മാർപാപ്പയുടെ തീരുമാനം മാർ ആലഞ്ചേരിയുടെ നിർദേശ പ്രകാരം; ഭൂമി വിവാദം ചൂടുപിടിച്ചു നിന്നപ്പോൾ മാർ എടയന്ത്രത്തിന് സിനഡ് ചേർന്ന് നൽകിയ എല്ലാ അധികാരങ്ങളും പോപ്പ് തിരിച്ചെടുത്തു; വിമത പ്രവർത്തനം നടത്തിയ വൈദിക സമിതിയെ പിരിച്ചുവിട്ടു; പോപ്പിന്റെ പ്രതിനിധി മാർ മാനത്തോടത്തിന് അയച്ച അതീവ രഹസ്യ കത്തിന്റെ കോപ്പി മറുനാടൻ പുറത്തുവിടുന്നു; ആലഞ്ചരിയെ പുറത്താക്കാൻ രംഗത്തിറങ്ങിയ വിമത വൈദികർക്കും മാർ എടയന്ത്രത്തിനും വത്തിക്കാൻ പണി കൊടുത്തത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സീറോ മലബാർ സഭയിലെ വിമത പ്രവർത്തനങ്ങളിൽ ഫ്രാൻസിസ് മാർപ്പാപ്പ ഇടപെട്ടുവെന്ന വാർത്ത പുറത്തുവന്നത് ഇന്നാണ്. കർദിനാളിന് എറണാകുളം - അങ്കമാലി അതിരൂപതകളിലെ അധികാരങ്ങൾ കുറച്ചത് മറുവിഭാഗം നേട്ടമായി ആഘോഷിക്കുമ്പോൾ തന്നെ വാസ്തവം മറ്റൊന്നാണെന്ന് ബോധ്യമാകുന്നു. താൽക്കാലിക വെടിനിർത്തലിന് ഉതകുന്ന വിധത്തിൽ കാര്യങ്ങൾ വരാൻ വേണ്ടി കർദിനാൾ മാർ ആലഞ്ചേരി തന്നെയാണ് വിഷയത്തിൽ ഇടപെടൽ നടത്തിയതെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്തുവന്നു. സഭയിലെ അധികാരമാറ്റങ്ങൾ സംബന്ധിച്ച തീരുമാനം മാർപ്പാപ്പ കൈക്കൊണ്ടത് മാർ ആലഞ്ചേരിയുടെ നിർദ്ദേശ പ്രകാരമാണെന്നാണ് വ്യക്തമാകുന്നത്. ഇത് വ്യക്തമാക്കുന്ന രഹ്യ കത്തിന്റെ പകർപ്പ് മറുനാടൻ മലയാളിക്ക് ലഭിച്ചു. ആലഞ്ചേരിയുടെ നിർദ്ദേശ പ്രകാരമാണ് നടപടിയെന്നാണ് വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘാധ്യക്ഷൻ കാർഡിനൽ ലിയനാർഡോ സാന്ദ്രീ നൽകിയ കത്തിൽ വ്യക്തമാക്കുന്നത്. ഇതോടെ മാർ ആലഞ്ചേരിക്കെതിരെ പടനയിച്ച വൈദികർക്കെതിരെയാണ് നടപടികൾ എന്ന് വ്യക്തമായി.
സീറോ മലബാർ സഭയിലെ ഭൂമിവിവാദത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളിൽ നടപടിക്ക് നിർദ്ദേശിച്ചത് മാർ ആലഞ്ചേരി തന്നെയായിരുന്നു. അദ്ദേഹം തന്നെയാണ് എടയന്ത്രത്തിന്റെ പകരക്കാരനായി മാർ മാനത്തോടത്തിനെ നിയമിക്കാൻ ആവശ്യപ്പെട്ടതും. ജനുവരിയിൽ സീറോമലബാർ സിനഡ് മാർ എടയന്ത്രത്തിന് നൽകിയ എല്ലാഅധികാരങ്ങളും വത്തിക്കാൻ തിരിച്ചെടുത്തുക്കുന്നതായും മാനത്തോടത്തിന്റെ നിയമന ഉത്തരവിൽ പറയുന്നത്. ഇത് കൂടാതെ വിമത പ്രവർത്തനം നടത്തിയ വൈദികസമിതി പിരിച്ചു വിടുന്നതായും വ്യക്തമാക്കുന്നു. ഇതോടെ ആലഞ്ചേരിയെ പുറത്താക്കാൻ വേണ്ടി രംഗത്തിറങ്ങിയവർക്ക് തന്നെയാണ് തിരിച്ചടിയെന്നാണ് വ്യക്തമാക്കുന്നത്.
ഫലത്തിൽ മറുനാടന്‍ ലഭിച്ച കത്തിന്റെ പകർപ്പിൽ നിന്നും വ്യക്തമാകുന്നത് എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണചുമതലയിൽ ഒരു കാരണ വശാലും സഹായ മെത്രാന്മാർക്ക് പങ്കുണ്ടാകില്ലെന്നാണ്. കർദിനാളിനെതിരെ പടനയിച്ച സഹായമെത്രാന്മാർ മാറ്റുന്ന തീരുമാനം കൈക്കൊണ്ടതോടെ സഭയിൽ ആലഞ്ചേരി കൂടുതൽ കരുത്തനായി. കൂടാതെ വത്തിക്കാൻ അദ്ദേഹത്തിനൊപ്പമാണെന്ന കൃത്യമായ സന്ദേശം നൽകാനും സാധിക്കു. സീറോ മലബാർ സഭയിലെ അധികാര വടംവലി തന്നെയാണ് ഇപ്പോഴത്തെ പ്രശ്നങ്ങളിലേക്ക് നയിച്ചത്. ഇതോടെയാണ് പാലക്കാട് രൂപത മെത്രാൻ ജേക്കബ് മനന്തോടത്തിനെ അതിരൂപത അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു കൊണ്ട് മാർപ്പാപ്പ തീരുാനം കൈക്കൊണ്ടത്. അതിരൂപതാ വൈദിക സമിതി അടക്കമുള്ള കാനോനിക സമിതികൾ പിരിച്ചുവിട്ടതും വിമത പ്രവർത്തനങ്ങൾ തടയിടുക എന്ന ലക്ഷ്യത്തോടെയാണഅ.
കർദിനാൾ ജോർജ് ആലഞ്ചേരി അതിരൂപത ആർച്ച് ബിഷപ്പായി തുടരുമെന്നും മാർപാപ്പയുടെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. തന്റെ അധികാരം കുറച്ചാലെങ്കിലും പ്രശ്നം തീരട്ടെ എന്നു കരുതിയുള്ള സ്ഥാനത്യാഗമായിരുന്നു ആലഞ്ചേരി പിതാവ് കൈക്കൊണ്ടത്. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി കച്ചവടവിവാദം ലിറ്റർജിയുടെയും അധികാര തർക്കത്തിന്റെയും ഭാഗമാണെന്ന് വത്തിക്കാന്‍ ബോധ്യമായിട്ടുണ്ട്. വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം തലവൻ കർദിനാൾ ലയനാ ദ്രോസാന്ദ്ര മാർപാപ്പയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതനുസരിച്ചാണ് ആലഞ്ചേരിയെ വിശ്വാസത്തിലെടുത്ത് നടപടികൾ സ്വീകരിച്ചത്.
ആലഞ്ചേരിയെ സമ്മർദ്ദത്തിലാക്കിയാണ് വിമതപക്ഷം സഹായമെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്തിനായി അധികാരം നേടിയെടുത്തത്. ഇങ്ങനെ ഭീഷണിപ്പെടുത്തി വാങ്ങിയ പുതിയ അപ്പോസ്തലിക്ക് അഡ്മിനിസ്ട്രേറ്റീവ് പദവിയും അദ്ദേഹത്തിന് കൈമോശം വന്നതും. ഇപ്പോഴത്തെ നിലയ്ക്ക് നിലവിൽ അധികാരങ്ങളില്ലാതെ തുടരുന്ന എടയന്ത്രത്തിനെയും അടക്കമുള്ള വിമതർക്കതിരെ അധികം താമസിയാതെ കൂടുതൽ നടപടികൾ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. ഓഗസ്റ്റിൽ ചേരുന്ന സിനഡ് നാല് മെത്രാന്മാർക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് സൂചനയാണ് വത്തിക്കാൻ നൽകുന്നത്.
വൈദിക സമിതി, പാസ്റ്ററൽ കൗൺസിൽ എന്നിവയടക്കം അതിരൂപതയിലെ കാനോനിക സമിതികൾ പിരിച്ചുവിട്ടതായാണ് ഉത്തരവിൽ പറയുന്നത്. വികാരി ജനറൽമാരടക്കം കൂരിയ പിരിച്ചുവിട്ടതായും ഉത്തരവ് വ്യക്തമാക്കുന്നു. ഈ കൂരിയ ആയിരുന്നു ആലഞ്ചേരിയെ പ്രതിക്കൂട്ടിലാക്കുന്ന നടപടി കൈക്കൊണ്ടത്. കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കാൻ വത്തിക്കാൻ സിറോ മലബാർ സഭാ സിനഡിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ നടപടികൾ കൈക്കൊള്ളുന്ന കാര്യത്തിൽല അടക്കം കർദിനാൡന് മുഖ്യറോൾ ലഭിക്കുമെന്നതും ഉറപ്പാണ്.
അതേസമയം സഭയിലെ ആഭ്യന്തര കാര്യങ്ങൾ സംബന്ധിച്ച അതീവ രഹസ്യമായ കത്ത് ചോർന്നതും വരും ദിവസങ്ങളിൽ വിവാദങ്ങൾക്ക് ഇടയാക്കാൻ സാധ്യതയുണ്ട്. സഭയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിർദ്ദേശിച്ചുള്ള കത്ത് ചോർന്നത് വത്തിക്കാനും ഗൗരവത്തിൽ എടുത്തേക്കും. ഈ കത്തു ചോർന്നത് എങ്ങനെയെന്നും വത്തിക്കാന്റെ അന്വേഷണ പരിധിയിൽ വന്നേക്കും. സ്വതന്ത്ര സഭയായ സീറോ മലബാർ സഭയിൽ വത്തിക്കാൻ കൂടുതൽ ഇടപെടൽ നടത്തുമെന്ന കൃത്യമായി സൂചനയും ഇപ്പോഴത്തെ സംഭവ വികാസങ്ങളോടെ ഉണ്ടായിട്ടുണ്ട്.
മാർ ജേക്കബ് മനത്തോടത്തിന്റെ സ്ഥാനാരോഹണം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ വച്ചാണ് നടക്കുക. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ്പ് ജാംബത്തിസ്ത ദിക്വാത്രോയുടെ സാന്നിധ്യത്തിൽ ഔദ്യോഗികമായി അദ്ദേഹം സ്ഥാനം ഏറ്റെടുക്കും. എറണാകുളം അങ്കമാലി അതിരൂപതയിലെ കോടംതുരുത്തിൽ 1947 ഫെബ്രുവരി 22 -നാണ് മാർ മനത്തോടത്തിന്റെ ജനനം. പരേതരായ കുര്യനും-കത്രീന ദന്പതികളുടെ മകനാണ്. കോടംതുരുത്ത് എൽപി സ്കൂൾ, കുത്തിയതോട് ഇസിഇകെ യൂണിയൻ ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് എറണാകുളം സേക്രഡ് ഹാർട്ട് മൈനർ സെമിനാരിയിൽ ചേർന്നു. പൂണെ പേപ്പൽ സെമിനാരിയിൽ തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി.
1972 നവംബർ നാലിന് പൗരോഹിത്യം സ്വീകരിച്ചു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക ദൈവാലയത്തിൽ അസിസ്റ്റന്റ് വികാരിയായും കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലിന്റെ സെക്രട്ടറിയായും സേവനം ചെയ്ത ശേഷം റോമിലെ പ്രസിദ്ധമായ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. എറണാകുളം അതിരൂപതാ സെക്രട്ടറി, കർദിനാൾ മാർ ആന്റണി പടിയറയുടെ സെക്രട്ടറി, അതിരൂപതാ കോടതിയിലെ നീതി സംരക്ഷകൻ, ബന്ധ സംരക്ഷകൻ, അതിരൂപതാ ചാൻസലർ, ആലോചനാസമിതി അംഗം, 'സേവ് എ ഫാമിലി പ്ലാൻ ഇന്ത്യ'യുടെ എക്സിക്യൂട്ടീവ് സെക്രട്ടറി, എളമക്കര, ചെന്പ് പള്ളികളിൽ വികാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി അദ്ധ്യാപകൻ എന്നീ നിലകളിൽ ശുശ്രൂഷ ചെയ്തു.
1992 നവംബർ 28 -ന് എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. പിന്നീട് 1996 നവംബർ 11 -ന് പാലക്കാട് രൂപതയുടെ മെത്രാനായി നിയമിതനായി. നിലവിൽ സിബിസിഐ ഹെൽത്ത് കമ്മീഷൻ അംഗം, സീറോ മലബാർ വിശ്വാസ പരിശീലന കമ്മീഷൻ ചെയർമാൻ എന്ന നിലകളിലും ശുശ്രൂഷ ചെയ്തുവരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍