മലബാർ ഗോൾഡിന്റെ ഷോപ്പിങ് കോപ്ലക്സിനും അനന്തപുരി ആശുപത്രിയേയും സഹായിക്കാൻ ദേശീയ പാതയുടെ വീതി കൂട്ടൽ അട്ടിമറിക്കുന്നു; ശശി തരൂർ എതിർത്തിട്ടും വിമാനത്താവളത്തിന്റെ റാംപ് പൊളിച്ചു മാറ്റാത്തത് മുതലാളിക്ക് വേണ്ടി സർക്കാർ നേരിട്ട് നിർദ്ദേശിച്ചതിനാൽ; മറുനാടന്റെ വീഡിയോ റിപ്പോർട്ട് കാണാം
അരുൺ ജയകുമാർ
തിരുവനന്തപുരം: മെട്രോസിറ്റിയുടെ ഭാഗമായ വമ്പന്മാളുകൾ തലസ്ഥാനത്തുമ്പോൾ എല്ലാ സംവിധാനവുമൊരുക്കി സർക്കാരുമുണ്ട്. മലബാർ ഗ്രൂപ്പാണ് അണിയറ ശില്പികൾ. അനന്തപുരി ആശുപത്രിക്കും വിമാനത്താവളത്തിലേക്കുള്ള പ്രവേശന കവാടത്തിനും സമീപത്താണ് മാൾ ഓഫ് ട്രാവൻകൂർ ഒരുങ്ങുന്നത്. നിർമ്മാണപ്രവർത്തനങ്ങൾ 90 ശതമാനം പൂർത്തിയായതായും ഏപ്രിലിൽ ഉദ്ഘാടനം നടക്കുമെന്നും മലബാർ ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. അനന്തപുരി ആശുപത്രിയും ഇതിന് സമാനമായി പ്രധാനപ്പെട്ട സ്ഥാപനമാണ്. അതുകൊണ്ട് തന്നെ ദേശീയ പാതയെല്ലാം എന്തുവില കൊടുത്തും 45 അടിയാക്കുമെന്ന് ആവർത്തിച്ച് പറയുന്ന ഇടതു സർക്കാരിനും ഇവിടെ മിണ്ടാട്ടമില്ല.
ദേശീയ ഹൈവെയാണോ ട്രാൻവൻകൂർ മാളാണോ അനന്തപുരി ആശുപത്രിയാണോ പ്രധാനമെന്ന് ചോദിച്ചാൽ സർക്കാരിന്റെ ഉത്തരം ട്രാൻവൻകൂർ മാളാന്നും അനന്തപുരി ആശുപത്രിയാണെന്നും ആണ്. ഇതിന് രണ്ടിനും കോട്ടമുണ്ടാക്കാൻ സർക്കാർ തയ്യാറല്ല. ഇതോടെ പ്രതിസന്ധിയിലാകുന്നത് തലസ്ഥാനത്തെ ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദേശീയപാതാ വികസനമാണ്. സംസ്ഥാനത്തെ ആദ്യ ബൈപ്പാസുകളിൽ ഒന്നാണ് തിരുവനന്തപുരത്തെ കഴക്കൂട്ടം-കോവളം ബൈപ്പാസ്. എന്നാൽ രണ്ട് വരി മാത്രമായിട്ടായിരുന്നു നിർമ്മാണം. ഇതോടെ ദേശീയപാത ബൈപ്പാസ് വെറും സാധാരണ റോഡായി. ഈ ദുർഗ്ഗതി മാറ്റാൻ തിരുവനന്തപുരം എംപിയായ ശശി തരൂർ ചില ഇടപെൽ നടത്തി. അത് ഫലം കണ്ടതോടെ എട്ട് വരിയാക്കുന്ന പ്രവർത്തിയും തുടങ്ങി. എന്നാൽ രണ്ട് സ്വകാര്യ സ്ഥാപനങ്ങൾക്കായി എല്ലാം അട്ടിമറിക്കപ്പെടുകയാണ്.
സംസ്ഥാനത്തെ തന്നെ റോഡ് വികസിനത്തിൽ നിർണ്ണായകമായ നാഴികകല്ലാണ് കഴക്കൂട്ടം ടെക്നോപാർക്ക് മുതൽ കോവളം വിഴിഞ്ഞം തുറമുഖ പ്രദേശത്തുകൂടി കടന്ന് പോകുന്ന കഴക്കൂട്ടം മുക്കോല ബൈപ്പസ് പദ്ധതി. സംസ്ഥാനത്തിന്റെ തന്നെ ഈ സ്വപ്ന പദ്ധതി ഇപ്പോൾ രണ്ട് പ്രമുഖ സ്ഥാപനങ്ങൾക്കായി വഴി തിരിച്ച് വിടാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കമെന്ന് ആക്ഷേപം. പദ്ധതി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന തലസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയായ അനന്തപുരി ഹോസ്പിറ്റലിന്റെയും നിർമ്മാണം പുരോഗമിക്കുന്ന മലബാർ ഗോൾഡിന്റെ മാൾ ഓഫ് ട്രാവൻകോറിനും വേണ്ടിയാണ് പദ്ധതി വഴിതിരിച്ച് വിടാനാണ് നീക്കം നടക്കുന്നത്. ഫലത്തിൽ കഴക്കൂട്ടം-കോവളം ബൈപാസ് വികസനം അവതാളത്തിലാകുന്നു. തിരുവനന്തപുരം എംപിയായ ശശി തരൂർ വിചാരിച്ചിട്ട് പോലും എല്ലാം അവതാളത്തിലായി.
നൂറ്റിയൻപതിലധികം അന്താരാഷ്ട്ര ബ്രാൻഡുകൾക്കു പുറമെ എഴു മൾട്ടിപ്ലക്സുകൾ, ഫുഡ്കോർട്ട്, അമ്യുസ്മെന്റ് പാർക്ക് എന്നിവയെല്ലാം മാളിലുണ്ടാകും. മൂവായിരം പേർക്ക് നേരിട്ട് തൊഴിലവസരം നൽകുന്നതാണ് ട്രാവൻകൂർ മാൾ. മൂന്നരലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് മാൾ ഒരുങ്ങുന്നത്. ബൈപാസിന്റെ തിരക്കുണ്ടായാൽ ഇവിടേക്ക് എത്തുന്ന ആളുകൾക്ക് അത് ബുദ്ധിമുട്ടാകും. അതുകൊണ്ട് തൽക്കാലം പണി വേണ്ടെന്നാണ് നിലപാട്. ഇതോടെ കഴക്കൂട്ടം-കോവളം ബൈപ്പാസിന്റെ മധ്യ ഭാഗത്ത് വിതീകുറയുകയാണ്. കഴക്കൂട്ടം മുതൽ ചാക്കെ വരെ എട്ടുവരി പാതയായി. ഈഞ്ചയ്ക്കൽ മുതൽ കോവളം വരേയും വീതികൂട്ടുന്നു. എന്നാൽ മാളിനും ആശുപത്രിക്കും വേണ്ടി ചാക്ക മുതൽ ഈഞ്ചയ്ക്കൽ വരെയുള്ള റോട് നാല് വരിയായി നിലനിർത്തുന്നു. അങ്ങനെ മാളിന് വേണ്ടി മൂന്നരകിലോ മീറ്ററോളം വരുന്ന റോഡിന് സർക്കാർ ശാപമോക്ഷം കൊടുക്കുന്നില്ല.
ചാക്കയിൽ നിന്നും എയർപോർട്ടിലേക്ക് പ്രവേശിക്കുന്നതിനായി നിർമ്മിച്ച താൽക്കാലിക റാംപിന് സമീപത്താണ് മാളും ആശുപത്രിയും സ്ഥിതി ചെയ്യുന്നത്. പദ്ധതിക്കായി റാംപ് ഉൾപ്പടെ പൊളിച്ച് നീക്കണമെന്നാണ് ഹൈവേ അഥോറിറ്റി തയ്യാറാക്കിയ പ്ലാനിൽ നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ ഈ റാംപ് പൊളിച്ച് മാറ്റാതെ നിർമ്മാണം നടത്തണമെന്നാണ് സംസ്ഥാന സർക്കാർ മു്നനോട്ട് വയ്ക്കുന്ന നിർദ്ദേശം. റാംപിന് സമീപത്തായി സ്ഥിതി ചെയ്യുന്ന പദ്ധതി പ്രദേശത്തെ ഭൂമി ഇപ്പോൾ ഉപയോഗിക്കുന്നത് അനന്തപുരി ആശുപത്രിയിൽ എത്തുന്ന രോഗികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനാണ്. ഇതിന് പുറമേ ഇപ്പോൾ പുരോഗമിക്കുന്ന ഷോപ്പിങ് മാളിന് അഭിമുഖമായുള്ള സ്ഥലം മാൾ പ്രവർത്തനമാരംഭിക്കുമ്പോൾ അവർക്കും ഉപയോഗിക്കാനാകും.
നാല് പതിറ്റാണ്ട് കാലത്തോളം പല കാരണങ്ങളാൽ മുടങ്ങികിടന്ന ശേഷമാണ് കഴക്കൂട്ടം കാരോട് ബൈപ്പാസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. സംസ്ഥാനത്തിന്റെയും തലസ്ഥാന നഗരത്തിന്റെയും സ്വപ്ന പദ്ധതിയാണ് ഈ ബൈപ്പാസ് നിർമ്മാണം. 2015 ൽ നിർമ്മാണ പ്രവർത്തനമാരംഭിച്ച ബൈപ്പാസിന്റെ കഴക്കൂട്ടം മുതൽ ചാക്ക ജംഗ്ഷൻ വരെയും രണ്ട് വരിയിൽ നിന്നും നാല് വരിയായി ഉയർത്താനും സർവ്വീസ് റോഡ് നിർമ്മാണത്തിനായും സ്ഥലം എടുത്തിരുന്നു.ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇപ്പോൾ ചാക്ക ജംഗ്ഷനു സമീപം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രവേശത്തിനായി നിർമ്മിച്ച താൽക്കാലിക റാംപ് ബൈപ്പാസ് നിർമ്മാണത്തിനായി പൊളിച്ച് മാറ്റാതെ സമീപത്തുള്ള സ്വകാര്യ സ്ഥപനങ്ങളെ സഹായിക്കാൻ നീക്കം നടക്കുകയാണ്.
ബൈപ്പാസിനും റാംപിനും സമീപമായി ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് ഈ സ്ഥലം ഉപയോഗിക്കുന്നത്.ബൈപ്പാസ് നിർമ്മാണത്തിൽ ദേശീയപാത അഥോറിറ്റിയുടെ പ്ലാൻ അനുസരിച്ച് വിമാനത്താവളത്തിലേക്കുള്ള റാംപ് പൊളിച്ച് നീക്കണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. ബൈപ്പാസിന് സമീപത്തായി പ്രവർത്തിക്കുന്ന അനന്തപുരി ആശുപത്രിക്കും ഇപ്പോൾ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന മലബാർ ഗ്രൂപ്പിന്റെ മാൽ ഓഫ് ട്രാവൻകോറിനും ഇപ്പോൾ നിലനിൽക്കുന്ന റാംപ് അത്പോലെ തുടരുന്നത് ഉപയോഗമാണ്. റോഡിന്റെ അറ്റത്ത് നിന്നും റാംപ് സ്ഥിതി ചെയ്യുന്നതിനിടയിലുള്ള സർക്കാർ സ്ഥലം പാർക്കിങ്ങിനും മറ്റുമായി ഉപയോഗിക്കുന്നത് അനന്തപുരി ആശുപത്രിയിൽ എത്തുന്ന രോഗികളാണ്. ഈ റാംപ് പൊളിച്ച് മാറ്റി ബൈപ്പാസ് നാല് വരിയായി നീളുകയാണെങ്കിൽ അവിടെ പാർക്കിങ്ങ് സൗകര്യം ഇല്ലാതെയാകും. മാൾ പ്രവർത്തനം ആരംഭിക്കുമ്പോൾ നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ലഭിക്കും ഇതിന് പുറമേ മാളിന് മുന്നിൽ തിരക്ക് രൂപപെട്ടാൽ ഈ സ്ഥലം ഉപയോഗിക്കുകയും ചെയ്യാം
സ്വകാര്യ ഭൂമിപോലെ ഇവർ ഉപയോഗിക്കുന്ന സ്ഥലം നിലനിർത്താൻ വേണ്ടിയാണ് റാംപ് പൊളിക്കരുതെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നതെന്നും ആരോപണമുണ്ട്. ഈ വിഷയത്തിൽ സ്ഥലം എംപി ശശി തരൂരിനും വിയോചിപ്പുണ്ട്. ബൈപ്പാസ് നിർമ്മാണം എന്നത് ജനങ്ങളുടെ ആവശ്യമാണെന്നും പ്രത്യേകിച്ച് ഒരു ലാഭവും ഇല്ലാത്തതാണ് ആ റാംപ് നിലനിർത്തിയുള്ള നിർമ്മാണ പ്രവർത്തനം. റാംപ് പൊളിച്ച് മാറ്റണമെന്ന് ദേശീയ ഹൈവേ അതോരിറ്റി നിർദ്ദേശിക്കുമ്പോൾ അത് പൊളിച്ച് മാറ്റിയില്ലെങ്കിൽ നഷ്ടം മാത്രമാണ് ഫലമെന്നും വെറുതേ കുറേ പണം കൂടി വെറുതേ കളയാം എന്നല്ലാതെ മറ്റ് ഉപയോഗമില്ലെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു. ഈ സംഭവത്തിൽ ഒരു വിവാദത്തിന് താനില്ലെന്നും സംസ്ഥാന സർക്കാറാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ബൈപ്പാസ് നിർമ്മാണത്തിനായി ഏറ്റെടുത്ത സ്ഥലത്ത് നിലനിന്നിരുന്ന എല്ലാ നിർമ്മാണങ്ങളും പൊളിച്ച് മാറ്റി സ്ഥലം നഷ്ടമായവർക്ക് നഷ്ട പരിഹാര തുക വിതരണം ചെയ്ത് തുടങ്ങുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ നിർമ്മിച്ചപ്പോൾ ചാക്കയിൽ നിന്നും വമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നതിനായിട്ടാണ് അന്നത്തെ പ്രത്യേക സാഹചര്യത്തിൽ റാംപ് നിർമ്മിച്ചത്.കഴക്കൂട്ടം മുതൽ നിർമ്മാണ പ്രവർത്തനം ആരംഭിച്ചപ്പോൾ പരിസ്ഥിതി പ്രവർത്തകരുടെ എതിർപ്പിനെപ്പോലും അവഗണിച്ചാണ് റോഡ് വീതി കൂട്ടുന്നതിനായി ഇരുവശത്തും നിീല നിന്നിരുന്ന മരങ്ങൽ വെട്ടിമാറ്റിയത്. പ്രത്യേകിച്ച് ഒരു ഗുണവുമില്ലാത്ത ഈ റാംപ് ഇപ്പോൾ പൊളിച്ച് മാറ്റരുതെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നത്.
45 മീറ്ററായി വീതി കൂട്ടാനായി ഏറ്റെടുത്തിട്ടുള്ള സ്ഥലത്താണ് റാംപ് സ്ഥിതി ചെയ്യുന്നത്. റാംപ് പൊളിച്ച് മാറ്റി ഹൈവേ നിർമ്മാണം സുഗമമാക്കാനും വിമാനത്താവളത്തിലേക്കുള്ള പ്രവേശത്തിന് സ്ഥലം അനുവദിക്കാമെന്നും ഹൈവേ അഥോറിറ്റി തയ്യാറാക്കിയ പ്ലാനിൽ പറഞ്ഞിരുന്നു. എന്നാൽ അന്ന് പ്രത്യേക സാഹചര്യത്തിൽ തങ്ങൽ കെട്ടിയ റാംപ് പൊളിക്കരുതെന്നാണ് ഇപ്പോൾ സർക്കാർ വാദിക്കുന്നത്. ഈ റാംപ് നിലനിർത്തിക്കൊണ്ട് നിർമ്മാണ പ്രവർത്തനം നടത്താൻ സർക്കാർ നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറിയുൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ഒരുമിച്ചാണ് റാംപ് നിലനിർത്തുന്നത് സംബന്ധിച്ച തീരുമാനമെടുത്തത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്