ഐഎസിൽ ചേർന്ന് 'ശഹീദായ' യുവാക്കളെ താലിബാൻ ഹംസ റിക്രൂട്ട് ചെയ്തത് രണ്ട് സലഫി പണ്ഡിതർക്കൊപ്പം; സ്ഥിരമായി ക്ലാസിൽ പങ്കെടുത്തത് മുജാഹിദ് വിസ്ഡം വിഭാഗത്തിന്റെ ബഹ്റൈനിലെ അൽ അൻസാർ ഇസ്ലാഹി സെന്ററിൽ; ക്ലാസെടുക്കാൻ എത്തിയവരിൽ ഹുസൈൻ സലഫിയും മുജാഹിദ് ബാലുശേരിയും അടങ്ങുന്ന പ്രമുഖരും; കേരളത്തിലെ ഐസിസ് ആശയത്തിന്റെ വേരുകൾ നീളുന്നത് വിസ്ഡം ഗ്രൂപ്പിലേക്കോ?
എം പി റാഫി
കോഴിക്കോട്: കണ്ണൂരിൽ ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ്) കേസിൽ അറസ്റ്റിലായ യു.കെ ഹംസ എന്ന താലിബാൻ ഹംസ മലയാളി യുവാക്കളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തത് ബഹ്റൈനിലെ മുജാഹിദ് വിസ്ഡം വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സലഫി സെന്റർ കേന്ദ്രീകരിച്ച്. ബഹ്റൈൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ എന്നറിയപ്പെടുന്ന അൽ അൻസാർ സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചതായും ഇവിടെ നിന്നും ഐ.എസിലേക്ക് പോയ യുവാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നതായും ഹംസ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. മുമ്പും ഐ.എസ് കേസുമായി ബന്ധപ്പെട്ട് ബഹ്റൈനിലെ അൽ അൻസാർ സെന്ററിനെതിരെ ആരോപണങ്ങളുയർന്നിരുന്നു. കേരളത്തിലെ ഔദ്യോഗിക മുജാഹിദ് വിഭാഗ (കെ.എൻ.എം)ത്തിൽ നിന്ന് വിഘടിച്ച് പ്രവർത്തിക്കുന്ന വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷന്റെ നേതൃത്വത്തിലാണ് ബഹ്റൈനിലെ ഇസ്ലാഹി സെന്റർ പ്രവർത്തിക്കുന്നത്.
ബഹ്റൈൻ കേന്ദ്രീകരിച്ച് ഐ.എസിൽ ചേർന്ന അഞ്ച് മലയാളി യുവാക്കൾ കൊല്ലപ്പെട്ടതായി നാലു മാസം മുമ്പ് അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. ഇതോടെയാണ് ബഹ്റൈനിലെ സലഫികളുടെ കേന്ദ്രമായ അൽ അൻസാർ സെന്റർ അന്വേഷണ പരിതിയിൽ വരുന്നത്. യുവാക്കളുടെ ഐ.എസ് റിക്രൂട്ട്മെന്റിൽ അൽ അൻസാർ സെന്ററുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച കേരളത്തിലെ രണ്ട് സലഫി പണ്ഡിതർക്കെതിരെയും കൊല്ലപ്പെട്ട യുവാവിന്റെ സഹോദരൻ മുമ്പ് മൊഴി നൽകിയിരുന്നു. ഹംസയുടെ അറസ്റ്റോടെയാണ് ബഹ്റൈൻ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരം പുറത്തു വന്നിരിക്കുന്നത്. ഈ സംഘങ്ങളുമായി ഹംസ ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘം പറയുന്നു.
ബഹ്റൈൻ ടീമുമായും ഇവർക്ക് ജിഹാദി ആശയങ്ങൾ കുത്തിവെച്ച അഷ്റഫ് മൗലവി, സഫീർ പെരുമ്പാവൂർ എന്നീ രണ്ട് സലഫി പണ്ഡിതരുമായും ഹംസ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. നേരത്തെ എൻ.ഐ.എ നീരീക്ഷണത്തിലുള്ള ഈ രണ്ട് സലഫി പണ്ഡിതരും മുജാഹിദ് ഔദ്യോഗിക വിഭാഗത്തിലും വിസ്ഡം വിഭാഗത്തിലും പ്രവർത്തിച്ചിരുന്നവരാണ്. ഹുസൈൻ സലഫി, മുജാഹിദ് ബാലുശേരി തുടങ്ങി കേരളത്തിലെ വിസ്ഡം വിഭാഗത്തിന്റെ മുതിർന്ന നേതാക്കൾ സ്ഥിരമായി ക്ലാസെടുക്കാൻ എത്തുന്ന സ്ഥലമാണ് ബഹ്റൈനിലെ അൽ അൻസാർ സെന്റർ. ഇവിടെ നിന്ന് മലയാളി യുവാക്കൾ ഐ.എസിലെത്തിയതിനു പിന്നാലെ ഹംസയുടെ വെളിപ്പെടുത്തലും അൽ അൻസാർ സെന്ററിനെ കൂടുതൽ ദുരൂഹമാക്കുകയാണ്.
അഷ്റഫ് മൗലവിയും സഫീർ പെരുമ്പാവൂരും അൽ അൻസാറിലെ സ്ഥിരം സന്ദർശകരാണ്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഭീകര സംഘടനയായ ഇസ്ലാമിക്ക് സ്റ്റേറ്റിലേക്ക് (ഐ.എസ്) മലയാളികളെ റിക്രൂട്ട് ചെയ്യുന്നതായി ദേശീയ അന്വേഷണ ഏജൻസിക്ക് വിവരമുണ്ട്. ഗൾഫിൽ ജോലിക്കു പോയി ഐ എസിൽ ചേർന്ന് 5 മലയാളികൾ കൊല്ലപ്പെട്ട വാർത്ത ജൂലൈ ഒന്നിന് മറുനാടൻ മലയാളി പുറത്ത് വിട്ടിരുന്നു. ഇവരിൽ തീവ്ര ആശയങ്ങൾ നിറച്ച് ഗൾഫിൽ നിന്ന് ഐ എസിലേക്ക് എത്തിച്ചത് കേരളത്തിലെ രണ്ട് സലഫി പണ്ഡിതരാണെന്നാണ് എൻ.ഐ.എ, ഇന്റലിജൻസ് വൃത്തങ്ങൾക്ക് മൊഴി ലഭിച്ചത്. ഈ പണ്ഡിരുമായി ബന്ധപ്പെടുത്തിയതും തീവ്രവാദത്തിലേക്കുള്ള ആദ്യ വഴിമരുന്നിട്ടിരുന്നതും ഹംസയായിരുന്നു. ഇതിനു ശേഷം ഹംസ നാട്ടിലെത്തി. എന്നാൽ യുവാക്കൾ കൊല്ലപ്പെട്ടതായ വിവരം ആദ്യം ലഭിച്ചത് ഹംസക്കായിരുന്നു. കൊല്ലപ്പെട്ട മലപ്പുറം വാണിയമ്പലം സ്വദേശി മുഹദ്ധിസിന്റെ സഹോദരൻ മനാഫ് നൽകിയ മൊഴിയിൽ ഇവരുടെ പേരുകളും അൽ അൻസാർ സെന്ററിന്റെ പേരും പരാമർശിക്കുന്നുണ്ട്.
അതേസമയം, അൽ അൻസാർ സെന്ററിനെതിരെയുള്ള ആരോപണങ്ങൾ ആസൂത്രിതമാണെന്നും തീവ്ര നിലപാടുള്ളവരെ തിരിച്ചറിഞ്ഞ് നടപടിയെടുത്തിട്ടുണ്ടെന്നും അൽ അൻസാർ സെന്റർ ഫേസ്ബുക്ക് പേജിൽ ഇട്ട വിശദീകരണ കുറിപ്പിൽ പറഞ്ഞു. ഇത്തരക്കാരെ എതിർക്കുകയും മാറ്റി നിർത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ അവരിൽ പലരും അവരുടെ ആശയങ്ങൾ സ്വകാര്യമായി പ്രചരിപ്പിക്കുകയും പിന്നീട് ഇവിടെ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തിട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നു. ഇത്തരത്തിൽ ശക്തമായി നിലപാടെടുക്കുന്നതിൽ എതിർപ്പുള്ളവരാണ് പിടിക്കപ്പെടുമ്പോൾ സെന്ററിന്റെ പേര് പറയുന്നതെന്ന് സംശയിക്കുന്നതായും വിശദീകരണ കുറിപ്പിലൂടെ പറയുന്നു.
എന്നാൽ അൽ അൻസാർ സെന്ററിൽ സ്ഥിരമായി ക്ലാസിനെത്തുന്നവർക്കിടയിൽ തീവ്ര ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത് ഇവരെ പ്രതിരോധത്തിലാക്കുന്നു. ഇത്തരത്തിൽ സ്ഥിരമായി ഇവിടെ ക്ലാസിൽ പങ്കെടുത്തവരാണ് ഐ.എസിൽ പോയ യുവാക്കളെന്ന് നേരത്തെ എൻ.എ.എക്ക് മൊഴി ലഭിച്ചിട്ടുണ്ട്. ഈ കേസിൽ പരാമർശിക്കപ്പെട്ട സലഫി പണ്ഡിതരും അൽ അൻസാർ സെന്റർ കേന്ദ്രീകരിച്ചാണ് ഏറെ നാൾ പ്രവർത്തിച്ചിരുന്നത്. കേരളത്തിൽ നിന്ന് ഐ.എസിലേക്കു പോയ പലരുമായും നേരിട്ട് ബന്ധമുള്ള തീവ്ര സലഫി ആശയക്കാരാണ് മലപ്പുറം മങ്കട സ്വദേശി അഷ്റഫ് മൗലവി, സഫീർ പെരുമ്പാവൂർ എന്നിവർ. ഇവരുടെ ക്ലാസുകളിൽ അഞ്ച് യുവാക്കളും സ്ഥിരാമായി പങ്കെടുക്കാറുണ്ടായിരുന്നു.
മുമ്പ് ഐ.എസിൽ എത്തിയവരേയും സമാന ആശയക്കാരായ പണ്ഡിതന്മാരേയും ബന്ധപ്പെടുത്തിയിരുന്നത് ഹംസയായിരുന്നു. ബഹ്റൈനിൽ നിന്ന് യുവാക്കൾ ഐ.എസിലേക്കെത്തിക്കുന്നതിൽ ഈ മൂന്നു പേർക്കും വലിയ പങ്കുണ്ടെന്നാണ് അന്വേഷണ സംഘം കണക്കാക്കുന്നത്. സഫീർ, എറണാകുളം കേന്ദ്രീകരിച്ചും അഷ്റഫ് മൗലവി മംഗലാപുരം കേന്ദ്രീകരിച്ചുമാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇരുവരും ഹിജ്റയും (പലായനം) ജിഹാദി ആശയങ്ങലും പ്രചരിപ്പിച്ചിരുന്നവരാണ്. കേരളത്തിലെ ഔദ്യോഗിക മുജാഹിദ് വിഭാഗ (കെ.എൻ.എം)ത്തിൽ നിന്ന് പിളർന്ന ശേഷമാണ് വിസ്ഡം ഗ്രൂപ്പ് രൂപപ്പെടുന്നത്. ഇതിൽ നിന്ന് വീണ്ടും വിഘടിച്ചവരുമായും അടുത്ത ബന്ധമാണ് ഈ പണ്ഡിതർക്കുള്ളത്. പല ഐ.എസ് കേസുകളിലും ഇവരുടെ പേരുകൾ എൻ.ഐ.എ പ്രത്യേകം നോട്ട് ചെയ്തിരുന്നു. 21 അംഗ മലയാളി യുവ സംഘത്തിന്റെ തിരോധാനത്തിന് പിന്നാലെ എൻ.ഐ.എ ഇവരെ ചോദ്യം ചെയ്തെങ്കിലും വിട്ടയക്കുകയായിരുന്നു. പിന്നീട് ഇവർ വിദേശത്തേക്ക് കടന്നതായാണ് സൂചന.
ഐഎസ് കേന്ദ്രമായ സിറിയയിലെ അലപ്പോയിൽ വെച്ച് കൊല്ലപ്പെട്ട അഞ്ച് പേരിൽ നാല് പേരും ബഹ്റൈനിൽ നിന്നുള്ളവരായിരുന്നു. ബഹ്റൈനിൽ വച്ചാണ് ഹംസയും സലഫി പണ്ഡിതരും ഇവർക്ക് നിരന്തരമായി ക്ലാസ് കൊടുത്തിരുന്നത്. ബഹ്റൈനിലെ ഇസ്ലാഹി സെന്ററിൽ വെച്ച് നടന്നിരുന്ന ക്ലാസുകളിൽ ഇവർ സ്ഥിരമായി പങ്കെടുക്കാറുണ്ടെന്നാണ് മുഹദ്ധിസിന്റെ സഹോദരൻ മനാഫ് നൽകിയ മൊഴി. മലപ്പുറം വണ്ടൂർ സ്വദേശിയും വാണിയമ്പലത്ത് താമസക്കാരനുമായ മുഹദ്ധിസ്, പാലക്കാട് കഞ്ചിക്കോട് സ്വദേശി ഷിബി, വടകര സ്വദേശി മൻസൂർ, കണ്ണൂർ ചാലാട് സ്വദേശി സൻഷാദ്, കൊണ്ടോട്ടി സ്വദേശി മൻസൂർ എന്നീ അഞ്ച് പേരാണ് സിറിയയിൽ ഐ എസ് ക്യാമ്പിൽ യുദ്ധത്തിനിടെ കൊല്ലപ്പെട്ടതായി മൊഴിയും വിവരവും ലഭിച്ചത്. ഇവരെല്ലാം 20നും 30 നും മധ്യേ പ്രായമുള്ളവരാണ്.
ഷിബി ഒഴികെയുള്ള നാല് പേരും മുഹദ്ധിസിന്റെ സഹോദരൻ മനാഫും ബഹ്റൈനിലെ ഒരു കാറ്ററിംങ് കമ്പനിയിൽ ജോലി ചെയ്യുന്നവരാണ്. ഹംസയും ഇവരോടൊപ്പം കാറ്ററിങ് ജോലി ചെയ്തിരുന്നു. ഒഴിവു സമയങ്ങളിലെല്ലാം ഇവർ ബഹ്റൈനിലെ കേരള സലഫികളുടെ കേന്ദ്രമായ ഇസ്ലാഹി സെന്ററിൽ പോകുമായിരുന്നു. ഇവിടെ വെച്ചും മറ്റിടങ്ങളിലും നടന്ന ക്ലാസുകളിലാണ് 'ജിഹാദി' ആശയം കുത്തി വെയ്ക്കപ്പെട്ടത്. മാത്രമല്ല, കാസർകോട് പടന്നയിൽ നിന്ന് ഐ എസിൽ ചേർന്ന അബ്ദുൽ റാഷിദ് അബ്ദുള്ളയെ അഷ്റഫ് സലഫിയും സഫീറും ഇവർക്ക് പരിചയപ്പെടുത്തിയിരുന്നു. ജിഹാദിനെ കുറിച്ചുള്ള കൂടുതൽ സംശയങ്ങളും ഐ.എസ് ക്യാമ്പിലെ വിശേഷങ്ങളും റാഷിദിനെ ഫോണിൽ ബന്ധപ്പെട്ടാണ് സംഘം നിവാരണം നടത്തിയിരുന്നത്. കേരളത്തിൽ നിന്ന് നംഘഹാറിലെ ഐ എസ് ക്യാമ്പിലേക്ക് പോയവരിൽ അവശേഷിക്കുന്നവർ അടങ്ങുന്ന ഗ്രൂപ്പിന്റെ അമീർ ആയാണ് റാഷിദിനെ കരുതപ്പെടുന്നത്.
നിലവിൽ വിവിധ ഗ്രൂപ്പുകളായാണ് കേരളത്തിൽ നിന്ന് ഐ.എസിലേക്ക് പോയിട്ടുള്ളത്. കേരളത്തിൽ രജിസ്റ്റർ ചെയ്ത വിവിധ ഐ.എസ് കേസുകളും വ്യത്യസ്ത സംഭവങ്ങളാണ്. എന്നാൽ ഇവരെല്ലാം പരസ്പരം ബന്ധമുള്ളതായി അന്വേഷണ സംഘങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് ഇതുവരെ രജിസ്റ്റർ ചെയ്ത കേസ് അന്വേഷണത്തിന് ഗുണമാണെന്നാണ് വിലയിരുത്തൽ. കനകമല, ബഹ്റൈൻ, കാസർകോഡ് ടീം എന്നിവരുമായുള്ള ഹംസയുടെയും കണ്ണൂരിൽ നിന്ന് അറസ്റ്റിലായവരുടെയും ബന്ധം കേരളത്തിലെ ഐ.എസിന്റെ അടിവേര് കണ്ടെത്താൻ സാധിക്കുമെന്നാണ് അന്വേഷണ സംഘം കണക്കാക്കുന്നത്. 16 പേർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ അഞ്ച് പേരെയാണ് കണ്ണൂരിൽ അറസ്റ്റ് ചെയ്തത്. നിലവിൽ കണ്ണൂർ എസ്പിയുടെ മേൽനോട്ടത്തിലുള്ള ക്രൈം സ്്ക്വാഡാണ് കേസ് അന്വേഷിക്കുന്നത്. ഒരാഴ്ചക്കകം കേസ് എൻ.ഐ.എ ഏറ്റെടുക്കുമെന്നാണ് സൂചന. കണ്ണൂരിൽ നിന്ന് ഐ.എസിൽ ചേരാൻ പോകുന്നതിനിടെ പിടിയിലായ ഷാജഹാനെ കഴിഞ്ഞ ദിവസം എൻ.ഐ.എ കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്