വിനോദ് കുട്ടപ്പന്റെ അക്കൗണ്ടിലേക്ക് ഒഴുകിയ കോടികൾ യുപിഎ സർക്കാരിന്റെ അഴിമതി ഇടപാടുകളുടേതോ? എൻഫോഴ്സ്മെന്റ് അന്വേഷണം പുതിയ ദിശയിൽ; മന്മോഹന്റെ സെക്രട്ടറിയായിരുന്ന ടികെഎ നായരും കോൺഗ്രസ് നേതാക്കളും സംശയത്തിന്റെ നിഴലിൽ
എം എസ് സനിൽകുമാർ
തിരുവനന്തപുരം: ഗൾഫിൽ നിന്ന് കേരളത്തിലേക്ക് കോടികളുടെ ഹവാല പണം എത്തിയ സംഭവത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം കഴിഞ്ഞ യു.പി.എ സർക്കാരിന്റെ കാലത്തുനടത്തിയ ഇടപാടുകളിലേക്ക് നീങ്ങുന്നു. മുൻ പ്രധാനമന്ത്രി മന്‍മോഹൻസിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന ടി.കെ.എ നായരുടെ കുടുംബാംഗങ്ങളും തിരുവനന്തപുരം സ്വദേശിയായ അഡ്വ. വിനോദ്കുമാർ കുട്ടപ്പനും പങ്കാളികളായ ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണമാണ് യു.പി.എ സർക്കാരിലേക്ക് നീങ്ങുന്നത്. മൂന്ന് വർഷത്തിനിടെ വിനോദ്കുമാർ കുട്ടപ്പന്റെ അക്കൗണ്ടുകൾ വഴി 50 കോടിയോളം രൂപയാണ് കേരളത്തിലെത്തിയത്. കഴിഞ്ഞ മെയ് മാസം ആദ്യം വിനോദ്കുമാർ കുട്ടപ്പന്റെ വീട്ടിൽ നടന്ന റെയ്ഡിൽ നിന്നാണ് പണമിടപാടിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഗൾഫിൽ നിന്നെത്തിയ പണത്തിന് പുറമേ വിവിധ സഹകരണ ബാങ്കുകളിലായി 15 കോടി രൂപയോളം നിക്ഷേപിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു.
പത്തനംതിട്ട കടമ്പനാട് സ്വദേശിയായ ജോൺ ഗീവർഗ്ഗീസ് കുരുവിള എന്നയാളാണ് വിനോദ്കുമാറിന്റെ അക്കൗണ്ടുകളിലേക്ക് പണമയച്ചത്. സൗദിയിലെ ദമ്മാമിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് ജോൺ ഗീവർഗ്ഗീസ് കുരുവിള. നെടുമങ്ങാട്ടുള്ള ഒരാശുപത്രിയുടെ ഓഹരി വാങ്ങാൻ വേണ്ടിയാണ് പണമയച്ചതെന്നാണ് വിനോദ്കുമാറിന്റെയും ജോണിന്റെയും മൊഴി. എന്നാൽ ഈ മൊഴി എൻഫോഴ്സ്മെന്റ് വകുപ്പ് മുഖവിലയ്ക്കെടുത്തിട്ടില്ല. പരസ്പരവിരുദ്ധമായ വിവരങ്ങളാണ് ഇരുവരുടെയും മൊഴികളിലുള്ളതെന്നാണ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പറയുന്നത്. നെടുമങ്ങാട്ടുള്ള ആശുപത്രി വളരെ ചെറിയ ഒന്നാണ്. ഈ ആശുപത്രിയുടെ ഓഹരി വാങ്ങാൻ ഇത്രയും പണം ആവശ്യമില്ലെന്ന് എൻഫോഴ്സ്മെന്റ് വകുപ്പ് ചൂണ്ടിക്കാണിക്കുന്നു.
ജോണിന് പണത്തിന്റെ കൃത്യമായ ഉറവിടം വ്യക്തമാക്കാനുമായിട്ടില്ല. ജോണിന്റെ ബോസ് തന്നതാണ് പണമെന്നാണ് എൻഫോഴ്സ്മെന്റിനോട് വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ ഇത്രയും പണം ബോസ് എന്തിനുവേണ്ടി ജോണിന് നൽകിയെന്നതിന് വ്യക്തത വന്നിട്ടില്ല. ഒരു ബോസ് സ്വന്തം ജീവനക്കാരന് ഇത്രയും പണം എന്തുവിശ്വാസ്യതയുടെ പേരിൽ നൽകി എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ ജോണിനായിട്ടില്ല. പണത്തിന്റെ ഉറവിടം സംബന്ധിച്ചും മറ്റ് വിവരങ്ങൾ സംബന്ധിച്ചും തെളിവുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് എൻഫോഴ്സ്മെന്റ് വകുപ്പ്.
പണമയച്ചതിൽ ഒട്ടേറെ നിയമലംഘനങ്ങൾ നടന്നിട്ടുണ്ടെന്നാണ് അന്വേഷണ ഏജൻസിയുടെ പ്രാഥമിക വിലയിരുത്തൽ. വിദേശനാണ്യ നിയമങ്ങളുടെ ലംഘനം നടന്നിട്ടുണ്ട്. ഇതിനിടെ വിനോദ്കുമാർ കുട്ടപ്പനും മുൻപ്രധാനമന്ത്രി മന്‍മോഹൻസിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ നായരുടെ കുടുംബാംഗങ്ങളും ചേർന്ന് ആരംഭിച്ച കമ്പനിയും സംശയത്തിന്റെ നിഴലിലാണെന്ന് എൻഫോഴ്സ്മെന്റ് വകുപ്പ് വ്യക്തമാക്കി. ടി.കെ.എ നായരുടെ മകൾ മിനി നായരും ഭർത്താവ് ജയകൃഷ്ണനും വിനോദ്കുമാർ കുട്ടപ്പനും ഭാര്യ ശ്രീകുമാരിയും ചേർന്നാണ് കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2014 മെയ് 24 ന് കമ്പനി രജിസ്റ്റർ ചെയ്തു. അഗ്രിതോ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഈ കമ്പനിയുടെ ഇടപാടുകളെക്കുറിച്ചും അന്വേഷണം നടന്നുവരികയാണ്.
വർഷങ്ങളായി ഡൽഹി കേന്ദ്രീകരിച്ചാണ് വിനോദ്കുമാർ കുട്ടപ്പന്റെ പ്രവർത്തനം. കഴിഞ്ഞ യു.പി.എ സർക്കാരിലെ പ്രമുഖരുമായെല്ലാം വിനോദ്കുമാറിന് അടുത്തബന്ധമുണ്ട്. ടി.കെ.എ നായരുമായും വളരെ അടുത്ത ബന്ധമാണ് വിനോദ്കുമാറിനുള്ളത്. ഇവർ തമ്മിൽ എന്തെങ്കിലും ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന അന്വേഷണമാണ് ഡൽഹി കേന്ദ്രീകരിച്ച് എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. മുൻ യു.പി.എ സർക്കാർ നടത്തിയ വിവിധ ഇടപാടുകൾ ഏജൻസികൾ പരിശോധിച്ചുവരികയാണ്. ഈ ഇടപാടുകളുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക കൈമാറ്റമാണ് നടന്നതെന്ന സൂചനകളെത്തുടർന്നാണ് ഈ അന്വേഷണം. ഒരു ചെറിയ ആശുപത്രിയുടെ ഓഹരി വാങ്ങാൻ 50 കോടിയോളം രൂപ ആവശ്യമില്ലെന്നിരിക്കെ എങ്ങനെ ഇത്രയുംപണം വിനോദ്കുമാറിന്റെ അക്കൗണ്ടിലെത്തി എന്നതാണ് സംശയകരം.
തിരുവനന്തപുരത്തെ കേരനാട് എന്ന പത്രത്തിന്റെ മറവിലും കോടികളുടെ വെട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. വിനോദ് കുമാർ കുട്ടപ്പന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ പത്രം. പത്രം അച്ചടിക്കുന്ന പ്രസിൽ അന്വേഷണ ഏജൻസികൾ റെയ്ഡ് നടത്തിയിരുന്നു. വിനോദിന്റെ ഓഫീസിലും പ്രസിലും നടത്തിയ റെയ്ഡിൽ പത്രത്തിന്റെ പേരിൽ വൻസാമ്പത്തിക തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. യു.പി.എ സർക്കാരിൽ വൻ സ്വാധീനമാണ് അഡ്വക്കേറ്റ് വിനോദ്കുമാർ കുട്ടപ്പന് ഉണ്ടായിരുന്നത്. ഒട്ടേറെ കോൺഗ്രസ് നേതാക്കളുമായും വിനോദ് അടുത്ത ബന്ധം പുലർത്തിയിരുന്നു. വിനോദിന്റെ ഈ ബന്ധങ്ങളൊക്കെ അന്വേഷണത്തിന്റെ പരിധിയിൽവരുമെന്ന് എൻഫോഴ്സമെന്റ് വൃത്തങ്ങൾ മറുനാടൻ മലയാളിയോട് പറഞ്ഞു.
പണത്തിന്റെ സ്രോതസ്സ് സംബന്ധിച്ച് വിനോദ്കുമാറിന്റെയും ജോൺ ഗീവർഗ്ഗീസ് കുരുവിളയുടെയും വിശദീകരണം ലഭിച്ചശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് എൻഫോഴ്സ്മെന്റിന്റെ തീരുമാനം.
Stories you may Like
- അടുത്ത കാലത്ത് എത്തിയത് 10,000 കോടിയുടെ വിദേശ ഹവാല; രണ്ടും കൽപ്പിച്ച് ഇഡി ഇറങ്ങുമ്പോൾ
- കുഞ്ചത്തൂരിൽ എൻഐഎ എത്തിയത് ബിഹാറിൽ എത്തിയ ഹവാല ഫണ്ടിന്റെ ഉറവിടം തേടി
- മഹാദേവ് ഓൺലൈൻ വാതുവയ്പ് ആപ്പിന്റെ കഥ
- മഹാദേവ് വാതുവയ്പ് ആപ്പിലൂടെ പ്രമോട്ടർമാർ ദിവസവും സമ്പാദിച്ചത് 200 കോടി
- കേരളത്തിൽ വീണ്ടും ഹവാല മാഫിയ സജീവമാകുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍