നിക്ഷേപ പദ്ധതിയുടെ പേരിൽ അമ്പത് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയ തുഞ്ചത്ത് ജൂവലേഴ്സ് ഉടമ ജയചന്ദ്രൻ അറസ്റ്റിലായി; സ്വർണ പണയ പദ്ധതിയുടെ പേരിൽ ആയിരങ്ങളിൽ നിന്നും കോടികൾ തട്ടിച്ച് മുങ്ങിയ ജയചന്ദ്രൻ പിടിയിലായത് രഹസ്യ കൂടിക്കാഴ്ച്ചയ്ക്കായി നാട്ടിൽ എത്തിയപ്പോൾ
എം പി റാഫി
മലപ്പുറം: ജൂവലറിയിലെ നിക്ഷേപ പദ്ധതിയുടെ പേരിൽ അമ്പത് കോടിയിലധികം രൂപ തട്ടിപ്പ് നടത്തി ഒളിവിൽ കഴിയുകയായിരുന്ന തിരൂർ തുഞ്ചത്ത് ജൂവലേഴ്സ് ഉടമ അറസ്റ്റിൽ. കമ്പനിയുടെ മാനേജിങ് ഡയറക്ടർ മലപ്പുറം ഒഴൂർ സ്വദേശി മുതിയേരി ജയചന്ദ്രൻ (38) ആണ് ഒരു വർഷത്തിന് ശേഷം തിരൂർ പൊലീസിന്റെ വലയിലായത്. വിവിധ നിക്ഷേപ പദ്ധതികളുടെ പേരിലും സ്വർണ പണയ പദ്ധതികളിൽ നിന്നുമായി കോടികൾ തട്ടിച്ച ശേഷം ഉടമ മുങ്ങുകയായിരുന്നു.
ശേഷം ബാംഗ്ലൂർ, തമിഴ്നാട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു. ഇടയ്ക്ക് നാട്ടിൽ രഹസ്യമായി എത്താറുണ്ടായിരുന്നു. ഇത്തരത്തിൽ സ്വകാര്യ കൂടിക്കാഴ്ച നടത്തുന്നതിനായി ജയചന്ദ്രൻ കഴിഞ്ഞ ദിവസം നാട്ടിലെത്തിയതായിരുന്നു. ഇത് പൊലീസിന് രഹസ്യ വിവരം ലഭിച്ചു. തുടർന്ന് തിരൂർ സി.ഐ എം.കെ ഷാജി, എസ്.ഐമാരായ സുമേഷ് സുധാകരൻ, പുഷ്പപകരൻ, എഎസ്ഐമാരായ പ്രമോദ്, സി.പി ഇഖ്ബാൽ, എസ്.സി.പി.ഒ ജയകൃഷ്ണൻ, സി.പി.ഒ രാജേഷ് എന്നിവരടങ്ങുന്ന സംഘം പ്രതിയെ കുറ്റിപ്പുറം റയിൽവേ സ്റ്റേഷനിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
സാധാരണക്കാരായ പതിനായിരക്കണക്കിന് ആളുകളുടെ പണവും സ്വത്തും തട്ടിയാണ് ഇയാൾ മുങ്ങിയത്. ജയചന്ദ്രനെതിരെ 8000 ത്തോളം പരാതികൾ നിലവിലുണ്ട്. എന്നാൽ ഉന്നത പൊലീസ്, രാഷ്ട്രീയ ബന്ധമുണ്ടായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യുന്നത് നീളുകയായിരുന്നു. ജൂവലറി ഉടമയുടെ പേരിലുണ്ടായിരുന്ന കോടികളുടെ സ്വത്തുക്കൾ ഇതിനിടെ ബന്ധുക്കളുടെയും ബിനാമികളുടെയും പേരിലേക്ക് മാറ്റി. ഉടമയ്ക്കു കീഴിലെ 14 ഡയറക്ടർമാരും ഇവരുടെ കീഴിൽ നൂറുകണക്കിന് ഏജന്റുമാരും മുഖേന ആയിരുന്നു വിവിധ ശാഖകളുള്ള തുഞ്ചത്ത് ജൂവലേഴ്സ് പ്രവർത്തിച്ചിരുന്നത്.
നിക്ഷേപ പദ്ധതികളുടെ മറവിൽ തുഞ്ചത്ത് ജൂവലറി നടത്തിയ കോടികളുടെ തട്ടിപ്പ് 2016 ജൂലൈ മാസത്തിലാണ് പുറത്തു വന്നത്. പണം ആവശ്യപ്പെട്ട് നിക്ഷേപകർ എത്തിയതിനിടെ കഴിഞ്ഞ ജൂലൈ 15ന് തിരൂർ പാൻബസാറിലെ ജൂവലറിയും സമീപത്തുണ്ടായിരുന്ന ടെക്സ്റ്റയിൽസും അടച്ചു പൂട്ടുകയായിരുന്നു. അന്നു തന്നെ നൂറിലേറെ പരാതികൾ പൊലീസിൽ ലഭിച്ചു. എന്നാൽ പൊലീസ് കേസെടുത്തില്ല. പിന്നീട് എല്ലാ നിക്ഷേപകർക്കും പണം തിരിച്ചു നൽകുമെന്ന് കാണിച്ച് ഉടമ പത്രപരസ്യം നൽകി. പണം ലഭിക്കാനുള്ളവർ ബന്ധപ്പെട്ട രേഖകൾ 15ദിവസത്തിനകം തിരൂർ പൊലീസ് സ്റ്റേഷനിൽ സമർപ്പിക്കണമെന്നായിരുന്നു പത്രപരസ്യത്തിലെ ആവശ്യം. അതോടെ നിക്ഷേപകർ കൂട്ടത്തോടെ തിരൂർ പൊലീസ് സ്റ്റേഷനിലെത്തി. മലപ്പുറം ജില്ലക്കു പുറമെ കോഴിക്കോട്, പാലക്കാട്, തൃശൂർ ജില്ലകളിലെ നിക്ഷേപകർ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. തീരദേശ നിവാസികളടക്കമുള്ള സ്ത്രീകളായിരുന്നു ഏറ്റവും കൂടുതൽ തട്ടിപ്പിന് ഇരയായത്.
പരാതി കൂടി വന്നു എന്നല്ലാതെ പൊലീസ് യാതൊരു നടപടിയും ജൂവലറിക്കെതിരെ സ്വീകരിച്ചില്ല. മാത്രമല്ല ഉടമയുമായി ബന്ധപ്പെട്ടവർ ഡി.വൈ.എസ്പി അടക്കമുള്ള ഉദ്യോഗസ്ഥരുമായി നിരന്തരം ചർച്ചകൾ നടത്തുകയും നടപടി നീട്ടികൊണ്ടു പോകുകയും ചെയ്തു. ഉടമകളുടെ പേരിൽ ഭൂമിയുണ്ടെന്നും അവ വിറ്റ് പണം തങ്ങൾ മുഖേന നൽകുമെന്നാണ് പൊലീസ് ഇടപാടുകാരെ അറിയിച്ചിരുന്നത്. ഇതിനായി ഇടനിലക്കാരെന്ന പേരിൽ എത്തിയ ചിലരെ പൊലീസ് വിശ്വാസത്തിൽ എടുക്കുകയുമായിരുന്നു. കേസാക്കിയാൽ പണം ലഭിക്കില്ലെന്നു ചൂണ്ടിക്കാട്ടി നിക്ഷേപകരെ പൊലീസ് പിന്തിരിപ്പിക്കുകയും ചെയ്തു.
ഇതിനിടെ ചിലർ സിവിൽ കേസുമായി മുന്നോട്ട് പോയിരുന്നു. നിക്ഷേപകർ സംഘടിതമായി ജൂവലറിക്കെതിരെ രംഗത്തു വരാൻ നീക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ ജൂവലറിയുമായി ബന്ധപ്പെട്ട ചിലർ ഇടപെട്ട് തടയിടുകയായിരുന്നു. നേരത്തെ പണം നൽകാമെന്ന് അറിയിച്ച് രംഗത്ത് വന്ന ഡയറക്ടർമാരെ അടക്കം ഉടമ ജയചന്ദ്രൻ കബളിപ്പിച്ചതായി ചൂണ്ടിക്കാണിച്ച് മറ്റു ഡയറക്ടർമാരും രംഗത്ത് വന്നു. ഇതോടെ നിക്ഷേപം തിരികെ ലഭിക്കില്ലെന്ന ആശങ്ക സാധാരണക്കാരിൽ ശക്തമായി. എന്നാൽ ഏതാനും ഡയറക്ടർമാരും ഇടപാട് തീർക്കാൻ ഏൽപ്പിച്ച ഇടനിലക്കാരൻ ഷൗക്കത്ത് അലിയും കമ്പനി ഉടമയുടെ താൽപര്യ പ്രകാരം നീട്ടികൊണ്ടു പോകുകയായിരുന്നെന്ന ആരോപണവും ഉയർന്നു. നിക്ഷേപകർ സംഘടിച്ച് പ്രക്ഷോപവുമായി രംഗത്തു വരാൻ ഒരുങ്ങുന്ന സാഹചര്യത്തിലാണ് ജൂവലറി ഉടമ ജയചന്ദ്രന്റെ അറസ്റ്റ്.
വിവിധ നിക്ഷേപ പദ്ധതികളിലായി ഒന്നര ലക്ഷം ഉപഭോക്താക്കളിൽ നിന്നായി ഏകദേശം 50 കോടി രൂപയിൽ അധികം കമ്പനി ഉടമ തട്ടിയെടുത്തതായാണ് കണക്ക്. നിരവധി പേർ ഇനിയും പരാതി നൽകാനുണ്ട്. പലരുടെയും പദ്ധതി കാലാവധി തീർന്നിട്ടില്ല. കോടികളുടെ ഏതാനും ഇടപാടുകൾ നിക്ഷേപിച്ച ഉപഭോക്താക്കളുമുണ്ട്. മത്സ്യത്തൊഴിലാളി കുടുംബങ്ങളും പ്രവാസികളുടെ ഭാര്യമാർ അടക്കമുള്ള വീട്ടമ്മമാരാണ് പദ്ധതിയിൽ ഏറെയും വഞ്ചിക്കപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുക്കുന്ന സ്കീമിന് അനുസൃതമായ തുക മാസ തവണകളായി അടയ്ക്കുന്നതാണ് പദ്ധതി. ഒരു പവൻ ലഭിക്കണമെങ്കിൽ ഏകദേശം 18,000 രൂപ അടച്ചാൽ മതിയാകുമെന്നാണ് കരാർ. അടവ് പൂർത്തിയായാൽ പണിക്കൂലിയില്ലാതെ മാർക്കറ്റ് നിരക്കിൽ സ്വർണം ലഭിക്കുമെന്നുമുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് അധികം പേരും തുക നിക്ഷേപിച്ചത്. നിക്ഷേപ തുക വീണ്ടും ഇൻവെസ്റ്റ് ചെയ്യുകയാണെങ്കിൽ അതിന്റെ ബോണലസ് ലഭിക്കുമെന്നും കരാറുണ്ട്.
അടക്കേണ്ട തവണകൾ പൂർത്തിയാക്കിയ നിക്ഷേപകർ സ്വർണാഭരണം ആവശ്യപ്പെട്ട് ജൂവലറിയെ സമീപിച്ചെങ്കിലും സ്വർണം ലഭിച്ചിരുന്നില്ല. പലർക്കും പല തിയ്യതികൾ നൽകി വരാൻ പറയുകയായിരുന്നു. അഞ്ചും ആറും തവണ ജൂവലറിയെ സമീപിച്ചെങ്കിലും അടച്ച തുക തിരികെ ലഭിക്കുകയോ നിക്ഷേപകർക്കു ലഭിക്കേണ്ട സ്വർണാഭരണങ്ങൾ നൽകാനോ ജൂവലറി ഉടമ തയ്യാറായിരുന്നതുമില്ല. 2016 ജൂലൈ 15ന് ഇടപാട് തീർക്കുന്നതിനായി തിരൂർ പാൻബസാറിലെ തുഞ്ചത്ത് ജൂവലറിയിൽ നിക്ഷേപകരോട് വരാൻ പറഞ്ഞിരുന്നു. എന്നാൽ കമ്പനി അധികൃതർ ഒളിവിൽ പോയതോടെയാണ് വഞ്ചിക്കപ്പെട്ട വിവരം ഇടപാടുകാർ അറിയുന്നത്. വിവാഹ ആവശ്യങ്ങൾക്ക് ചെറിയ തുകകൾ നിക്ഷേപിച്ചിരുന്ന സാധാരണക്കാരാണ് തട്ടിപ്പിനിരയായത്.
ജയചന്ദ്രന്റെ പേരിൽ എത്ര സ്വത്തുക്കളുണ്ടെ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. നിലവിൽ മൂന്ന് കേസുകൾ തുഞ്ചത്ത് ജൂവലേഴ്സിനെതിരെ തിരൂർ സ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ സി.ഐ അന്വേഷിക്കുന്ന കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ അറസ്റ്റ്. ഉടമയെ കസ്റ്റഡിയിലെടുത്ത ശേഷം ആറ് കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. എട്ടാം ക്ലാസ് മാത്രമാണ് ഇയാളുടെ വിദ്യാഭ്യാസ യോഗ്യത. ഭാര്യയുടെ സ്വർണാഭരണങ്ങളും ഭാര്യയുടെ അമ്മയുടെ പേരിലുള്ള ഭൂമിയും വിറ്റാണ് 2012 ഫെബ്രുവരി 24 ന് തുഞ്ചത്ത് ജൂവലേഴ്സ് ആരംഭിച്ചതെന്ന് ജയചന്ദ്രൻ പൊലീസിൽ പറഞ്ഞു.
തിരൂരിന് പുറമെ എടപ്പാൾ, കണ്ണൂർ എന്നിവിടങ്ങളിലും ജൂവലറിക്ക് ശാഖകളുണ്ട്. ബംഗ്ലൂർ, ദുബായ് എന്നിവിടങ്ങളിൽ ശാഖ ആരംഭിക്കുന്നതിന് നടപടിയും തുടങ്ങിയിരുന്നു. ജൂവലറിയിൽ നിന്ന് വിവിധ നിക്ഷേപ പദ്ധതികളിലൂടെ ലഭിച്ചിരുന്ന പണം ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിൽ ഭൂമി വാങ്ങിക്കുകയായിരുന്നു. ഇത് വിൽപ്പന നടത്തി ഇടപാട് തീർക്കാൻ ചുമതലപ്പെടുത്തിയ ഇടപാടുകാരൻ തന്നെ വഞ്ചിച്ചതായി ജയചന്ദ്രൻ പൊലീസിൽ പറഞ്ഞു. ഇത് പരിശോധിക്കുമെന്ന് സി.ഐ ഷാജി അറിയിച്ചു. അറസ്റ്റ് ചെയ്ത ജയചന്ദ്രനെ ഇന്ന് ഉച്ചയോടെ തിരൂർ കോടതിയിൽ ഹാജരാക്കി.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍