വിവിഐപി ലോഞ്ചിൽ പോയി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു; ആറു പേരെ അനുവദിക്കില്ലെന്ന് എസ് പി ജി നിലപാട് എടുത്തപ്പോൾ ആദ്യ ഉടക്ക്; വിവാദമൊഴിവാക്കാൻ ആരും പോകേണ്ടെന്ന ഉമ്മൻ ചാണ്ടിയുടെ കൗശലവും; മുൻ കെപിസിസി അധ്യക്ഷന്റെ പേര് എസ്പിജി വെട്ടിയെന്നത് പച്ചക്കള്ളമെന്ന് സുധീരൻ അനുകൂലികളും; പടയൊരുക്കം ബഹിഷ്ക്കരിച്ച സുധീരനെതിരെ കടുത്ത നിലപാടുമായി ഗ്രൂപ്പുകൾ
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം. കെ പി സി സി പ്രസിഡന്റിനെ എയർപോർട്ടിലെ വി ഐ പി ലോഞ്ചിൽ ചെന്ന് സ്വീകരിക്കുന്നവരുടെ പട്ടിക തയ്യാറാക്കിയപ്പോൾ ഇടഞ്ഞ സുധീരനെ പിന്നീട് അനുനയിപ്പിച്ചുവെങ്കിലും പടയൊരുക്ക സമാപനത്തിൽ നിന്നും സുധീരൻ വിട്ടു നിന്നത് കടുത്ത അച്ചടക്ക ലംഘനമായാണ് പാർട്ടി വിലയിരുത്തുന്നത്. തോമസ് ചാണ്ടിയുടെ രാജിയും പടയൊരുക്കം ഉണ്ടാക്കിയ ഉണർവും പാർട്ടിക്ക് പുതിയൊരു ദിശാ ബോധം നൽകിയിരിക്കെ അതിനെ അട്ടിമറിക്കാനാണ് സുധീരൻ ശ്രമിക്കുന്നതെന്ന് പാർട്ടി എന്നടങ്കം വിലയിരുത്തുന്നു. ചില മുതിർന്ന നേതാക്കൾ ഇന്നലെ തന്നെ സുധീരന്റെ നടപടികൾ ഹൈക്കമാന്റിന്റെ ശ്രദ്ധയിൽപ്പെടുത്തി.
എ ഐ ഗ്രൂപ്പുകൾ ഒന്നിച്ച ഈ വിഷയത്തിൽ നടപടി ആവിശ്യപ്പെട്ട് ഹൈക്കമാന്റിന് രേഖാമുലം പരാതി നൽകാനാണ് ആലോചിക്കുന്നത്. പടയൊരുക്കത്തിന്റെ സമാപന സമ്മേളത്തിന് രാഹുൽ ഗാന്ധി എത്താമെന്ന് അറിയിച്ചപ്പോൾ മറ്റു നടപടിക്രമങ്ങൾ ആലോചിക്കാൻ പാർട്ടി ആസ്ഥാനമായ ഇന്ദാഭവനിൽ നവംബർ അവസാനം നേതാക്കൾ യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ എസ് പി ജി യുടെ നിർദ്ദേശം അനുസരിച്ച് കാര്യങ്ങൾ നിശ്ചയിക്കുന്നതിനിടെ രാഹുൽ ഗാന്ധിയെ എയർപോർട്ടിനുള്ളിലെ വി ഐ പി ലോഞ്ചിൽ പോയി തനിക്ക് സ്വീകരിക്കണമെന്ന് സുധീരൻ ആഗ്രഹം പ്രകടിപ്പിച്ചു.
എന്നാൽ എസ് പി ജി അനുമതി അനുസരിച്ച് നാല് നേതാക്കൾക്ക് മാത്രമേ വി ഐ പി ലോഞ്ചിൽ പോകാൻ അനുമതിയുള്ളുവെന്ന് പി സി സി അദ്ധ്യക്ഷൻ എം എം ഹസ്സൻ അറിയിച്ചു. അതിലൊരാൾ താൻ ആവണമെന്ന് സുധീരൻ ശഠിച്ചതോടെ നേതാക്കൾ വെട്ടിലായി . കേന്ദ്ര നേതൃത്വം അംഗീകരിച്ചതനുസരിച്ച് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, ഉമ്മൻ ചാണ്ടി, എംഎം ഹസൻ , രമേശ് ചെന്നിത്തല എന്നിവർക്ക് മാത്രമേ എയർ പോർട്ടിലെ വി ഐ പി ലോഞ്ചിൽ പ്രവേശനം അനുവദിച്ചിരുന്നുള്ളു., പിന്നീട് കേന്ദ്രനേതൃത്വത്തിന്റെ ആവശ്യപ്രകാരം കർണാടകയുടെ ചുമതലയുള്ള എഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് കൂടി എസ് പി ജി അനുമതി നൽകുകയായിരുന്നു.
സുധീരന്റെ ആവശ്യം പിന്നീട് ഭീക്ഷണി ആയതോടെ മുൻ കെ പി സി അദ്ധ്യക്ഷൻ എന്ന പരിഗണനയിൽ ഇദ്ദേഹത്തെ കൂടി ഈ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ച് ഹസൻ കത്തെഴുതിയെങ്ങിലും അത് പരിഗണിച്ചില്ല. എന്നാൽ ഹസൻ അങ്ങനെയൊരു കത്തെഴുതിയിട്ടില്ലന്നാണ് സുധീരൻ അനുകൂലുകൾ വാദിക്കുന്നത്. മുൻ കെ പി സി അദ്ധ്യക്ഷൻ എന്ന നിലയിൽ പ്രോട്ടോകോൾ പ്രകാരം വി ഐ പി ലോഞ്ചിൽ പോകാൻ സുധീരൻ അർഹനാണന്നാണ് ഇവർ വാദിക്കുന്നത്. സുധീരൻ പി സി സി അധ്യക്ഷൻ ആയിരിക്കവെ പരിഗണനകൾ ആപോളം കിട്ടിയ പലരും ഈ വിഷയത്തിൽ നേതൃത്വത്തിനെതിരെ വലിയ വിമർശനങ്ങളാണ് അഴിച്ചു വിടുന്നത്. സുധീരൻ ഇടഞ്ഞത് പ്രതിസന്ധി ഉണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ രാഹുൽ ഗാന്ധിയെ ആരും വി ഐ പി ലോഞ്ചിൽ പോയി സ്വീകരിക്കണ്ടായെന്ന് തീരുമാനം എടുപ്പിച്ചു.
എന്നിട്ടും സുധീരൻ വഴങ്ങിയില്ലെന്നാണ് വിവരം. പാർട്ടി വക്താവും മുതിർന്ന നേതാവുമായ ഒരാൾ രാവിലെ സുധീരനെ ബന്ധപ്പെട്ടുവെങ്കിലും പൊട്ടിത്തെറിച്ചുവെന്നാണ് നേതൃത്വത്തെ അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം സുധീരനെതിരെയുള്ള കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയാവും ഹൈക്കമാന്റിന് പരാതി നൽകുക. എതിർപ്പോ പരാതിയോ ഉണ്ടെങ്കിൽ നേതൃത്വത്ത അറിയിക്കുന്നതിന് പകരം സുധീരൻ മാറി നിന്നത് പടയൊരുക്കം പരിപാടിയുടെ ശോഭ കെടുത്തിയെന്നാണ് മുകുൾ വാസ്നിക്കും വിലയിരുത്തുന്നത്. പാർട്ടിയെ വിവാദത്തിലും പ്രതികൂട്ടിലും നിർത്തുന്നത് നല്ല സന്ദേശമല്ലന്ന് അദ്ദേഹം കേരളത്തിലെ ചില നേതാക്കളോടു പറഞ്ഞുവെന്നാണ് അറിയുന്നത്. ഹൈക്കമാണ്ടും സുധീരനെ കൈവിടുന്ന സൂചനയാണ് ഇതിലുള്ളത്.
ഓഖി ചുഴലിക്കാറ്റിൽ ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ പടയൊരുക്കത്തിന്റെ സമാപനം നടത്തിയത് ശരിയല്ലെന്ന് വരുത്താനാണ് സുധീരൻ ശ്രമിക്കുന്നതെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാൽ എന്തുകൊണ്ട് വിട്ടു നിന്നുവെന്നതിൽ സുധീരൻ പ്രതികരിച്ചിട്ടുമില്ല. രാഹുലിനെ സ്വീകരിക്കാൻ സുധീരൻ രാവിലെ വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. സമ്മേളനസ്ഥലത്തെ അസാന്നിധ്യം സംബന്ധിച്ച് തിരക്കിയപ്പോൾ, ഗതാഗതക്കുരുക്ക് ആയിപ്പോയെന്ന കാരണമാണ് സുധീരന്റെ വിശ്വസ്തർ പറയുന്നത്. എന്നാൽ അത് സുധീരൻ നിഷേധിക്കുകയും ചെയ്തു.
രാഹുൽ ഗാന്ധിയുടെ തീരദേശ പര്യടനത്തിലും പടയൊരുക്കം സമ്മേളനത്തിലും മറ്റെല്ലാ നേതാക്കളും അണികളും ആവേശത്തോടെ പങ്കെടുത്തത് കേന്ദ്ര നേതാക്കളിൽ വിശ്വാസം കൂട്ടിയെന്നും രാഹുൽ സംതൃപ്തി അറിയിച്ചുവെന്നും വാസ്നിക്ക് എം എം ഹസനോടു പറഞ്ഞു. പടയൊരുക്കത്തിന്റെ സമാപനത്തിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം കേൾക്കാൻ പതിനായിരങ്ങളാണ് സെന്ററൽ സ്റ്റേഡിയത്തിൽ തടിച്ചു കൂടിയത്.കോൺഗ്രസ് പ്രതീക്ഷ നൽകുന്ന രീതിയിൽ രാഹുൽ നടത്തിയ പ്രസംഗത്തെ കരഘോഷത്തോടെയാണ് അണികൾ വരവേറ്റത്. രാജ്യത്തെ തകർക്കുന്ന ഫാഷിസ്റ്റ് ശക്തികളെ എതിർക്കാൻ സിപിഎമ്മിനു യഥാർഥ താൽപര്യമുണ്ടോ എന്നു വ്യക്തമാക്കണമെന്നു രാഹുൽ ഗാന്ധി ആവിശ്യപ്പെട്ടു.
ബിജെപിയാണു വലിയ ശത്രുവെന്നു സിപിഎം അംഗീകരിക്കുന്നുണ്ടോയെന്നും രാഹുൽ ചോദിച്ചു.ഇടതു പാർട്ടികളുടെ നിലപാടിനു ദേശീയതലത്തിൽ പ്രാധാന്യമുണ്ട്. ബിജെപിക്കെതിരെ ഒറ്റക്കെട്ടായി നിൽക്കുന്നില്ലെങ്കിൽ അവരെ പിന്തുണയ്ക്കുന്നുവെന്നാണ് അർഥമെന്നും രാഹുൽ പറഞ്ഞു. . കേന്ദ്ര, സംസ്ഥാന സർക്കാരുകളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പ്രസംഗം. യുഡിഎഫിന്റെ നേതൃത്വത്തിലുള്ള പടയൊരുക്കം യാത്ര വൻവിജയമായത് എന്തുകൊണ്ടാണെന്നു സംസ്ഥാന സർക്കാർ സ്വയം ചോദിക്കണം. സർക്കാരിനു കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിയുന്നില്ല. കോൺഗ്രസ് നേതൃത്വത്തിലുള്ള അടുത്ത സർക്കാരിലാണു ജനങ്ങളുടെ പ്രതീക്ഷ. ഓഖി ദുരന്തത്തിനിരയായ മൽസ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതികൾ നടപ്പാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
മൂന്നു വർഷം മുൻപ് അധികാരത്തിലേറുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതൊക്കെയും ജനങ്ങൾ വിശ്വസിച്ചു. അദ്ദേഹം പറയുന്നത് ഒന്നും മനസ്സിൽ വിചാരിക്കുന്നതു മറ്റൊന്നുമാണെന്നു മനസ്സിലാക്കാൻ വൈകി. ഇപ്പോൾ അദ്ദേഹം പറയുന്നതെല്ലാം ജനം കേൾക്കുമെങ്കിലും ഒന്നും വിശ്വസിക്കാതെയായി. നോട്ടുനിരോധനത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽനിന്നു ജനങ്ങൾ കരകയറുംമുൻപു ജിഎസ്ടി എന്ന ഗബ്ബർ സിങ് ടാക്സ് അടിച്ചേൽപിച്ചു. ജിഎസ്ടി ലളിതമാക്കണമെന്നും പെട്രോളും ഡീസലും ഉൾപ്പെടുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സർക്കാർ കേട്ടില്ല.അഴിമതിയെക്കുറിച്ചു വാതോരാതെ സംസാരിച്ചിരുന്ന മോദി ഇപ്പോൾ ആ വാക്കു മിണ്ടാതായി.
അമിത് ഷായുടെ മകൻ മൂന്നു മാസംകൊണ്ട് 50,000 രൂപ 80 കോടിയാക്കിയതിനെക്കുറിച്ചും റഫേൽ യുദ്ധവിമാന കരാർ അടുപ്പക്കാരനായ വ്യവസായിക്കു നൽകിയതിനെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്കും മറുപടിയില്ല. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ അദ്ദേഹം പ്രസംഗിച്ചതു വികസനത്തെക്കുറിച്ചല്ല, സ്വന്തം കാര്യങ്ങളായിരുന്നുവെന്നും രാഹുൽ പറഞ്ഞു. സോറി മോദിജി, ഞങ്ങളുടെ സംസ്കാരം അതല്ല മന്മോഹൻ സിങ്ങിനെയും തന്നെയും കോൺഗ്രസ് പാർട്ടിയെയും എത്രയൊക്കെ അധിക്ഷേപിച്ചാലും തങ്ങൾ പ്രധാനമന്ത്രിപദത്തെ എക്കാലവും ബഹുമാനിക്കുമെന്നു രാഹുൽ. രാജ്യത്താകെ വിദ്വേഷം പരത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്നതും ജനാധിപത്യ സംവിധാനങ്ങളെ തകർക്കുന്നതും ബിജെപിയുടെ രീതിയാണ്. കോൺഗ്രസിന്റെ സംസ്കാരം അതല്ല എന്ന് പറഞ്ഞാണ് രാഹുൽ ഗാന്ധി പ്രസംഗം അവസാനിപ്പിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍