മാധവിക്കുട്ടിയെക്കാൾ ശരി കമലാ സുരയ്യ ആണെന്ന് സ്ഥാപിക്കാൻ കമലിന്റെ തിരക്കഥയിൽ ശ്രമമുണ്ടോ? മോദി വിമർശനത്തിന് പിന്നാലെ ഹിന്ദു മത അവഹേളനം കൂടിയായതോടെ വിദ്യാബാലന്റെ പിന്മാറ്റം ഉറപ്പിച്ചു; കമലിന്റെ സിനിമയിൽ വിദ്യാബാലൻ അഭിനയിക്കില്ലെന്ന് സ്ഥിരീകരണം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മാധവിക്കുട്ടിയിൽ നിന്ന് കമലാ സുരയ്യയിലേക്കുള്ള ദൂരം അഭിനയിക്കാൻ ബോളിവുഡ് സുന്ദരി വിദ്യാ ബാലൻ എത്തില്ലെന്ന് ഉറപ്പായി. മോദി വിരോധിയായ കമലിന്റെ സിനിമയിൽ അഭിനയിക്കരുതെന്ന അഭിപ്രായങ്ങളെ മുഖവിലയ്ക്കെടുത്തായിരുന്നു നടി ഈ നിഗമനത്തിലേക്ക് എത്തിയത്. ഇതിനൊപ്പം മറ്റൊരു വാദവും നടി സ്വാധീനിച്ചെന്നാണ് സൂചന. കമലിന്റെ ആമിയെന്ന സിനിമ വലിയ വിവാദങ്ങൾക്ക് തുടക്കമിടും. ജെസി ഡാനിയലിന്റെ ജീവിതകഥയുമായി ബന്ധപ്പെട്ട് സെല്ലുലോയിഡ് എന്ന സിനിമയും ചില വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. കെ കരുണാകരനേയും മറ്റും വിവാദത്തിലേക്ക് അനാവശ്യമായി വലിച്ചിഴച്ചിരുന്നു. ഇതിന് സമാനമായി ആമിയെന്ന സിനിമ മതപരമായ വിവാദങ്ങൾ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചന.
ശ്രീകൃഷ്ണ ഭക്തയായ മാധവിക്കുട്ടിയുടെ ഇസ്ലാം മതത്തിലേക്കുള്ള മാറ്റം സാമൂഹിക-രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്തിരുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് പലവാദങ്ങൾ സജീവമായി ചർച്ചയാക്കിയിരുന്നു. ഇതിന് പുതിയ തലം നൽകാനാണ് കമൽ ആമിയെന്ന തിരക്കഥയിൽ ശ്രമിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മാധവിക്കുട്ടിയിൽ നിന്ന് കമലാ സുരയ്യയിലേക്കുള്ള മാറ്റം വിശദീകരിക്കുമ്പോൾ ഹിന്ദു മതത്തെ പ്രതിരോധത്തിലാക്കുന്ന ചിന്തകൾ കടന്നു വരുന്നുണ്ട്. ഹിന്ദു സംഘടനകൾ ഇതിനെതിരെ വ്യാപകമായി പ്രതിഷേധിക്കാനും അവസരമൊരുങ്ങും. ആമിയെന്ന സിനിമയുടെ തിരക്കഥയുടെ രൂപം മനസ്സിലാക്കിയാണ് കമലിനെതിരെ ബിജെപി, സംഘ പരിവാർ നേതാക്കൾ ഇപ്പോഴേ വർഗ്ഗീയ ചുവയുള്ള ആരോപണവുമായി രംഗത്ത് വരുന്നത്. ഇതെല്ലാം മനസ്സിലാക്കിയാണ് വിദ്യാ ബാലൻ മലയാള സിനിമയിൽ നിന്നും പിന്മാറുന്നത്. നടിയുടെ പിന്മാറ്റം ഉറപ്പായതോടെ ആമിയെന്ന സിനിമയുടെ പ്രവർത്തനവും പൂർണ്ണമായും നിലയ്ക്കും.
ഡിസംബർ 20 മുതൽ അറുപത് ദിവസത്തേക്കാണ് ആമിക്കായി വിദ്യാബാലൻ കമലിന് ഡേറ്റ് നൽകിയത്. എന്നാൽ സിനിമാ പ്രതിസന്ധി കാരണം ഡിസംബർ 20ന് ചിത്രീകരണം തുടങ്ങിയില്ല. നിർമ്മതാക്കളും തിയേറ്റർ ഉടമകളുമായുള്ള തർക്കം തീർന്നാലെ ഇനി മലയാള സിനിമാ ചിത്രീകരണം തുടങ്ങൂ. സമീപ കാലത്തൊന്നും ഇതിന് സാധ്യതയുമില്ല. അതായത് ഫെബ്രുവരി പകുതിയെങ്കിലുമായാലേ സിനിമാ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകൂ. ഡിസംബർ 20 മുതൽ ദിവസങ്ങൾ തുടങ്ങിയാൽ ഏതാണ്ട് ഫെബ്രുവരി അവസാനം വരെയാണ് വിദ്യാബാലൻ ആമിയെന്ന സിനിമയ്ക്കായി മാറ്റി വച്ചിരുന്നത്. ഇത് അവസാനിക്കുമ്പോൾ മാത്രമേ സിനിമാ പ്രതിസന്ധി തീരൂവെന്ന് സാരം. അതുകൊണ്ട് തന്നെ നിയമപരമായ പ്രശ്നങ്ങളൊന്നും ഇല്ലാതെ തന്നെ വിദ്യാബാലന് ആമിയെന്ന സിനിമയിൽ നിന്ന് പിന്മാറാനാകും.
ബോളി വുഡിലെ ഏറ്റവും തിരക്ക് പിടിച്ച നടിയാണ് വിദ്യാ ബാലൻ. എട്ട് മാസം മുമ്പ് വിദ്യക്ക് കമൽ തിരക്കഥ നൽകി. ആവേശത്തോടെ ഫോട്ടോഷൂട്ടിൽ വിദ്യ പങ്കെടുത്തു. ഗാനങ്ങൾ റെക്കോർഡ് ചെയ്തു സെറ്റിന്റെ പണിയും തീർന്നു. രാജ്യാന്തര ചലച്ചിത്രമേളക്ക് ശേഷം ഡിസംബർ 20ന് ചിത്രീകരണം തുടങ്ങാനായിരുന്നു തീരുമാനം. ഇതിനിടെ വിദ്യാബാലൻ സംവിധായകനെ ഞെട്ടിച്ച് കൂടുതൽ സമയമാവശ്യപ്പെട്ടു. അപ്രതീക്ഷിതമായി എത്തിയ സിനിമാ സമരവും കാര്യങ്ങൾ പ്രതികൂലമാക്കി. നിരന്തരം അന്വേഷിച്ചപ്പോഴും കഥാപാത്രത്തെ ഉൾക്കൊള്ളാൻ കൂടുതൽ സമയം വേണമെന്ന മറുപടി മാത്രമാണ് വിദ്യ നൽകിയത്. ലഭിക്കുന്ന സൂചന അനുസരിച്ച് തിരക്കഥ വായിച്ചതോടെ മാധവിക്കുട്ടിയിൽ നിന്ന് കമലാ സുരയ്യയിലേക്കുള്ള മാറ്റത്തിൽ ഒളിച്ചിരിക്കുന്ന വിവാദം വിദ്യാ ബാലന് മനസ്സിലായെന്നാണ് മറുനാടന്‍ ലഭിക്കുന്ന സൂചന. ഈ സാഹചര്യത്തിൽ ആമിയിൽ നായികയാവാൻ വിദ്യാ ബാലിൻ എത്തില്ല.
കേന്ദ്ര സർക്കാറിന്റെ പല പദ്ധതികളുടേയും ബ്രാൻഡ് അംബാസിഡറാണ് വിദ്യ. പ്രധാനമന്ത്രി മോദിയുമായും നല്ല ബന്ധമുണ്ട്. നോട്ട് നിരോധനത്തെ അനുകൂലിച്ച് കരുതലോടെ പ്രതികരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ആമിയിൽ അഭിനയിക്കരുതെന്ന് ചില സംഘപിരവാർ നേതാക്കളും വിദ്യാ ബാലനോട് ആവശ്യപ്പെട്ടിരുന്നു. ഹിന്ദു മതം തെറ്റാണെന്നും ഇസ്ലാം ആണ് ശരിയെന്നും വരുത്താനാണ് ശ്രമം. അതീവ രഹസ്യമായി തയ്യാറാക്കിയ തിരക്കഥയിൽ ചിത്രീകരണ സമയത്തും മാറ്റം വരുമെന്നും ആർഎസ്എസ് നേതൃത്വം സംശയിക്കുന്നു. ഒരു മുസ്ലിം ലീഗ് നേതാവിന്റെ വലയിൽ കുടങ്ങിയാണ് മാധവിക്കുട്ടിയുടെ മതംമാറ്റം ഉണ്ടായതെന്നാണ് ആർഎസ്എസ് നിലപാട്. ഇതിനെ കുറിച്ച് ആമിയെന്ന സിനിമയിൽ ഒന്നുമില്ലെന്നാണ് പിരവാറുകാരുടെ പക്ഷം. ഈ സാഹചര്യത്തിലാണ് കമലിന്റെ ആമിക്കെതിരെ പ്രതിഷേധിക്കാൻ സമയം നോക്കി കാത്തിരിക്കുന്നതും.
ഈ സാഹചര്യത്തിൽ കമലിനെ വിളിച്ച് പുതിയ ചിത്രത്തിൽ അഭിനായിക്കാനില്ലെന്ന് വിദ്യാ ബാലൻ തുറന്നു പറഞ്ഞതായി സൂചനയാണ് മറുനാടന്‍ ലഭിക്കുന്നത്. ഇതോടെ മലയാളിയുടെ മനസ്സിൽ പ്രേമത്തിന്റെ വിത്തുകൾ വിതച്ച മാധവിക്കുട്ടിയുടെ ജീവതം വെള്ളിത്തിരയിലെത്തുന്നതിൽ ആദ്യ പ്രതിസന്ധിയുമെത്തി. പുതിയ നായികയെ കമൽ തേടിത്തുടങ്ങിയെന്നാണ് സൂചന. ബോളിവുഡിലെ താരറാണിയാണ് വിദ്യാബാലനെങ്കിലും മലയാളിയാണ് നടി. പാലക്കാട് ജില്ലയിലെ പുത്തൂർ പൂതംകുറിശ്ശിയിലെ ഒരു അയ്യർ കുടുംബത്തിലാണ് വിദ്യ ബാലൻ ജനിച്ചത്. മുംബൈയിലെ ചെമ്പൂരിലെ സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് സെന്റ് സേവ്യേർസ് കോളേജിൽ സോഷ്യോളജിയിൽ ബിരുദം നേടി. ചക്രം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായാണ് വിദ്യ അഭിനയരംഗത്ത് കാലെടുത്തുവയ്ക്കുന്നത് എന്നാൽ പിന്നീട് ഈ പ്രോജക്ട് നിന്ന് പോകുകയായിരുന്നു. ചക്രത്തിന്റെ സംവിധായകനും കമലായിരുന്നു. ഈ സിനിമ പാതി വഴിക്ക് നിന്നെങ്കിലും വിദ്യ ബോളിവുഡിലെ താരമായി. സിൽക് സ്മിതയുടെ ജീവിതം പകർന്നാടി ദേശീയ അവാർഡും നേടി. കഹാനിയിലൂടെ മാറ്റ് പല മടങ്ങുയർന്നു. അതുകൊണ്ട് തന്നെ മാധവിക്കുട്ടിയുടെ കഥ പറയുന്ന കമൽ ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി വിദ്യ എത്തുന്നതിനെ പ്രതീക്ഷയോടെ ഏവരും കണ്ടു.
അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ തിയേറ്ററുകളിൽ സിനിമ തുടങ്ങുന്നതിനു മുമ്പ് ദേശീയ ഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ കമൽപെട്ടതോടെ എല്ലാം മാറി മറിഞ്ഞു. മോദിയെ വിമർശിച്ച സംവിധായകന്റെ തിരക്കഥയെ കുറിച്ചു സംശയവും പരിവാറുകാർ വിദ്യാബാലനെ ധരിപ്പിച്ചു. ഇതോടെ സിനിമ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. അതിന് ശേഷം അനുനയത്തിന് ശ്രമിച്ചെങ്കിലും അഭിനയിക്കാനില്ലെന്ന് നടി വ്യക്തമാക്കി. ഇതോടെ പുതിയ നടിയെ തേടുകയാണ് കമൽ എന്നാണ് സൂചന. മുരളി ഗോപിയാണ് മാധവിക്കുട്ടിയുടെ ഭർത്താവായി അഭിനയിക്കുന്നത്. പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനൂപ് മേനോനും നായക പ്രാധാന്യമുള്ള വേഷത്തിലെത്തുന്നു. ഇതിൽ വിദ്യാ ബാലനുമായി നിർണ്ണായക സ്വാധീനമുള്ള കഥാപാത്രത്തെയാണ് അനൂപ് മേനോന് മാറ്റിവച്ചിരുന്നത്. തന്റെ കരിയറിലെ സുപ്രധാന നിമിഷമായി വിദ്യാ ബാലനൊപ്പം അഭിനയിക്കാനുള്ള അവസരത്തെ അനൂപ് കണ്ടിരുന്നു. കമലിന്റെ പ്രസ്താവനയോടെ അനൂപിന്റെ മോഹമാണ് വിദ്യാ ബാലന്റെ പിന്മാറ്റത്തോടെ പൊളിയുന്നത്.
മാധവിക്കുട്ടി എന്ന പേരിൽ മലയാളത്തിലും കമലാദാസ് എന്ന പേരിൽ ഇംഗ്ലീഷിലും രചനകൾ നടത്തിയിരുന്ന മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരി മതം മാറി മുസ്ലിമായത് വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു. അവർക്ക് കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിനോടുള്ള പ്രണയം മൂലം അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം മതം മാറിതയാണെന്നും പിന്നീട് പ്രചരിച്ചു. അവരുടെ സുഹൃത്തായിരുന്ന പ്രശസ്ത മാദ്ധ്യമ പ്രവർത്തക ലീലാ മേനോൻ എഴുതിയ ലേഖനത്തിലാണ് ഈ വെളിപ്പെടുത്തൽ ഉണ്ടായിരുന്നത്. അന്ത്യം വരെയും മുസ്ലിമായി ജീവിച്ച മാധവിക്കുട്ടിയെ തിരുവനന്തപുരം പാളയം പള്ളി ഖബർസ്ഥാനിലാണ് അടക്കം ചെയ്തത്. അവരുടെ ജീവിതത്തെയും സാഹിത്യത്തെയും കുറിച്ചാണ് പുതിയ ചിത്രത്തിലൂടെ കമൽ പറയാനാഗ്രഹിച്ചത്. ഇതിലാണ് ആർഎസ്എസ് വിവാദത്തിന്റെ സാധ്യതകൾ കാണുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍