൺകുട്ടിക്ക് അവാർഡ് കൊടുക്കാൻ വരെ പിണറായിയും സുധാകരനും ചേർന്ന് കർമ്മ പദ്ധതി തയ്യാറാക്കി; താൻ പീഡിപ്പിക്കാൻ ശ്രമിച്ചെങ്കിൽ തൊട്ടപ്പുറത്തെ മുറിൽക്കിടക്കുന്ന മാതാപിതാക്കളെയോ സഹോദരനെയോ അല്ലേ പെൺകുട്ടി ആദ്യം അറിയിക്കേണ്ടത്? എന്തിന് ഓടി അയൽപ്പക്കത്തെ എഡിജിപിയുടെ വീട്ടിൽ പോയി? ദിലീപിനെ അറസ്റ്റ് ചെയ്തതും കള്ളക്കളി; റേഞ്ച് എഡിജിപി സന്ധ്യയ്ക്കെതിരെ ആഞ്ഞടിച്ച് ഗംഗേശാനന്ദ മറുനാടനോട്

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ :തന്നേ പീഡനക്കേസിൽ കുടുക്കി അഴിക്കുള്ളിലാക്കാൻ ഏ ഡി ജി പി ബി സന്ധ്യ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ പാർട്ടിയിലെ കണ്ണൂർ ലോബിയെയും ഉപയോഗപ്പെടുത്തിയെന്ന് സ്വാമി ഗംഗേശാനന്ദ. മറുനാടന് അനുവദിച്ച അഭിമുഖത്തിലാണ് ഗംഗേശാനന്ദ സന്ധ്യക്കും മുഖ്യമന്തിക്കും എതിരെ തുറന്നടിച്ചത്.

ഏറെ വിവാദമായ ലിംഗം ഛേദിക്കൽ കേസിൽ പ്രതിയായ ഗംഗേശാനന്ദ സംഭവത്തിന്റെ എല്ലാവശങ്ങളെ പരാമർശിച്ച് പ്രതികരിക്കുന്നത് ഇത് ആദ്യമാണ്. ശേഷവും മുമ്പും നടന്ന ഇത്തരത്തിൽ ദിലീപിന്റെയും എന്റെയും അറസ്റ്റ് സമാനസ്വാഭാവമുള്ളതാണ്. ഈ രണ്ട് കേസിലും സന്ധ്യയുടെ ഇടപെടലിന് വഴങ്ങി ഭരണ നേതൃത്വം കൂട്ടുനിൽക്കുകയായിരുന്നു. തെളിവില്ലാത്തതിനാൽ കേസ് മുന്നോട്ടുകൊണ്ടുപോകാൻ പൊലീസ് ഇപ്പോൾ പെടാപ്പാട് പെടുകയാണ്-ഗംഗേശാനന്ദ ചൂണ്ടിക്കാട്ടി. തന്റെ കേസിൽ നടന്നുവരുന്ന ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണെന്നും അമ്മ നൽകിയ പരാതിയിൽ പൊലീസ് അന്വേഷിക്കാത്തതും ഈ കേസിലെ സുപധാന കണ്ണിയും തന്നേ പീഡിപ്പിച്ചെന്ന് പെൺകുട്ടി വെളിപ്പെടുത്തുകയും ചെയ്ത അയ്യപ്പദാസിനെ പൊലീസ് അറസ്റ്റ് ചെയ്യാത്തത് മനപ്പൂർവ്വമാണെന്നും സ്വാമി ആരോപിച്ചു.

സംഘ് പരിവാറുകാരനാണെന്നും അതിനാൽ ഇക്കൂട്ടർ തന്നേ രക്ഷിക്കാനിറങ്ങിയിരിക്കുകയാണെന്നും മറ്റുമുള്ള പ്രചരണവും സംഭവത്തിന് ശേഷമുണ്ടായി. എന്നേക്കുറിച്ച് ഏറ്റവും മോശമായി എഴുതിയത് ജന്മഭൂമിയാണ്. ഞാൻ സംഘ് പരിവാറ് കാരനാണെങ്കിൽ അവർക്ക് ശക്തമായ പിൻതുണയേകുന്ന ഈ പത്രം എന്നേക്കുറിച്ച് മോശമായി എഴുതുമായിരുന്നില്ല എന്ന് സാമാന്യ ബോധമുള്ളവർക്ക് ചിന്തിച്ചാൽ മനസ്സിലാവും. നടൻ ദിലീപിനെ അറസ്റ്റ് ചെയ്യാൻ സന്ധ്യയുടെ നിർബന്ധത്തിന് വഴങ്ങി മുഖ്യമന്ത്രി അനുമതി നൽകുകയായിരുന്നെന്നാണ് ഞാൻ സംശയിക്കുന്നത്. എന്നേ കള്ളക്കേിൽ കുടുക്കിയെന്ന ആരോപണം ശക്തമായി വരവേ ഇതിൽ നിന്നും ശ്രദ്ധതിരിക്കാനുള്ള സന്ധ്യയുടെ തന്ത്രമായിയരുന്നു ദിലീപിന്റെ അറസ്റ്റെന്ന് ഇപ്പോൾ ഏറെക്കുറെ വ്യക്തമായി കഴിഞ്ഞു.

മുൻപൊലീസ് മേധാവി ടി പി സെൻകുമാർ ഇക്കാര്യം മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥിരം കുറ്റവാളിയായ സുനിയുടെ മൊഴിയല്ലാതെ ദിലീപിനെതിരെ യാതൊരുതെളിവും പൊലീസിന്റെ പക്കൽ ഇല്ല. പൊലീസ് ശക്തമായ തെളിവ് ഹാജരാക്കിയെങ്കിൽ ഇത്രയും വിവാദമായ കേസിൽ ദിലീപിന് ജാമ്യം കിട്ടുമോ? സ്വാമി ചോദിക്കുന്നു. തന്റെ ജനനേന്ദ്രിയം മുറിച്ച പെൺകുട്ടിക്ക് അവാർഡ് കൊടുക്കാൻ വരെ പിണറായിയും സുധാകരനും ചേർന്ന് കർമ്മ പദ്ധതി തയ്യാറാക്കിയിരുന്നെന്നും പെൺകുട്ടി സത്യാവസ്ഥ പൊലീസിലും കോടതിയിലും വ്യക്തമാക്കിയതുകൊണ്ടാണ് ഈ നീക്കം പരാജയപ്പെട്ടതെന്നും താൻ കുറ്റക്കാരനെന്ന് കോടതിവിധിക്കും മുമ്പേ പിണറായി പെൺകുട്ടിയെ അഭിനന്ദിച്ചത് ഒരു മുഖ്യമന്തിക്ക് ചേർന്ന നടപടിയല്ലന്നും സ്വാമി ആരോപിച്ചു.

കൊലപാതക മുൾപ്പെടെ ഏത് കുറ്റകൃത്യങ്ങളിൽ പ്രതിചേർക്കപ്പെട്ടാലും പാർട്ടിക്കാരാണെങ്കിൽ കോടതി വിധിച്ചാലെ അവർ കുറ്റവാളിയാവു എന്ന നിലപാടുകാരനാണ് മുഖ്യമന്ത്രി. അതുവരെ ഏത് സ്ഥാനത്തും ഇരിക്കാം. ഈ തത്വം കൊണ്ടുനടക്കുന്ന പിണറായിയും കോടിയേരിയുമൊക്കെ എന്റെ കാര്യത്തിൽ ഇതിന് മുമ്പേ വിധിയെഴുതിയത് സന്ധ്യയുടെ നിർബന്ധത്തിന് വഴങ്ങിയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. വ്യക്തമായ കർമ്മ പദ്ധതി തയ്യാറാക്കി, വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയാണ് പൊലീസ് തനിക്കെതിരെ പീഡക്കേസ് 'ഫ്രെയം'ചെയ്തതെന്നും സംഭവം നടന്ന ദിവസം രാത്രി സന്ധ്യയുടെ വീട്ടിലേക്ക് പെൺകുട്ടി പോയത് ഇതിന് തെളിവാണെന്നും ഗംഗേശാനന്ദ ചൂണ്ടിക്കാട്ടി.

താൻ പീഡിപ്പിക്കാൻ ശ്രമിച്ചെങ്കിൽ തൊട്ടപ്പുറത്തെ മുറിൽക്കിടക്കുന്ന മാതാപിതാക്കളെയോ സഹോദരനെയോ അല്ലേ സാധാരണഗതിയിൽ പെൺകുട്ടി ആദ്യം അറിയിക്കേണ്ടിയിരുന്നതെന്നും അവൾ നൂറ് മീറ്റർ അകലെ സന്ധ്യയുടെ വീട്ടിലേക്ക് ഓടിയതും പെൺകുട്ടിയുടെ കാമുകനെന്ന് പറയുന്ന അയ്യപ്പദാസ് മിനിട്ടുകൾക്കുള്ളിൽ സ്ഥലത്തെത്തിയതും സംഭവതത്തിന് പിന്നിലെ ഗൂഢാലോചന പകൽ പോലെ വ്യക്തമാക്കുന്ന വസ്തുതകളാണെന്നാണ് സ്വാമിയുടെ വാദം. ജനനേന്ദ്രിയം മുറിച്ചത് ആരാണെന്ന് ഞാൻ കണ്ടില്ല. വേദന തോന്നി എഴുന്നേറ്റപ്പോൾ മുന്നാല് മീറ്റർ മാറി പെൺകുട്ടി നിൽക്കുന്നത് കണ്ടു. അവളാണ് ഇത് ചെ്തതതെന്ന് പറുന്നതിൽ ന്യായമില്ല. അതുകൊണ്ടാണ് ആശുപത്രിയിൽ വച്ച് കൃത്യം ചെയ്തത് ഞാൻ തന്നെയാണെന്ന് സമ്മതിച്ചത്-അദ്ദേഹം വ്യക്തമാക്കി.

30 കൊല്ലമെങ്കിലും അകത്തിടുക എന്ന ലക്ഷ്യത്തോടെയാണ് തനിക്കെതിരെ പൊലീസ് കേസെടുത്തതെന്ന് എഫ് ഐ ആറിൽ വ്യക്തമാണെന്നും എന്നാൽ ഈ കേസിൽ ഉപയോഗപ്പെടുത്താൻ കഴിയുന്ന യാതൊരുതെളിവുകളും പൊലീസിന്റെ പക്കൽ ഇല്ലന്നും ഇതിന്റെ തെളിവാണ് ഹൈക്കോടതിയിൽ നിന്നും സ്വാഭാവിക ജാമ്യം നേടി താൻ പുറത്തിറങ്ങിയതെന്നും സ്വാമി കൂട്ടിച്ചേർത്തു. കേസുകൊണ്ട് എന്നെ അറിയാത്ത കുറച്ച് പേർക്ക് തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടാവാം.അറിയുന്നവർ ഇതൊന്നും വിശ്വസിക്കില്ല.എനിക്കെതിരെ ഇത്തരത്തിൽപ്പെട്ട ഒരു കേസോ ആരോപണങ്ങളോ ഇതുവരെ ഇല്ല. ഇതുകൊണ്ട് എനിക്ക് പ്രത്യേകിച്ച് ഒന്നും സംഭവിക്കാനില്ല.സന്ധ്യയോടും എനിക്ക് വിദ്വേഷമില്ല.എന്നേ ഉപദ്രവിച്ചതിന്റെ പേരിൽ ഞാൻ പ്രതികാര നടപടിക്കില്ല.അതൊക്കെ വേണമെങ്കിൽ എന്നേ ആകാമായിരുന്നു.കേരളത്തിനകത്തും പുറത്തും നേരത്തെ മുതൽ ഒരുപാട് പേരുമായി ബന്ധമുണ്ട്.അതൊക്കെ ഇപ്പോഴും കാത്ത് സൂക്ഷിക്കുന്നുണ്ട്.

ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലത്ത് സ്മാരകം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നടത്തിവന്നിരുന്ന സമരപരിപാടികളിൽ പങ്കെടുക്കാനെത്തിയത് മുതൽ സന്ധ്യ തന്നേ ജയിലഴിക്കുള്ളിലാക്കാൻ ശ്രമിക്കുകയാണെന്നും ഇപ്പോഴുണ്ടായ കേസ് നടപടികൾകൊണ്ട് ഈ നീക്കത്തിൽ നിന്നും താൻ പിൻതിരിയുമന്ന് ആരും കരുതേണ്ടെന്നും ഈ വിഷയത്തിൽ ഇനിയും ശക്തമായ ഇടപെടൽ ഉണ്ടാവുമെന്നും ഈയവസരത്തിൽ തനിക്കെതിരെ സൃഷ്ടിച്ച കള്ളക്കേസിന്റെ എല്ലാവശങ്ങളും തുറന്നുകാട്ടുമെന്നും ഗംഗേശാനന്ദ നയം വ്യക്തമാക്കി. ജയിൽവാസമൊന്നൊന്ന് ഈ കേസിൽ ഉണ്ടായില്ല.കോടതി ജാമ്യമനുവദിക്കുംവരെ മെഡിക്കൽ കോളേജിൽ ചികത്സയിലായിരുന്നു.ഇതിന് ശേഷം ഏതാനും ദിവസങ്ങൾ കൂടി ആശുപത്രിയിലായിരുന്നു.ഇപ്പോൾ പറയത്തക്ക ആരോഗ്യപ്രശ്നവങ്ങളില്ല.കഴിഞ്ഞതെല്ലാം കാലക്കേടന്ന് കരുതി മറന്നു കഴിഞ്ഞു.ആയുർവ്വേദ ചികത്സിയിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധിക്കുന്നത്.

അശുഭ ചിന്തകൾക്ക് മനസ്സിൽ സ്ഥാനമില്ല. എപ്പോഴും ചിന്തയിലുള്ളത് ചട്ടമ്പി സ്വാമികൾക്ക് സ്മാരകം ഉയർത്തണമമെന്നത് മാത്രമാണ്. അഹിംസുടെ ഏറ്റവും വലിയപ്രചാരകനാിരുന്നു ചട്ടമ്പിസ്വാമികൾ. അദ്ദേഹത്തിനായി ഒരു സ്മാരകമുയർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്. അതിനായി ജീവിതാവസാനം വരെ പോരാടും. ഇതിനായി ഇനി വരാൻ പോകുന്നത് ഇതുവരെ കാണാത്ത സമരമുഖമായിരിക്കുമെന്നും ഗംഗേശാനന്ദ സൂചിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP