ആരും വസ്ത്രം ധരിക്കാൻ പാടില്ല; ഏത് പുരുഷനും ഏത് സ്ത്രീക്കൊപ്പവും പരസ്യമായി ഇണചേരാം; വടകരയിലെ സിദ്ധസമാജത്തെ കുറിച്ച് പുറത്ത് പ്രചരിക്കുന്നത് കെട്ടുകഥകൾക്ക് പിന്നിലെ സത്യമെന്ത്? മറുനാടൻ ലേഖകൻ ആശ്രമത്തിൽ നേരിട്ട് കണ്ടത്
രഞ്ജിത് ബാബു
വടകര: സിദ്ധാശ്രമത്തിലേക്ക് യാത്ര പുറപ്പെടും മുമ്പ് സ്നേഹിതനായ ഡഗ്ലസിനോട് കാര്യം അന്വേഷിച്ചു. രാവിലെ പത്ത് മണിക്കു തന്നെ വടകരയിലെത്തണമെന്നും എങ്കിൽ വൈകീട്ട് നേരത്തെ തിരിച്ച് പോരാമെന്നും അയാളുടെ മറുപടി. കൃത്യ സമയത്തു തന്നെ വടകരയിലെത്തി. കണ്ട മാത്രയിൽ ഡഗ്ലസിനായിരുന്നു തിടുക്കം. നിർത്തിയിട്ടിരുന്ന ഓട്ടോയിൽ കയറി സിദ്ധാശ്രമം എന്ന് പറഞ്ഞ് തീരും മുമ്പ് ഡ്രൈവർ വണ്ടി വിട്ടിരുന്നു.
യാത്രാ മദ്ധ്യേ ഡഗ്ലസ് ആശ്രമ കാര്യങ്ങൾ വിശദീകരിച്ചു തുടങ്ങി. മതവും ജാതിയും കൊണ്ടു നടക്കുന്നവരുടെ തട്ടിപ്പും ക്രൂരതയും ഒന്നും തൊട്ടു തീണ്ടാത്ത ഇടമാണിത്. നൂറ് ജന്മം ജനിച്ചാലും ഇത്തരമൊരു ചിട്ടയിൽ നമുക്ക് ജീവിക്കാനാവില്ല. ഇടക്ക് കയറി ഞാൻ പറഞ്ഞു. ഇണചേരലും ഇരതേടലും മാത്രം ജീവിത വൃത്തിയാക്കിയവരെ കുറിച്ചാണോ നിങ്ങൾ പറയുന്നത്. അതെല്ലാം പുറത്ത് പ്രചരിക്കുന്ന കഥകൾ. ആശ്രമത്തിലെത്തിയാൽ ശരിയെന്തെന്ന് ബോധ്യമാവും. 'ക്രിസ്ത്യാനിയായ ഞാൻ രണ്ടു തവണ ആശ്രമത്തിൽ പോയിട്ടുണ്ട്. അതോടെ അവരെക്കുറിച്ചുള്ള മുൻധാരണകൾ തിരുത്തേണ്ടി വന്നു. എനിക്കിപ്പോൾ തികഞ്ഞ ബഹുമാനമാണ്.' അപ്പോഴേക്കും ഞങ്ങൾ ആശ്രമ കവാടത്തിൽ എത്തിയിരുന്നു. ഞങ്ങൾ അവിടെയിറങ്ങി മൊത്തം ഒന്ന് വീക്ഷിച്ചു.
മലബാർ സ്പെഷൽ പൊലീസ് ഉദ്യോഗസ്ഥനായ വ്യക്തിയായിരുന്നു സിദ്ധ സമാജത്തിന്റെ സ്ഥാപകനായ ശിവാനന്ദ പരമഹംസർ. ഒരിക്കൽ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഗർഭിണിയായ ഭാര്യ തീർത്തും അവശയായി കണ്ടു. അവരെ മടിയിൽ കിടത്തി ആശ്വസിപ്പിക്കവേ ഭാര്യ പറഞ്ഞു. 'നിങ്ങൾ വലിയ പൊലീസുകാരനും തടിമിടുക്കുള്ളവനുമാണ്. നിങ്ങൾക്കെന്നെ രക്ഷിക്കാനാകുമോ? ' അല്പ സമയം കഴിഞ്ഞ് ഭാര്യ മരണമടയുകയും ചെയ്തു. അതോടെ അദ്ദേഹം മരണമെന്ന അവസ്ഥയെക്കുറിച്ച് മനസ്സിലാക്കാൻ വീട് വിട്ടിറങ്ങി. ഭാരതം മുഴുവൻ സഞ്ചരിച്ചു. ഒടുവിൽ പളനിയിലെത്തി. ബോഗർ എന്ന സന്യാസിയെ കണ്ടു.
പതിനെട്ട് സിദ്ധ ധർമ്മങ്ങൾ കരസ്ഥമാക്കിയ ആളായിരുന്നുവ്രേത ബോഗർ. അവിടത്തെ ഗൂഢമായ ഗുഹയിൽ വെച്ച് അത്യപൂർവ്വമായ പ്രാണായാമം പരിശീലിച്ചു. എട്ട് സിദ്ധികൾ നേടി ആത്മീയതയുടെ ഉന്നതമായ അവസ്ഥയിലെത്തി. തിരിച്ച് വടകരയിലെത്തി പൊതയാപ്പ എന്ന ഗ്രാമത്തിൽ സിദ്ധ സമാജം സ്ഥാപിച്ചു. ശവങ്ങൾ മൂടുന്ന സ്ഥലം എന്നതാണ് പൊതയാപ്പ എന്നതിനർത്ഥം. പിന്നീടത് പുതിയാപ്പയായി മാറി. ഇതാണ് നാട്ടിൽ അറിയപ്പെടുന്ന കഥ. എന്നാൽ ഇതൊന്നും സിദ്ധ സമാജക്കാർക്ക് ഒരു വിഷയമേ അല്ല. ഇക്കഥയോട് അവർക്ക് പ്രതികരിക്കാൻ താത്പര്യവുമില്ല. എന്നാൽ പരമഹംസർ പൊലീസുകാരനാണെന്നും ഭാര്യ മരിച്ചതോടെ നാട് വിട്ടെന്നും അവർ സമ്മതിക്കുന്നു.
ആദ്യം ഞങ്ങൾ പോയത് ആശ്രമത്തിന്റെ ഭാഗമായ ശിവാനന്ദ പരമഹംസരുടെ ചിത്രങ്ങളും സൂക്തങ്ങളും ഒരുക്കി വച്ച ഹാളിലാണ്. സ്വാമിയുടെ ജീവിത കഥ ചിത്രങ്ങളിലൂടെ ഏതാണ്ട് ദർശിക്കാം. പ്രാണായാമത്തിലുള്ള ഫോട്ടോകളാണ് ഏറേയും ചുവരുകൾ നിറയേ ചിന്താധാരകൾ എഴുതി വച്ചിട്ടുണ്ട്. മതവും ജാതിയുമാണ് ലോകത്തുണ്ടാവുന്ന സർവ്വ വിനാശങ്ങൾക്കും കാരണമെന്ന് അതിൽ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. സത്യവും മതവും ഒന്നു ചേർന്നിരിക്കുക സാധ്യമല്ലെന്നും പലയിടത്തും എഴുതി വച്ചിട്ടുണ്ട്. ഈ സത്യങ്ങളുടെ പ്രചരണത്തിനായി ഒട്ടേറെ പുസ്തകങ്ങളും സിദ്ധ സമാജത്തിന്റെ പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിദ്ധ വേദമാണ് ഇവരുടെ ഗീതയും ബൈബിളും ഖുർ ആനും. ഹിന്ദി, ഇംഗ്ലീഷ് എന്നിവയിലും മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും ഇവ പ്രസിദ്ധീകരിക്കപ്പെട്ടുണ്ട്. സിദ്ധ വിദ്യാർത്ഥികൾക്കുള്ള നടപടിക്രമം കേരളാനാചാരം, ലോകശാന്തിയുള്ള ജീവിതം, ലോകക്ഷേമ പ്രകാശിക, സിദ്ധ വിദ്യ, എന്നീ പുസ്തകങ്ങളും പരമഹംസർ രചിച്ചിട്ടുണ്ട്.
ആശ്രമത്തിനകത്ത് ആളനക്കം കണ്ടില്ല. ഇടനാഴി വഴി അകത്ത് കടന്നപ്പോൾ നല്ല ആരോഗ്യ ദൃഢഗാത്രനായ ഒരാൾ മന്ദസ്മിതം തൂകി മുന്നിലെത്തി. സിദ്ധ സമാജത്തെക്കുറിച്ച് അറിയാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ ഓഫീസിൽ ഇരിക്കാൻ പറഞ്ഞു. അല്പനേരം കഴിഞ്ഞ് പ്രഭാത ഭക്ഷണത്തിന് ക്ഷണിച്ചു. ഇഡ്ഡലിയും സാമ്പാറുമായിരുന്നു. കുടിക്കാൻ ചായക്കു പകരം ഔഷധങ്ങളടങ്ങിയ ഒരു ഗ്ലാസ് പാനീയം. പാത്രങ്ങൾ അവിടത്തെ ചിട്ടയനുസരിച്ച് ഞങ്ങൾ തന്നെ കഴുകി വെച്ചു. തുടർന്ന് ഓഫീസിൽ വയോധികനായ ഒരാൾക്കൊപ്പം ഞങ്ങൾ പോയി. അയാൾ ആദ്യം തന്നെ താൻ ആശ്രമ അന്തേവാസിയല്ലെന്ന് പറഞ്ഞു. എന്നാൽ സിദ്ധ സമാജത്തിന്റെ പത്ത് നിയമങ്ങൾ അംഗീകരിച്ച് പ്രവർത്തിക്കുന്ന ഗൃഹസ്ഥാശ്രമിയാണെന്ന് പറഞ്ഞു. അദ്ദേഹത്തെയാണ് ഞങ്ങൾക്കു വേണ്ടി വക്താവായി നിയോഗിച്ചത്. ആദ്യം തന്നെ അരമണിക്കൂറോളം സിദ്ധസമാജത്തിന്റെ ഉദ്ദേശങ്ങളും നിയമങ്ങളും അയാൾ പറഞ്ഞു തന്നു. പിന്നെ സംശയനിവാരണമാണ്. ഞങ്ങളുടെ ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടിയും നൽകി.
1921 ലാണ് ശിവാനന്ദ പരമഹംസർ സിദ്ധ സമാജം സ്ഥാപിച്ചത്. അന്തവിശ്വാസം അനാചാരം, എന്നിവ ഇല്ലായ്മ ചെയ്യുകയാണ് ലക്ഷ്യം. അദ്ദേഹത്തിന്റെ മുഖ്യ ഉപദേശം ഈശ്വരനെ അറിഞ്ഞു കൊണ്ട് സേവിക്കുക എന്നാണ്. പ്രപഞ്ചത്തിലെ എല്ലാം ഈശ്വര സൃഷ്ടിയാണ്. എന്നാൽ നാം ഉറക്കത്തിൽ ഒന്നും അറിയാത്തതെന്ത്? വെളിച്ചമില്ലെങ്കിലും സ്വപ്നത്തിലെ കാര്യങ്ങൾ എല്ലാം തെളിയുന്നു. അകത്തെ വെളിച്ചം കൊണ്ടാണത്. ജീവനാണ് ഈശ്വരൻ. മതത്തിനു പിന്നാലെ പോയി ആളുകൾ ചടങ്ങുകൾ നടത്തുന്നു. ഈ ചിന്താഗതി മാറിയാലേ ലോക സമാധാനം ലഭിക്കൂ. സിദ്ധ സമാജക്കാർ അത് അംഗീകരിച്ച് പ്രവർത്തിക്കുന്നു.
സിദ്ധ സമാജത്തെക്കുറിച്ചും ആശ്രമ അന്തേവാസികളെക്കുറിച്ചും പുറത്ത് പ്രചരിക്കുന്നത് കെട്ടു കഥകളാണെന്നാണ് മറുനാടൻ മലയാളിക്ക് ബോധ്യപ്പെട്ടത്. ആരും വസ്ത്രം ധരിക്കാൻ പാടില്ല. എല്ലാ സ്ത്രീകളും എല്ലാ പുരുഷന്മാരുടേയും സ്വന്തം. ഏത് പുരുഷനും ഏത് സ്ത്രീക്കൊപ്പവും എപ്പോൾ വേണമെങ്കിലും ഇണ ചേരാം. പരസ്യമായി ഇണചേരുന്നതാണ് ഇവരുടെ രീതി. ഇതാണ് പുറത്ത് പ്രചരിക്കുന്ന കഥകൾ.
എന്നാൽ ഇവരുടെ ദിനചര്യകൾ നേരിട്ടറിഞ്ഞാൽ അത്ഭുതം തോന്നും. എട്ട് മണിക്കൂർ ജപം, എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിശ്രമം. അതിരാവിലെ മൂന്ന് മണിക്ക് എഴുന്നേറ്റ് വേണം ആദ്യ ജപം. പിന്നെ ഉച്ചക്ക് 12 മുതൽ. വൈകീട്ട് 6 മുതലും രാത്രി 7.30 മുതലും രാവിലേയും ഉച്ചക്കും രാത്രിയും രണ്ട് മണിക്കൂറിലേറെ ജപത്തിനായി നീക്കിവെച്ചിട്ടുണ്ട്. ഇതാണ് ഇവരുടെ പ്രധാന വിനോദം. ജപസമയത്തും ഭക്ഷണ വേളകളിലും ഉറക്കത്തിലും എല്ലാവരും വിവസ്ത്രരായിരിക്കും. വസ്ത്രം ധരിക്കാത്തത് ഇവർ നാഗരികതയായാണ് കണക്കാക്കുന്നത്. ഇതേക്കുറിച്ച് പുറത്തുള്ളവർ എന്ത് കരുതിയാലും അവർക്ക് പ്രശ്നമല്ല.
(തുടരും)
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍