നിർമ്മൽ കൃഷ്ണ ചിട്ടിഫണ്ട് തട്ടിപ്പിൽ മുൻ മന്ത്രിയെ തമിഴ്നാട് പൊലീസ് ഉടൻ ചോദ്യം ചെയ്യും; നേതാവിന്റെ പേഴ്സണൽ സ്റ്റാഫുകളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ചത് സുപ്രധാന വിവരങ്ങൾ; നിലവിൽ എംഎൽഎ കൂടിയായ രാഷ്ട്രീയ നേതാവിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ ഉപദേശകൻ ഹരികൃഷ്ണനെ ചോദ്യം ചെയ്തത് 12 മണിക്കൂർ; നാട്ടുകാരെ പറ്റിച്ച് സഹസ്ര കോടികളുമായി മുങ്ങിയ നേതാവ് ഒളിവു ജീവിതം നയിക്കുന്നതും മുൻ മന്ത്രിയുടെയും ഹരികൃഷണന്റെയും തണലിലെന്ന് സൂചനകൾ
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം: കേരള തമിഴ്നാട് അതിർത്തിയിൽ 1200 കോടി തട്ടിയ നിർമ്മൽ കൃഷ്ണ തട്ടിപ്പു കേസിലെ അന്വേഷണം നിർണായക വഴിത്തിരിവിൽ. തട്ടിപ്പിൽ തിരുവനന്തപുരത്തുകാരനായ മുൻ മന്ത്രിക്കും പങ്കുണ്ടെന്ന വിവരം നേരത്തെ മറുനാടൻ മലയാളി പുറത്തുവിട്ടിരുന്നു. മറുനാടൻ വാർത്തയ്ക്ക് പിന്നാലെ ഇദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിൽ പെട്ടിരുന്ന വ്യക്തികളെയും പൊലീസ് ചോദ്യം ചെയ്തു. തമിഴ്നാട് പൊലീസാണ് മുൻ മന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ കൂടിയായ ഒരു വ്യക്തിയെയും രണ്ട് പേഴ്സണൽ സ്റ്റാഫായിരുന്നവരെയും ചോദ്യം ചെയ്തത്.
ഇപ്പോൾ പ്രതിപക്ഷത്തെ പ്രമുഖ നേതാവായ ഇദ്ദേഹത്തിന്റെ ഉപദേശകനായ ഹരികൃഷണനെയാണ് തമിഴ്നാട് പൊലീസ് ചോദ്യം ചെയ്തത്. നോട്ടീസ് നൽകി വിളിച്ചു വരുത്തി ചോദ്യം ചെയ്ത ഇവരിൽ നിന്നും മുൻ മന്ത്രിക്ക് നിർമ്മൽ കൃഷ്ണ ചിട്ടിഫണ്ടുമായി അടുത്ത് ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ കഴിയുന്ന തെളിവുകൾ കിട്ടി കഴിഞ്ഞു. മുൻ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ പെട്ടവരെ ഉച്ചയോടെ വിട്ടയച്ചുവെങ്കിലും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എൻആർഎച്ച്എം എച്ച് ആർ മാനേജർ ആയിരുന്ന ഹരികൃഷണനെ വൈകുന്നേരമാണ് തമിഴ്നാട്ടിലെ സാമ്പത്തിക കുറ്റാന്വേഷണ സംഘം വിട്ടയച്ചത്. തട്ടിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ ഒരു ഡിവൈഎസ്പിയും തമിഴ്നാട് അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.
വീണ്ടു വിളിപ്പിച്ചാൽ എത്തണമെന്ന് ഉപാധിയും അന്വേഷണ സംഘം മുന്നോട്ടു വെച്ചു. ഹരികൃഷണൻ കഴിഞ്ഞ സർക്കാരിന്റെ കാലത്തു തന്നെ ജില്ലയിലെ അറിയപ്പെടുന്ന കോൺഗ്രസ് നേതാവു കൂടിയായ ഈ മുൻ മന്ത്രിയുടെ ഉപദേശകനായാണ് അറിയപ്പെട്ടിരുന്നത്. നിർമ്മൽ കൃഷ്ണ ചിട്ടിഫണ്ടിൽ ഹരികൃഷണന് 10 കോടിയിലേറെ രൂപ പല പേരുകളിലായി നിക്ഷേപം ഉണ്ടെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിുട്ടുണ്ട്.
നിർമ്മൽ കൃഷ്ണയുടെ പേരിൽ തലസ്ഥാനത്തിന്റെ കണ്ണായ ഭാഗത്ത് ഉള്ള വസ്തുക്കൾ വിൽക്കാൻ ശ്രമം നടത്തിയത് ഹരികൃഷണനായരുന്നു. ബെന്യമിമാരിൽ ഒരാളെ ചോദ്യം ചെയ്തപ്പോഴാണ് ഹരികൃഷ്ണനെയും മുൻ മന്ത്രിയേയും സംബന്ധിച്ച വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നത്.
അന്വേഷണ സംഘം തലവൻ കൂടിയായ ഡിവൈഎസ്പി പാൽദുരൈ ഉടൻ തന്നെ മുൻ മന്ത്രിയെ ചോദ്യം ചെയ്യാനുള്ള അനുമതി തേടുമെന്നാണ് സൂചന. ഇപ്പോൾ എംഎൽഎ കൂടിയായ മുൻ മന്ത്രിയെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി സ്പീക്കറുടെ അനുമതി തേടിയേക്കും. മുൻ മന്ത്രിയെ മുന്നിൽ നിർത്തി കരുക്കൾ നീക്കുന്ന ഹരികൃഷണന്റെ സാമ്പത്തിക സ്ത്രോതസ് സംബന്ധിച്ച വിവരങ്ങൾ അന്വേഷണ സംഘം ആദായ നികുതി് വകുപ്പിന് കൈമാറാനും സാധ്യത ഉണ്ട്. നിർമ്മകൃഷണ ഒളിവു ജീവിതം നയിക്കുന്നത് ഈ മുൻ മന്ത്രിയുടെയും ഹരികൃഷണന്റെയും തണലിൽ ആണന്നൊണ് വിവരം.
ഹരികൃഷണൻ ഇപ്പോൾ ടൂറിസം വകുപ്പിന് കീഴിലെ കിറ്റ്സിൽ അദ്ധ്യാപകനായി ജോലി നോക്കുന്നുവെങ്കിലും നഗരത്തിലെ അറിയപ്പെടുന്ന സാമ്പത്തിക ഇടപാടുകാരനാണ്. മുൻ മന്ത്രിക്കും നിർമ്മൽകൃഷ്ണയ്ക്കും ഇടയിലുള്ള കണ്ണിയായി പ്രവർത്തിക്കുന്ന ഹരികൃഷ്ണൻ രണ്ടു പേരുടെയും ബിനാമാണെന്നും വിവരമുണ്ട്.
ഹരികൃഷണനെയും മുൻ മന്ത്രിയുടെയും പേഴ്സണൽ സ്റ്റാഫിനെയും ചോദ്യം ചെയ്തതുവഴി കേസിൽ നിർണയാക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചുവെന്നാണ് വിവരം. ഇയാൾക്ക് കോടികളുടെ ആസ്തിയാണ് ഉള്ളത്. മുൻ മന്ത്രിയുടെ വിശ്വസ്തനായ ഇയാൾ അക്കാലത്ത് ജോലി തരപ്പെടുത്തിയത് തന്നെ വിവാദത്തിന് ഇടയാക്കിയിരുന്നു. മതിയായ യോഗ്യതയില്ലെന്നായിരുന്നു ഹരികൃഷ്ണന് എതിരെ ഉയർന്നിരുന്ന ആരോപണം.
കൂടാതെ തിരുവനന്തപുരം എയർപോർട്ടിലെ അസിസ്റ്റന്റ് ഡയറക്ടർ അനിൽ, എസ് കെ പ്രദീപ് എന്നിവരെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇരുവർക്കും മുന്മന്ത്രിയുമായുള്ള ബന്ധം മനസിലാക്കിയാണ് ചോദ്യം ചെയ്തത്. ഇതിൽ എയർ പോർ്ട്ട ജീവനക്കാരൻ മുൻ മന്ത്രിയും ഹരികൃഷണനും നിർമ്മൽ ചിട്ടിഫണ്ട് ഉടമയും ഒരു മിച്ചു വിദേശയാത്ര നടത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘത്തോടു സമ്മതിച്ചു. ഇവർക്ക് വിദേശത്ത് ബെന്യാമി പേരിൽ ബിസിനസ് ഉള്ളതായും മൊഴി നൽകിയാതായി അറിയുന്നു.
അതേസമയം സാമ്പത്തിക തട്ടിപ്പിലെ കുറ്റവാളികളെ രക്ഷിക്കാൻ ഗൂഢനീക്കം നടക്കുന്നതായും ആരോപണം ഉണ്ട്. നിക്ഷേപകരിൽനിന്ന് പിരിച്ച കോടികളുമായി ഉടമ നിർമൽ മുങ്ങിയിട്ട് രണ്ടു മാസം കഴിഞ്ഞിട്ടും അദ്ദേഹത്ത പിടിക്കാനാവാത്തതാണ് സംശയത്തിനിടവെയ്ക്കുന്നത്.. വഞ്ചിതരായവരിൽ ചിലർ നിയമനടപടിയുടെ ഭാഗമായി ശേഖരിച്ച തെളിവുകൾ അന്വേഷകസംഘത്തിന് കൈമാറിയിട്ടുണ്ട്്.. നിർമലന്റെ ബിനാമി ബന്ധങ്ങളും ഇടപാടുകളും സംബന്ധിച്ച രേഖകളാണ് കൈമാറിയത്. ഒളിവിൽ പോകുന്നതിന് തൊട്ടുമുമ്പ് തമിഴ്നാട് മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി കശുവണ്ടി ഫാക്ടറികൾ നിർമലൻ ബിനാമി പേരുകളിലേക്ക് മാറ്റിയതായി കണ്ടെത്തി. അതിനിടെ, ചിട്ടി തട്ടിപ്പുകാരുമായി ചില കോൺഗ്രസ് നേതാക്കൾക്ക് ബന്ധമുണ്ടെന്ന പരോക്ഷ വിമർശവുമായി പാറശാല മുൻ എംഎൽഎയായ കോൺഗ്രസ് നേതാവ് രംഗത്തുവന്നിരുന്നു. കന്നുമാംമൂട് ജങ്ഷനിൽ ചേർന്ന പൊതുയോഗത്തിലായിരുന്നു പരോക്ഷ വിമർശം.
കോൺഗ്രസിലെ ചില നേതാക്കൾക്കെതിരെ ആക്ഷേപം നിലനിൽക്കെയാണ് മുൻ എംഎൽഎയുടെ ആരോപണമെന്നതും ശ്രദ്ധേയമാണ്. ഇതിനിടെ കൊല്ലം നഗരത്തിൽ ആശ്രാമത്ത് നിർമലന്റെ കോടികൾ വിലമതിക്കുന്ന റിസോർട്ടും നാലേക്കറോളം ഭൂമിയും റിസീവർ കണ്ടുകെട്ടി. കരുനാഗപ്പള്ളിയിലും തിരുവനന്തപുരത്തും കോടികളുടെ വസ്തുക്കളും കെട്ടിടങ്ങളും അറ്റാച്ചുചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിർമലന്റെ പേരിൽ വെൺപകലിനു സമീപം കോടികൾ വിലമതിക്കുന്ന 20 ഏക്കർ നിക്ഷേപകർ കണ്ടെത്തി അന്വേഷണ സംഘത്തെ അറിയിച്ചു. ബിനാമി ഭൂമികൾ കണ്ടെത്താൻ കേരളാ പൊലീസിന്റെ സഹകരണത്തോടെ തമിഴ്നാട്ടിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണം നടത്തിവരുന്നു. നിർമലന് വിദേശത്തേക്ക് കടക്കാനുള്ള സാഹചര്യം തമിഴ്നാട് പൊലീസ് ഒരുക്കുന്നതായ ആരോപണവും ഉയരുന്നു. ആത്മഹത്യാ പ്രേരണ, വഞ്ചനാക്കുറ്റവും ചുമത്തപ്പെട്ട നിർമലൻ വിദേശത്തേക്ക് പോകുന്നത് തടയാൻ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്നാണ് നിക്ഷേപകരുടെ ആവശ്യം.
നിർമൽ കൃഷ്ണയിൽ പണം നിക്ഷേപിച്ച ഉദിയൻകുളങ്ങര സ്വദേശി വേണുഗോപാലൻനായർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡിവൈഎസ്പി ഹരികുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുന്നു. ദക്ഷിണേന്ത്യയിലെ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ നിർമൽ കൃഷ്ണ ചിട്ടി ഉടമ തിരുവനന്തപുരം നഗരത്തിൽ കോടികളുടെ വസ്തുക്കളും സ്ഥാപനങ്ങളും വാങ്ങിക്കൂട്ടിയതായി കണ്ടെത്തി. ശാസ്തമംഗലം, കഴക്കൂട്ടം, ചൂഴമ്പാല എന്നിവിടങ്ങളിലായി കോടികളുടെ ആസ്തിയുള്ള വസ്തുക്കളും സ്ഥാപനങ്ങളുമാണ് നിക്ഷേപകരുടെ കൂട്ടായ്മ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.
ചൂഴമ്പാലയിൽ കോടികൾ വിലമതിക്കുന്ന വസ്തു നിർമലനും കൂട്ടരും ഒളിവിൽ പോകുന്നതിന് ഒരാഴ്ച മുമ്പാണ് (ഓഗസ്റ്റ് 29) ബിനാമിപ്പേരിൽ മാറ്റിയത്. 2235/2017ാം നമ്പരായാണ് 578/12, 578/13, 578/27 സർവേ നമ്പരിലുള്ള വസ്തു നിർമലൻ മാറ്റിയത്. കേസ് അന്വേഷിക്കുന്ന തമിഴ്നാട് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം ഇക്കാര്യങ്ങൾ പരിശോധിച്ചു. ഈ ഇടപാടുകളിൽ ഹരികൃഷ്ണന് നേരിട്ടു ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായി, നിർമലന്റെ തിരോധാനം സംബന്ധിച്ച് വ്യക്തമായ വിവരം ഇയാളിൽനിന്ന് ലഭ്യമാകുമെന്നാണ് അന്വേഷകസംഘത്തിന്റെ പ്രതീക്ഷ. അതേ സമയം നിർമലന്റെ മുൻകൂർ ജാമ്യാപേക്ഷ മറ്റാന്നാൽ പരിഗണിക്കും. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാത്തതിനെ തുടർന്നാണിത്.
ആദായ നികുതി നൽകുന്നവരുടെ നിക്ഷേപം ലഭ്യമാക്കാൻ നടപടിയെടുക്കുമെന്ന് സ്ഥലം എംപി കൂടിയായ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ പ്രഖ്യാപിച്ചിരുന്നു. ആദായ നികുതിയുടെ പരിധി രണ്ടര ലക്ഷമാണെന്നിരിക്കെ നിക്ഷേപകർ കൂടുതൽ ആശങ്കയിലായി. തട്ടിപ്പിൽ കോടതി നിർദ്ദേശപ്രകാരം മ്യൂസിയം പൊലീസും കേസെടുത്തിരുന്നു. തമിഴ്നാട് സർക്കാരിന്റെ നിയമപ്രകാരമുള്ള അനുമതിയോടെ പ്രവർത്തിച്ചുവന്ന സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കാൻ ചുമതലപ്പെട്ട കന്യാകുമാരി ജില്ലാ കലക്ടർ പൊലീസിന് വ്യക്തമായ നിർദ്ദേശം നൽകാത്തത് അന്വേഷണത്തെ ബാധിച്ചതായും വിമർശനം ഉണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്