ഉന്നത സ്വാധീനമുണ്ടെങ്കിൽ കോപ്പി അടിച്ചു പിടിക്കപ്പെട്ടാലും എഞ്ചിനീയറാകാം; തുണ്ടു വച്ചു പകർത്തിയ ഉത്തരങ്ങൾ ഒഴിവാക്കി മാർക്കിടാൻ ഉത്തരവ്; മൂന്നു വർഷത്തെ ഡീബാറിങ് ഒഴിവാക്കി പോളി വിദ്യാർത്ഥികളെ രക്ഷിക്കാൻ കള്ളക്കളി
തിരുവനന്തപുരം: കോപ്പി അടിച്ചു പിടിക്കപ്പെട്ടതിനെ തുടർന്നു ഭാവി തുലഞ്ഞവരൊക്കെ സ്വയം പഴിക്കട്ടെ. അവർ ഭരണകക്ഷിയുടെ വിദ്യാർത്ഥി സംഘടനയിൽ പ്രവർത്തിച്ചിരുന്നെങ്കിൽ സർക്കാർ പ്രത്യേക ഉത്തരവിറക്കി രക്ഷപ്പെടുത്തുമായിരുന്നു. അല്ലെങ്കിൽ മുട്ടം പോളീടെക്നിക് വിദ്യാർത്ഥികളുടെ കാര്യം മാത്രം അറിയുക.
പോളീടെക്നിക് പരീക്ഷയിൽ കോപ്പിയടിച്ച് പിടിച്ചവർ കുറ്റക്കാരാണെന്ന് കണ്ടിട്ടും ഇവരെ രക്ഷിക്കാൻ സർക്കാർ തലത്തിൽ നടത്തിയ പുതിയ തട്ടിപ്പിന്റെ രേഖകൾ മറുനാടൻ മലയാളിക്ക് ലഭിച്ചു. തുണ്ട് ഉപയോഗിച്ച് എഴുതിയ ഉത്തരങ്ങൾ ഒഴിവാക്കി വാല്യൂവേഷൻ നടത്തി മാർക്ക് ഇടാനും മറ്റു നടപടികൾ ഒഴിവാക്കാനുമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. ഇടുക്കി ജില്ലയിലെ മുട്ടം സർക്കാർ പോളിടെക്നിക്കിലെ വിദ്യാർത്ഥികൾക്കു വേണ്ടിയാണ് സർക്കാർ തലത്തിൽ പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.
2014 ഏപ്രിൽ മാസത്തിൽ നടന്ന ആറാം സെമസ്റ്റർ സിവിൽ എഞ്ചിനീയറിങ് പരീക്ഷയ്ക്കിടയിലാണ് ഇടുക്കി മുട്ടം പോളിയിലെ വിദ്യാർത്ഥികളിൽ ചിലർ തുണ്ട് വച്ച് പരീക്ഷ എഴുതിയത്. പരീക്ഷയ്ക്ക് അനുവദിക്കുന്ന റെഫറൻസ് ബുക്കിൽ തുണ്ട് തിരുകിക്കയറ്റി പരീക്ഷ എഴുതുകയായിരുന്നു. ഏകദേശം നാല്പതിലധികം കുട്ടികളെ പ്രത്യേക സ്ക്വാഡ് ഇത്തരത്തിൽ പിടികൂടി. ഇതിൽ മുപ്പതിലധികം വിദ്യാർത്ഥികൾ വലിയ തെറ്റുകൾ കാട്ടിയിട്ടില്ലെന്നു പരിശോധനാ സംഘത്തിന് ബോധ്യപ്പെടുകയും ഇവരെ മാനുഷികപരിഗണനയിൽ നടപടിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇവർ കോപ്പിയടിച്ചിട്ടില്ല എന്നു ബോധ്യമായതിനെ തുടർന്നാണ് നടപടി ഒഴിവാക്കിയത്. എന്നാൽ 10 വിദ്യാർത്ഥികൾ കുറ്റക്കാരാണെന്ന് സ്ക്വാഡ് സ്ഥിരീകരിച്ചു.
ഇതിനെതിരെ വിദ്യാർത്ഥികളും രക്ഷിതാക്കളും ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്റ്റർക്ക് പരാതി നൽകി. ടെക്നിക്കൽ എഡ്യൂക്കേഷൻ ജോയിന്റ് ഡയറക്ടർ ഡോ. എസ് രാധാകൃഷ്ണന്റെ നേതൃത്വത്തിലുളള സംഘം കോളജിലെത്തി പരിശോധന നടത്താതെയാണ് തങ്ങൾക്കെതിരെ റിപ്പോർട്ട് നൽകിയതെന്നും അതിനാൽ മറ്റൊരു അന്വേഷണം നടത്തണമെന്നും കാട്ടിയാണ് വിദ്യാർത്ഥികൾ പരാതി സമർപ്പിച്ചത്. അതിനൊപ്പം, ഒരു പ്രത്യേക സമുദായത്തെ തെരഞ്ഞുപിടിച്ചു കോപ്പിയടിയിൽ കുടുക്കാൻ ശ്രമം നടന്നു എന്ന പ്രചാരണവുമുണ്ടായി. അതേ സമയം പിടിക്കപ്പെട്ടവരിൽ എല്ലാ സമുദായത്തിലും പെട്ട കുട്ടികളുണ്ടായിരുന്നു എന്നതാണ് വാസ്തവം. ഏതായാലും ഭരണതലത്തിൽ ഈ വിദ്യാർത്ഥികൾക്കുള്ള സ്വാധീനത്തെ തുടർന്ന് ജൂൺ ആറിന് ടെക്നിക്കൽ എഡ്യൂക്കേഷൻ സീനിയർ ജോയിന്റ് ഡയറക്റ്ററുടെ നേതൃത്വത്തിൽ പുനരന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടു. സമിതിയുടെ വിചിത്രമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോപ്പി അടിച്ച് പിടിച്ചവരെ സഹായിക്കാനായി സർക്കാർ ഉത്തരവിറക്കിയത്.
പോളിയിൽ പരിക്ഷയിൽ കോപ്പി അടി നടന്നെന്നും വിദ്യാർത്ഥികൾ ചെറിയ രീതിയിലുളള തെറ്റുകൾ മാത്രമേ നടത്തയിട്ടുള്ളുവെന്നും അവർ തെറ്റ് ഉൾക്കൊള്ളാൻ തയ്യാറായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന് മുമ്പുളള സെമസ്റ്ററുകളിൽ ഇവർ നല്ല മാർക്ക് വാങ്ങിയവരാണ്; പോളി ടെക്നിക് കഴിഞ്ഞ് ലാറ്ററൽ എൻട്രി വഴി എഞ്ചിനീറിങ് പ്രവേശനത്തിനായി ശ്രമിക്കുന്നവരാണ് ഇവരിൽ മിക്കവരും; അതിനാൽ പരീക്ഷയിൽ കോപ്പി അടിച്ചതിന്റെ പേരിൽ ഇവർക്കെതിരെ നടപടി സ്വീകരിക്കരുതെന്നാണ് റിപ്പോർട്ട്. ഇത് കൂടാതെ പോളിയിലെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും പരീക്ഷാ നടത്തിപ്പിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെന്നും പറഞ്ഞ് കുറ്റം മുഴുവൻ സ്റ്റാഫിന്റെ തലയിൽ കെട്ടിവച്ചുള്ള റിപ്പോർട്ടാണ് നൽകിയിരിക്കുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ വകുപ്പിൽ ഈ വിദ്യാർത്ഥികൾക്കുള്ള സ്വാധീനം കൂടിയായപ്പോൾ സർക്കാർ അവർക്കനുകൂലമായി ഉത്തരവിറക്കുകയായിരുന്നു. ഉത്തരവിൽ പറഞ്ഞിരിക്കുന്നത് ഇവർ തുണ്ട് ഉപയോഗിച്ച് എഴുതിയ ഭാഗങ്ങൾ ഒഴിവാക്കി ബാക്കി ഉത്തരങ്ങൾക്ക് മാത്രം മാർക്ക് നൽകാനാണ്. ഇത് കൂടാതെ പോളിടെക്നിക് പരീക്ഷയിൽ പരിശോധന കർശനമാക്കാൻ ജില്ലാ തലത്തിൽ പ്രത്യേക സ്ക്വാഡിനെ നിയമിക്കാനും സർക്കാർ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.
വിദ്യാഭ്യാസവകുപ്പ് ഭരിക്കുന്ന കക്ഷിയുടെ വിദ്യാർത്ഥി സംഘടനയിൽ പെട്ട ചിലരെയും കോപ്പിയടിച്ചു പിടിച്ചിരുന്നതായും ഇവരുടെ സ്വാധീനം നിമിത്തമാണ് വിചിത്രമായ തീരുമാനം ഉണ്ടായതെന്നുമാണ് മറ്റ് വിദ്യാർത്ഥികൾ പറയുന്നത്. സാധാരണഗതിയിൽ തെളിവുസഹിതം കോപ്പിയടിച്ചു പിടിച്ചാൽ മൂന്നു വർഷത്തേക്ക് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഡീബാർ ചെയ്യും. ഒട്ടേറെപ്പേർ ഇതേപോലെ ഡീബാറിനു വിധേയമായിട്ടുണ്ട്. എന്നാൽ ഇവർക്കു മാത്രം എന്താണ് ഒരു പ്രത്യേകത എന്നാണ് മറ്റുവിദ്യാർത്ഥികളുടെ ചോദ്യം. അല്ലാത്ത പക്ഷം എല്ലാവരെയും കോപ്പിയടിക്കാൻ അനുവദിക്കണമെന്നും പിടിക്കപ്പെട്ടാൽ ഇതേപോലെ കോപ്പിയടിച്ചതെന്നു തെളിയുന്ന ഉത്തരങ്ങൾ ഒഴിവാക്കി മൂല്യനിർണ്ണയം നടത്തണമെന്നുമാണ് അവരുടെ പക്ഷം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍