കൊലയാളി മുഹമ്മദ് നിസാം ഏമാന്മാർക്ക് വളരെ പ്രിയപ്പെട്ട 'സാർ', സഹതടവുകാരുടെ ആശ്രിത വത്സലൻ; ഭക്ഷണം അടക്കം എല്ലാ സൗകര്യവും എത്തിക്കാൻ പുറത്തു മാനേജർമാരും ബന്ധുക്കളും; ജയിൽ അധികൃതർക്ക് സമ്മാനപ്പെരുമഴ
തൃശൂർ: കഴിക്കാൻ എന്നും സ്പെഷൽ ദം ബിരിയാണി, പരിചരിക്കാൻ മത്സരിക്കുന്ന ജയിൽ അധികൃതർ, സാർ എന്നു വിളിച്ചു ബഹുമാനിക്കുന്ന കാക്കിധാരികൾ. അങ്ങനെ ജയിൽജീവിതം ശരിക്കും ആസ്വദിക്കുകയാണ് ചന്ദ്രബോസ് വധക്കേസിൽ അറസ്റ്റിലായ ക്രൂരനായ വ്യവസായി നിസാം. അകത്തുള്ള തങ്ങളുടെ മുതലാളിക്ക് എല്ലാ സൗകര്യവും എത്തിച്ചുകൊടുക്കാൻ വേണ്ടി വിയ്യൂർ സെൻട്രൽ ജയിലിനു പുറത്തു സദാ ചുറ്റിക്കറങ്ങുന്നുണ്ട്്് ഇയാളുടെ മാനേജർമാരും മറ്റ് ആശ്രിതരും. ഇതിനു കൂട്ടുനിൽക്കുന്നതാകട്ടെ ജയിൽ സൂപ്രണ്ടിനു താഴെയുള്ള ഉദ്യോഗസ്ഥനും ഒരു ഓഫീസറും, പ്രമുഖനായ ഒരു വാർഡർ തുടങ്ങിയവരും.
ജയിലിനുള്ളിൽ മര്യാദരാമനാണു നിസാം എന്നാണു വിവരം. മാനസാന്തരം വന്നിട്ടൊന്നുമല്ലത്രേ, ജയിൽ അധികൃതരുടെ ഉപദേശം അനുസരിച്ചാണ് സ്വഭാവമാറ്റം. ജയിലിലെ പെരുമാറ്റം ജാമ്യം ലഭിക്കാൻ സഹായിക്കുമെന്നും മറ്റു തടവുകാരോട് സൗഹൃദത്തോടെ പെരുമാറണമെന്നും ഉപദേശിച്ചത് ഇദ്ദേഹത്തിന്റെ അടുത്ത അനുയായിയും ജയിൽ സൂപ്രണ്ടിനു താഴെയുള്ള ഉദ്യോഗസ്ഥനുമാണ്. പണ്ട് നിസാം വനിതാ എസ്ഐയെ തന്റെ ആഡംബരക്കാറിൽ പൂട്ടിയിട്ടുവെന്ന കേസിൽ എല്ലാ സഹായവും ചെയ്ത ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. അതിന്റെ പ്രതിഫലമായി നിസാം നൽകിയത് പുതിയൊരു കാറാണ്. ഇപ്പോഴും അതിലാണ് ഈ ഉദ്യോഗസ്ഥൻ കറങ്ങുന്നത്.
എറണാകുളത്തെ ജയിലിലായിരുന്ന ഈ ഉദ്യോഗസ്ഥൻ ഏതാനും മാസങ്ങൾക്കു മുമ്പാണ് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് സ്ഥലം മാറ്റം വാങ്ങിയെത്തിയത്. ഈ ഉദ്യോഗസ്ഥൻ ഇവിടെയുള്ളതിനാലാണ് നിസാമിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റാതെ വിയ്യൂരിലേക്കുതന്നെ കൊണ്ടുവന്നതത്രേ. എന്നാൽ സഹതടവുകാരോട് നന്നായി പെരുമാറാൻ മാത്രമേ ഈ ഉദ്യോഗസ്ഥൻ ഉപദേശിച്ചുള്ളു. അതേസമയം അതിൽനിന്ന് ഒരുപടികൂടി മുകളിലാണ് നിസാമിന്റെ പ്രവർത്തനങ്ങൾ. സഹതടവുകാർക്ക് ജാമ്യത്തിന് അപേക്ഷ നൽകാനും അപ്പീലിനുമൊക്കെ പണം നൽകിക്കൊണ്ടാണ് നിസാം എല്ലാവരുടെയും തലൈവനായി വിലസുന്നത്.
ജയിൽവാസം തനിക്ക് നാണക്കേടാണെന്നും മുന്‍മന്ത്രി ബാലകൃഷ്ണപിള്ളയൊക്കെ കിടന്നതുപോലെ തന്നെ ആശുപത്രിയിലേക്ക് മാറ്റണമെന്നും നിസാം ഉത്തരവിട്ടിട്ടുണ്ട്. ഇതിനുവേണ്ടി ജയിലിലെ പ്രമുഖ ഓഫീസർക്ക് 10 ലക്ഷം രൂപയാണ് വാഗ്ദാനം. അത്യാവശ്യഘട്ടത്തിൽ കോടതി ഉത്തരവില്ലാതെ തന്നെ ഈ ഓഫീസർക്ക് തടവുകാരെ ആശുപത്രിയിലേക്ക് മാറ്റാൻ അധികാരമുണ്ട്. എന്നാൽ മാദ്ധ്യമങ്ങൾ കുഴപ്പമുണ്ടാക്കുമെന്നു ഭയന്ന് ഇദ്ദേഹം മനസില്ലാ മനസോടെ വിസമ്മതിക്കുകയായിരുന്നു. തടവുകാർക്കും ജയിൽ ഉദ്യോഗസ്ഥർക്കും നിസാമിനെ പേടിയും ബഹുമാനവുമാണ്. സാർ എന്നാണ് സീനിയർ ഉദ്യോഗസ്ഥർ പോലും ഇയാളെ വിളിക്കുന്നത്.
നിസാമിന്റെ സഹായം പ്രതീക്ഷിച്ച് സഹായിക്കാനായി ഉദ്യോഗസ്ഥർ ആവേശം കാട്ടുകയാണത്രേ. വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന നിസാമിന് ദിവസവും ഉച്ചഭക്ഷണമായി എത്തിച്ചത് ചിക്കൻ ബിരിയാണിയാണ്. രണ്ടാഴ്ചയായി ഇത് കൃത്യമായി നൽകുന്നത് സഹതടവുകാരെ ഉപയോഗിച്ചാണ്. ഹെഡ്വാർഡർമാരും ഭക്ഷണച്ചുമതലയുള്ള ഉദ്യോഗസ്ഥനും അറിഞ്ഞാണ് ജയിൽചട്ടം മറികടന്ന നടപടി. വൻ കോഴ വാങ്ങി സമ്പന്നർക്ക് എല്ലാ സൗകര്യവും ജയിലിൽ ചെയ്തുകൊടുക്കുന്നുവെന്ന ആരോപണം ശരിവയ്ക്കുന്നതാണ് സംഭവം.നിസാമിനെ ഫെബ്രുവരി മൂന്നിനാണ് വിയ്യൂർ ജയിലിൽ കൊണ്ടുവന്നത്. നിസാമിന്റെ അനുചരന്മാർ ജയിലധികൃതരെ സ്വാധീനിച്ച് ഇഷ്ടഭക്ഷണവും വൈദ്യസാഹായം അടക്കമുള്ള വിഐപി പരിഗണനയും നേടിയെടുക്കുകയായിരുന്നു. ജയിലിലെ ഡി ബ്ലോക്കിലെ സെല്ലിലാണ് നിസാം കഴിയുന്നത്. നിസാം വന്ന ശേഷം സേവനതൽപ്പരരായ രണ്ടു തടവുകാരെ നിസാമിന് കൂട്ടായി അധികൃതർ നൽകി. അവരാണ് ജയിലിൽ വിൽപ്പനക്കായി ഉണ്ടാക്കുന്ന ബിരിയാണി ദിവസവും എത്തിക്കുന്നത്.
മറ്റു തടവുകാരുടെ ഉച്ചയൂണിനുശേഷം നിസാമിനു പുറത്തെ മുന്തിയ ഹോട്ടലിൽനിന്ന് പ്രത്യേകം ദം ബിരിയാണി എത്തിക്കുന്ന ചുമതല ഗേറ്റ് ഡ്യൂട്ടിയിലുള്ള പ്രമുഖവാർഡർക്കാണ്. മുൻപ് ജയിൽ പരിസരത്തുനിന്ന് ഒരു കിലോ കഞ്ചാവുമായി പിടിയിലായ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
ആഴ്ചയിൽ ഒരുദിവസം മാത്രമേ പ്രതികളെ കാണാൻ ബന്ധുക്കൾക്ക് അവസരം നൽകാവു എന്നാണ് ജയിൽ നിയമം. എന്നാൽ നിസാമിന് എന്നും സന്ദർശകരാണ്. നിസാമിന്റെ സഹോദരങ്ങൾ, സുഹൃത്തുക്കൾ ബന്ധുക്കൾ, മാനേജർമാർ എന്നിവർ ജയിലിനു സമീപത്തുതന്നെ മുറിയെടുത്ത് താമസമാക്കിയുണ്ടെന്നാണ് വിവരം.
പ്രമുഖ സന്ദർശകരുടെ വിവരങ്ങൾ രേഖപ്പെടുത്താറില്ല. നിസാമിനെ കൊണ്ടുവന്നശേഷം സിസി ടിവി ക്യാമറകൾ അറ്റകുറ്റപ്പണി ചെയ്തിരുന്നു. എന്നാൽ ഇയാളെ താമസിപ്പിക്കുന്ന ബി ബ്ളോക്കിൽ മാത്രം കാമറകൾ പ്രവർത്തിപ്പിക്കാറില്ല. സെല്ലിൽ കിടക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചതോടെ ഇയാൾക്ക് ഇരിക്കാൻ ഗാർഡ്റൂമിൽ പ്രത്യേക സൗകര്യം ഒരുക്കിയാണ് ജയിൽ അധികൃതർ തങ്ങളുടെ മുതലാളിയോടുള്ള കൂറു കാട്ടുന്നത്.
നേരത്തെ നിസാമിനെ ബാംഗ്ലൂരിൽ തെളിവെടുപ്പിനായി കൊണ്ടുപോയതും വിവാദത്തിലായിരുന്നു. തെളിവെടുപ്പിനെന്നും പറഞ്ഞ് നിസാമിനെയും കൊണ്ടു ബാംഗ്ലൂരിൽ പോയത് ഉല്ലാസയാത്രയ്ക്കായിരുന്നു. നിസാമിന്റെ പേരിലുള്ള സ്വത്തുക്കൾ ബിനാമി പേരിലേക്ക് മാറ്റുകയായിരുന്നു ഇതിന്റെ ലക്ഷ്യമെന്ന ആരോപണവമുണ്ട്. പൊലീസ് സംഘത്തിനൊപ്പമുള്ള ഉല്ലാസയാത്രയുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. നിസാം അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ ഫോൺ ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. റോൾസ് റോയ്സ് കാറിന് മുന്നിൽ നിന്ന് ഫോൺ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കസ്റ്റഡിയിൽ കഴിയുന്ന നിസാമിന് ഉന്നതരെ ബന്ധപ്പെടാനും കേസ് ഒതുക്കാനും പൊലീസ് എല്ലാ സഹായവും ചെയ്യുന്നുവെന്ന് ഈ തെളിവുകളിൽ കൂടി വ്യക്തമാണ്. ബാംഗ്ലൂരിലേക്ക് തൃശ്ശൂരിൽ നിന്നും യാത്രതിരിച്ച പൊലീസ് സംഘം പിന്നീട് നിസാമിന്റെ റോൾസ് റോയിസ് കാറും ഉപയോഗിച്ചുവെന്നാണ് വ്യക്തമാക്കുന്നത്.
അതുകൊണ്ട് തന്നെ കൊലയാളിയാണെങ്കിലും പൊലീസുകാർക്ക് കൺകണ്ട ദൈവമായി മാറിയിട്ടുണ്ട് നിസാം. സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിച്ച കൊന്ന വിവാദ വ്യവസായി നിസാമിനെ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ദിവസം തോറും പുറത്തുവരുന്നത്. കൊലപാതക കേസുമായി യാതൊരു ബന്ധവുമില്ലെന്നിരിക്കെയാണ് അന്വേഷണ സംഘം തമിഴ്നാട്ടിലും കർണ്ണാടകത്തിലും നിസാമുമായി ഉല്ലായാത്ര പോയത്.
Stories you may Like
- ട്രെയിൻ പിടിക്കാൻ പ്ലാറ്റ്ഫോമിലേക്ക് എസ്യുവി കയറ്റിയ യുപി മന്ത്രി വിവാദകുരുക്കിൽ
- മോദിക്കായി ഒരുക്കിയ സുരക്ഷാ കവചം ചോർച്ചിയത് പച്ചവെളിച്ചമോ?
- മോഹൻലാലും ഭാര്യയും പിന്നെ ജയറാമും പാർവ്വതിയും; മോദിക്കൊപ്പം നിറയാൻ സൂപ്പർതാര കുടുംബങ്ങളും
- എസ് എഫ് ഐ വെല്ലുവിളി ഏറ്റെടുത്ത് ഗവർണർ കോഴിക്കോട് എത്തുമ്പോൾ
- സിദ്ധാർത്ഥിന്റെ കൊലപാതകം ആത്മഹത്യയാക്കി മാറ്റാൻ ശ്രമം
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍