കോണകം അടിവസ്ത്രം അതിനു മീതെ ഒറ്റമുണ്ടും പുരുഷന്മാർക്ക്; സ്ത്രീകൾക്ക് മുണ്ടും മാറ് മറക്കാൻ തുണിയും; ജപഹാളിലെത്തിയാൽ എല്ലാവരും പൂർണ്ണനഗ്നർ; പുരുഷനും സ്ത്രീയും പരസ്പരം ശാരീരിക ബന്ധം ആഗ്രഹിച്ചാൽ പ്രസിഡണ്ടിനെ അറിയിച്ചാൽ മതി; ഇവിടെ ഒന്നാമനും രണ്ടാമനുമില്ല; വടകര സിദ്ധസമാജത്തിലെ നിയമങ്ങൾ ഇങ്ങനെ
രഞ്ജിത് ബാബു
വടകര: സമയം ഉച്ച 12 ആകുന്നു. സിദ്ധാശ്രമവാസികളുടെ ജപത്തിന്റെ സമയമാണ്. വെള്ള മുണ്ട് മാത്രം ധരിച്ച് താടിയും മുടിയും നീട്ടിയ അന്തേവാസികൾ ജപഹാളിലേക്ക് പോവുകയാണ്. കോണകം അടിവസ്ത്രമായും അതിനു മീതെ ഒറ്റമുണ്ടുമാണ് പുരുഷന്മാരുടെ വേഷം. സ്ത്രീകൾക്ക് മുണ്ടും മാറ് മറക്കാൻ തുണിയുമുണ്ട്. എന്നാൽ എല്ലാം ജപം നടക്കുന്ന ഹാളിലെത്തുന്നതു വരെമാത്രം. പിന്നീട് എല്ലാവരും പൂർണ്ണനഗ്നർ. നൂൽ ബന്ധമില്ലാതെയാണ് ധ്യാനം നടത്തേണ്ടത്. അവിടെ പുറമേനിന്നുള്ള ആർക്കും പ്രവേശനമില്ല. കൂട്ടായ ധ്യാനത്തിന്റെ ശബ്ദം ആശ്രമത്തിന്റെ പുറത്ത് കേൾക്കാം. കണ്ഠം വഴി പുറത്തേക്കൊഴുകുകയാണ് കൂട്ടായ ശബ്ദം.
ഒരിക്കൽ ഗുരു നിത്യ ചൈതന്യയതി സിദ്ധ സമാജത്തിലെത്തി. അവിടത്തെ ധ്യാനരീതി അറിയാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ യതിക്ക് പോലും പ്രവേശനം നിഷേധിക്കപ്പെട്ടതായാണ് അറിവ്. 300 നിയമങ്ങൾ അനുസരിച്ച് മാത്രമേ ആശ്രമ അന്തേവാസിയാകാനൊക്കൂ. മദ്യം, മയക്കു മരുന്ന്, പുകവലി, വെറ്റിലമുറുക്ക് എന്നിവ പാടില്ല. തേയില, പുളി, കടുക്, എന്നിവ ഭക്ഷണത്തിൽ നിന്നും ഒവിവാക്കപ്പെടണം. സ്വന്തം പേരിനൊപ്പം ജാതിപ്പേര്, ഉദ്യോഗപ്പേര്, എന്നിവ പാടില്ല. അന്ധ വിശ്വാസങ്ങൾ, മതാചാരങ്ങൾ, ശേഷക്രിയ എന്നിവയും വർജ്യം. മുടി മുറിക്കാനോ ക്ഷൗരം ചെയ്യാനോ പാടില്ല. നിയമങ്ങൾ ഇങ്ങിനെ തുടരുന്നു. എന്നാൽ എല്ലാ നിയമങ്ങളും അവർ പുറത്ത് വെളിപ്പെടുത്താറില്ല.
ആശ്രമത്തിലെ ഒരു പുരുഷനും സ്ത്രീയും പരസ്പരം ശാരീരിക ബന്ധം വേണമെന്നാഗ്രഹിച്ചാൽ സമാജം പ്രസിഡണ്ടിനെ വിവരം അറിയിക്കണം. അദ്ദേഹം നൽകുന്ന അനുമതിയോടെ മാത്രമേ ഇണ ചേരാൻ പാടുള്ളൂ. അതിനായി അടച്ചിട്ട മുറിയോ പ്രത്യേക സംവിധാനമോ ഇല്ല. എന്നാൽ ഈ ശാരീരിക ബന്ധങ്ങൾ തുടരാനും പാടില്ല. ഇങ്ങിനെയുള്ള ബന്ധത്തിൽ സ്ത്രീ ഗർഭിണിയായാൽ അതിന് കാരണക്കാരനായ പുരുഷനുമായി യാതൊരു ബന്ധവും പാടില്ല. കുഞ്ഞ് പിറന്നാൽ അതിനുള്ള അവകാശവും പിതാവിനില്ല.
മൂന്ന് വയസ്സു വരെ അമ്മയുടെ ഒപ്പം കുഞ്ഞ് വളരും. പിന്നീട് ആശ്രമം നടത്തുന്ന സ്ക്കൂളിൽ ചേർക്കുന്നതോടെ അമ്മയും കുഞ്ഞും തമ്മിലുള്ള നേരിട്ടുള്ള ബന്ധം അവസാനിക്കും. പിന്നെ എല്ലാ കുട്ടികളേയും ഒരു പോലെ കരുതണം. കുട്ടിക്ക് എല്ലാ സ്ത്രീകളും അമ്മമാർ തന്നെ. പ്രസവിച്ച അമ്മയും അതു പോലെ മാത്രം കുട്ടിയെ കാണം. സ്ക്കൂളിൽ ചേർക്കുമ്പോൾ ജാതി, മതം എന്നിവ രേഖപ്പെടുത്താറില്ല. മാതാവിന്റെ സ്ഥാനത്ത് അമ്മയുടെ പേര് നൽകുമെങ്കിലും അച്ഛന്റെ പേരായി ചേർക്കുന്ന സിദ്ധാശ്രമസ്ഥാപകൻ ശിവാനന്ദ പരമഹംസരുടേതാണ്.
സിദ്ധാശ്രമത്തിൽ പത്താംതരം വരെ പഠിപ്പിക്കുന്ന വിദ്യാലയങ്ങളുണ്ട്. കേരള വിദ്യാഭ്യാസ സിലബസ്സ് പ്രകാരമാണ് പഠിപ്പിക്കുന്നതെങ്കിലും അതോടൊപ്പം സിദ്ധ സമാജത്തിന്റെ പ്രത്യേക ക്ലാസുകളും ഉണ്ടാകും. മലയാളം. ഇംഗ്ലീഷ്, ഹിന്ദി, എന്നീ ഭാഷകൾക്കു പുറമേ തമിഴ്, കന്നഡ, എന്നിവയും പഠിപ്പിക്കുന്നുണ്ട്. എന്നാൽ ഇവിടെ പരീക്ഷകളില്ല. ജയാപജയങ്ങളും. ജനറൽ പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറർ, ജനറൽ പ്രതിനിധി, മിനുട്ട് എഡിറ്റർ, എന്നീ അഞ്ചു പേരാണ് സമാജത്തിന്റെ ഭരണം നിർവ്വഹിക്കുന്നത്.
സമാജത്തിന്റെ ജനറൽ ബോഡിയാണ് ഇവരെ തെരഞ്ഞെടുക്കുന്നത്. അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാനും ശിക്ഷിക്കാനും പിരിച്ചു വിടാനുമുള്ള പരമാധികാരം പ്രസിഡണ്ടിനുണ്ട്. എന്നാൽ സമാജം ചട്ടങ്ങൾ ലംഘിക്കപ്പെട്ടാൽ പ്രസിഡണ്ടും പൊതുയോഗത്തിൽ വിചാരണക്ക് വിധേയനാകുകയും ശിക്ഷിക്കപ്പെടുകയും ചെയ്യും. സമാജത്തിൽ ഗുരുവോ ശിഷ്യനോയില്ല. ഒന്നാമനും രണ്ടാമനും ഇല്ല. എല്ലാവരും തുല്യരാണ്. ആരും ആർക്കും മീതേയുമല്ല.
സമാജത്തിന്റെ ആസ്തിയായുള്ളത് 50 ഏക്കറിലേറെ വരുന്ന ഭൂമിയാണ്. അത് ഒരു വ്യക്തിക്കും അവകാശപ്പെട്ടതല്ല. സമാജത്തിൽ ഇന്നുള്ള 350 ഓളം വരുന്ന ജാതിയോ മതമോ ഇല്ലാത്ത എല്ലാവർക്കും അവകാശപ്പെട്ടതാണ്. കൃഷി ഭൂമിയിൽ കൂറേപേർ കൃഷിയിലേർപ്പെടുന്നു. മറ്റു ചിലർ സിദ്ധ ആയുർവേദ മരുന്നുകൾ ശേഖരിക്കുന്നതിലും നിർമ്മിക്കുന്നതിലുമാണ് കേന്ദ്രീകരിക്കുന്നത്. ഇങ്ങിനെ ഇഷ്ടമുള്ള ജോലി എല്ലാവരും ചെയ്യണം. വയോധികന്മാർക്കും കുട്ടികൾക്കും ഇത്തരം കാര്യങ്ങൾ നിർബന്ധമില്ല. എല്ലാ ജോലികളും കൂട്ടായി ചെയ്യുക എന്നതാണ് ഇവിടുത്തെ രീതി. സമാജത്തിന്റെ ആദർശങ്ങളെ പരിപോഷിപ്പിക്കുന്നതിൽ അർപ്പണം ചെയ്യുന്നവരാണ് ആശ്രമവാസികൾ. ആശ്രമത്തിൽ നിന്നും ഉത്പ്പാദിപ്പിക്കുന്ന ഔഷധങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. അതുകൊണ്ടു തന്നെ വടകര നഗരത്തിൽ ഒരു സിദ്ധ മരുന്നു കടയും ഒരു ഡോക്ടറും ഉണ്ട്. ഇങ്ങിനെ ലഭിക്കുന്ന വരുമാനവും പൊതു ആവശ്യങ്ങൾക്കായാണ് വിനിയോഗിക്കപ്പെടുന്നത്.
ആശ്രമത്തിലെത്തുന്നവർക്കെല്ലാം ഭക്ഷണം നൽകുന്ന രീതി 1921 ൽ ഇത് സ്ഥാപിച്ച കാലം മുതൽ തുടരുന്നുണ്ട്. വൃശ്ചികമാസത്തിലെ കാർത്തിക നാളിലാണ് ഇവിടത്തെ പ്രധാന ആഘോഷം. ശിവാനന്ദ പരമഹംസരുടെ ജന്മ ദിനമാണ് അന്ന്. ആ ദിവസം ഔഷധങ്ങളടങ്ങിയ പ്രത്യേക പഞ്ചാമൃതം നൽകി വരുന്നു. മാത്രമല്ല മൂന്ന് നേരത്തെ ഭക്ഷണവും സന്ദർശകർക്കായി നൽകുന്നു. എന്നാൽ ജന്മ ദിനത്തിൽ വിളക്ക് കൊളുത്തൽ, മറ്റ് ആരാധനകൾ ഒന്നുമില്ല. കഴിഞ്ഞ വർഷത്തെ ആഘോഷത്തിൽ പതിനയ്യായിരത്തിലേറെ പേർ ആശ്രമത്തിലേക്കെത്തിയെന്ന് ഒരു വക്താവ് സാക്ഷ്യപ്പെടുത്തുന്നു.
സന്ദർശകരായി ആരു വന്നാലും അവർക്ക് ഭക്ഷണം നൽകി ശേഷിക്കുന്നുണ്ടെങ്കിൽ മാത്രമേ അന്തേവാസികൾ കഴിക്കാറുള്ളൂ. ആശ്രമവാസികളുടെ ഭക്ഷണ രീതിയിലുമുണ്ട് പ്രത്യേകത. ഭക്ഷണ പദാർത്ഥങ്ങൾ ഒന്നിച്ചു കലർത്തി പാത്രങ്ങളിലോ ഇലയിലോ വിളമ്പി അതിൽ നിന്നും എടുത്തു കഴിക്കുന്നതാണ് ഇവിടുത്തെ രീതി. അതിന് സഗ്ദി സപീതി എന്ന് പറയുന്നു. എല്ലാവരും നിന്നാണ് ആഹാരം കഴിക്കേണ്ടത്. കുട്ടികളും യാത്ര ചെയ്തു എത്തിയവരും രോഗികളായ അന്തേവാസികളേയും ഇതിൽ നിന്ന് ഒവിവാക്കിയിട്ടുണ്ട്. എന്നാൽ സന്ദർശകർക്ക് പ്രത്യേകം ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്.
ലോക ക്ഷേമവും രാഗശാന്തിയും ഉണ്ടാകണമെന്ന മുഖ്യ ലക്ഷ്യമാണ് സമാജം കൊണ്ട് ഉദ്ദേശിക്കുന്നത്. ഭയവും അന്യരെ ആശ്രയിക്കാത്ത ഒരു സ്വതന്ത്ര സമുദായം കൊണ്ടേ ഇത് നേടാനാവൂ. ലോകത്ത് നടമാടുന്ന അശാന്തിക്ക് കാരണം ഞാൻ, എന്റേത്, എന്റെ ഭാര്യ, എന്റെ മക്കൾ, എന്റെ ബന്ധുക്കൾ, എന്റെ സ്വന്തം ശത്രു, അവനെ കൊല്ലണം. എന്നീ രാഗദ്വേഷ്യങ്ങൾ, കാരണമാണ്. പക്ഷികൾ അനുഭവിക്കുന്ന ശാന്തിയേയും സ്വസ്ഥതയേയും സഹോദര സ്നേഹത്തേയും മനുഷ്യവർഗ്ഗം നഷ്ടപ്പെടുത്തിയിരിക്കുന്നു.
ജീവന് മേൽ ഗതി വരുത്തുന്ന ബഹ്മവിദ്യ, പ്രാണായാമം എന്നെല്ലാം വിളിക്കുന്ന ഊർദ്ദ ഗതിയാണ് ഇതിന് പരിഹാരം. ഈ മാർഗ്ഗമാണ് സിദ്ധ വിദ്യ എന്ന പേരിൽ അറിയപ്പെടുന്നത്. അതാണ് ശിവാനന്ദപരമഹംസർ ജനങ്ങൾക്കായി ഉപദേശിക്കുന്നത്.
തുടരും.....
- TODAY
- LAST WEEK
- LAST MONTH
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- വീട്ടിൽ നിന്ന് പോരുമ്പോൾ ഇട്ടിരുന്ന വസ്ത്രം അനില മാറ്റി; സുഹൃത്തിന്റെ വീടിന്റെ താക്കോൽ കിട്ടിയപ്പോൾ ഷിജു പദ്ധതിയിട്ടത് സഹപാഠിയുമായി കൂടുതൽ അടുക്കാനുള്ള രഹസ്യ താവളമൊരുക്കൽ; ബന്ധം വേണ്ടെന്ന് പറഞ്ഞത് പ്രകോപനമായോ? അന്നൂരിലും ഇരുളിലും സംഭവിച്ചത് എന്ത്?
- മാസപ്പടയിൽ വിജിലൻസ് കോടതി വിധിയുടെ ദിവസം ഗൾഫിലേക്ക് പറന്ന് മുഖ്യമന്ത്രി; എക്സാലോജിക് കേസിൽ മകളെ ചോദ്യം ചെയ്യാനുള്ള നടപടികൾ തുടരുന്നതിനിടെ ദുബായിലേക്ക് പിണറായി; മകനെ കാണാനെന്ന് സൂചന; സെക്രട്ടറിയേറ്റിൽ കുറച്ചു കാലം ഇനി മുഖ്യമന്ത്രി ഇല്ല
- വീട്ടിൽ നിന്നും നായകളുടെ അസ്വാഭാവികമായ കുര കേട്ട് സമീപവാസികൾ; ജനൽ വഴി നോക്കിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച സ്ത്രീശരീരം; അരുംകൊലയിൽ അന്നൂർ വാസികൾക്ക് ഇത് നടുക്കുന്ന ഞായർ; കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ആരോപിച്ചു യുവതിയുടെ സഹോദരൻ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തോളിൽ കൈവച്ചതിൽ പ്രകോപിതനായി ഡി. കെ ശിവകുമാർ; പ്രാദേശിക നേതാവിനെ തല്ലി; വീഡിയോ പ്രചരണ ആയുധമാക്കി ബിജെപി
- അനിലയുടേതുകൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും; മുഖത്ത് ആയുധം കൊണ്ടുള്ള അടി കൊലപാതകമായി; സ്കൂൾ പഠനകാലത്തെ സൗഹൃദത്തിൽ ഇപ്പോൾ നിറഞ്ഞതും ഹിതമല്ലാ ബന്ധം; പയ്യന്നൂരിൽ 'മൂന്നാമൻ' ഇല്ലെന്ന് പൊലീസ് നിഗമനം
- അന്റിബയോട്ടിക്കിന് ആൽക്കഹോൾ പൂർണ്ണമായൗം ഉപേക്ഷിക്കുക; ഡിപ്രഷനുള്ള ഹെർബൽ മരുന്ന് ഉപയോഗിക്കുമ്പോൾ ഗർഭ നിരോധന ഗുളികകൾ ഫലവത്താകണമെന്നില്ല; മരുന്നിന് പാർശ്വഫലങ്ങൾ ഒഴിവാക്കാൻ കഴിക്കാൻ പാടില്ലാത്ത ഭക്ഷ്യ പാനീയങ്ങളെക്കുറിച്ച് ആരോഗ്യ വിദഗ്ദ്ധർ
- അന്നൂരിലെ വീട്ടിലേക്ക് അനില എത്തിയത് സുദർശന്റെ ബൈക്കിൽ; അടിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്താനായില്ല; വീട്ടിൽ നിന്നിറങ്ങയപ്പോൾ ഇട്ടിരുന്ന സാരിയും അപ്രത്യക്ഷം; അനിലയുടെ ഫോൺ കണ്ടെത്തിയത് വെള്ളോറയിൽ; ഈ കൊലയിൽ സർവ്വത്ര ദുരൂഹതകൾ
- തിരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയാകും വരെ സുധാകരനു പകരം പ്രസിഡന്റിന്റെ ചുമതല നിർവഹിക്കാനാണ് തനിക്കു കിട്ടിയ നിർദേശമെന്ന് ഹസൻ; ചുമതല തിരികെ കിട്ടാത്തതിൽ സുധാകരന് അമർഷം; ലോക്സഭാ ഫലത്തിന് ശേഷം കെപിസിസിയിൽ പുനഃസംഘടന വന്നേക്കും; പുതിയ സ്ഥാനത്തിനായി നേതാക്കളും ചരടു വലിയിൽ
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍