ഇൻഫാമിലൂടെയും പീപ്പിളിലൂടേയും കാഞ്ഞിരപ്പള്ളി മെത്രാൻ നടത്തിയ നീക്കം വിജയിച്ചില്ല; ജനാധിപത്യ കേരളാ കോൺഗ്രസ് പ്രതീക്ഷിച്ച ഗുണം ഉണ്ടാക്കിയില്ല; കേരളാ കോൺഗ്രസിലെ അതൃപ്തരെ കൂട്ടുപിടിച്ച് കുടുംബ ശ്രീ മോഡലിൽ പുതിയ സംഘടനയുണ്ടാക്കി പാലാ മെത്രാൻ; കുടുംബശ്രീ തുടങ്ങിയ ഐഎഎസുകാരനെ മുമ്പിൽ നിർത്തി സഭ നടത്തുന്ന പുതിയ നീക്കവും ചർച്ചയാകുന്നു
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: കേരളത്തിലെ സീറോ മലബാർ, ലാറ്റിൻ, സീറോ മലങ്കര സഭകളിലെ 30 രൂപതകളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് രാഷ്ട്രീയ ശക്തിയാകാനായിരുന്നു കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാർ മാത്യു അറയ്ക്കൽ ഇൻഫാമും പീപ്പിളുമൊക്കെ തുടങ്ങിയത്. കർഷക കൂട്ടായ്മയിലൂടെ അധികാര കേന്ദ്രങ്ങളായിരുന്നു ഇൻഫാമിന്റെ ലക്ഷ്യം. എന്നാൽ അത് ഒരിടത്തും എത്തിയില്ല. ഇതോടെ പീപ്പിളുമായെത്തി. നിയസഭാ തെരഞ്ഞെടുപ്പിൽ ഇടത് വലത് മുന്നണികളെ സ്വാധീനിച്ച് നിയമസഭാ അംഗങ്ങളെ സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. ഇതും നടക്കാതെ പോയി. ഇതെല്ലാം മനസ്സിലാക്കി പാലാ മെത്രാൻ പുതിയ കരുനീക്കത്തിലാണ്. തിങ്ക് ടാങ്കിലൂടെ മധ്യകേരളത്തിലെ രാഷ്ട്രീയ സ്വാധീന ശക്തിയാകാനാണ് പാലാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാടിന്റെ ശ്രമം.
ഇൻഫാമിലൂടെയും കാഞ്ഞിരപ്പള്ളി മെത്രാന്റെ പിപ്പിളിലൂടെയും പിപ്പിളിനു പകരമായ കാഞ്ഞിരപ്പള്ളി മെത്രാന്റെ തന്നെ സംവിധാനമായ ജനാധിപത്യ കേരള കോൺഗ്രസ്സിലൂടെയും കേരള രാഷ്ട്രീയത്തിൽ പിടിച്ചു കയറാൻ നടത്തിയ ശ്രമങ്ങൾ ദനീയമായിപ്പോയിയെന്ന് കാത്തോലിക്കാ സഭയും തിരിച്ചറിയുന്നു. അതുകൊണ്ട് കൂടിയാണ് രാഷ്ട്രീയം നിയന്ത്രിക്കാനുള്ള മെത്രാന്മാരുടെ പുതിയ നീക്കം ഇത്തവണ പാലാ കേന്ദ്രീകരിച്ചാകുന്നതും. ജോസ് കെ മാണിയെ കേരള കോൺഗ്രസ്സ് വൈസ് ചാൻസലറലാക്കിയതിലൂടെ പാർട്ടിക്കുള്ളിൽ കെഎം മാണിക്ക് എതിരഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഇത് അനുകൂലമാക്കാനാണ് പാലാ മെത്രാൻ രാഷ്ട്രീയ ഇടപടെലുകൾക്ക് കുടുംബശ്രീ-അയൽക്കൂട്ട ശൈലിയിൽ സംഘടനയുമായെത്തുന്നത്. പാലാ മെത്രാനായി പതിറ്റാണ്ടുകളായി അധികാരത്തിൽ തുടരുന്ന ഒരു വൈദിക ഗ്രൂപ്പാണ് ഈ നീക്കത്തിനു പിന്നിൽ.
കർഷക ജനങ്ങളെന്ന പേരിൽ കർഷക കൂട്ടായ്മയുണ്ടാക്കും. അതിലൂടെ ഓരോ പള്ളി വാർഡിലും ഒരു കൂട്ടായ്മ സൃഷ്ടിക്കുകയും അതിനെ ഏകോപിപ്പിച്ച് ബദൽ രാഷ്ട്രീയ ശക്തിയായി മാറുകയുമാണ് ലക്ഷ്യം. കർഷക ബാങ്കിന്റെ കീഴിൽ കർഷക കൂട്ടായ്മകൾ രൂപീകരിച്ചു കഴിഞ്ഞു. തിങ്ക് ടാങ്ക് എന്ന പേരിൽ ആലോചന യോഗം ചേർന്ന് ഇതിന് അന്തിമ രൂപം നൽകും. തദ്ദേശ സ്വയം ഭരണ സെക്രട്ടറി ടി കെ ജോസ്, എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ബാബു സെബാസ്റ്റ്യൻ, മുൻ വൈസ് ചാൻസലർമാർ, മുതിർന്ന മാദ്ധ്യമ പ്രവർത്തകർ, രാഷ്ട്രീയ നിരീക്ഷകർ, ഉന്നത റിട്ടയേർഡ് ഉദ്യോഗസ്ഥന്മാർ, കോളേജ് അദ്ധ്യാപകർ എന്നിവരൊക്കെ പാലാ മെത്രാന് പിന്തുണയുമായി ഒത്തുചേരുന്നുണ്ട്. കുടുംബ ശ്രീയുടെ തുടക്കത്തിലെ അമരക്കാരനായ ടി കെ ജോസിനെ മുന്നിൽ നിർത്തി ആൾക്കൂട്ടത്തെ സംഘടിപ്പിക്കാനാണ് തിങ്ക് ടാങ്കിന്റെ ശ്രമം.
സിപിഎമ്മിനെ അണികളോട് അടുപ്പിച്ചത് ജനകീയാസൂത്രണമായിരുന്നു. സർക്കാരിന്റെ പദ്ധതിയാണെങ്കിലും ഇടതു പക്ഷത്തിനാണ് ഇത് മുതൽക്കൂട്ടായത്. ഇതേ മാതൃകയിൽ കോൺഗ്രസ് ജനശ്രീയും തുടങ്ങി. വെള്ളാപ്പള്ളി നടേശന്റെ എസ് എൻ ഡി പിയെ ബിഡിജെഎസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക് എത്തിച്ചതും ജനകീയാസൂത്രണ മാതൃകയിലുള്ള മൈക്രോ ഫിനാൻസിന്റെ ശക്തിയായിരുന്നു. ബിജെപിയുമായി ചേർന്ന് മത്സരിച്ചിട്ട് പോലും ബിഡിജെഎസിന് സാമാന്യം നല്ല വോട്ട് കിട്ടി. ഇത് മനസ്സിലാക്കി പുതു വഴിയിൽ നീങ്ങുകയാണ് പാലാ മെത്രാൻ. രാഷ്ട്രീയ ഇടപെടലുകൾക്ക് തിങ്ക് ടാങ്ക് അവതരിപ്പിക്കുകയാണ് മെത്രാൻ. കുടുംബശ്രീയ്ക്ക് ചുക്കാൻ പിടിച്ചത് ഇപ്പോൾ തദ്ദേശ വകുപ്പ് സെക്രട്ടറി കൂടിയായ ടിജെ ജോസാണ്. ജോസിനെ തന്നെ രംഗത്തിറക്കി പുതിയ സംവിധാനത്തിന് കരുത്ത് പകരാനാണ് മെത്രാന്റെ നീക്കം.
കേരളാ കോൺഗ്രസുമായിട്ടായിരുന്നു തുടക്കത്തിൽ കാഞ്ഞിരപ്പള്ളി മെത്രാനും അടുപ്പം. എന്നാൽ കെ എം മാണിയോട് നീരസം തുടങ്ങിയതോടെ രാഷ്ട്രീയത്തിൽ ഇടപെടാൻ പുതിയ നീക്കം സജീവമായി. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോൺഗ്രസ് മുന്നണിയുമായി ബിഷപ്പ് അകന്നിരുന്നു. ഇടതുപക്ഷത്തോട് അടുക്കുകയായിരുന്നു ലക്ഷ്യം. വിശ്വസ്തനായ ഫ്രാൻസിസ് ജോർജിനെ മുന്നിൽ നിർത്തി കരുക്കൾ നീക്കി. മാണി പക്ഷത്ത് തന്നെ ഫ്രാൻസിസ് ജോർജിനെ അടർത്തിയെടുത്തതും ഇടതുപക്ഷത്ത് എത്തിച്ചതും ബിഷപ്പിന്റെ നീക്കങ്ങളുടെ ഫലമാണെന്ന് വിലയിരുത്തലെത്തി. പിണറായി വിജയനുമായി ചർച്ച ചെയ്ത് പൂഞ്ഞാറിലടക്കം ജനാധിപത്യ കേരളാ കോൺഗ്രസുകാരെ സ്ഥാനാർത്ഥികളാക്കി. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും വിലയ രാഷ്ട്രീയ പരാജയുമായി ഇത് മാറി.
ഇൻഫാമിലൂടെ കർഷകരേയും പീപ്പിളിലൂടെ കുറച്ച് അധികാര മോഹികളായ പൊതു പ്രവർത്തകരും മാത്രമാണ് തന്നോട് അടുത്തതെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് തിരിച്ചറിഞ്ഞു. ജനാധിപത്യ കേരളാ കോൺഗ്രസിന് മുന്നേറ്റം ഉണ്ടാക്കാൻ കഴിയാത്തത് ഇതു കൊണ്ടാണെന്നും മനസ്സിലാക്കി. ഇത് സഭയിലാകെ ചർച്ചയാവുകയും ചെയ്തു. അതുകൊണ്ട് കൂടിയാണ് രാഷ്ട്രീയ ഇടപെടലിന് ഇറങ്ങുമ്പോൾ കാഞ്ഞിരപ്പള്ളി മെത്രാന് സംഭവച്ചത് പരിഹരിക്കാൻ പാലാ ബിഷപ്പ് ബോധപൂർവ്വം ശ്രമിക്കുന്നത്. മൈക്രോ ഫിനാൻസ് ഇടപെടലുകളിലൂടെ ജനകീയാസൂത്രണ മാതൃക നടപ്പിലാക്കിയാൽ കൂടുതൽ ആളുകൾ അടുക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. രാഷ്ട്രീയ ഇടപെടലുകൾ ശക്തമാക്കാൻ ഇതിലൂടെ കഴിയും. കേരള കോൺഗ്രസ്സിനു ബദലായി മധ്യകേരളത്തിൽ സ്വാധീനമുള്ള പ്രസ്ഥാനമാണ് പാലാ മെത്രാന്റെ മനസ്സിലുള്ള ആഗ്രഹം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിശ്വാസികളുടെ ചുമതലയുള്ള അൽമായ കമ്മിഷൻ ചെയർമാനായ കാഞ്ഞിരപ്പള്ളി മെത്രാൻ മാർ മാത്യു അറയ്ക്കലിനെയാണ് രാഷ്ട്രീയ ഇടപെടലിന് കത്തോലിക്കാ സഭ നിയോഗിച്ചത്. ഈ പരീക്ഷണം പരാജയമായി. സഭാ വിശ്വാസികൾ മന്ത്രിമാർ പോലും ആകാത്ത സ്ഥിതി വന്നു. ജനാധിപത്യ കേരളാ കോൺഗ്രസിന് കീഴിൽ മത്സരിച്ച എല്ലാവരും തോറ്റു. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ ഇടപെടലിനുള്ള നേതൃത്വം പാലാ മെത്രാന് നൽകുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കരുത്ത് കാട്ടുകയാണ് പ്രധാന ലക്ഷ്യം. അതിന് ശേഷം മധ്യകേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വന്തമായി പോലും ജയിക്കാനാകുന്ന കൂട്ടായ്മയായി വളർത്തുകയാണ് ഉദ്ദേശം. ഇതിലൂടെ നിയസഭയിൽ സഭാ പ്രാതിനിധ്യം കൂട്ടുകയാണ് ആഗ്രഹം.
കാഞ്ഞിരപ്പള്ളി മെത്രാന്റെ വലംകൈയായി പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളിക്കാരൻ വി സി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം പീപ്പിൾ എന്ന പേരിൽ കർഷക സംഘടനകളുടെ ഒരു കൂട്ടായ്മ എന്ന നിലയിൽ ഒരു സംഘടന ഉണ്ടാക്കിയത്. മെത്രാന്റെ നേതൃത്വത്തിലുള്ളവർ പലതവണ യോഗം ചേർന്ന് 23 മണ്ഡലങ്ങളിൽ സഭ നിർദ്ദേശിക്കുന്ന സ്ഥാനാർത്ഥികൾക്ക് സീറ്റ് ചോദിക്കാനും തീരുമാനിച്ചു. എന്നാൽ ഇടതുപക്ഷം അഞ്ചെണ്ണം മാത്രമാണ് നൽകിയത്. 23 സീറ്റുകൾ ചോദിച്ച ശേഷം എട്ടോ പത്തോ സീറ്റുകളെങ്കിലും ഉറപ്പിക്കുകയായിരുന്നു സഭയുടെ ലക്ഷ്യം. 23 സീറ്റുകളിലും സഭയുടെ സ്വാധീനം ഇടതിന് അനുകൂലമായി ഉപയോഗിക്കും എന്ന് ഇവർ സിപിഐ(എം) നേതാക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചു. സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവർ രഹസ്യമായി കാഞ്ഞിരപ്പള്ളി അരമനയിൽ എത്തി പലതവണ മെത്രാനുമായി ചർച്ച നടത്തി. എന്നിട്ടും ഒരാൾ പോലും വിജയിച്ചില്ല.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍