കെഎസ്ആർടിസി ഡിപ്പോയ്ക്കകത്ത് യൂണിയൻ യോഗവും സമരവും നടത്തുന്നതിനെതിരെ തച്ചങ്കരിയുടെ സർക്കുലർ; ആലപ്പുഴയിൽ സിഎംഡി യോഗം വിളിച്ചതിന് പിന്നാലെ ഡിപ്പോയ്ക്കകത്ത് യോഗം വിളിച്ച് സിഐടിയുവിന്റെ കൊമ്പുകോർക്കൽ; തച്ചങ്കരിയുടെ യോഗത്തിൽ പങ്കെടുക്കരുതെന്ന വിലക്കുലംഘിച്ചും തൊഴിലാളികൾ എത്തിയതിൽ വിറളിപൂണ്ട് യൂണിയനുകൾ; മുഖ്യമന്ത്രി പിണറായി തന്നെ ഒരിക്കൽ വിരട്ടിവിട്ടിട്ടും യൂണിയൻ നേതാവ് നേരിട്ട് കളത്തിലിറങ്ങിയത് ചർച്ചയാവുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെഎസ്ആർടിസിയെ രക്ഷിക്കാൻ മുഖ്യമന്ത്രി പിണറായിയുടെ താൽപര്യപ്രകാരം ചുമതലയേറ്റ ടോമിൻ ജെ തച്ചങ്കരിയെ വെല്ലുവിളിക്കാൻ ഒരുങ്ങി കെഎസ്ആർടിസിയിലെ സിഐടിയു യൂണിയൻ. അധികാരമേറ്റതിന് പിന്നാലെ കോർപ്പറേഷനിൽ ജോലികളിൽ തട്ടിപ്പു നടത്തുന്നവരെയും യൂണിയൻ നേതാക്കൾ ചമഞ്ഞ് സുരക്ഷിത സ്ഥാനങ്ങളിൽ കസേരയുറപ്പിച്ച് വിലസുന്നവരെയും തച്ചങ്കരി ശക്തമായി നേരിട്ടിരുന്നു.
ഇതിന് പുറമേ കോർപ്പറേഷൻ കോമ്പൗണ്ടിനകത്ത് പ്രകടനം, ധർണ, യോഗങ്ങൾ എന്നിവ ഒഴിവാക്കണമെന്ന കർശന നിർദ്ദേശവും തച്ചങ്കരി കഴിഞ്ഞദിവസം പുറപ്പെടുവിച്ചു. ഇതോടെ യൂണിയൻ നേതാക്കൾ തച്ചങ്കരിയുമായി കൊമ്പുകോർക്കാൻ തന്നെ ഇറങ്ങി പുറപ്പെട്ടിരിക്കുകയാണെന്ന് വ്യക്തമാക്കുന്നതാണ് ഇന്നത്തെ നീക്കങ്ങൾ.
ആലപ്പുഴയിൽ ഡിപ്പോ സന്ദർശനത്തിനും ജീവനക്കാരുമായുള്ള യോഗത്തിനും എത്തിയ തച്ചങ്കരിയെ നേരിടാൻ ആയിരുന്നു യൂണിയൻ നിർദ്ദേശം. ഡിജിപിയായ തച്ചങ്കരിക്ക് പൊലീസ് സുരക്ഷയുമൊരുക്കി. ഇതിനിടെ യോഗത്തിൽ ആൾസാന്നിധ്യംകുറയ്ക്കാനും യൂണിയനുകളുടെ ഭാഗത്തുനിന്ന് കളികൾ നടന്നു. എന്നാൽ യൂണിയൻ നേതാക്കളായി വിലസുന്നവർ യഥാർത്ഥത്തിൽ തൊഴിലാളികളെല്ലന്ന വിവരം അറിയാവുന്ന ഭൂരിഭാഗം തൊഴിലാളികളും യൂണിയന്റെ നിർദ്ദേശം തള്ളി യോഗത്തിനെത്തി. ഇതോടെ തന്ത്രം പൊളിഞ്ഞുവെന്ന് ബോധ്യപ്പെട്ട യൂണിയനുകൾ മറ്റു നീക്കങ്ങൾ തുടങ്ങിയതായാണ് സൂചന.
ഇന്ന് തച്ചങ്കരി ആലപ്പുഴയിലെത്തി ജീവനക്കാരോട് കാര്യങ്ങളുടെ സത്യാവസ്ഥ വ്യക്തമാക്കിയാണ് സംവദിച്ചത്. ഇതോടെ ആദ്യം കുറച്ചുപേർ മാത്രമാണ് യോഗത്തിന് ഉണ്ടായിരുന്നതെങ്കിൽ പിന്നീട് അവർക്കൊപ്പവും കോർപ്പറേഷന്റെ നന്മയ്ക്ക് വേണ്ടിയാണ് സിഎംഡിയുടെ ഇടപെടലെന്നും ബോധ്യമായതോടെ ഭൂരിഭാഗം സ്റ്റാഫും യോഗത്തിനെത്തി. അതേസമയം, ഇതിനെ ചെറുക്കാനെന്നവണ്ണം കെഎസ്ആർടിഇഎ (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി ഹരികൃഷ്ണനും തച്ചങ്കരിക്ക് തൊട്ടുപിന്നാലെ ആലപ്പുഴ ഡിപ്പോയിൽ തന്നെ യോഗം വിളിച്ചു.
ഇതോടെ തുറന്ന ഏറ്റുമുട്ടലിലേക്ക് യൂണിയൻ കാര്യങ്ങൾ നീക്കുന്നുവെന്ന സൂചനകളാണ് ലഭിക്കുന്നത്. അതേസമയം, കോർപ്പറേഷനെ മെച്ചപ്പെടുത്താൻ ഏതു നടപടികൾ സ്വീകരിക്കാനും തച്ചങ്കരിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
ഇതിന് മുമ്പേ തച്ചങ്കരിക്കെതിരെ പരാതിയുമായി എത്തിയ യൂണിയൻ നേതാക്കളെ പിണറായി മടക്കി അയക്കുകയും ചെയ്തിരുന്നു. തച്ചങ്കരിയുടെ പുതിയ ഉത്തരവാണ് യൂണിയൻ നേതാക്കളെ കൂടുതൽ പ്രകോപിപ്പിച്ചതെന്നാണ് പ്രചരണമെങ്കിലും യൂണിയൻ നേതാക്കളായി വിലസുന്ന പലരും തൊഴിലാളികളല്ല ഓഫീസർമാരാണെന്നും ഇത് പച്ചയായ നിയമലംഘനമാണെന്നും ഉള്ള വാർത്ത കഴിഞ്ഞദിവസം പുറത്തുവന്നതാണ് അവരെ പ്രകോപിപ്പിച്ചതെന്നാണ് അറിയുന്നത്. എന്നാൽ തച്ചങ്കരിക്ക് ശക്തമായ നടപടികളുമായി മുന്നോട്ടുപോകാനാണ് സർക്കാർ നൽകിയ നിർദ്ദേശമെന്നും അറിയുന്നു.
കോർപ്പറേഷനെ രക്ഷിക്കാനുള്ള നടപടികൾ പ്രതിരോധിക്കുന്നവരെ നേരിടാൻ സർക്കാരും ഒപ്പമുണ്ടെന്ന സന്ദേശം പലകുറി നൽകപ്പെട്ടതാണ്. എന്നിട്ടും എതിർപ്പുകൾ ഉയർത്തുന്നത് സർക്കാരിനേയും ചൊടിപ്പിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ എംഡിമാരും വകുപ്പുമന്ത്രിമാരും കൈക്കൊള്ളുന്ന ഓരോ തീരുമാനവും രാ്ഷ്ട്രീയ പിടിപാടുകളിലൂടെ വെട്ടിയ ചരിത്രമാണ് കോർപ്പറേഷനെ ഈ നിലയിലെത്തിച്ചത്. എന്നാൽ ഇക്കുറി അത് നടക്കില്ലെന്ന സന്ദേശം മുഖ്യമന്ത്രി ഉൾപ്പെടെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ടയർ റീട്രെഡിംഗിന്റെ കാര്യത്തിലുൾപ്പെടെ കടുത്ത നടപടികൾ സ്വീകരിച്ചതും ഏറ്റവുമൊടുവിൽ അർഹതയില്ലാതെ യൂണിയൻ നേതാക്കൾ ചമഞ്ഞ് ട്രാൻസഫർ സുരക്ഷിതത്വം നേടി വിലസുന്ന യൂണിയൻ നേതാക്കളെ പിടികൂടാൻ തീരുമാനിച്ചതുമാണ് തച്ചങ്കരിക്കെതിരെ തിരിയാൻ യൂണിയനുകളെ പ്രേരിപ്പിച്ചത്. കഴിഞ്ഞദിവസം യൂണിയൻ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി തച്ചങ്കരി ഉത്തരവും പുറപ്പെടുവിച്ചു. ഇതാണ് ഇന്ന് ആലപ്പുഴയിൽ തച്ചങ്കരിക്കെതിരെ തിരിയാൻ യൂണിയൻ നേതാവ് തന്നെ നേരിട്ടെത്തുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് സൂചന.
തച്ചങ്കരിയുടെ സർക്കുലറിൽ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ:
കെഎസ്ആർടിസി ആസ്ഥാന മന്ദിരമായ ട്രാൻസ്പോർട്ട് ഭവനിലും യൂണിറ്റുകളിലും വർക്ക് ഷോപ്പുകളിലും കോമ്പൗണ്ടിനുള്ളിൽ നിയമവിരുദ്ധമായ പ്രകടനം, മൈക്ക് ഉപയോഗിച്ചുള്ള യോഗം ചേരൽ, ധർണ എന്നിവ വിവിധ സംഘടനകൾ നടത്തുന്നത് ശരിയല്ല. ഇത് ഓഫീസ് പ്രവർത്തനത്തേയും സർവീസ് ഓപ്പറേഷനേയും പ്രതികൂലമായി ബാധിക്കുന്നു. ഇത് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്നു. സഞ്ചാരസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നു. ഇത് ഒഴിവാക്കേണ്ടതാണ്.
അതിനാൽ കോമ്പൗണ്ടിനുള്ളിൽ നടത്തുന്ന പ്രകടനം, മൈക്ക് ഉപയോഗിച്ചുള്ള യോഗം ചേരൽ ധർണ എന്നിവ ഒഴിവാക്കാൻ എല്ലാ സംഘടനകൾക്കും ജീവനക്കാർക്കും നിർദ്ദേശം നൽകുന്നു. ഉത്തരവ് പാലിക്കാത്തവർക്ക് എതിരെ കർശന നടപടിയുണ്ടാവും.. - ഇതായിരുന്നു തച്ചങ്കരി പുറപ്പെടുവിച്ച സർക്കുലറിന്റെ കാതൽ.
ഇത് അവകാശ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് സിഐടിയു യൂണിയൻ തന്നെ ഇന്ന് പോരിന് ഇറങ്ങിയിട്ടുള്ളത്. ആലപ്പുഴയിൽ സിഎംഡി എത്തി ജീവനക്കാരുമായി ആശയവിനിമയം നടത്തി മടങ്ങിയതിന് പിന്നാലെ തന്നെ യൂണിയൻ സംസ്ഥാന നേതാവ് യോഗം വിളിച്ചുചേർത്തതാണ് ചർച്ചയാകുന്നത്. കെഎസ്ആർടിസിയെ നന്നാക്കാൻ ഉദ്ദേശിച്ച് സിഎംഡി നടത്തുന്ന കടുത്ത തീരുമാനങ്ങളെ എതിർക്കുന്ന യൂണിയൻ നിലപാടിൽ സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇപ്പോൾ കെഎസ്ആർടിസി വൃത്തങ്ങളിൽ ചർച്ചയാകുന്നത്.
കെഎസ്ആർടിസിയെ രക്ഷിക്കാൻ അവസാന ശ്രമം എന്ന നിലയിലാണ് മുഖ്യമന്ത്രി പിണറായി തന്നെ നേരിട്ട് ഇടപെട്ട് ഐജി ടോമിൻ തച്ചങ്കരിയെ കോർപ്പറേഷൻ സിഎംഡി ആക്കി നിയമിക്കുന്നത്. ഇതിന് ശേഷം ദിനംപ്രതി കോർപ്പറേഷനിലെ പ്രശ്നങ്ങളും കെടുകാര്യസ്ഥതകളും പഠിച്ച് ശക്തമായ തീരുമാനങ്ങളുമായി മുന്നോട്ടുപോകുകയാണ് തച്ചങ്കരി. ഓരോദിവസവും ജീവനക്കാരും ഓഫീസർ തലത്തിലുള്ള മേധാവികളുമെല്ലാം കോർപ്പറേഷനിലെ സൗകര്യങ്ങൾ ദുരുപയോഗിച്ച് ഇതിനെ ഒരു വെള്ളാനയാക്കി മാറ്റിയതിനെതിരെ ശക്തമായ നടപടികളും തച്ചങ്കരി സ്വീകരിക്കുന്നു.
കോർപ്പറേഷനിലെ ഓഫീസർ തസ്തികയിലുള്ളവർ നിയമം ലംഘിച്ച് യൂണിയൻ നേതാക്കളായി വിലസുന്ന ഇടമാണ് കെഎസ്ആർടിസി. നേതാക്കൾക്ക് ട്രാൻസ്ഫർ സംരക്ഷണം ഉണ്ടെന്നതിന്റെ മറവിൽ ഇത്തരത്തിൽ യൂണിയൻ നേതൃത്വങ്ങളിൽ കയറിപ്പറ്റുന്നവർ നിരവധിയാണ്. ഇവരെയെല്ലാം പിടികൂടി നടപടിക്ക് ശുപാർശ ചെയ്ത് സർക്കാരിന് കത്തുനിൽകുകയും ചെയ്തിരുന്നു തച്ചങ്കരി കഴിഞ്ഞദിവസം. ഇതിനെയെല്ലാം പ്രതിരോധിക്കാൻ മുൻകാലങ്ങളിൽ ഇറങ്ങിയതുപോലെ വീണ്ടും യൂണിയൻ നേതാക്കൾ ഇറങ്ങുന്നത് നിയന്ത്രിക്കപ്പെടുമോ എന്നതാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നതും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍