ക്രിസ്മസ് രാത്രിയിൽ കുർബാന അർപ്പിച്ചാൽ ജീവൻ ഇല്ലാതാക്കിക്കളയും; ഒരു സ്ത്രീയടക്കം പത്തോളം ഗൂണ്ടകൾ ചേർന്ന് സീറോ-മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ആലഞ്ചേരിയെ വധിക്കുമെന്ന് ഭീഷണി മുഴക്കുന്ന വീഡിയോ പുറത്തുവന്നു; ആറ് ഗൂണ്ടകളെ റിന്യൂവൽ സെന്ററിലും ബിഷപ്പ് ഹൗസിലുമായി വിമത വൈദികർ താമസിപ്പിച്ചുവെന്നും ആരോപണം; സംഭവം പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മീഷണർക്ക് പരാതി
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സീറോ-മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയെ വധിക്കാൻ ഒരുസംഘം വൈദികർ ഗൂഢാലോചന നടത്തിയതായി ആരോപണം.പിതാവിനെ നേരിൽ കണ്ട് ഒരുസംഘം ഭീഷണി മുഴക്കുന്ന വീഡിയോയും പുറത്തുവന്നു.ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ കാത്തലിക് ഫോറം പ്രസിഡന്റ് അഡ്വ.മെൽബിൻ മാത്യു കൊച്ചി സിറ്റി അസിസ്റ്റന്റ് കമ്മീഷണർ മുമ്പാകെ പരാതി നൽകി.
മാർ ആലഞ്ചേരി പിതാവിനെ വധിക്കണമെന്ന ഉദ്ദേശ്യത്തോടും കരുതലോടും കൂടി 2017 ഡിസംബറിൽ ആറ് ഗൂണ്ടകളെ റിന്യൂവൽ സെന്ററിലും ബിഷപ്പ് ഹൗസിലുമായി താമസിപ്പിച്ചു. എന്നാൽ, ഈ ഗൂഢപദ്ധതി പരാജയപ്പെട്ടു. ഇതുകൂടാതെ ഡിസംബർ 23 ന് അന്ന ഷിബി എന്ന സ്ത്രീയൂടെ നേതൃത്വത്തിൽ പത്തോളം ഗൂണ്ടകൾ ആലഞ്ചേരി പിതാവിനെ തടസ്സപ്പെടുത്തി ക്രിസ്മസ് രാത്രിയിൽ കുർബാന അർപ്പിച്ചാൽ ജീവൻ ഇല്ലാതാക്കി കളയുമെന്ന് ഭീഷണിപ്പെടുത്തി.
കർദ്ദിനാളിനെ അന്ന ഷിബിയും സംഘവും ചോദ്യംചെയ്യുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോയിൽ പറയുന്നത്:
എറണാകുളം-അങ്കമാലി രൂപതകളിലെ ഭൂമി ഇടപാടുകളെ സംബന്ധിച്ച് വാർത്തകൾ വന്നു. അന്വേഷിച്ചപ്പോൾ സത്യമാണെന്ന് അറിയുകയും ചെയ്തു. അതിൽ പിതാവിന്റ ഭാഗത്തുനിന്ന് മറുപടി ഞങ്ങൾക്ക് വേണം എന്ന് പറഞ്ഞുകൊണ്ട് അന്ന ഷിബിയുടെ നേതൃത്വത്തിൽ കർദ്ദിനാൾ മാർ ആലഞ്ചേരിയിൽ നിന്ന് ഒരു സംഘം വിശദീകരണം തേടുന്ന വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് അഡ്വ. മെൽബിൻ മാത്യു കൊച്ചി സിറ്റി അസി. പൊലീസ് കമ്മിഷണർക്ക് കർദ്ദിനാളിന്റെ ജീവൻ അപകടത്തിലാണെന്ന് വ്യക്തമാക്കി പരാതി നൽകിയിട്ടുള്ളത്.>
ഞങ്ങൾ പിതാവിന്റെ കയ്യിൽ മുത്താറില്ലേ.. അതുകൊണ്ട് ഞങ്ങൾക്ക് ഇക്കാര്യത്തിൽ മറുപടി വേണം എന്ന് പറഞ്ഞുകൊണ്ടാണ് പിതാവിനോട് ചോദ്യങ്ങൾ അന്ന ഷിബി ചോദിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു സ്ഥിതിവിശേഷം ഉണ്ടായത്? എങ്ങനെയാണ് ആർക്കും ന്യായീകരിക്കാൻ പറ്റാത്ത ഒരു ക്രയവിക്രയം നടന്നത്? ഇതിൽ അങ്ങേക്കുള്ള പങ്കെന്താണ്? ഇത്തരം ചോദ്യങ്ങളാണ് ഉന്നയിച്ചത്.
ഇതുസംബന്ധിച്ച അന്വേഷണം നടക്കുകയാണെന്നും അന്തിമ റിപ്പോർട്ട് കിട്ടിയ ശേഷമേ ഇക്കാര്യത്തിൽ മറുപടി പറയാനാകൂ എന്നും മാർ ആലഞ്ചേരി ഇതിന് മറുപടി നൽകുന്നു. അതിനുശേഷം ഇതിൽ ആക്ഷൻ ഉണ്ടാവുമെന്നും കർദിനാൾ വിശദീകരിക്കുന്നുണ്ട്.
ആക്ഷൻ എടുക്കുന്നതിനെ കുറിച്ചല്ല താൻ ചോദിച്ചതെന്ന് അന്ന പറയുന്നു. ഇങ്ങനെ ഒരു ആരോപണത്തിൽ അന്വേഷണം നടത്തുകയും അതിൽ പറഞ്ഞകാര്യങ്ങൾ സത്യസന്ധമാണെന്ന് വ്യക്തമാകുകയും ചെയ്തതിന് തെളിവുകൾ തങ്ങളുടെ കൈവശമുണ്ടെന്ന് അന്ന വ്യക്തമാക്കുന്നു.
അതെങ്ങനെയെന്ന് പിതാവ് ചോദിക്കുമ്പോൾ അത് ഞങ്ങളുടെ കയ്യിലുണ്ടെന്ന് പറഞ്ഞുകൊണ്ട് ഈ അഴിമതിക്ക് പിതാവ് എന്തു മറുപടി പറയുമെന്ന് അന്ന ചോദ്യംചെയ്യുന്നു. അറുപതു കോടി രൂപയുടെ കടബാധ്യത തീർക്കാൻ വേണ്ടി ഭൂമിവിറ്റതിൽ എന്തു മറുപടിയുണ്ടെന്നാണ് ചോദ്യംചെയ്യൽ.
ഇതോടെ ഇരുവരും ശബ്ദമുയർത്തി സംസാരം തുടരുകയും വാക്കേറ്റത്തിലേക്ക് നീങ്ങുകയുമാണ്. ഇതിൽ മധ്യസ്ഥനുമല്ല.. നിങ്ങൾക്ക് മറുപടിയും പറയുന്നില്ല എന്ന് പറയുകയാണ് കർദ്ദിനാൾ.
എന്നാൽ പിതാവ് മധ്യസ്ഥനാണ് എന്ന നിലയിൽ ഉത്തരം പറയേണ്ടിവരും. അങ്ങയുടെ കൈവെള്ളയിൽ മുത്തുന്നതുകൊണ്ടുതന്നെ ഇത് അറിയാൻ ഞങ്ങൾക്ക് അവകാശമുണ്ട്. എന്ന് പറഞ്ഞതോടെ എന്നാൽ നിങ്ങൾ കോടതിയിൽ ചോദ്യം ചെയ്തോ എന്നാണ് പിതാവ് പറയുന്നത്.
ഞങ്ങൾക്ക് കോടതിയിൽ ചോദ്യം ചെയ്യേണ്ടെന്നും ഞങ്ങൾ കൈമുത്താൻ വരുന്നത് കോടതിയിൽ അല്ലെന്നും അന്ന പറയുന്നു. നിങ്ങൾ എന്റെ കയ്യിൽ മുത്തണമെന്നൊന്നും എനിക്ക് നിർബന്ധമില്ലെന്ന് പറഞ്ഞുകൊണ്ട് തന്റെ നിലപാട് വ്യക്തമാക്കുകയാണ് ആലഞ്ചേരി പിതാവ്. ഈ വിഷയത്തിൽ ഞാൻ വച്ചിരിക്കുന്ന കമ്മിഷന്റെ ഫൈനൽ റിപ്പോർട്ട് ഇതുവരെ തന്നിട്ടില്ല. അതു തന്നിട്ടേ ഇതിൽകൂടുതൽ ഞാൻ പറയത്തുള്ളൂ. ഇനി നിങ്ങളെന്നെ ചോദ്യം ചെയ്യണ്ട. - അദ്ദേഹം പറയുന്നു.
ഇതോടെ ഞങ്ങളുന്നയിച്ച ആരോപണങ്ങൾക്ക് എന്താണ് മറുപടിയെന്നായി അന്നയുടെ ചോദ്യം. ഇല്ല. അതൊക്കെയിവിടെ ചോദ്യം ചെയ്യുന്നതെന്തിന്? ഇതെന്താ കോടതിയാണോ എന്ന് ആലഞ്ചേരി ചോദിക്കുന്നു. ഞങ്ങൾ അൽമായരുടെ വേദനയാണ് ഇത് എന്ന് അന്ന പറയുന്നു. അൽമായരുടെ പ്രതിനിധികളോട് ഞാൻ പറഞ്ഞിരുന്നു ഇതേ നിലപാടെന്ന് പിതാവ് മറുപടി നൽകുന്നു.
പിതാവേ ഞാനിപ്പോഴും ചോദിക്കുന്ന കാര്യം നിങ്ങൾക്ക് മനസ്സിലായിട്ടില്ല എന്നും എന്തുകൊണ്ട് ഈ ഭൂമി ഇടപാടുകളെ കുറിച്ച് മൂന്നുമാസമായിട്ടും അന്വേഷിക്കുന്നില്ല എന്നും അന്ന ചോദിക്കുന്നു. ഞങ്ങളുടെ നേർച്ചപ്പണവും ഞങ്ങളുടെ വിയർപ്പുമാണ് ഇവിടെ എത്തിയിട്ടുള്ളത്. - അവർ പറയുന്നു. നിങ്ങൾ ചോദിച്ചതിനേക്കാളും ശക്തമായി ഇവിടെ അൽമായർ ചോദിച്ചിട്ടുണ്ട്. അതിന്റെ പേരിലാണ് അന്വേഷണ കമ്മിഷനെ വച്ചിട്ടുണ്ട്. അതിന്റെ ഫൈനൽ റിപ്പോർട്ട് കിട്ടിയാൽ തുടർ നടപടികളെടുക്കും. അതാണ് സഭയുടെ രീതി. ഇതിൽ കൂടുതലൊന്നും പറയാനില്ല - ഇത്രയും മറുപടി നൽകി പിതാവ് എഴുന്നേൽക്കുന്നു. പിന്നെയും ചോദ്യം ഉയരുന്നെങ്കിലും കൂടുതലൊന്നും പറയാതെ കർദ്ദിനാൾ മുറിയിൽ നിന്ന് ഇറങ്ങിപ്പോകുന്നതാണ് ദൃശ്യത്തിൽ.
ഇത് കോടതിയിൽ ചോദ്യംചെയ്യേണ്ടെ എന്ന് ചോദിക്കുമ്പോൾ ചോദ്യം ചെയ്തോ എന്നായിരുന്നു പിതാവിന്റെ മറുപടി.
ഫാ.കുര്യാക്കോസ് മുണ്ടാടൻ, ഫാ.പോൾ കരേടൻ, ഫാ.ജോസഫ് പാറേക്കാട്ടിൽ,ഫാ.ജോയ്സ് കൈതക്കാട്ടിൽ, ഫാ.ബെന്നി മാരാംപരമ്പിൽ എന്നിവർക്കെതിരെയാണ് ഗൂഢാലോചന ആരോപിക്കുന്നത്.എറണാകുളം-അഹ്കമാസി അതിരൂപതാ സഹായ മെത്രാന്മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പിതാവിന്റെ നേതൃത്വത്തിൽ നടക്കുന്ന സേവ് എ ഫാമിലി എന്ന സംഘടനയുടെ മറവിൽ പാവങ്ങളെ സഹായിക്കാൻ എന്ന പേരിൽ, ഫാ.അഗസ്റ്റിൻ വട്ടോളിയുടെ നേതൃത്വത്തിൽ മാവോയിസ്റ്റുകൾക്കും മറ്റു തീവ്രവാദ സംഘടനകൾക്കും സഹായം ചെയ്യുന്നതായ വിവരം കിട്ടിയപ്പോൾ മാർ ആലഞ്ചേരി താക്കീത് ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിനാണ് വൈദിക സമിതി സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയതെന്നാണ് പരാതിയിലെ ആരോപണം.
ഈ മാസം മൂന്നിന് എറണാകുളം ബസലിക്ക പള്ളിയിൽ ഫാ.കുര്യാക്കോസ് മുണ്ടാടന്റെ നേതൃത്വത്തിൽ അറുപതിലേറെ വൈദികർ സംഘം ചെർന്ന് അനുമതിയില്ലാതെ പരസ്യമായി ബസലിക്കയിൽ നിന്ന് ബിഷപ്പ് ഹൗസിലേക്ക് മാർച്ച നടത്തിയിരുന്നു. പിന്നീട് ബിഷപ്പ് ഹൗസിന്റെ മുമ്പിൽ വച്ച് വാർത്താസമ്മേളനം നടത്തി വെല്ലുവിളി മുഴക്കി.ഇതിനിടെയിലാണ് സഹായ മെത്രാനായ മാർ എടയന്ത്രത്തിന്റെ ശബ്ദരേഖ പുറത്ത് വന്നത്. ഇതിൽ, ആലഞ്ചേരി പിതാവിനെതിരെയും പ്രൊക്യുറേറ്റർക്കെതിരെയും പകയോടെ സംസാരിക്കുന്നത് കേൾക്കാം.
ഫാ.അഗസ്റ്റിൻ വട്ടോളി കുർബാന ചൊല്ലാതെ വിധ്വംസക പ്രവർത്തനങ്ങൾ നടത്തിവരുന്നയാളാണെന്ന് പരാതിയിൽ ആരോപിക്കുന്നു. ഇദ്ദേഹത്തിന്റെ എല്ലാവിധ പ്രവർത്തനങ്ങൾക്കും ഒത്താശ നൽകുന്നത് മാർ എടയന്ത്രത്ത് പിതാവ് ആണ്. ഫാ.കുര്യാക്കോസ് മുണ്ടാടനെയും, ഫാ.പോൾ കരേടനെയും മെത്രാന്മാരായി വാഴിക്കാത്തതിൽ അവർക്ക് കടുത്ത വിരോധം ആലഞ്ചേരി പിതാവിനോടുണ്ട്. ധ്യാനത്തിന്റെ മറവിൽ പല പ്രശ്നങ്ങളും ഉണ്ടാക്കിയിട്ടുള്ള പാറേക്കാട്ടിലച്ചനും തന്നെ ആലഞ്ചേരി പിതാവ് താക്കീത് ചെയ്തതിലുള്ള വിരോധമാണ്. ഇതോടെയാണ് ഏതുവിധത്തിലും ആലഞ്ചേരി പിതാവിനെ ഇല്ലായ്മ ചെയ്ത് രൂപതയിലെ അധികാരം പിടിച്ചടക്കാനാണ് ശ്രമം. ഇതോടെ കാനഡയിൽ നിന് ് സേവ് എ ഫാമിലിയുടെ പേരിൽ വരുന്ന പണം ഉപയോഗിച്ച് വിധ്വംസ്ക പ്രവർത്തനങ്ങൾ നടത്തുകയാണ് ലക്ഷ്യമെന്നും പരാതിയിൽ ആരോപിക്കുന്നു.
വിശ്വാസം സംരക്ഷിക്കേണ്ട വൈദികർ തെരുവിലിറങ്ങി പരസ്യമായി നിയമവ്യവസ്ഥകളെ വെല്ലുവിളിച്ചതിന്റെ പിന്നിൽ ബ്ലാക്ക് മാസ് നടത്തുന്ന ആളുകളുടെയും മയക്ക് മരുന്ന വിൽപ്പനക്കാരുടെയും സഹായത്തോടെയാണെന്ന് സംശയിക്കുന്നു.ഇവരുടെ ഫോൺകോളുകൾ പരിശോധിച്ചാൽ ഇതിന്റെ തെളിവുകൾ കിട്ടുമെന്നും പരാതിയിൽ പറയുന്നു.ഇവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും മഹറോൺ നിയമപ്രകാരവും കേസെടുക്കേണ്ടതാണെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.വധഭീഷണി, ഗൂഢാലോചന എന്നിവയെ കുറിച്ച് പ്ര്ത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കണമെന്നും കൊച്ി സിറ്റി അസിസ്റ്റന്റ് കമ്മീഷണർക്ക് അയച്ച പരാതിയിൽ പറയുന്നു.
സഹായ മെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, ഫാ.കുര്യാക്കോസ് മുണ്ടാടൻ, ഫാ.അഗസ്റ്റിൻ വട്ടോളി, ഫാ.പോൾ തേലക്കാടൻ, ഫാ.ജോസ് പാറേക്കാട്ടിൽ, ഫാ.പോൾ കരേടൻ, ഫാ.ബെന്നി മാരാംപറമ്പിൽ,ഫാ.ജോയസ് കൈതേക്കാട്ടിൽ,അന്ന ഷിബ്ി എന്നിവർക്കെതിരെ കേസെടുത്ത് നിയമപരമായ നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്