ഭാര്യയുടെ ക്യാൻസർ രോഗം മുതലാക്കി വോട്ട് പിടിച്ചു; തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വെള്ളക്കടലാസിൽ തലാഖ് ചൊല്ലി ബന്ധം ഒഴിഞ്ഞു; ഫീലിങ് പോയി തുലയെടാ.. എന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട് ഭാര്യയുടെ പ്രതികരണം; കോൺഗ്രസ് നേതാവ് ടി സിദ്ദിഖിനെതിരെ സൈബർ ലോകം
കൊച്ചി: കെപിസിസി ജനറൽ സെക്രട്ടറിയും ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനുമായ അഡ്വ. ടി സിദ്ദിഖ് ക്യാൻസർ ബാധിതയായ ഭാര്യയെ തലാക്ക് ചൊല്ലി ബന്ധം വേർപെടുത്തി. കൊല്ലം സ്വദേശിനിയും കോഴിക്കോട് അദ്ധ്യാപികയുമായ നസീമയുമായുള്ള 12 വർഷത്തെ ബന്ധമാണ് യൂത്ത് കോൺഗ്രസ്സിന്റെ മുൻ അധ്യക്ഷൻ വെള്ള കടലാസിൽ സ്വന്തം കൈപ്പടയിൽ എഴുതിയ
തലാഖിലൂടെ (മൊഴി ചൊല്ലുക)അവസാനിപ്പിച്ചത്. ഈ ബന്ധത്തിൽ സിദ്ദിഖിന് രണ്ട് ആൺകുട്ടികളുണ്ട്. കണ്ണൂർ സ്വദേശിനിയെ വിവാഹം കഴിക്കാനാണ് സിദ്ദിഖ് തന്നെയും മക്കളേയും ഉപേക്ഷിക്കാൺ കാരണമെന്ന കുറ്റപ്പെടുത്തലുമായി നസീമയും രംഗത്തെത്തിയിട്ടുണ്ട്.
ക്യാൻസർ ബാധിതയായ ഭാര്യയെ ഉപയോഗിച്ച് ഇക്കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സഹതാപ തരംഗത്തിലൂടെ വോട്ടുകൾ നേടാൻ ഭർത്താവ് ശ്രമിച്ചെന്ന ആരോപണവും അവർ ഉന്നയിക്കുന്നുണ്ട്. അതേസമയം ദാമ്പത്യ ജീവിതത്തിന്റെ തുടർക്കാലം മുതൽ തീരെ അനുസരണയില്ലാതെയും തന്റെ വ്യക്തി ജീവിതത്തേയും പൊതുജീവിതത്തേയും അപമാനിക്ക തക്ക വിധം സംസാരങ്ങളിലും പ്രവർത്തനങ്ങളിലും ഏർപ്പെട്ടു എന്ന ആരോപണമാണ് തലാഖ് ചൊല്ലിയതായി കാണിച്ച് നസീമക്കയച്ച കത്തിൽ ടി സിദ്ദിഖ് ഉന്നയിക്കുന്നത്. ഇതെല്ലാം ശുദ്ധകളവാണെന്ന് നസീമയും സമർത്ഥിക്കുന്നു.
തന്റെ ഫേസ്ബുക്കിലൂടെയും വിവാഹ മോചനകാര്യത്തിലുള്ള നിരാശ അവർ പങ്കുവെക്കുന്നുണ്ട്. പോയി തുലയെടാ.. എന്ന് ഫീലിംഗോടെ ജീവിതം എന്താണെന്നും എങ്ങനെ ജീവിക്കണമെന്നും ഇനി ഞങ്ങൾ കാണിച്ചു തരാമെന്നും മക്കളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത അവർ ഫേസ്ബുക്കിലൂടെ പറയുന്നു. വിവാഹ ബന്ധം ഒഴിയുന്നതിലെ വേദന തന്നെയാണ് ഇവർ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. പോസ്റ്റ് കണ്ട് എന്താണ് സിദ്ദിഖിന്റെ ഭാര്യയ്ക്ക് പറ്റിയതെന്ന വിധത്തിൽ ചിലർ പോസ്റ്റിന് താഴെ കമന്റ് രേഖപ്പെടുത്തുകയും ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ട ചിലർ നസീമയെ ആശ്വസിപ്പിക്കാനും രംഗത്തെത്തി.
സിദ്ദിഖ് തന്നെ വഞ്ചിക്കുകയാണെന്ന ആരോപണമാണ് നസീമ ഉന്നയിക്കുന്നത്. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ നസീമ മറുനാടൻ മലയാളിയോട് പറഞ്ഞത് ഇങ്ങനെയാണ്: ക്യാൻസർ രോഗിയായ തന്നെ വഞ്ചിച്ചാണ് സിദ്ദിഖ് മറ്റൊരു യുവതിയെ വിവാഹം ചെയ്യാനൊരുങ്ങുന്നതെന്ന ഗുരുതര ആരോപണമാണ് സിദ്ദിഖിന്റെ രണ്ട് മക്കളുടെ അമ്മയും കോഴിക്കോട് അദ്ധ്യാപികയുമായ നസീമ പറഞ്ഞത്. അസുഖം തിരിച്ചറിഞ്ഞതിന് ശേഷമാണ് സിദ്ദിഖിന് തന്നോടും മക്കളോടുമുള്ള സമീപനത്തിൽ മാറ്റം വന്നത്. ഒരിക്കലും അയാളിൽ നിന്ന് ഇത് പ്രതീക്ഷിച്ചതല്ല. 12 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ സിദ്ദിഖ് ചെയ്തതുകൊടും ക്രൂരതയാണെന്നും നസീമ വിശദീകരിക്കുന്നു.
ഏതാണ്ട് ഒന്നര വർഷം മുൻപാണ് ബ്രെസ്റ്റ് ക്യാൻസർ തനിക്ക് പിടിപെട്ടെന്ന് തിരിച്ചറിഞ്ഞത്. കൊല്ലത്തുള്ള കുടുംബത്തിലെ അടുത്ത ബന്ധുക്കളായ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് അർബുദ രോഗം സ്ഥിരീകരിച്ചത്. ഉടൻ തന്നെ ചികിത്സയും തുടങ്ങിയിരുന്നു. തിരുവനന്തപുരത്തെ റീജിണൽ ക്യാൻസർ സെന്ററിലായിരുന്നു ചികിത്സ. അക്കാലത്തും സിദ്ദിഖ് ആശുപത്രിയിൽ വന്ന് തന്നെ കാണുന്നതും അടുത്തിരുന്ന് പരിചരിക്കുന്നതും വളരെ വിരളമായിരുന്നു. എന്നാൽ അദ്ദേഹം ഏർപ്പാട് ചെയ്ത യൂത്ത് കോൺഗ്രസ്സുകാരും ചില സുഹൃത്തുക്കളും തന്റെ സഹായത്തിനായി ആശുപത്രിയിൽ ഉണ്ടായിരുന്നു. കോഴിക്കോട് നിന്ന് കീമോ തെറാപ്പിക്കും മറ്റുമായി തിരുവനന്തപുരത്തെത്തുമ്പോൾ സഹായത്തിന് സിദ്ദിഖ് ഇവരെ എല്ലാം ഏർപ്പാട് ചെയ്ത് തന്നിരുന്നതായും നസീമ സമ്മതിക്കുന്നു.
പിന്നീടാണ് കെപിസിസി ജനറൽ സെക്രട്ടറിയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾ കണ്ട് തുടങ്ങിയത്. കോഴിക്കോടുണ്ടെകിലും വളരെ കുറച്ച് സമയം മാത്രമേ വീട്ടിൽ ചെലവിടാറുള്ളൂ. താനും മക്കളുമായി പുറത്ത് പോകുന്നത് വരെ ഇല്ലാതായി. കീമോ കഴിഞ്ഞ് മുടിയെല്ലാം പോയ താനുമായി പുറത്ത് പോകുന്നത് ശരിയല്ല എന്ന് അദ്ദേഹം കരുതിയിട്ടുണ്ടകുമെന്ന് താൻ വിശ്വസിക്കാൻ ശ്രമിച്ചു. തിരഞ്ഞെടുപ്പിന് ശേഷം സ്വന്തം വീട്ടിൽ കുറച്ച് ദിവസം പോയി നിൽക്കണമെന്ന് പറഞ്ഞ് കോഴിക്കോട്ടെ തങ്ങളുടെ വീട്ടിൽ നിനും പോയ ടി സിദ്ദിഖ് പിന്നീട് ഫോൺ ചെയ്താൽ പോലും എടുക്കാതെയായി. മക്കളെ പോലും വിളിക്കാതെയായി. ഏറ്റവും ഒടുവിൽ ഓഗസ്റ്റ് മാസത്തിൽ ചെറിയ പെരുന്നാൾ ആശംസ അറിയിക്കാൻ മക്കളായ ആദിലും ആഷിക്കും വിളിച്ചപ്പോൾ മാത്രമാണ് ഫോൺ എടുത്തത്. അതും വളരെ കുറച്ച് സമയം മാത്രം സംസാരിച്ച് ഫോൺ കട്ട് ചെയ്യുകയാണ് ഉണ്ടായത്.
അതിന് ശേഷം അസുഖ ബാധിതയായ തന്നെ പരിരക്ഷിക്കാൻ വേണ്ട ഒരു കാര്യവും സിദ്ദിഖ് ചെയ്തിട്ടില്ലെന്നും നസീമ ആരോപിക്കുന്നു. താനിപ്പോൾ ക്യാൻസർ രോഗത്തിൽ നിന്ന് പതിയെ മുക്തയാകുകയാണ്. മറ്റൊരു സ്ത്രീയുമായി സിദ്ദിഖിനുള്ള ബന്ധമാണ് തന്നെയും കുട്ടികളേയും ഒഴിവാകാൻ കാരണമെന്നും നസീമ കുറ്റപ്പെടുത്തുന്നു. രണ്ട് മാസങ്ങൾക്ക് മുൻപ് അയാൾ രജിസ്റ്റ്രേഡ് പോസ്റ്റ് ആയി തലാക്ക് ചൊല്ലിയതായുള്ള രേഖ അയച്ച് തരികയാണ് ഉണ്ടായത്. ഇതിൽ പറഞ്ഞ കാരണങ്ങളും ബാലിശമാണ്. ഒന്നിനും യാതൊരു വ്യക്തതയില്ല. പരസ്പര സമ്മതത്തോടെയാണ് വിവാഹ മോചനമെന്ന് സിദ്ദിഖ് പ്രചരിപ്പിക്കുന്നതായി ചില കേന്ദ്രങ്ങളിൽ നിന്ന് തനിക്ക് അറിയാനായി ഇതും ശുദ്ധ കളവാണെന്നും നസീമ മറുനാടൻ മലയാളിയോട് പറഞ്ഞു.
11 ഉം 7 ഉം വയസുള്ള രണ്ട് മക്കളെ ഉപേക്ഷിക്കാൻ സിദ്ദിഖിനെ പ്രേരിപ്പിച്ച ഘടകം ഈ പരസ്ത്രീ ബന്ധം തന്നെയാണെന്നും നസീമ ഉറച്ച് വിശ്വസിക്കുന്നു. രണ്ട് കുട്ടികളുടെ മാതാവും ഈയിടെ വിവാഹമോചനം നേടിയ 26 കാരിയെയാണ് സിദ്ദിഖ് ഇപ്പോൾ വിവാഹം കഴിക്കാൻ ഒരുങ്ങുന്നതെന്നാണ് നസീമ വെളിപ്പെടുത്തുന്നു. കോൺഗ്രസ്സിലെ മറ്റു നേതാക്കളുമായും ഇവർക്ക് നല്ല ബന്ധമാണുള്ളത്. മുസ്ലിം മതാചാര പ്രകാരം ജമാഅത്ത് കമ്മറ്റികൾ അറിയാതെയുള്ള തലാക്ക് നിയമവിരുദ്ദമാണെന്നും അവർ വാദിക്കുന്നുണ്ട്. ഈ അടുത്ത ദിവസങ്ങളിൽ തന്നെ സിദ്ദിഖിന്റെ വിവാഹം നടത്താനുള്ള ശ്രമമാണ് അയാളുടെയും യുവതിയുടെയും ബന്ധുക്കളുടെ ഭാഗത്ത് നിന്ന് നടക്കുന്ന നീക്കമെന്നും നസീമ മറുനാടനോട് പറഞ്ഞു.
സിദ്ദിഖ് തന്നിൽ നിന്നും ഒഴിഞ്ഞ് മാറാൻ ശ്രമം തുടങ്ങിയതോടെ ഈ വിഷയങ്ങൾ എല്ലാം മുഖ്യമന്ത്രിയേയും എ ഗ്രൂപ്പ് നേതാക്കളേയും അറിയിച്ചിരുന്നു. എന്നിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ല. എല്ലാം താൻ പറഞ്ഞ് ശരിയാക്കി തരാം എന്നായിരുന്നു ഉമ്മൻ ചാണ്ടി ഈ വിഷയത്തിൽ എടുത്ത നിലപാട്. എന്നാൽ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഇതിന് വേണ്ട യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് താൻ ഇപ്പോഴും വിശ്വസിക്കുന്നത്. അവർക്ക് വേണ്ടത് എല്ലാ ആരോപണങ്ങളും പ്രതിരോധിക്കാൻ ഒരാളെയാണ്. അതിന് ടി സിദ്ദിഖിനെ വേണം. ചാണ്ടി ഉമ്മൻ ഉൾപ്പെട്ട പല കേസുകളും ഒത്തുതീപ്പാക്കാൻ നേതൃത്വം കൊടുത്ത സിദ്ദിഖിനെ തള്ളിപ്പറയാൻ ഒരു കാരണവശാലും കോൺഗ്രസ്സുകാർ തയ്യാറാവില്ലെന്ന് പിന്നീടാണ് ബോധ്യമായത്. എന്തായാലും തനിക്കും മക്കൾക്കും നഷ്ടപരിഹാരം തരാതെയുള്ള ഏകപക്ഷീയമായ വിവാഹ മോചനം താൻ അംഗീകരിക്കില്ലെന്നും നസീമ വ്യക്തമാക്കുന്നു. അർഹമായ നഷ്ടപരിഹാരം നൽകാതെയുള്ള വിവാഹ മോചനത്തെ അംഗീകരിക്കാതെ നിയമ നടപടിയിലേക്ക് നീങ്ങാനാണ് നസീമ ഒരുങ്ങുന്നത്.
അതേസമയം തന്റെ സ്വകാര്യ ജീവിതതത്തിലെ ഹൃദയവേദനകൾ പൊതുചർച്ചയാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് സിദ്ദിഖ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. നസീമ പറഞ്ഞ കാര്യങ്ങളിൽ ചിലത് അർദ്ധസത്യങ്ങൾ മാത്രമാണ്. എന്റെ മക്കളുടെ നിസംഗതയും പത്രത്തിൽ എഴുതുന്നതിനു അപ്പുറമാണ്. ഇതുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങൾ പറഞ്ഞാൽ പറയുന്നവർക്ക് മാത്രമല്ല മറ്റുചിലർക്ക് കൂടി ഒരുപാട് പ്രയാസം വരുമെന്നും സിദ്ദിഖ് പറഞ്ഞു.
കാൻസർ ബാധിതയായ ഭാര്യയെ ടി സിദ്ദിഖ് ഉപേക്ഷിക്കുന്നു എന്ന വിധത്തിൽ പ്രചരണം ഉണ്ടായതോടെ സിദ്ദിഖിനെതിരെ സൈബർ ലോകവും രംഗത്തെത്തി. നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയാണ് ടി സിദ്ദിഖ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്