പ്രതിരോധ കുത്തിവയ്പ്പെടുത്താൽ മാത്രം ഒന്നാം ക്ലാസ് പ്രവേശനം; അഡ്മിഷന് ഇമ്മ്യൂണെസേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കും; സ്കൂളുകളിലെ വാക്സിനെടുക്കാത്ത കുട്ടികളുടെ കണക്കെടുപ്പ് തുടങ്ങി; മതസംഘടനകളുടെ പ്രചരണത്തിന് തടയിടാൻ സർക്കാർ ഇടപെടൽ; മലപ്പുറത്ത് വാക്സിനേഷൻ നിർബന്ധമാക്കും
എം എസ് സനിൽകുമാർ
തിരുവനന്തപുരം: മലപ്പുറം ജില്ലയിൽ നടക്കുന്ന വ്യാപകമായ വാക്സിൻ വിരുദ്ധ പ്രചരണത്തിനെതിരെ കർശനമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ ഒരുങ്ങുന്നു. ചില മതസംഘടനകളും പ്രകൃതി ചികിത്സകരുമാണ് കുട്ടികൾക്ക് വാക്സിൻ നൽകുന്നത് അപകടരമാണെന്ന് മലപ്പുറം ജില്ലയിൽ പ്രചരിപ്പിക്കുന്നത്. പ്രചരണത്തിന്റെ ഫലമായി ലക്ഷക്കണക്കിന് കുട്ടികൾക്ക് വാക്സിൻ ലഭിച്ചിട്ടില്ലെന്ന് മറുനാടൻ മലയാളി കഴിഞ്ഞ ദിവസംറിപ്പോർട്ട് ചെ്തിരുന്നു. വാക്സിനെടുക്കാത്ത 32 കുട്ടികൾ വിവിധ രോഗങ്ങൾകൊണ്ട് മരിച്ച വിവരവും മറുനാടൻ പുറത്തുവിട്ടിരുന്നു.
ഒന്നാം ക്ലാസ് പ്രവേശനത്തിന് ഇമ്മ്യൂണൈസേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള നീക്കമാണ് സർക്കാർതലത്തിൽ നടക്കുന്നത്. ഇത് നടപ്പായാൽ വാക്സിനെടുത്ത കുട്ടികൾക്ക് മാത്രമേ സ്കൂളിൽ ചേരാൻ കഴിയൂ. ദീർഘനാളായി ആരോഗ്യവകുപ്പും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പോലെയുള്ള സംഘടനകളും ആവശ്യപ്പെടുന്ന ഒരുകാര്യമാണ് ഇത്. വാക്സിനേഷൻ കുട്ടികളുടെ അവകാശത്തിൽപ്പെടുന്ന ഒരുകാര്യമാണെന്ന് ആരോഗ്യവകുപ്പ് സർക്കാരിനെ അറിയിച്ചിരുന്നു. രക്ഷിതാക്കൾ കുട്ടികൾക്ക് വാക്സിൻ നൽകാത്ത നടപടി നീതീകരിക്കാവുന്നതല്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു .
ടെറ്റനസ്, ഡിഫ്തീരിയ, പോളിയോ, ക്ഷയരോഗം, ജപ്പാൻ ജ്വരം, വില്ലൻചുമ, റൂബെല്ല, മുണ്ടിനീര്, അഞ്ചാംപനി, തുടങ്ങിയ രോഗങ്ങൾ വരാതിരിക്കാനാണ് കുട്ടികൾക്ക് പ്രതിരോധ മരുന്ന് നൽകുന്നത്. എന്നാൽ ഇങ്ങനെ പ്രതിരോധ മരുന്ന് നൽകുന്നത് കുട്ടികൾക്ക് അപകടരമാണെന്നും കുട്ടികൾ മരിക്കാനിടയാകുമെന്നുമാണ് മലപ്പുറത്തെ പ്രചരണം. പോളിയോ വാക്സിനിൽ ക്യാൻസർ വൈറസ് വരെയുണ്ടെന്ന് ഇവർ പ്രചരിപ്പിക്കുന്നു. ലോകജനസംഖ്യ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കുട്ടികൾക്ക് വാക്സിൻ നൽകുന്നതെന്നാണ് വാക്സിൻ വിരുദ്ധരുടെ പ്രചരണം. ഭക്ഷണങ്ങളിലൂടെയും വാക്സിനിലൂടെയും ക്യാൻസർ രോഗം പടർത്തുകയാണ് ഡോക്ടർമാർ. ഒരുമന്ത്രിയുടെയും ഡോക്ടറുടെയും കുട്ടിക്ക് വാക്സിനുകൾ നൽകാറില്ല ഇങ്ങനെ പോകുന്നു പ്രചരണം.
ഡിഫ്തീരിയ വരുന്നത് മാംസഭക്ഷണം കഴിക്കുന്നതുകൊണ്ടാണെന്നാണ് മറ്റൊരു പ്രചരണം. ടൂത്ത് പേസ്റ്റ് പോലുള്ള വസ്തുക്കൾ ഡിഫ്തീരിയക്ക് കാരണമാകുന്നുണ്ടെന്നും വാക്സിൻ വിരുദ്ധർ കള്ള പ്രചരണം നടത്തുന്നുണ്ട്. മതത്തെയും ദൈവത്തെയും കൂട്ടുപിടിച്ചും ഇവർ വാക്സിനെതിരെ പ്രചരണം നടത്തുന്നു. വാക്സിനെടുക്കുന്നത് ഏകദൈവത്തിൽ വിശ്വസിക്കുന്നവർക്ക് ചേർന്നതല്ലെന്നാണ് ചില മതസംഘടനകളുടെ വാദം. മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ടുകൊണ്ടാണ് ഈ പ്രചരണം. ദൈവത്തിൽ വിശ്വസിക്കുന്നവർ കുട്ടികൾക്ക് വാക്സിൻ നൽകരുതെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്.
വർദ്ധിച്ച തോതിലുള്ള ഈ വാക്സിൻ വിരുദ്ധ പ്രചരണത്തിന്റെ ഫലമായി രണ്ടുലക്ഷത്തിലേറെ കുട്ടികളാണ് മലപ്പുറത്ത് വാക്സിൻ ലഭിക്കാത്തതായി ഉള്ളത്. വാക്സിനേഷൻ കൊണ്ട് തടയാവുന്ന രോഗങ്ങൾ മൂലം 2008 മുതൽ 2015 വരെ 32 കുട്ടികൾ മലപ്പുറത്ത് മരിച്ചിട്ടുണ്ട്. ടെറ്റ്നസ് ബാധിച്ച് 13 കുട്ടികളും അഞ്ച് പേർ ഡിഫ്തീരിയ മൂലവും 13 പേർ മീസീൽസ് പിടിപെട്ടും ഒരുകുഞ്ഞ് മസ്തിഷ്ക അണുബാധമൂലവും മരിച്ചു. ഇവരിൽ രണ്ടുപേരൊഴികെ മറ്റെല്ലാവരും ആറ് വയസ്സിൽ താഴെ പ്രായമുള്ളവരാണ്. രണ്ടാഴ്ച മുമ്പും മലപ്പുറം ജില്ലയിൽ ഡിഫ്തീരിയ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തിയ പതിനാറുകാരനിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയെ പരിശോധിച്ച കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർ തന്നെ സോഷ്യൽ മീഡിയയിൽ ഇക്കാര്യം പോസ്റ്റ് ചെയ്തിരുന്നു.
ആരോഗ്യവകുപ്പ് സ്കൂൾ വിദ്യാർത്ഥിനികൾക്കായി സംസ്ഥാനവ്യാപകമായി നടപ്പാക്കിയ റൂബെല്ലാ വാക്സിൻ കുത്തിവെയ്പ്പിന് പിന്നിൽ ജനസംഖ്യ നിയന്ത്രണ പദ്ധതി ആണെന്നായിരുന്നു വാക്സിൻ വിരുദ്ധരുടെ മറ്റൊരു ആരോപണം. രോഗപ്രതിരോധ പരിപാടിയുടെ മറവിൽ പെൺകുട്ടികളുടെ പ്രജനന ശേഷി കുറയ്ക്കാനുള്ള നിഗുഢ അജണ്ട വാക്സിനേഷന് പിന്നിലുണ്ടെന്നായിരുന്നു പ്രചരണം. കുട്ടികളിൽ കണ്ടുവരുന്ന ഒരുതരം പൊങ്ങൻ പനിയാണ് റൂബെല്ലാ. രോഗം വന്നുകഴിഞ്ഞാൽ ഗുരുതരമായ പ്രത്യഘാതങ്ങളും മരണം വരെയും സംഭവിക്കാം. റൂബെല്ലെക്കെതിരായ പ്രതിരോധ വാക്സിനായ എം.എം.ആറിനെതിരെയും പ്രചരണം നടന്നു.
വാക്സിനെടുക്കാത്ത ഒരു സമൂഹത്തിൽ ഗുരുതരമായ പകർച്ചവ്യാധികൾ പടർന്നുപിടിക്കാം. ഇന്ത്യയിൽ നിന്ന് നിർമ്മാർജ്ജനം ചെയ്ത പോളിയോ ഉൾപ്പെടെയുള്ള രോഗങ്ങൾ തിരിച്ചുവരാം. 2011 ജനുവരി 13നാണ് ഇന്ത്യയിൽ അവസാനമായി പോളിയോബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1950കളിലും 80കളിലും ഇന്ത്യയിൽ 1000ത്തിൽ 25 പേർക്ക് പോളിയോ ബാധിച്ചിരുന്നതായും ആയിരം കുട്ടികളിൽ ആറുപേർക്ക് പോളിയയുടെ ഫലമായി അംഗവൈകല്യം സംഭവിച്ചിരുന്നുവെന്നുമായാണ് കണക്കുകൾ. ഈ അവസ്ഥയെയാണ് പോളിയോ വാക്സിൻ വഴി ഇന്ത്യ നിർമ്മാർജ്ജനം ചെയ്തത്. ഇപ്പോൾ മലപ്പുറത്തെ വാക്സിൻ വിരുദ്ധ പോളിയോ പോലുള്ള രോഗങ്ങൾ തിരിച്ചുവരാനിടയാക്കും.
ഈ ഗുരുതരാവസ്ഥ മുന്നിൽക്കണ്ടാണ് കുട്ടികൾക്ക് വാക്സിനെടുക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ കർശന നടപടികൾ സ്വീകരിക്കാൻ സർക്കാർ നിർബന്ധിതമായത്. ഇതിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ സ്കൂളുകളിലെയും കുട്ടികളുടെ വിശദാംശങ്ങൾ വിദ്യാഭ്യാസ വകുപ്പ് ശേഖരിക്കുകയാണ്. കുട്ടികളുടെ ഇമ്മ്യണൈസേഷൻ സ്റ്റാറ്റസ് (പൂർണ്ണമായി കുത്തിവെപ്പ് എടുത്തവർ, പ്രതിരോധ കുത്തിവെപ്പുകൾ എടുത്തിട്ടില്ലാത്തവർ, പ്രതിരോധ കുത്തിവെയ്പ്പിന്റെ വിശദാംശങ്ങൾ അറിയാത്തവർ ) ലഭ്യമാക്കാൻ സ്കൂളുകൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. സ്കൂളിലെ പ്രധാനാധ്യാപകൻ ഈ വിവരങ്ങൾ ശേഖരിക്കണം. ഒരുമാസത്തിനകം കണക്കെടുപ്പ് പൂർത്തിയാക്കണം. ശേഖരിച്ച വിവരങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ആരോഗ്യപ്രവർത്തകർക്ക് തുടർ നടപടികൾക്കായി നൽകണമെന്നാണ് നിർദ്ദേശം.
പ്രതിരോധ കുത്തിവെയ്പ്പുകൾ ശിശുആരോഗ്യത്തിന്റെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണെന്ന് ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. നിരവധി പകർച്ചവ്യാധികളിൽ നിന്ന് കുഞ്ഞിനെ സംരക്ഷിക്കുന്നുവെന്ന കാരണത്താൽ തന്നെ ഓരോ കുഞ്ഞിന്റെയും സ്വാഭാവിക അവകാശമായും അവ പരിഗണിക്കപ്പെടേണ്ടതുണ്ട്. പ്രതിരോധ മരുന്നുകൾ രോഗ പ്രതിരോധത്തിന്റെ ഏറ്റവും മികച്ച ഉപകരമാണെന്നും ഉത്തരവിൽ പറയുന്നു. പൊതുവിദ്യാഭ്യാസ ഡെപ്പ്യൂട്ടി സെക്രട്ടറി എസ്. ശരത്ചന്ദ്രനാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.
കണക്കുകൾ ശേഖരിച്ച ശേഷം മാതാപിതാക്കൾക്ക് ബോധവത്കരണപരിപാടികൾ നടപ്പിലാക്കുകയാണ് പൊതുവിദ്യാഭ്യാസവകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും ലക്ഷ്യം ഇത് ഫലവത്തായില്ലെങ്കിൽ കർശനമായ നടപടികളിലേക്ക് അധികൃതർ നീങ്ങും. വാക്സിനെടുത്ത കുട്ടികളെ മാത്രമേ ഒന്നാംക്ലാസിൽ പ്രവേശിപ്പിക്കൂവെന്ന കർശന നിബന്ധന നടപ്പാക്കാനാണ് അധികൃതരുടെ ആലോചന. ഇതിനായുള്ള ചർച്ചകൾ സർക്കാർ തലത്തിൽ തുടങ്ങിക്കഴിഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍