വിസാ തട്ടിപ്പുകേസ് പ്രതിയുടെ ബലാത്സംഗ ആരോപണം കെട്ടുകഥ; ബിന്ദു ഖാസിയെ ലോഡ്ജിലെത്തിച്ചത് മുംബൈ പൊലീസിന്റെ സഹായം ലഭിക്കാത്തതിനാൽ: സസ്പെൻഷനിലായ പൊലീസുകാർ മറുനാടൻ മലയാളിയോട് പറഞ്ഞത്
തൃശൂർ: വിസാതട്ടിപ്പു കേസിൽ മുംബൈയിൽ അറസ്റ്റിലായ യുവതിയെ ഹോട്ടലിൽ എത്തിച്ച് പൊലീസുകാർ ബലാത്സംഗം ചെയ്തുവെന്ന ആരോപണം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 25 ഓളം പേർക്ക് വിസ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലെ യുവതിയാണ് ഈ ആരോപണം ഉന്നയിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതിയ അയച്ചതും തുടർന്നാണ് ചാലക്കുടി പൊലീസ് സ്റ്റേഷനിലെ എസ്ഐ അടക്കമുള്ള മൂന്ന് പേരെ സസ്പെന്റ് ചെയ്തതും. എന്നാൽ പൊലീസ് കസ്റ്റഡിയിൽ ബലാത്സംഗം ചെയ്യപ്പെട്ട പരാതി മനപൂർവ്വം കെട്ടിച്ചമച്ചതാണെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. ഇത് സംബന്ധിച്ച തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും പൊലീസുകാർ പറയുന്നു. ചാലക്കുടി കേന്ദ്രീകരിച്ച് ലക്ഷങ്ങളുടെ വിസാ തട്ടിപ്പ് നടത്തിയ പ്രതി ബിന്ദു ഖാസി ബലാത്സംഗ കഥ കെട്ടിച്ചമച്ചതാണെന്ന് എസ്.ഐ ഡേവിസ്, എഎസ്ഐ ഗിരിജാ വല്ലഭൻ, വനിത പൊലീസ് ഓഫീസർ സുനിത ഹംസ എന്നിവർ മറുനാടൻ മലയാളിയോട് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്: തൃശ്ശൂർ മുരിങ്ങൂർ സ്വദേശിയായ ബിന്ദു ഖാസി ജോലി ആവശ്യത്തിനായാണ് 16 വർഷങ്ങൾക്ക് മുൻപ് മുബൈയിൽ എത്തുന്നത്. ബി.എസ്.സി നഴ്സിങ് കഴിഞ്ഞ ബിന്ദു ചില ആശുപത്രികളിൽ ജോലി ചെയ്തിരുന്നു. ബോംബെ ജീവിതത്തിനിടയിൽ പരിചയപ്പെട്ട ഖത്തർ എംബസിയിലെ ഉദ്യോഗസ്ഥനായ സുഡാൻകാരൻ അബ്ദുൾ റഹ്മാൻ ഖാസിയുമായുള്ള വിവാഹശേഷമാണ് ഇരുവരും ബിസിനസ് രംഗത്തേക്ക് തിരിഞ്ഞത്. ഖത്തർ എംബസിയിലെ അബ്ദുൾറഹ്മാൻ ഖാസിയുടെ സ്വാധീനം ഉപയോഗിച്ച് വിവിധ രാജ്യങ്ങളിലേക്കുള്ള ഷോർട്ട് ടേം, സ്റ്റുഡന്റ് വിസ തരപ്പെടുത്തിക്കൊടുക്കുന്ന ട്രാവൽ ഏജൻസിയാണ് പിന്നീട് കോടികളുടെ തട്ടിപ്പിന്റെ കേന്ദ്രമായി മാറിയത്. 2011-ൽ ചാലക്കുടിയിൽ ഒരു വിവാഹത്തിന് ബിന്ദു ഖാസി എത്തിയതോടെയാണ് കേരളത്തിൽ തട്ടിപ്പിന്റെ കഥ ആരംഭിക്കുന്നത്.
അവിടെ വച്ച് പരിചയപ്പെട്ട നിക്സൻ എന്ന യുവാവ് മുഖാന്തിരമാണ് കേസിലെ പരാതിക്കാരൻ ജോസിലേക്ക് ബിന്ദുവെത്തുന്നത്. ഖത്തർ എംബസിയിലെ ഉദ്യോഗസ്ഥനായ ഭർത്താവിന്റെ സ്വാധീനത്തിൽ ഖത്തർ മന്ത്രാലയത്തിന് കീഴിൽ 5 ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്ന ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞായിരുന്നു ബിന്ദുവിന്റ ചാലക്കുടിയിലെ തട്ടിപ്പ്. ജോസിന്റെ ചാലക്കുടി സൗത്ത് ഇന്ത്യൻ ബാങ്കിലെ അക്കൗണ്ട് വഴി 40 ലക്ഷം രൂപയോളം ബിന്ദു ഖാസി ട്രാൻസ്ഫർ ചെയ്തു. പണം നൽകിയവർ പറഞ്ഞ സമയം കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നതോടെ ജോസിന് നേരെ തിരിയുകയായിരുന്നു.
ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചാലക്കുടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തട്ടിപ്പിനിരയായവരുടെ വിവരങ്ങൾ ശേഖരിച്ച ശേഷമാണ് പൊലീസ് ബിന്ദുവിനെ തേടിപ്പുറപ്പെട്ടത്. അന്വേഷണ ചുമതലയുള്ള ചാലക്കുടി എസ്.ഐ ഡേവിസ്, എ.എസ്.ഐ ഗിരിജാവല്ലഭൻ, വനിതാ പൊലീസ് സുനിത ഹംസ എന്നിവർക്കൊപ്പം പരാതിക്കാരനായ ജോസിനേയും ഇയാളുടെ സുഹൃത്തായ ബോംബെയിൽ സ്ഥലപരിചയമുള്ള മണ്ണാർക്കാട് സ്വദേശി സലീമിനെയും കൂട്ടിയാണ് ട്രെയിൻ മാർഗം സെപ്റ്റംബർ 29ന് തുരന്തോ എക്സ്പ്രസിൽ മുംബൈക്ക് തിരിച്ചത്.
ഒക്ടോബർ ഒന്നിന് മുംബൈ മീരാ റോഡിലുള്ള ജാങ്കിറ്റ് കോംപ്ലക്സിലെ ബിന്ദു ഖാസിയുടെ ഫ്ളാറ്റിൽ നിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. പ്രദേശത്തെ് കശ്മീര പൊലീസ് സ്റ്റേഷനിൽ സഹായത്തിനായി പോയെങ്കിലും ആവശ്യത്തിന് പൊലീസുകാരില്ലെന്ന് പറഞ്ഞ് അവർ മടക്കുകയായിരുന്നുവെന്ന് എസ്.ഐ ഡേവിസ് പറയുന്നു. താനെ കോടതിയിൽ ഹാജരാക്കിയ ശേഷമാണ് ബിന്ദു ഖാസിയെ കേരള പൊലീസിന് കസ്റ്റഡിയിൽ ലഭിച്ചത്. താനെ മജിസ്ട്രേറ്റ് കോടതിയുടെ പരിധിയിൽ ഇവർക്ക് കേസൊന്നുമില്ലാത്തതിനാൽ ബിന്ദുവിന്റെ അഭിഭാഷകന്റെ കൂടി അപേക്ഷ പരിഗണിച്ചാണ് അവരെ കോടതി കേരളത്തിലേക്ക് കൊണ്ടുവരാൻ അനുമതി നൽകിയതെന്ന് എ.എസ്.ഐ ഗിരിജാവല്ലഭൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
ഡോംബ്വില്ലിയിലെ ന്യൂ ഇന്ത്യ റസിഡൻസി എന്ന ഹോട്ടലിലാണ് അന്ന് രാത്രി തങ്ങിയത്. വനിതാ പൊലീസിനൊപ്പം ബിന്ദു ഖാസിയെ ഒരു മുറിയിലും അതിന് നേരെ എതിർവശത്തുള്ള മുറിയിൽ താനും എസ്ഐയുമാണ് താമസിച്ചതെന്നും എ.എസ.്ഐ ഗിരിജാവല്ലഭൻ സാക്ഷ്യപ്പെടുത്തുന്നു. പരാതിക്കാരനായ ജോസും, സുഹൃത്ത് സലീമും, മറ്റൊരു ഫ്ളോറിലും. ട്രെയിൻ ടിക്കറ്റ് തരപ്പെട്ടില്ലെന്ന വിവരത്തിനൊപ്പം ഫ്ളൈറ്റിലാണ് മടക്കയാത്രയെന്നത് അപ്പോൾ തന്നെ മേലുദ്യോഗസ്ഥരെ വിളിച്ച് പറഞ്ഞിരുന്നതായും മൂവരും സാക്ഷ്യപ്പെടുത്തുന്നു. പിറ്റേന്ന് ഉച്ചക്ക് 2.45 നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് പൊലീസുകാർ പ്രതികളെ കൊണ്ട് കൊച്ചിയിൽ എത്തിയത്. പരാതിക്കാരനായ ജോസും, സലീമും ട്രെയിനിലാണ് മടങ്ങിയത്.
ഒക്ടോബർ രണ്ടിന് വൈകുന്നേരം ചാലക്കുടിയിലെത്തി ആശുപത്രിയിലെ പരിശോധനക്ക് ശേഷമാണ് ബിന്ദു ഖാസിയെ റിമാന്റ് ചെയ്തത്. മജിസ്ട്രേറ്റിനോടോ, ആശുപത്രിയിലെ ഡോക്ടറോടോ ഇത്തരത്തിലൊരു പരാതിയും പ്രതി പറഞ്ഞിരുന്നില്ല. ഒരു മാസത്തെ ജയിൽ വാസത്തിനൊടുവിലാണ് ബിന്ദു ഖാസി പുറത്തിറങ്ങുന്നത്. പത്തനംതിട്ടയിലും, ആലപ്പുഴയിലും, അങ്കമാലിയിലുമൊക്കെ സമാനമായ കേസുള്ളതിനാൽ കർശന വ്യവസ്ഥകളോടെയായിരുന്നു ജാമ്യം. അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണമെന്ന ജാമ്യവ്യവസ്ഥക്കെതിരെ കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ബിന്ദു തന്നെ പരാതിക്കാരനായ ജോസ് ബലാത്സംഗം ചെയ്തെന്ന ആരോപണമുന്നയിക്കുന്നത്. വനിതാ പൊലീസായ സുനിത സാധനങ്ങൾ വാങ്ങാനെന്ന് പറഞ്ഞ് പുറത്ത് പോയപ്പോഴാണ് പീഡനം നടന്നതെന്നും പരാതിയിൽ പറയുന്നുണ്ട്. മുബൈയിലെ സ്ഥലങ്ങൾ പോലും കൃത്യമായി അിറയാത്ത താൻ ഒറ്റക്ക് രാത്രിയിൽ പുറത്ത് പോയെന്ന വാദം തന്നെ പച്ചക്കള്ളമാണെന്ന് സുനിത ഹംസ പറയുന്നു.
ഒരു മാസത്തിനിടെ വിവിധ കോടതികളിൽ ഹാജരാക്കിയിട്ടും ബിന്ദു ഖാസി ഇപ്പോൾ ബലാത്സംഗം നടന്നെന്ന പരാതി ഉന്നയിച്ചത് ജാമ്യവ്യവസ്ഥയിൽ ഇളവ് നേടാൻ മാത്രമായിരുന്നെന്നാണ് പൊലീസിന്റെ പക്ഷം. സത്യം തെളിയിക്കാൻ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാം. അതുമല്ലെങ്കിൽ തങ്ങൾ നുണ പരിശോധനയ്ക്ക് വിധേയരാകാമെന്നും പൊലീസുകാർ മൂവരും പറയുന്നു. തങ്ങൾക്കെതിരായ പരാതി അന്വേഷിച്ച എഡിജിപി പത്മകുമാറിന് പീഡനമെന്നത് ബിന്ദു തയ്യാറാക്കിയ കഥയാണെന്ന് ബോധ്യപ്പെട്ടിരുന്നു. കസ്റ്റഡിയിൽ എടുത്തപ്പോഴുണ്ടായ ചില നടപടി ക്രമങ്ങളുടെ പേരിലാണ് തങ്ങളെ സസ്പെന്റ് ചെയ്തിരിക്കുന്നത്. യാത്ര ഫ്ളൈറ്റിൽ ആക്കിയതാണ് പ്രധാന കുറ്റം. ഇതെല്ലാം അപ്പോഴത്തെ സാഹചര്യത്തിനനുസരിച്ചാണ് ചെയ്തതെന്നും എസ്ഐ ഡേവിസ്, എ.എസ്.ഐ ഗിരിജവല്ലഭൻ, പൊലീസുകാരി സുനിത ഹംസ എന്നിവർ മറുനാടൻ മലയാളിയോട് പറഞ്ഞു.
തട്ടിപ്പ് ആരോപിക്കപ്പെട്ട സ്ത്രീയുടെ പരാതിയിൽ കോടതി നിർദേശ പ്രകാരം താനെ പൊലീസും കേസ് അന്വേഷിക്കുന്നുണ്ട്. ശക്തിമിൽ ബലാൽസംഗ കേസ് അന്വേഷിക്കുന്ന പൊലീസ് അസിസ്റ്റന്റ് കമ്മീഷണറായ യശ്വന്ത് വട്കർ ഈ കേസ് അന്വേഷിക്കുമെന്നാണ് ജോയിന്റ് കമ്മീഷണർ ഓഫ് പൊലീസ്(ക്രൈം) ആയ സദാനന്ദ ദത്തെ കഴിഞ്ഞദിവസം വ്യക്തമാക്കിയത്.
Stories you may Like
- സ്റ്റുഡന്റ് വിസയിൽ അവസാന ബസിൽ കയറിപ്പറ്റാൻ തിക്കും തിരക്കും
- ഇനി ആവശ്യത്തിന് ജീവനക്കാരെ കിട്ടാതെ യുകെ കെയർ ഹോമുകൾ വലഞ്ഞേക്കും
- വിസ കച്ചവടം ഗൗരവത്തോടെ എടുത്ത് ബ്രീട്ടഷ് സർക്കാർ
- വധശിക്ഷ കാത്തിരുന്ന എട്ടു നാവികരെ തിരികെയെത്തിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയം
- ബ്രിട്ടണിലെ തദ്ദേശ തിരിച്ചടി മലയാളികൾക്ക് പാരയാകുന്നതിങ്ങനെ
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍